തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗാസ: ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ‘വംശഹത്യ’യായി വിശേഷിപ്പിച്ച് ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. അതൊരു വേദനാജനകമായ അനുഭവമാണ്. അവിടെ നടക്കുന്നത് വംശഹത്യയാണ്, അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്റെ സ്വന്തം കുട്ടികളെയും, നമ്മുടെ കുട്ടികളെയും ഓര്‍ത്താണ് ഞാന്‍ ഭയപ്പെടുന്നത്,’ എന്നാണ് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞത്. ഇസ്രഈലിനെ അനുകൂലിക്കുന്ന അമേരിക്കന്‍ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു.
‘രാഷ്ട്രീയത്തില്‍ സത്യസന്ധത ഇല്ലെന്ന് അവര്‍ക്ക് തോന്നാം. പക്ഷേ അമേരിക്കയുടെ നിലപാട് തന്നെ എന്നെ ദുഃഖിപ്പിക്കുന്നു. രാഷ്ട്രീയക്കാരന്മാര് കള്ളം പറയുകയാണ്. സഹാനുഭൂതി ഇല്ലാത്ത അവസ്ഥയിലാണ് അവര്‍. ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് അവഗണിക്കുമ്പോള്‍, അതിന്റെ പ്രതിഫലം സ്വന്തം വശത്തേക്കും എത്തുമെന്ന് എല്ലാവരും ഓര്‍ക്കണം,’ എന്നും നടി കൂട്ടിച്ചേര്‍ത്തു.
പലസ്തീന് ജനതയ്ക്കെതിരായ വംശഹത്യയ്ക്കെതിരെ, ഇസ്രഈലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഹോളിവുഡ് താരങ്ങളുടെ പ്രതിജ്ഞയെയും ലോറന്‍സ് പിന്തുണച്ചു. ‘ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ എന്നും അവര്‍ പറഞ്ഞു.
ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ജാക്വിന്‍ ഫീനിക്സ്, പെഡ്രോ പാസ്കല്‍, റിസ് അഹമ്മദ്, എമ്മ സ്റ്റോണ്‍, ഒലിവിയ കോള്മാന്, ജാവിയര്‍ ബാര്‍ഡെം, റെബേക്ക ഹാള്‍ എന്നിവരും ഉള്‍പ്പെടുന്നു.
0 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്ടൗണ് സ്യൂട്ട്സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കര്‍ണാടക സ്വദേശിയെ സഹപ്രവര്ത്തകന് തലയറുത്ത് കൊന്നു. 50 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്ടൗണ് സ്യൂട്ട്സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.
വാഷിംഗ് മെഷീന് ഉപയോഗിക്കുന്നതിനെച്ചൊല്ലിയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. സഹപ്രവര്‍ത്തകനായ കോബോസ് മാര്‍ട്ടിനെസ് (37) തര്‍ക്കത്തിനുശേഷം മുറിയില്‍നിന്ന് ഇറങ്ങി വെട്ടുകത്തിയുമായി തിരിച്ചെത്തി. ഭയന്ന് പുറത്തേക്ക് ഓടിയ ചന്ദ്രമൗലിയെ മോട്ടലിന്റെ പാര്‍ക്കിംഗ് മേഖലയില്‍ വച്ച് കൂരമായി ആക്രമിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യയും മകനും സംഭവദൃക്സാക്ഷികളായി.
രക്തം പുരണ്ട കത്തിയുമായി പ്രതി സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് നേരത്തെ മോഷണവും ആക്രമണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
400 ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ 4,50,000 ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു
ഇസ്താംബൂള്‍: പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഫലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്ഡുകളുമുയര്ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര് വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്