Culture
പട്ടേലിന്റെ ജയം പോരാട്ടത്തിന്റെ തുടക്കം; വെല്ലുവിളി ഒഴിയാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട യഥാര്‍ത്ഥ അഗ്നിപരീക്ഷ.
‘ഞാന്‍ സന്തോഷവാനാണ്. കോണ്‍ഗ്രസ് എം. എല്‍.എമാര്‍ക്ക് നന്ദി. ഇതേ ഉത്സാഹത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടും’ എന്നായിരുന്നു വിജയ ശേഷമുള്ള പട്ടേലിന്റെ പ്രതികരണമെങ്കിലും കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബി.ജെ. പി ആരംഭിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. 182 അംഗ സഭയില്‍ മിഷന്‍ 150 പ്ലസ് എന്ന പദ്ധതി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബി.ജെ.പിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എപ്പോഴും കൂടുമാറാവുന്ന എം. എല്‍.എമാരെ ഒപ്പം നിര്‍ത്തുക എന്ന ഭാരിച്ച ജോലിയാണ് കോണ്‍ഗ്രസിന മുമ്പിലുള്ളത്. തെരഞ്ഞെടുപ്പില്‍ 57 അംഗങ്ങളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയിരുന്നത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉറപ്പാക്കാനായത് 43. വോട്ടുകള്‍ മാത്രം. പാര്‍ട്ടിയില്‍ നിന്നുള്ള രാജി, ക്രോസ് വോട്ടുകള്‍ എന്നിവയിലാണ് ബാക്കി 14 വോട്ടുകള്‍ നഷ്ടമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 44 എം.എല്‍.എമാരെയാണ് കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ് കര്‍ണാടകയിലെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചത്. ഇവരെ വോട്ടെടുപ്പിന്റെ തലേന്ന് അഹമ്മദാബാദിലെത്തിച്ച ശേഷവും നേരെ ആനന്ദിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് പോയതിനു ശേഷം സംസ്ഥാനം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയാണ് ഡിസംബറിലേത്. ബി.ജെ.പിയെ നേരിടാന്‍ മുന്‍ ആര്‍.എസ്.എസ് നേതാവു കൂടിയായ ശങ്കര്‍സിങ് വഗേലയുടെ നേതൃത്വം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കില്ല.
വഗേലയും അദ്ദേഹത്തിന്റെ കൂടെ രാജിവെച്ച ആറു എം. എല്‍.എമാരും ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങുകയും ചെയ്യും. ഇതില്‍ മൂന്നു പേര്‍ ഇപ്പോള്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ വെല്ലുവിളിയെയും അതിജീവിക്കേണ്ടിയിരിക്കുന്നു. തേജശ്രീ പട്ടേല്‍, പ്രഹ്ലാദ് പട്ടേല്‍, ബല്‍വന്ത് സിന്‍ഹ് രജ്പുത് എന്നിവരാണ് ബി.ജെ. പിയില്‍ ചേര്‍ന്നിട്ടുള്ളത്. ഉത്തരഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണിവര്‍. പരമ്പരാഗതമായ കോണ്‍ഗ്രസ് ശക്തികേന്ദ്രവും ഒ.ബി.സി സംവരണത്തിനു വേണ്ടിയുള്ള പട്ടിദാര്‍ സമരത്തിന്റെ ഉത്ഭവകേന്ദ്രവുമാണ് ഉത്തര ഗുജറാത്ത്. പട്ടേല്‍മാര്‍ ഇവിടെ ബി.ജെ.പിക്കു പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. പട്ടേല്‍ സംവരണ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാണ് തേജശ്രീയും പ്രഹല്‍ദും. സമരത്തില്‍ പരിക്കേറ്റ പട്ടേല്‍മാരെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പ്രഹല്‍ദ്.
കോണ്‍ഗ്രസ് വിട്ട മറ്റൊരു നേതാവായ രാമന്‍സിന്‍ഹ് പര്‍മര്‍ കര്‍ഷകര്‍ക്കിടയില്‍ വന്‍സ്വാധീനമുള്ള നേതാവാണ്. പര്‍മറിനു പുറമേ, വഗേല അനുയായികളായ രാഘവ്ജി പട്ടേല്‍, ധര്‍മേന്ദ്രസിന്‍ഹ് ജഡേജ, ഭോല ഗോഹില്‍ എന്നിവര്‍ക്ക് സൗരാഷ്ട്ര മേഖലയില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. കോണ്‍ഗ്രസ് വിട്ട മാന്‍സിന്‍ഹ് ചൗഹാന്‍, ഛന്ന ചൗധരി എന്നിവര്‍ ഗോത്രവര്‍ഗ നേതാക്കളാണ്. വരുംതെരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകുന്നവരാണ് ഗോത്രവിഭാഗക്കാര്‍.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല