Connect with us

Football

ഹാട്രിക്കുകളുടെ ചരിതം

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍

Published

on

മധു പി

ചടുലവും കൃത്യതയാര്‍ന്നതുമായ നീക്കങ്ങളിലൂടെ ഗോള്‍ അടിക്കുന്നതാണ് സോക്കര്‍ വീക്ഷിക്കുന്നയാളുകള്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. ഇരു ടീമുകളും മാറി മാറി ഗോള്‍വല ചലിപ്പിക്കുന്ന കളിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സോക്കര്‍ ആരാധകരുടെ മനം നിറയും. അത്തരമൊന്ന് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ചരിത്ര രേഖകളിലുമുണ്ട്.

1954 ലെ സ്വിറ്റ്‌സര്‍ലാന്റ് ലോകകപ്പിലെ സ്വിറ്റ്‌സര്‍ ലാന്റ് ഓസ്ട്രിയ ക്വാട്ടര്‍ ഫൈനല്‍ മത്സരം. ലുസൈനിലെ ഉഷ്ണ യുദ്ധമെന്ന് വിളിപേരിലറിയപ്പടുന്ന ആ കളി നടന്നത് 1954 ജൂണ്‍ 26 നായിരുന്നു. നാല്പതു ഡിഗ്രി ചൂടില്‍ വെന്തുരുകി നടന്ന കളിയുടെ തൊണ്ണൂറു മിനുട്ടുകള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഓസ്ട്രിയ ഏഴും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചും ഗോളുകള്‍ നേടിയിരുന്നു. ഇരു ടിമുകളെയും കനത്ത ചൂടു ബാധിച്ചിരുന്നു എന്ന് പിന്നീട് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ കൂടുതല്‍ ഗോള്‍ വര്‍ഷിച്ച മത്സരത്തിന്റെ റെക്കോര്‍ഡ് ഇന്നും ഈ കളിക്കാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ കളിക്ക്. ചരിത്രത്തില്‍ രണ്ടു ഹാട്രികുകള്‍ പിറവിയെടുത്ത ലോകകപ്പ് മത്സരമായിരുന്നു അത്. ഓസ്ട്രിയയുടെ തിയോടര്‍ വാഗ്‌നറും സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യുഗിയുമാണ് ആ ഹാട്രിക് ശില്പികള്‍.

ഒരു കളിക്കാരന്‍ ഒരേ മത്സരത്തില്‍ മൂന്നു ഗോളുകള്‍ സ്വന്തം പേരില്‍ നേടുന്നതിനെയാണ് ഹാട്രിക് എന്ന് സോക്കര്‍ പദാവലിയില്‍ വിവക്ഷിക്കപ്പെടുന്നത്, ഒരേ കളിയില്‍ ഒരു കളിക്കാരനടിക്കുന്ന രണ്ടു ഗോളുകള്‍ക്ക് ‘ബ്രേസ്’ എന്നും, നാലു ഗോളുകള്‍ക്ക് ‘ഹൌള്‍’ എന്നും അഞ്ചു ഗോളുകള്‍ക്ക് ‘ഗ്ലട്ട്’ എന്നും ആറു ഗോളുകള്‍ക്ക് ‘ഡബിള്‍ ഹാട്രിക്കെ’ന്നും എഴു ഗോളുകള്‍ക്ക് ‘ഹൌള്‍ട്രിക്കെ’ ന്നുമുളള നാമകരണം ഫുട്‌ബോള്‍ പദാവലികളില്‍ കാണുന്നു വെങ്കിലും ഹാട്രിക്കാണ് ഏറെ പ്രശസ്തം.

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍. 2006ലെ ജര്‍മ്മനി ലോകകപ്പില്‍ ഹാട്രിക്കുകള്‍ ഒന്നുമുണ്ടായില്ല. നാല് ഹാട്രിക്കുകള്‍ 1938 ലുണ്ടായി. മൂന്നെണ്ണമുണ്ടായ അഞ്ച് ലോകകപ്പുകളുണ്ട് (1930, 1934, 1958, 1982, 1986 ), രണ്ടെണ്ണമുണ്ടായ പത്തും ( 1950, 1966, 1970, 1974, 1978, 1990, 1994, 2002, 2014, 2018 ), ഒരെണ്ണെഃ മാത്രം സ്‌കോര്‍ ബുക്കിലേറിയ മൂന്നും (1962, 1998, 2010) ലോകകപ്പ് മത്സരങ്ങളുണ്ട്. ആറു തവണ ഹാട്രിക്ക് നേടിയിട്ടുണ്ട് ജര്‍മ്മന്‍ കളിക്കാര്‍. തൊട്ടുപുറകെ നാലു തവണ ഹാട്രിക് സ്‌കോര്‍ചെയ്‌സ് അര്‍ജന്റീനയുടെ ചുണകുട്ടന്‍മാരുണ്ട്..

ഗോള്‍വര്‍ഷത്തിന്റെ ഈ പടയോട്ടം ആരംഭിക്കുന്നത് 1930ല്‍ ഉറുഗ്വേയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പിലായിരുന്നു, 1930 ജൂണ്‍ 17 ന് പരാഗ്വേക്കെയിരെ അമേരിക്കയുടെ ബെര്‍ട്ട് പാറ്റിനൌഡ് കളിയുടെ 10, 15, 50 മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് ചരിത്രം കുറിച്ചത്. 2006 ലാണ് ഇത് ഫിഫ അംഗീകരിച്ചത്. അതുവരെ 1930ലെ ലോകകപ്പില്‍ മെക്‌സിക്കോക്കെതിരെ മൂന്നു ഗോളുകള്‍ നേടിയ അജന്റീനയുടെ ഗുലിര്‍മോ സ്റ്റബൈലിനായിരുന്നു ഈ റെക്കോര്‍ഡ് നല്കിയിരുന്നത്. പെലെ പതിനേഴ് വയസ്സ് 244 ദിവസം പ്രായമുളളപ്പോള്‍ 1958ലെ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയതാണ് എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഹാട്രിക്. 2018ല്‍ സ്‌പെയിനിനെതിരെ റൊണാള്‍ഡോ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനായി, നാലുപേരാണ് രണ്ടു ഹാട്രിക്കുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുളളത്. 1954 ല്‍ ഹംഗറിയുടെ സാന്റര്‍ കോക്‌സിസ്, 1958 ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്‍ടെയ്ന്‍, 1970 ല്‍ ജര്‍മ്മനിയുടെ ഗേര്‍ഡ് മുളളര്‍, 1994ലും 1998ലുമായി അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ട എന്നിവരാണ് അവര്‍. രണ്ടു തുടര്‍ച്ചയായ ലോകകപ്പില്‍ ഹാട്രിക് നേടിയത് ബാറ്റിസ്ട്യൂട്ട മാത്രമാണ്.

ഹാട്രിക് നേട്ടം കൈവരിച്ചിട്ടും ടീം തോല്‍വി ഏറ്റു വാങ്ങിയ മൂന്നു സന്ദര്‍ഭങ്ങളുണ്ട്. 1938 ല്‍ നാലു ഗോള്‍ നേടിയിട്ടും എണസ്റ്റ് വില്‌മോവ്‌സ്‌കിയുടെ പോളണ്ട് ബ്രസീലിനോടു പരാജയപ്പെട്ടു. ഹാട്രിക് നേടിയിട്ടും 1954 ല്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യൂഗി ക്കും, 1986 ല്‍ റഷ്യയുടെ ഇഗോര്‍ ബെലനോവിനും പരാജയമേറ്റു വാങ്ങേണ്ടി വന്നു. 2018 ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ സ്‌പെയിനെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനലില്‍ ഹാട്രിക് നേടിയത് 1966ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജഫ് ഹര്‍സ്റ്റ് മാത്രമാണ്. ഇത് ഏറ്റവും ദൈര്‍ഘ്യമേറിയ ഹാട്രിക്കുമാണ്. 1982 ല്‍ എഴു മിനിട്ടിനിടയില്‍ ഹംഗറിയുടെ ലാസിയോ കിസ്സ് എല്‍സാല്‍വ ഡോറിനെതിരെ നേടിയതാണ് എറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. അര്‍ജന്റീനയുടെ ഗിലിര്‍മോ സ്റ്റബൈല്‍ മാത്രമാണ് തന്റെ അന്താരാഷ്ട്രമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കിനര്‍ഹ നായത്, 2018 റഷ്യ ലോകകപ്പിലാണ് ഇന്നുവരെയുളളതില്‍ അവസാന ത്തെ ഹാട്രിക്ക് ഉണ്ടായത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ പനാമ ക്കെതിരെ 2018 ജൂണ്‍ 24 നു നേടിയതായിരുന്നു അത്.
ഒരു മത്സരത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് 1994 ല്‍ റഷ്യയുടെ ഒലേക് സാലങ്കോ ആണ്. കാമറൂണിനെതിരായ കളിയിലായിരുന്നു അത്. അറു പേര്‍ നാലു ഗോളുകളും 52 പേര്‍ മൂന്നു ഗോളുകളും നേടിയതായി കാണുന്നു.

ഗോള്‍ വര്‍ഷത്തിന്റെ ചരിത്രം ഇനിയുമെറെ നീളുന്നതാണ്. വരും നാളുകളില്‍ ഖത്തറിലെ ഇരുപത്തിരണ്ടാം ലോകകപ്പിലും ഈ ചരിത്രത്തിലേക്കു രേഖപ്പെടുത്താനാവുന്ന റിക്കാര്‍ഡുകള്‍ പിറക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

Football

ചാമ്പ്യന്‍സ് ലീഗ് കന്നി കിരീടം പിഎസ്ജിക്ക്; എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തകര്‍ത്തു

ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

Published

on

ശനിയാഴ്ച നടന്ന ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

പിഎസ്ജിക്ക് നേരത്തെ ലീഡ് നല്‍കാന്‍ അച്റഫ് ഹക്കിമിക്ക് ഡൗ പാസ് നല്‍കി, 19-കാരന്‍ പ്രൊവൈഡറില്‍ നിന്ന് ഫിനിഷറിലേക്ക് പോയി, 20-ാം മിനിറ്റില്‍ തന്റെ ഡിഫ്‌ലെക്റ്റഡ് ഷോട്ട് നേട്ടം ഇരട്ടിയാക്കി.

മണിക്കൂറിന് തൊട്ടുപിന്നാലെ ഡൗ വീണ്ടും സ്‌കോര്‍ ചെയ്തു, ഫലത്തെക്കുറിച്ചുള്ള സംശയം അവസാനിപ്പിച്ച് ഖ്വിച ക്വാറത്സ്ഖേലിയ നാലാമതും പകരക്കാരനായ മറ്റൊരു കൗമാരക്കാരനായ സെന്നി മയൂലു അഞ്ചാം സ്ഥാനത്തെത്തി.

70 വര്‍ഷത്തെ യൂറോപ്യന്‍ കപ്പിന്റെയും ചാമ്പ്യന്‍സ് ലീഗിന്റെയും ചരിത്രത്തില്‍ ഫൈനലില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയ ഫ്രഞ്ച് ക്ലബ്ബിന് ഇന്റര്‍ ഒരു മത്സരവും ആയിരുന്നില്ല.

‘ഇത് എല്ലാം അര്‍ത്ഥമാക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് അവിശ്വസനീയമാണ്. ഫലം മാജിക് കൊണ്ടല്ല. ഞങ്ങള്‍ ഇത് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിന്‍ഹ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ഖത്തര്‍ ഉടമകളില്‍ നിന്നുള്ള വലിയ നിക്ഷേപത്തെ തുടര്‍ന്നാണ് പാരീസുകാര്‍ക്ക് വിജയം ലഭിച്ചത്, അവരുടെ മുമ്പത്തെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്.

ഇതിനകം ആഭ്യന്തര ലീഗും കപ്പും ഡബിള്‍ ജേതാക്കളായ അവര്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം നേടിയ രണ്ടാമത്തെ ഫ്രഞ്ച് ജേതാക്കള്‍ മാത്രമാണ് — 1993-ല്‍ മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചപ്പോള്‍ മാഴ്‌സെയില്‍ ഒന്നാമനായിരുന്നു.

2015ല്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കൊപ്പം വിജയിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വയ്ക്ക് ഇത് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കൂടിയാണ്.

ഈ യുവത്വമുള്ള PSG വശം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിപരമായി ഒന്നിച്ചുനില്‍ക്കുകയും കൈലിയന്‍ എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ഈ സീസണില്‍ പൂര്‍ണ്ണമായും അഴിച്ചുവിടുകയും ചെയ്ത മത്സരത്തിന് ശേഷം കണ്ട ഏറ്റവും മികച്ചതാണ്.

ആശയക്കുഴപ്പത്തിലായ ഇന്ററിനെ സംബന്ധിച്ചിടത്തോളം, 2010 ന് ശേഷം ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉണ്ടാകില്ല, കാരണം അവര്‍ മത്സരത്തിലെ മൂന്ന് മുന്‍ വിജയങ്ങളുമായി ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

സിമോണ്‍ ഇന്‍സാഗിയുടെ ടീം മൂന്ന് സീസണുകളില്‍ രണ്ടുതവണ ഫൈനലിലെത്തി, രണ്ടും തോറ്റു, നാപോളിയുമായുള്ള സീരി എ കിരീടം നഷ്ടമായതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തോല്‍വി.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Trending