Connect with us

Football

ഹാട്രിക്കുകളുടെ ചരിതം

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍

Published

on

മധു പി

ചടുലവും കൃത്യതയാര്‍ന്നതുമായ നീക്കങ്ങളിലൂടെ ഗോള്‍ അടിക്കുന്നതാണ് സോക്കര്‍ വീക്ഷിക്കുന്നയാളുകള്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. ഇരു ടീമുകളും മാറി മാറി ഗോള്‍വല ചലിപ്പിക്കുന്ന കളിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സോക്കര്‍ ആരാധകരുടെ മനം നിറയും. അത്തരമൊന്ന് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ചരിത്ര രേഖകളിലുമുണ്ട്.

1954 ലെ സ്വിറ്റ്‌സര്‍ലാന്റ് ലോകകപ്പിലെ സ്വിറ്റ്‌സര്‍ ലാന്റ് ഓസ്ട്രിയ ക്വാട്ടര്‍ ഫൈനല്‍ മത്സരം. ലുസൈനിലെ ഉഷ്ണ യുദ്ധമെന്ന് വിളിപേരിലറിയപ്പടുന്ന ആ കളി നടന്നത് 1954 ജൂണ്‍ 26 നായിരുന്നു. നാല്പതു ഡിഗ്രി ചൂടില്‍ വെന്തുരുകി നടന്ന കളിയുടെ തൊണ്ണൂറു മിനുട്ടുകള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഓസ്ട്രിയ ഏഴും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചും ഗോളുകള്‍ നേടിയിരുന്നു. ഇരു ടിമുകളെയും കനത്ത ചൂടു ബാധിച്ചിരുന്നു എന്ന് പിന്നീട് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ കൂടുതല്‍ ഗോള്‍ വര്‍ഷിച്ച മത്സരത്തിന്റെ റെക്കോര്‍ഡ് ഇന്നും ഈ കളിക്കാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ കളിക്ക്. ചരിത്രത്തില്‍ രണ്ടു ഹാട്രികുകള്‍ പിറവിയെടുത്ത ലോകകപ്പ് മത്സരമായിരുന്നു അത്. ഓസ്ട്രിയയുടെ തിയോടര്‍ വാഗ്‌നറും സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യുഗിയുമാണ് ആ ഹാട്രിക് ശില്പികള്‍.

ഒരു കളിക്കാരന്‍ ഒരേ മത്സരത്തില്‍ മൂന്നു ഗോളുകള്‍ സ്വന്തം പേരില്‍ നേടുന്നതിനെയാണ് ഹാട്രിക് എന്ന് സോക്കര്‍ പദാവലിയില്‍ വിവക്ഷിക്കപ്പെടുന്നത്, ഒരേ കളിയില്‍ ഒരു കളിക്കാരനടിക്കുന്ന രണ്ടു ഗോളുകള്‍ക്ക് ‘ബ്രേസ്’ എന്നും, നാലു ഗോളുകള്‍ക്ക് ‘ഹൌള്‍’ എന്നും അഞ്ചു ഗോളുകള്‍ക്ക് ‘ഗ്ലട്ട്’ എന്നും ആറു ഗോളുകള്‍ക്ക് ‘ഡബിള്‍ ഹാട്രിക്കെ’ന്നും എഴു ഗോളുകള്‍ക്ക് ‘ഹൌള്‍ട്രിക്കെ’ ന്നുമുളള നാമകരണം ഫുട്‌ബോള്‍ പദാവലികളില്‍ കാണുന്നു വെങ്കിലും ഹാട്രിക്കാണ് ഏറെ പ്രശസ്തം.

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍. 2006ലെ ജര്‍മ്മനി ലോകകപ്പില്‍ ഹാട്രിക്കുകള്‍ ഒന്നുമുണ്ടായില്ല. നാല് ഹാട്രിക്കുകള്‍ 1938 ലുണ്ടായി. മൂന്നെണ്ണമുണ്ടായ അഞ്ച് ലോകകപ്പുകളുണ്ട് (1930, 1934, 1958, 1982, 1986 ), രണ്ടെണ്ണമുണ്ടായ പത്തും ( 1950, 1966, 1970, 1974, 1978, 1990, 1994, 2002, 2014, 2018 ), ഒരെണ്ണെഃ മാത്രം സ്‌കോര്‍ ബുക്കിലേറിയ മൂന്നും (1962, 1998, 2010) ലോകകപ്പ് മത്സരങ്ങളുണ്ട്. ആറു തവണ ഹാട്രിക്ക് നേടിയിട്ടുണ്ട് ജര്‍മ്മന്‍ കളിക്കാര്‍. തൊട്ടുപുറകെ നാലു തവണ ഹാട്രിക് സ്‌കോര്‍ചെയ്‌സ് അര്‍ജന്റീനയുടെ ചുണകുട്ടന്‍മാരുണ്ട്..

ഗോള്‍വര്‍ഷത്തിന്റെ ഈ പടയോട്ടം ആരംഭിക്കുന്നത് 1930ല്‍ ഉറുഗ്വേയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പിലായിരുന്നു, 1930 ജൂണ്‍ 17 ന് പരാഗ്വേക്കെയിരെ അമേരിക്കയുടെ ബെര്‍ട്ട് പാറ്റിനൌഡ് കളിയുടെ 10, 15, 50 മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് ചരിത്രം കുറിച്ചത്. 2006 ലാണ് ഇത് ഫിഫ അംഗീകരിച്ചത്. അതുവരെ 1930ലെ ലോകകപ്പില്‍ മെക്‌സിക്കോക്കെതിരെ മൂന്നു ഗോളുകള്‍ നേടിയ അജന്റീനയുടെ ഗുലിര്‍മോ സ്റ്റബൈലിനായിരുന്നു ഈ റെക്കോര്‍ഡ് നല്കിയിരുന്നത്. പെലെ പതിനേഴ് വയസ്സ് 244 ദിവസം പ്രായമുളളപ്പോള്‍ 1958ലെ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയതാണ് എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഹാട്രിക്. 2018ല്‍ സ്‌പെയിനിനെതിരെ റൊണാള്‍ഡോ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനായി, നാലുപേരാണ് രണ്ടു ഹാട്രിക്കുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുളളത്. 1954 ല്‍ ഹംഗറിയുടെ സാന്റര്‍ കോക്‌സിസ്, 1958 ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്‍ടെയ്ന്‍, 1970 ല്‍ ജര്‍മ്മനിയുടെ ഗേര്‍ഡ് മുളളര്‍, 1994ലും 1998ലുമായി അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ട എന്നിവരാണ് അവര്‍. രണ്ടു തുടര്‍ച്ചയായ ലോകകപ്പില്‍ ഹാട്രിക് നേടിയത് ബാറ്റിസ്ട്യൂട്ട മാത്രമാണ്.

ഹാട്രിക് നേട്ടം കൈവരിച്ചിട്ടും ടീം തോല്‍വി ഏറ്റു വാങ്ങിയ മൂന്നു സന്ദര്‍ഭങ്ങളുണ്ട്. 1938 ല്‍ നാലു ഗോള്‍ നേടിയിട്ടും എണസ്റ്റ് വില്‌മോവ്‌സ്‌കിയുടെ പോളണ്ട് ബ്രസീലിനോടു പരാജയപ്പെട്ടു. ഹാട്രിക് നേടിയിട്ടും 1954 ല്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യൂഗി ക്കും, 1986 ല്‍ റഷ്യയുടെ ഇഗോര്‍ ബെലനോവിനും പരാജയമേറ്റു വാങ്ങേണ്ടി വന്നു. 2018 ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ സ്‌പെയിനെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനലില്‍ ഹാട്രിക് നേടിയത് 1966ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജഫ് ഹര്‍സ്റ്റ് മാത്രമാണ്. ഇത് ഏറ്റവും ദൈര്‍ഘ്യമേറിയ ഹാട്രിക്കുമാണ്. 1982 ല്‍ എഴു മിനിട്ടിനിടയില്‍ ഹംഗറിയുടെ ലാസിയോ കിസ്സ് എല്‍സാല്‍വ ഡോറിനെതിരെ നേടിയതാണ് എറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. അര്‍ജന്റീനയുടെ ഗിലിര്‍മോ സ്റ്റബൈല്‍ മാത്രമാണ് തന്റെ അന്താരാഷ്ട്രമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കിനര്‍ഹ നായത്, 2018 റഷ്യ ലോകകപ്പിലാണ് ഇന്നുവരെയുളളതില്‍ അവസാന ത്തെ ഹാട്രിക്ക് ഉണ്ടായത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ പനാമ ക്കെതിരെ 2018 ജൂണ്‍ 24 നു നേടിയതായിരുന്നു അത്.
ഒരു മത്സരത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് 1994 ല്‍ റഷ്യയുടെ ഒലേക് സാലങ്കോ ആണ്. കാമറൂണിനെതിരായ കളിയിലായിരുന്നു അത്. അറു പേര്‍ നാലു ഗോളുകളും 52 പേര്‍ മൂന്നു ഗോളുകളും നേടിയതായി കാണുന്നു.

ഗോള്‍ വര്‍ഷത്തിന്റെ ചരിത്രം ഇനിയുമെറെ നീളുന്നതാണ്. വരും നാളുകളില്‍ ഖത്തറിലെ ഇരുപത്തിരണ്ടാം ലോകകപ്പിലും ഈ ചരിത്രത്തിലേക്കു രേഖപ്പെടുത്താനാവുന്ന റിക്കാര്‍ഡുകള്‍ പിറക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Football

28 തുടര്‍ വിജയങ്ങളുമായി ഫുട്ബോളില്‍ അപൂര്‍വ റെക്കോര്‍ഡുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

Published

on

ലോക ഫുട്ബോളില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍. തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ വിജയിച്ച ടീമെന്ന അപൂര്‍വ റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയത്.

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിലും അല്‍ ഹിലാല്‍ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 4-0ന് വിജയം സ്വന്തമാക്കിയ അല്‍ ഹിലാല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചതിനൊപ്പം 28 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

2016-17 സീസണില്‍ ന്യൂ സെയിന്റ് ക്ലബ്ബ് സ്ഥാപിച്ച 27 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ തകര്‍ത്തത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ നാല് തവണയാണ് അല്‍ ഹിലാല്‍ ജേതാക്കളായത്.

സൗദി പ്രോ ലീഗില്‍ 65 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറാണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

 

Continue Reading

Trending