Connect with us

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

career chandrika: സിഎച്ച്എസ്എല്‍ വഴി കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പിക്കാം

ആകെ 1600 ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്.

Published

on

ഹയര്‍ സെക്കന്ററി യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാവാനുള്ള സുവര്‍ണാവസരമാണ് സ്‌റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഹയര്‍ സെക്കന്ററി ലെവല്‍ (സിഎച്ച്എസ്എല്‍) പരീക്ഷ. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്‌മെന്റുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, ട്രിബൂണലുകള്‍ എന്നിവിടങ്ങളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഗ്രൂപ്പ് സി പോസ്റ്റുകളിലെ പ്രവേശനം നേടാനും തിളക്കമാര്‍ന്ന കരിയറില്‍ എത്തിച്ചുചേരാനുമുള്ള അവസരമാണിത്.

ആകെ 1600 ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്. പ്ലസ്ടു/ തതുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഏത് വിഷയമെടുത്ത് പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാമെങ്കിലും ചില തസ്തികകള്‍ക്ക് മാത്തമാറ്റിക്‌സ് ഉള്‍കൊള്ളുന്ന പ്ലസ്ടു പഠിച്ചിരിക്കണെമെന്ന നിബന്ധനയുണ്ട്. പട്ടിക വിഭാഗക്കാര്‍, പിന്നാക്കക്കാര്‍, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് സംവരണമുണ്ടാവും. 1996 ആഗസ്ത് രണ്ടിനും 2005 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാവും. ജൂണ്‍ 8 നു മുമ്പായി ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാമെങ്കിലും ആഗസ്ത് ഒന്നിനു മുമ്പായി യോഗ്യത നേടിയവരായിരിക്കണം.

നൂറു രൂപ അപേക്ഷാ ഫീസ് ഉണ്ടെങ്കിലും വനിതകള്‍, പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. അവസാന ദിവസത്തേക്ക് മാറ്റി വെക്കാതെ മുന്‍കൂട്ടി തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ ബാങ്കുകളില്‍ നിന്നുള്ള ചലാന്‍ വഴിയോ അടയ്ക്കാവുന്നതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താന്‍ ജൂണ്‍ 14, 15 തീയതികളില്‍ അവസരമുണ്ടാവും. ഇതിനായി 200 രൂപ വേറെ ഒടുക്കണം. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ത്യശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലടക്കം 15 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.

ടയര്‍1, ടയര്‍2 വിഭാഗങ്ങളിലായി രണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. ടയര്‍ 1 പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്, പൊതുവിജ്ഞാനം എന്നിവ ഉള്‍ക്കൊള്ളുന്ന 100 ഒബ്‌ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. ടയര്‍1 ല്‍ യോഗ്യത നേടുന്നവര്‍ക്കാണ് ടയര്‍ 2 എഴുതാനവസരമുണ്ടാവുക ടയര്‍2 പരീക്ഷയില്‍ മാത്തമറ്റിക്കല്‍ എബിലിറ്റി, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവെര്‍നെസ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ ഒബ്‌ജെക്റ്റീവ് പരീക്ഷയുണ്ടാവും. കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയില്‍ യോഗ്യത നേടിയാല്‍ മാത്രം മതി. കൂടാതെ അപേക്ഷിക്കുന്ന തസ്തികക്കനുസരിച്ച് സ്‌കില്‍/ ടൈപ്പിംഗ് ടെസ്റ്റ് കൂടി ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്.

 

Continue Reading

Career

ആള്‍ക്കൂട്ടത്തില്‍ വെച്ച് വസ്ത്രം മാറ്റിച്ചു; പരാതിയുമായി നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍

Published

on

മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി.

ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍ വസ്ത്രം മാറ്റാന്‍ പ്രത്യേക സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല. ആളുകളുടെ ഇടയില്‍ വെച്ച് തന്നെ ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. പരാതികളെ കുറിച്ച് പരിശോധിച്ചു വരികയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി.

ഡ്രസ് കോഡിനെ കുറിച്ച് പ്രത്യേകം പറഞ്ഞിട്ടും അതനുസരിക്കാത്തതിനാലാണ് അവസാന നിമിഷങ്ങളില്‍ വസ്ത്രം മാറ്റാന്‍ നിര്‍ബന്ധം പിടിച്ചതെന്നാണ് മറുപടി. പശ്ചിമബംഗാളിലും വിദ്യാര്‍ഥികളോട് വസ്ത്രം മാറ്റി വരാന്‍ പരഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പലര്‍ക്കും വസ്ത്രം വാങ്ങാന്‍ കടകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തങ്ങളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും അടിവസ്ത്രം പരിശോധിച്ചതായും ചിലര്‍ ആരോപിച്ചു. മെയ് ഏഴിനായിരുന്നു ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്.

Continue Reading

Career

career chandrika: മര്‍ച്ചന്റ് നേവിയിലെ കോഴ്‌സുകളൊരുക്കി ഐഎംയു

പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്.

Published

on

പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം വ്യാപാര മൂല്യത്തിന്റെ 65 ശതമാനവും കടല്‍ ഗതാഗതം ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത് എന്നത് ഈ മേഖലയിലെ കരിയര്‍ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റന്‍, എന്‍ജിനീയര്‍, ലോജിസ്റ്റിക് മാനേജര്‍, കപ്പല്‍ നിര്‍മാതാവ്, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍ തുടങ്ങിയ പടവുകളില്‍ ആഗോള തലത്തിലുള്ള കമ്പനികളിലടക്കം ജോലി ലഭിക്കാനുള്ള സാധ്യതകളാണ് മാരിടൈം കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരുന്നത്.

സമുദ്ര സംബന്ധമായ മേഖലയില്‍ പരിശീലനവും വൈഭവമുള്ള മനുഷ്യവിഭവശേഷിയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലയാണ് ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല (ഐ.എം.യു). ചെന്നൈ, കൊച്ചി, കൊല്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നീ ക്യാംപസുകളിലായി ഐ.എം.യു നടത്തുന്ന താഴെക്കൊടുത്ത കോഴ്‌സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴിലുള്ള കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങിലെ ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് പ്രോഗ്രാമിന് പ്രവേശനത്തിന് അപേക്ഷിച്ചവരും ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ വഴി യോഗ്യത നേടണം

ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് (ചെന്നൈ, കൊല്‍ക്കത്ത, മുബൈ പോര്‍ട്ട് ക്യാമ്പസുകള്‍4 വര്‍ഷം)
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ് (വിശാഖപട്ടണം ക്യാമ്പസ് 4 വര്‍ഷം)
ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകള്‍ 3 വര്‍ഷം)
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍ഡ് (ചെന്നൈ, നവി മുംബൈ ക്യാമ്പസ് 1 വര്‍ഷം)
ബിബിഎ ലോജിസ്റ്റിക് ആന്‍ഡ് റീടൈലിങ് & ഇ കൊമേഴ്‌സ് (ചെന്നൈ, കൊച്ചി ക്യാമ്പസ്3 വര്‍ഷം)
അപ്രെന്‍ഷിപ്പ് എംബെഡ്ഡ്ഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്‌സ്(വിശാഖപട്ടണം ക്യാമ്പസ് 3 വര്‍ഷം)
ബിബിഎ ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനം എന്‍ട്രന്‍സ് അടിസ്ഥാനത്തിലാണ്. ബിബിഎ കോഴ്‌സിന് പ്ലസ്ടുവിന് ഏതു വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പൂര്‍ത്തിയാക്കണം. ഇതിനു പുറമെ വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളും നിലവിലുണ്ട്. ബിബിഎ ഒഴികെയുള്ള കോഴ്‌സുകള്‍ റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതാണ്.

ഐഎംയു ക്യാമ്പസുകള്‍ക്ക് പുറമെ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 17 സ്ഥാപനങ്ങളിലും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അംഗീകരിച്ച മുപ്പതോളം മറ്റു മുകളില്‍ കൊടുത്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട് (എല്ലാ കോഴ്‌സുകളും എല്ലായിടത്തുമില്ല). ജൂണ്‍ 10 നു നടക്കുന്ന ബിരുദ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് (ഐഎംയുസിഇടി) മേയ് 18 വരെ ഓണ്‍ലൈനായി www.imu.edu.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്‌ളീഷ്, അഭിരുചി, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. അവസാന ഘട്ടത്തില്‍ ബാക്കി വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് സിയുഇടിയുജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഐ.എം.യുവില്‍ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപങ്ങളിലെ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലഭിച്ചതിന് ശേഷം അതത് സ്ഥാപനങ്ങളിലെ രീതി പിന്തുടരണം.

ഐഎംയു കൊച്ചി, ചെന്നൈ ക്യാപസുകളില്‍ നടത്തപ്പെടുന്ന ബിബിഎ കോഴ്‌സിന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെങ്കിലും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഫീസടക്കണം. +2 മാര്‍ക്ക്/ സിയുഇടിയുജി റാങ്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സിയുഇടിയുജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഐഎംയുവില്‍ അഫിലിയേറ്റ് ചെയ്ത പാലക്കാടുള്ള കോളേജ് ഓഫ് ഷിപ് ടെക്‌നോളജിയില്‍ നടത്തപ്പെടുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ കോഴ്‌സിന്റെ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്ഥാപനം നേരിട്ടായിരിക്കും പ്രവേശനം നടത്തുന്നത്.

Continue Reading

Trending