Connect with us

india

നോട്ടുനിരോധനവും കാര്‍ഷിക ബില്ലും ന്യായീകരിക്കാന്‍ ഒരേ വ്യക്തി; മോദി സര്‍ക്കാരിന്റെ ‘കുമ്പിടി’ പിടിയില്‍

Published

on

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും കാര്‍ഷിക ബില്ലും ന്യായീകരിക്കാന്‍ മുന്നോട്ടുവന്ന ഒരേ വ്യക്തി പിടിയില്‍. കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ പെട്ടെന്നുണ്ടായ നോട്ടുനിരോധനം ന്യായീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് വിവാദമായ കാര്‍ഷിക ബില്‍ ന്യായീകരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വ്യാജന്‍മാര്‍ക്ക് പിന്നില്‍. അവര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് കര്‍ഷകനായും ചായക്കടക്കാരനായും ഒരാള്‍ തന്നെ വേഷമിട്ടിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പണമടക്കുന്നത് ടീ സ്റ്റാളിന് ഗുണകരമാവുമെന്നായിരുന്നു നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ട് ഇയാാള്‍ പറഞ്ഞത്. എന്നാല്‍ കാര്‍ഷിക ബില്‍ പിന്തുണച്ചുകൊണ്ട് സംസാരിച്ചതും ഇയാള്‍ തന്നെയായത് ചര്‍ച്ചയാവുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

രാജ്യമെമ്പാടും കാര്‍ഷിക ബില്ലിനെതിരെ രോഷമുയരുന്ന സാഹചര്യത്തിലാണ് എന്‍ഐഎ കൂട്ടുപിടിച്ച് വീണ്ടും ബിജെപി നീക്കം. ഇതോടെ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സഹായത്തോടെ ബിജെപി നടത്തിയ നാടകവും പൊളിയുകയായിരുന്നു. ബില്ലിനെ അനുകൂലിക്കുന്നവരെന്ന പേരില്‍ എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളിലുള്ളവര്‍ കര്‍ഷകരല്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നുള്ള കര്‍ഷകര്‍ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിലുള്ളത് കൃഷി സ്ഥലമല്ല ഒരു പാര്‍ക്കാണ് എന്നാണ് ആരോപണമുയരുന്നത്. വ്യത്യസ്ത കര്‍ഷകരെ ചിത്രത്തില്‍ കാണിക്കുന്നുണ്ടെങ്കിലും എല്ലാം ഒരു പാര്‍ക്കില്‍ നിന്ന് തന്നെ എടുത്തതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി അനുകൂലികളെ പാര്‍ക്കിലെത്തിച്ച് കാര്‍ഷിക ബില്ലിനെ അനുകൂലിക്കുന്ന കര്‍ഷകരെന്ന വ്യാജേന ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയാണ് എഎന്‍ഐ ചെയ്തതെന്നാണ് വിമര്‍ശനം.

ചിത്രത്തിലുള്ളവരെല്ലാം യുപി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെവിടെ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. മോദി സര്‍ക്കാറിനെ ന്യായീകരിക്കാന്‍ എഎന്‍ഐ നടത്തിയ പിആര്‍ നാടകത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്.

Published

on

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

Continue Reading

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

Trending