Views
സ്ഫുടം ചെയ്ത വാക്കുകള്‍ ധന്യമായ ജീവിതം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഏഴര ദശാബ്ദ കാലം നിറഞ്ഞുനിന്ന രാഷ്ട്രീയമായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടേത്. തങ്ങളുടെ ജീവിതം തങ്ങളുടെ സന്ദേശത്തിലൂടെ തന്നെ വായിച്ചെടുക്കുന്ന ഒരു മാതൃകയാണ്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ട ഒന്നാണ്. തങ്ങള്‍ കാണിച്ച ചില ഉദാത്ത മാതൃകകള്‍ ഉണ്ട്.
സാമ്പത്തികമായി ഏത് കാലത്തും പിന്നാക്കംനിന്ന വ്യക്തിയായിരുന്നു തങ്ങള്‍. എന്നാല്‍ അതൊന്നും ആരേയും അറിയിക്കാതെയാണ് ജീവിതം നയിച്ചത്. തങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട്ടെത്തി ലീഗ് ഓഫീസിലേക്ക് വരുന്നത് ഓട്ടോറിക്ഷയിലായിരിക്കും. തങ്ങള്‍ക്ക്‌വേണമെങ്കില്‍ ആരെയെങ്കിലും വിളിച്ചാല്‍ കൊയിലാണ്ടിയില്‍ വന്ന് കൂട്ടിക്കൊണ്ടുവരാന്‍ വണ്ടിയെത്തും. പക്ഷേ തങ്ങള്‍ ആരേയും ബുദ്ധിമുട്ടിക്കാറില്ല. തങ്ങള്‍ ലീഗ് ഹൗസില്‍ വരുന്നത് ആരേയും അറിയിക്കാതെയുമായിരിക്കും.
ഇന്നത്തെ സൗകര്യപ്രദമായ ഓഫീസ് ഉണ്ടാകുന്നതിന് മുമ്പ് വലിയങ്ങാടിയിലുള്ള ഇപ്പോള്‍ യൂത്ത് ലീഗ് ഉപയോഗിക്കുന്ന ഓഫീസായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ആ സമയത്തൊക്കെ തങ്ങള്‍ പരിപാടികള്‍ കഴിഞ്ഞ് കോഴിക്കോട് വന്നാല്‍ താമസിക്കുക ഈ ലീഗ് ഓഫീസില്‍ ആയിരുന്നു. നല്ലൊരു ഹോട്ടലില്‍ തങ്ങള്‍ താമസിച്ചതായി ഓര്‍മയില്ല. ലീഗ് ഓഫീസില്‍ താമസിച്ച് ചായയും മറ്റും അങ്ങോട്ട് കൊണ്ട്‌വരിക എന്നല്ലാതെ സൗകര്യമുള്ള സ്ഥലത്ത് പോയി താമസിക്കുന്ന പ്രകൃതം തങ്ങള്‍ക്കുണ്ടായിരുന്നില്ല. ബാഫഖി തങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പിച്ച പ്രധാന വ്യക്തി ഉമര്‍ ബാഫഖി തങ്ങളായിരുന്നു. കാരണം ബാഫഖി തങ്ങള്‍ക്ക് അറിയാമായിരുന്നു ഉമര്‍ബാഫഖി തങ്ങള്‍ക്ക് ലീഗ് തന്നെ ആയിരുന്നു ജോലി എന്ന്. തങ്ങള്‍ യാഥാര്‍ത്ഥത്തില്‍ ഏറ്റവും വിശ്വസ്തനായി അദ്ദേഹത്തെ കണ്ടു. തങ്ങളുടെ ചെറുപ്പത്തില്‍ ബാഫഖി തങ്ങള്‍ വരുമെന്ന് അറിയിച്ച പരിപാടികളില്‍ ബാഫഖി തങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉമര്‍ ബാഫഖി തങ്ങളാണ് പങ്കെടുക്കാറ്. ഏറി വന്നാല്‍ പത്തോ പതിനഞ്ചോ മിനുറ്റ് മാത്രമേ സംസാരിക്കാറുള്ളൂ. ആ പ്രസംഗം എഴുതി എടുത്ത് പ്രസ്സിലേക്ക് കൊടുത്താല്‍ എഡിറ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. സ്ഫുടം ചെയ്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിലാകെ നിറഞ്ഞ്‌നിന്ന വ്യക്തിത്വമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. കൃത്യസമയത്ത് പറഞ്ഞു തീര്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു തങ്ങള്‍. മടി എന്ന സംഗതി രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. തങ്ങള്‍ എപ്പോഴും ആക്ടീവ് ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന ഘട്ടത്തില്‍ പോലും. മുസ്‌ലിം സമുദായത്തിലെ ഉന്നതരായ പലരും വിദ്യാഭ്യാസപരമായി നേട്ടങ്ങള്‍ കൈവരിച്ചവരായിരുന്നില്ല. എന്നാല്‍ നമുക്ക് കിട്ടാതെ പോയ ഭാഗ്യം നമ്മുടെ കുട്ടികള്‍ക്ക് കിട്ടണമെന്ന തിരിച്ചറിവ് ഉമര്‍ ബാഫഖി തങ്ങള്‍ക്കുണ്ടായി. അതിന് വേണ്ടി ബാഫഖി കുടുംബം കുടുംബപരമായി തന്നെ പലരെയും ദത്തെടുക്കാറുണ്ടായിരുന്നു. ഒരു കുട്ടിയുടെ കാര്യം ഉമര്‍ബാഫഖി തങ്ങളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അബൂബക്കര്‍ ബാഫഖി ഇങ്ങനെ ദത്തെടുത്ത് പഠിപ്പിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ആ കുട്ടിയേയും ചേര്‍ത്ത് ഉമര്‍ബാഫഖി തങ്ങള്‍ വഴി കണ്ടെത്തി. മതപരമായ കാര്യത്തിലും അതിന്റെ നിഷ്ഠയുടെ കാര്യത്തിലും തങ്ങള്‍ക്ക് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. അന്നൊക്കെ പരിപാടികള്‍ കഴിഞ്ഞ് ഞങ്ങള്‍ ലീഗ് ഓഫീസില്‍ തങ്ങളോടൊപ്പം തങ്ങാറുണ്ടായിരുന്നു. ഹാളിനകത്ത് മേശക്കരികിലായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത.് പരിപാടികള്‍ കഴിഞ്ഞ് വളരെ വൈകി എത്തിയാല്‍ പോലും തങ്ങള്‍ വളരെ നേരത്തെ എണീറ്റ് തഹജ്ജുദ് നമസ്‌കരിക്കുമായിരുന്നു. തങ്ങള്‍ ആരോടും ദേഷ്യപ്പെടാറില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സംസാരത്തിന്റെ ടോണില്‍ ഉണ്ടാകും. അത് കൃത്യമായി തന്നെ വായിച്ചെടുക്കാന്‍ സാധിക്കും.
നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ കാലത്ത് മറ്റു നേതാക്കളെപോലെതന്നെ അത് ഉണ്ടാകാന്‍ പാടില്ല എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വളരെ ശുദ്ധമായ മനസ്സായിരുന്നു തങ്ങളുടേത്. ഏതാണ്ട് അറുപത് അറുപത്തഞ്ച് വര്‍ഷത്തെ നിറഞ്ഞ്‌നിന്ന രാഷ്ട്രീയപ്രവര്‍ത്തനവുമായി നടന്നതിന് ശേഷം തങ്ങള്‍ പോകുന്ന സമയത്ത്, മഹാന്‍മാരെ പറ്റി പറയുന്നത് പോലെ ഈ ദുനിയാവില്‍ സ്വന്തമായി ഒന്നും നേടിയെടുക്കാതെ അല്ലാഹുവിന്റെ പ്രീതിക്കായി പരിശ്രമിച്ച് ധന്യമായ ജീവിതം കഴിഞ്ഞാണ് തങ്ങള്‍ വിടവാങ്ങിയത്. ആ മഹത്തായ പാരമ്പര്യം ഓര്‍ക്കാന്‍ കഴിയണം. ഒരുപാട് കാര്യങ്ങള്‍ തങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്. ആ കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് ഉമര്‍ബാഫഖി തങ്ങളോടുള്ള സ്മരണ.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി