Connect with us

Video Stories

കൊച്ചി മെട്രോ: യു.ഡി.എഫ് വികസനചിത്രം

Published

on

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. അയ്യായിരം കോടി രൂപയുടെ ആകാശ റെയില്‍ പദ്ധതി കൊച്ചു കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. നാളെ മുതല്‍ കൊച്ചി മെട്രോ കുതിക്കും.
കേരളത്തിലെ വ്യവസായ വാണിജ്യ സിരാ കേന്ദ്രത്തിലൂടെ എത്ര വേഗത്തിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 2012 സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിന് നിര്‍മ്മാണം തുടങ്ങി. ഒന്നാംഘട്ടം മൂന്ന് വര്‍ഷം കണക്കാക്കി. കണ്ണ് ചിമ്മിയ വേഗതയില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്ന് കിലോ മീറ്റര്‍ പാതയിലാണ് മെട്രോ തീവണ്ടി ആദ്യമോടുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്ററാണ് ഒന്നാംഘട്ടമായി നിര്‍മ്മിക്കുന്നത്. ഐ.ടി നഗരമായ കാക്കനാട്ടേക്ക് രണ്ടാംഘട്ട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാര കൈമാറ്റം നടത്തിയത്.
അതിവേഗം വളര്‍ന്നുവരുന്ന തുറമുഖ നഗരിയായ കൊച്ചിയില്‍ വന്‍ പദ്ധതി വിഭാവന ചെയ്തതും നടപ്പാക്കിയതും യു.പി.എ സര്‍ക്കാരിന്റെ പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാരാണ്. ഇടുക്കി അണക്കെട്ട് കഴിഞ്ഞാല്‍ കേരളത്തില്‍ സാധ്യമാക്കിയ വന്‍ പദ്ധതികളുടെ പട്ടികയില്‍ അവസാനത്തേതാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഈ സ്വപ്‌ന പദ്ധതി. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത ഡോ. മന്‍മോഹന്‍ സിങിന്റെ പിന്തുണയോടെയാണ് കണ്ണൂര്‍ വിമാനത്താവളം, കൊച്ചി സ്മാര്‍ട്ട് സിറ്റി, പ്രകൃതിവാതക ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍ പദ്ധതികള്‍ക്കെല്ലാം അനുമതി നേടിയെടുത്തതും നിര്‍മ്മാണം നടത്തിയതും ലോകമെമ്പാടും നിര്‍മ്മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തുമെല്ലാം സ്തുത്യര്‍ഹ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മലയാളിക്ക് വികസിത രാജ്യങ്ങളെ പോലെ കൊച്ചു കേരളത്തെ മാറ്റിയെടുക്കണമെന്ന മോഹമുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഘോരഘോരം നടത്തും. പദ്ധതികള്‍ കടലാസിലൊതുങ്ങും. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ യു.പി.എ ഭരണവും എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണവുമാണ് വന്‍ പദ്ധതികളില്‍ ഏറെയും യാഥാര്‍ത്ഥ്യമാക്കിയത്. ദുബൈ ഭരണാധികാരികളുടെ ശക്തമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയും കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതിയും പണിപൂര്‍ത്തിയാക്കിയത്. ദുബൈ ടീകോം കമ്പനിക്കാരെ പാപ്പരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് അന്നത്തെ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. കെ. കരുണാകരനാണ് നെടുമ്പാശേരി ഗ്രാമത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്‍പി. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയാന്‍ അനുവദിക്കില്ലെന്നും ‘എന്റെ നെഞ്ചത്തുകൂടെ മാത്രമെ വിമാനം ഇറങ്ങൂ’ എന്നും പ്രതിഷേധിച്ച സഖാക്കള്‍ പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത് കൊച്ചിക്കാര്‍ കണ്ടു. വിഴിഞ്ഞം പദ്ധതിക്ക് പാരപണിയാന്‍ ഇക്കൂട്ടര്‍ എത്രയോ ശ്രമം നടത്തി. പാര്‍ലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ കേരളം പോലുള്ള കൊച്ചു പ്രദേശത്ത് യാഥാര്‍ത്ഥ്യബോധത്തോടെ ഇഛാശക്തിയോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതിനുള്ള അധികം ക്രെഡിറ്റും മുസ്‌ലിം ലീഗിന്റെ ശക്തമായ പിന്തുണയുള്ള യു.ഡി.എഫ് സംവിധാനത്തിനുള്ളതാണ്.
വികസനത്തിന് ഒരു സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരാണ് മലയാളികള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ റോഡ് മാര്‍ഗം രണ്ടും മൂന്നും മണിക്കൂര്‍ യാത്ര വേണ്ടി വരുമായിരുന്നു. കൊച്ചി മെട്രോ വണ്ടിയില്‍ ഈ ദൂരം താണ്ടാന്‍ നാല്‍പത് മിനിട്ട് മതി. ആലുവ മുതല്‍ പാലാരിവട്ടം വരെ പ്രധാനപ്പെട്ട എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തിയാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട്കാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ റെയില്‍വേസ്‌റ്റേഷനുകളുണ്ട്. കൊച്ചി സിറ്റി ബസ് സര്‍വീസ് നിര്‍ത്തുന്ന പ്രധാന ബസ് സ്‌റ്റോപ്പുകളിലെല്ലാം ആകാശപാതയില്‍ മെട്രോ ട്രെയിന് സ്‌റ്റോപ്പുണ്ട്. മിനിമം പത്ത് രൂപയാണ് ടിക്കറ്റ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 25 മിനിട്ട് നീണ്ട യാത്രക്ക് നിരക്ക് നാല്‍പത് രൂപയാണ്. കേവലം ആകാശ യാത്രാ വണ്ടിയല്ല കൊച്ചി മെട്രോ. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഇതിടയാക്കും. സമഗ്ര യാത്രാ സംവിധാനം കൊച്ചി മെട്രോയുടെ ഭാഗമാണ്. പ്രധാനമായും ജലമെട്രോയാണ് ആകര്‍ഷകം. മെട്രോ ബസ്, മെട്രോ ടാക്‌സി, മെട്രോ ബോട്ട്, സൈക്കിള്‍, വാക്‌വേ, ബിസിനസ് സംരംഭങ്ങള്‍, പാര്‍പ്പിട സമുച്ഛയം എല്ലാം കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമാണ്. മൂന്നാംഘട്ടമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആലുവ പുഴക്ക് കുറുകെ മെട്രോ ആകാശപാത നീളും. നിലവില്‍ കൊച്ചി മെട്രോ വന്നതോടെ റോഡ് സൗകര്യവും പുതിയ പാലങ്ങളും #ൈഓവറുകളും ഇതിനകം നിര്‍മ്മിച്ചു. കേരളം പിറന്നശേഷം കേള്‍ക്കുന്ന #ൈഓവറുകളാണ് പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍. എറണാകുളം നോര്‍ത്ത് പാലവും കെ.എസ്.ആര്‍.ടി.സി ബസ്‌സ്‌റ്റേഷന് മുമ്പിലുള്ള റെയില്‍വേ #ൈഓവറും ഉയര്‍ന്നത് കൊച്ചി മെട്രോയുടെ ഭാഗമാണ്. ആലുവ, എറണാകുളം റോഡുകളില്‍ ഇഴഞ്ഞിഴഞ്ഞല്ലാതെ വാഹനങ്ങള്‍ നീങ്ങില്ല. അത്രയധികം വാഹനങ്ങളാണ് ഓരോ വര്‍ഷവും പൊതുനിരത്തിലിറങ്ങുന്നത്. ഇതേ പാതയില്‍ കോണ്‍ക്രീറ്റ് തൂണിലാണ് കൊച്ചി മെട്രോ നിര്‍മ്മിച്ചത്.
വൈദ്യുതീകരിക്കപ്പെട്ട അതിവേഗ നഗര റെയില്‍ ശൃംഖലയാണ് മെട്രോ. ലോകത്ത് തന്നെ 165 നഗരങ്ങളിലാണ് മെട്രോ റെയില്‍വേയുള്ളത്. ഓരോ പത്ത് മിനിട്ടും ഇടവിട്ട് ആലുവ, പാലാരിവട്ടം റൂട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളുള്ള ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയിലുള്ളത്.
മലയാളികളുടെ അഭിമാനമായ മെട്രോ മാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെയും ഗതിവേഗം ഏറ്റെടുത്ത് നടത്തിയത്. ഡല്‍ഹി മെട്രോയുടെ വിജയപഥമാണ് കൊച്ചിക്ക് പ്രേരകമായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഇ. ശ്രീധരനാണ് കൊച്ചിക്ക് ആത്മവിശ്വാസം നല്‍കിയത്. കൊച്ചിയില്‍ റോഡിന് വീതി കൂട്ടുകയും പാലങ്ങളും #ൈഓവറുകളും നിര്‍മ്മിക്കുകയും ചെയ്താല്‍ മതിയെന്നും മെട്രോ പ്രായോഗികമല്ലെന്നും പറഞ്ഞവര്‍ക്ക് മുമ്പില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ ശരവേഗത്തില്‍ കൊച്ചി പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. സെന്റിന് അരക്കോടി രൂപയും അതിലേറെയും നല്‍കിയാണ് എറണാകുളം നഗരത്തില്‍ മെട്രോ സ്‌റ്റേഷനായി സ്ഥലം ഏറ്റെടുത്തത്. പുതിയ സമാന്തര റോഡും #ൈഓവറും നിര്‍മ്മിക്കാനാണെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ സ്ഥമേറ്റെടുക്കാന്‍ മാത്രം വേണ്ടി വരും. നാല് വര്‍ഷം കൊണ്ട് നഗരഹൃദയത്തിലൂടെ ആകാശ യാത്ര നടത്താനായി. പുതിയ റോഡ് പുതിയ സ്ഥലമേറ്റെടുത്ത് നിര്‍മ്മിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമായിരുന്നു. കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്ത കൊച്ചി മെട്രോ പദ്ധതി കൊച്ചി മേട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) കമ്പനിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. കൊച്ചി കോര്‍പറേഷന്‍ കമ്മീഷണര്‍ കൂടിയായിരുന്ന ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. ആസൂത്രിത പൊതു ഗതാഗത സംവിധാനമില്ലാത്ത നഗരമാണ് കൊച്ചി.
ആകാശ ട്രാക്കിലൂടെ കൊച്ചി മെട്രോ കുതിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ വികസനത്തിന് ഇത് നാന്ദികുറിക്കും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending