Connect with us

Video Stories

കേരളം പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്

Published

on

പി.കെ സലാം

കോണ്‍ഗ്രസിനും യു.ഡി.എഫിനുമല്ലെങ്കില്‍ കേരളം ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്? ഇടതുപക്ഷത്തിനോ? അതോ ബി.ജെ.പി.ക്കോ? ഇടതുപക്ഷത്തുനിന്ന് ഏതാനും പേര്‍ കൂടി ജയിച്ചിരുന്നെങ്കില്‍ കേരളം ഇന്ത്യക്ക് നല്‍കുമായിരുന്ന സന്ദേശം എന്താകുമായിരുന്നു. ഇപ്പോള്‍ ജനവിധി സ്പഷ്ടമാണ്. കേരളം മതേതരത്വത്തിനും ജനാധിപത്യത്തിനും ഒപ്പം അടിയുറച്ചുനില്‍ക്കുന്നു. കേരളം എന്നൊരു നാട് ഉണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
ശരിയാണ്, കേരളം ആഗ്രഹിച്ച പോലെ വോട്ട് ചെയ്ത പോലെ ആയില്ല ഇന്ത്യ. പ്രതിപക്ഷത്തെ പ്രധാനമന്ത്രി മോഹികള്‍ യു.പിയില്‍നിന്നും ബംഗാളില്‍നിന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടലില്‍ പകുതി സീറ്റെങ്കിലും വാരി നൂറ്റമ്പതിലെങ്കിലും എത്തിനില്‍ക്കും കോണ്‍ഗ്രസ് എന്ന് പ്രതീക്ഷിച്ചു. അത് അതിമോഹമായിരുന്നില്ല. സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് രാഹുലായിരുന്നല്ലോ. യു.പിയിലും ബംഗാളിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ കക്ഷികള്‍ക്ക് വിജയമുണ്ടാകുകയും ചെയ്യുമെന്നും പ്രതീക്ഷിച്ചു.
മോദി വിജയത്തിന് കാരണമെന്തെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പുല്‍വാമ ആക്രമണവും തുടര്‍ന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും ഭീകരതയും രാജ്യ സുരക്ഷയും കൂട്ടിക്കുഴച്ച ആക്രാമിക ദേശീയതയെ പ്രതിരോധിക്കാന്‍ കഴിയാത്തതാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ട്വീറ്റ് ചെയ്തു: രാഹുല്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. തോറ്റത് രാഹുലല്ല, രാജ്യമാണ്.
ഇതൊക്കെ യാഥാര്‍ഥ്യമായിരിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷം സ്വന്തം തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്തു തിരുത്താതെ മുന്നോട്ടേക്ക് കുറുക്കുവഴികള്‍ തേടുകയാണ്. അതിലൊന്നാണ് മോദിയുടെ വിജയത്തിന് കാരണം രാഹുലും കോണ്‍ഗ്രസുമാണെന്ന പ്രചാരണം. 20ല്‍ 19 സീറ്റിലും താന്‍ പ്രതിനിധാനം ചെയ്ത മുന്നണി തോല്‍ക്കുകയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണി ജയിക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ വലിപ്പം വിശദീകരിക്കാനാണ് ശ്രമിച്ചത്. ഇതിന് പുറമെയാണ് കേരളത്തിലെ ന്യൂനപക്ഷ സമുദായ വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചതെന്ന പ്രചാരണം. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന പ്രചാരണം.
കേരളത്തിലെ ന്യൂനപക്ഷങ്ങളടങ്ങുന്ന മതേതര വിശ്വാസികള്‍ ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്തിരുന്നതെങ്കില്‍ ഈ മോദിക്കാലത്ത് എന്ത് വ്യത്യാസമാണുണ്ടാവുക? സി.പി.എമ്മിന്റെ ലോക്‌സഭയിലെ കക്ഷി നില മൂന്നില്‍ നിന്ന് എട്ടോ ഒമ്പതോ ആകുമായിരുന്നു. കോണ്‍ഗ്രസിന് അത്രയും കുറയുകയും ചെയ്യും. രാജ്യത്ത് എന്തെങ്കിലും മാറ്റത്തിന്റെ സൂചനയായി ഇടതുപക്ഷത്തിന്റെ ഈ രണ്ടക്കം തികയാത്ത സംഖ്യ കൊണ്ട് എന്തു സംഭവിക്കാനാണ്. ദേശീയ തലത്തില്‍ തമ്മില്‍ ഭേദമുള്ള ശക്തിയെ തന്നെയാണ് കേരളം പിന്തുണച്ചത്. ദിശാബോധം വ്യക്തമാണ്.
സി.പി.എം അതിന്റെ ചരിത്രത്തിലെ ദയനീയ തോല്‍വി ചോദിച്ച് വാങ്ങിയതാണ്. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ നിന്നും 20 വര്‍ഷം ഭരിച്ച ത്രിപുരയില്‍നിന്നും സി.പി.എമ്മിന് വേണ്ടി ആരും എഴുന്നേറ്റുവന്നില്ലല്ലോ. ആരാണ് അതിന് ഉത്തരവാദി? പശ്ചിമ ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ലെന്ന് വിലപിക്കുന്ന സി.പി.എം അതിന്റെ പോളിറ്റ് ബ്യൂറോയില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തത് കോണ്‍ഗ്രസുമായി സഹകരിക്കാമോ എന്നാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്ന രേഖ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ മുന്‍ സെക്രട്ടരി പ്രകാശ് കാരാട്ടിന് പിന്തുണ നല്‍കുകയായിരുന്നു പിണറായിയും ടീമും. 2014ല്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും രണ്ടു വീതം സീറ്റായിരുന്നു ബംഗാളിലെ സമ്പാദ്യം. അവ സംരക്ഷിക്കുന്ന കാര്യത്തിലെ തര്‍ക്കത്തില്‍ സഖ്യം നടന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് 2014ലെ രണ്ടു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എം സംപൂജ്യരായി. 6.28 ശതമാനം വോട്ടാണ് സി.പി.എമ്മിന് ബംഗാളിലുള്ളത്. കേരളത്തെ ബംഗാളാക്കുമെന്ന് ഭയപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു. ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം അവിടെ കോണ്‍ഗ്രസിനും പിന്നില്‍ 17.3 ശതമാനം വോട്ടും പൂജ്യം സീറ്റുമായി നില്‍ക്കുന്നു.
കേരളത്തിനോട് ചേര്‍ന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് സഖ്യത്തിന്റെ ഭാഗമായിരുന്ന സി.പി.എമ്മിനും സി.പി.ഐ ക്കും രണ്ടുവീതം സീറ്റ് കിട്ടി ജയിക്കാനുമായതാണ് ഇന്ത്യയിലെ മേല്‍വിലാസം. വടകര പാര്‍ലമെന്റ് മണ്ഡലത്തിനകത്ത് വരുന്ന മാഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സി.പി.എം രാഹുല്‍ ഗാന്ധിയെ ഇനി പറയാത്ത തെറിയുണ്ടോ. പേരിടാന്‍ ശ്രമിച്ച ബി.ജെ.പി പോലും ഉപേക്ഷിച്ച ആക്ഷേപ വാക്കുകള്‍ ദേശാഭിമാനി പത്രത്തില്‍ സി.പി.എം രാഹുലിനെതിരെ പ്രയോഗിച്ചു. മധുരയില്‍ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ട് പോടണം എന്ന് അഭ്യര്‍ഥിച്ചു വന്ന രാഹുലിനെ, അതും രണ്ടു തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലമായ വയനാട്ടില്‍ തോല്‍പിക്കാന്‍ ഇന്നുവരെ കേരളത്തില്‍ നടത്താത്ത കര്‍ഷക മാര്‍ച്ച് വരെ സംഘടിപ്പിച്ചു. തീര്‍ച്ചയായും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കണം, രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ വലിയ വിജയം ജനാധിപത്യ മുന്നണിക്ക് ഉണ്ടാക്കുമെന്ന്.
ഇനി ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു നായകനുണ്ട്. ഒരു കാവല്‍ ഭടനുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞതുപോലെ നാം 52 പേരുണ്ട്. ബി.ജെ.പി യോട് നാം ദിവസവും പോരാടും. ഏറ്റവും സമര്‍ഥമായാണ് രാഹുല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത്. ദിശ വ്യക്തമാക്കുന്ന ഒരു മാനിഫെസ്റ്റോ അവതരിപ്പിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രാഹുല്‍ 2019ലെ തെരഞ്ഞെടുപ്പിനെ രാഹുല്‍ – മോദി ഏറ്റുമുട്ടലെന്ന് വിശേഷിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നത് തന്നെ 2014നെ വെച്ചുനോക്കുമ്പോള്‍ വളരെ വലുതാണ്. കോര്‍പറേറ്റുകളെ പരസ്യമായി വെല്ലുവിളിക്കുന്ന ദേശീയ നേതാവ് തന്നെ രാജ്യത്തിന് പുതിയതാണ്. തൊഴിലില്ലായ്മയെ പറ്റി പാവങ്ങളെ പറ്റി കൃഷിക്കാരെ പറ്റി യുവാക്കളെ പറ്റി അഴിമതിയെ പറ്റി രാഹുല്‍ സംസാരിച്ചു. പുല്‍വാമ കൊണ്ട് എല്ലാം അട്ടിമറിക്കാനായിരുന്നു ബി.ജെ.പി ശ്രമം. തല്‍ക്കാലം വിജയിച്ചത് മോദിയാണ്. പക്ഷേ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോണ്‍ഗ്രസും നായകനുമുണ്ട്. പോരാട്ടം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.
കേരളത്തില്‍ പിണറായി ചെയ്തത് മറ്റൊരു പുല്‍വാമയായിരുന്നു- ശബരിമല. സ്ത്രീകള്‍ കയറാന്‍ ശബരിമലയില്‍ സൗകര്യമൊരുക്കാന്‍ വേണ്ടിയെന്ന പേരിലെങ്കിലും ഒരു സാവകാശ ഹര്‍ജി കൊടുക്കാമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ സാമുദായിക തെരഞ്ഞെടുപ്പ് ഓപറേഷന് കച്ച മുറുക്കുകയായിരുന്നു മുഖ്യമന്ത്രി. 1980ന്റെ മധ്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെ മുന്‍നിര്‍ത്തി ഇ.എം.എസ് ഓപറേഷന്‍ നടത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുകളായിരുന്നു അന്നത്തെ ലക്ഷ്യം. അത് പരിധിവരെ വിജയിക്കുകയും ചെയ്തു. അത് ഇ.എം.എസ്, കാലം എണ്‍പതുകള്‍. അവിടെയാണ് ബി.ജെ.പിക്ക് സുവര്‍ണാവസരം നല്‍കി യു.ഡി.എഫിനെ തകര്‍ക്കുകയെന്ന ഓപറേഷന്‍ ആര്‍ത്തവവുമായി പിണറായി ഇറങ്ങുന്നത്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍ഗ്രസില്‍നിന്ന് ഒഴുകി ബി.ജെ.പിയിലേക്കും സംഘ്പരിവാര്‍ കലാപം ഭയന്ന് ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേക്കും ചേക്കേറുന്ന മധുരമനോജ്ഞ സ്വപ്‌നം പങ്കുവെക്കുകയായിരുന്നു പിണറായിയും ശ്രീധരന്‍പിള്ളയും. ഇനി കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രമെന്ന് യുഗ്മമ സ്വപ്‌നം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കേണ്ടിവരുന്ന അവസ്ഥ വന്നു. പാര്‍ട്ടി നേതാക്കളുടെ വീട്ടിലെ സ്ത്രീകള്‍ പോലും വോട്ട് ചെയ്തത് താമരക്കും കൈപ്പത്തിക്കുമാണ്. പക്ഷേ ബി.ജെ.പിയെ മുന്‍നിര്‍ത്തിയുള്ള ഓപറേഷന്‍ തുടരുമെന്നു തന്നെയാണ് പിണറായി നല്‍കുന്ന സൂചന. അതങ്ങനെയല്ലേ സംഭവിക്കാവൂ!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending