Connect with us

Video Stories

കലാലയങ്ങളിലെ കമ്മ്യൂണിസ്റ്റ് ഫാസിസം

Published

on


കുറുക്കോളി മൊയ്തീന്‍
ചൈനയില്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ജനാധിപത്യത്തിനുവേണ്ടി വ്യൂര്‍കാക്സിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയുണ്ടായി. ജനാധിപത്യത്തിന്‌വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ ഇടയിലേക്ക് ടാങ്ക് കയറ്റി 150ഓളം വിദ്യര്‍ത്ഥികളെ ചതച്ചരക്കുകയായിരുന്നു ഭരണകൂടം. അതൊരു കമ്യൂണിസ്റ്റ് ശൈലി. ടിയാന്‍മെയര്‍ പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിരോധം. കൊല്ലലും തല്ലലുമൊന്നും എസ്.എഫ്.ഐക്ക് പുതിയ പരിപാടിയല്ല. പണ്ടേയുള്ള കൈമുതല്‍ ആ ഗുണ്ടാനയങ്ങളാണ്. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന് അപകീര്‍ത്തിപ്പെടുത്തി പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതിനിടയിലേക്കാണ് കലാലയ സമാധാനം എന്ന മുദ്രവാക്യവുമായി എം.എസ്.എഫ് കടന്നുവന്നത്. ഒട്ടുമിക്ക സംഘടനകളും അതേറ്റുപിടിച്ചു. നയമായി പ്രഖ്യാപിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അതിനോട് പലര്‍ക്കും ആത്മാര്‍ത്ഥത കാണിക്കാനായില്ല. എന്നതാണ് പുതിയ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. മനുഷ്യസ്നേഹവും ജനാധിപത്യ ബോധവുമുള്ള കര്‍മ്മനിരതരും വിദ്യാസമ്പന്നരുമായ പുതിയ പരിഷ്‌കൃത നിരയെയാണ് വിദ്യര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സമൂഹം പ്രതീക്ഷിക്കുന്നതെങ്കില്‍ തീര്‍ത്തും നിരാശാജനകമായ വാര്‍ത്തകളാണ് കാണേണ്ടതായും കേള്‍ക്കേണ്ടതായും വരുന്നത്. വിദ്യാസമ്പത്ത് വലിയ മൂലധനമായി കാണുന്ന കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള കലാലയത്തിനകത്ത് നടന്ന നീചമായ സംഭവങ്ങള്‍ ഏതൊരു കേരളീയനെയാണ് വേദനിപ്പിക്കാതിരിക്കുക. ഇത്തരം പേക്കൂത്തുകളൊക്കെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയും ഭരണകൂടത്തിന്റെ തണലിലുമാണ് നടക്കുന്നതെന്ന് അറിയുമ്പോഴുള്ള നോവ് ചെറുതാണോ? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ കോളജില്‍തന്നെ ഇത്തരം സംഭവങ്ങള്‍ പലപ്പോഴും അരങ്ങേറിയിട്ടുണ്ട്. ഒറ്റപ്പെട്ട കോളജുമല്ല. പല കാംപസുകളിലും ഇതുപോലെയുള്ള നീച കൃത്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. സ്വന്തം സഹപാഠിയെ കുത്തിമലര്‍ത്താന്‍ ധൈര്യമുള്ളവര്‍ക്ക് സ്വന്തം സഖാക്കളെ കുത്താനും സങ്കോചം കാണില്ല എന്നാണ് സംഭവം തെളിയിക്കുന്നത്. ഈ നശീകരണ നയവും ആക്രമണവാസനയുമാണ് നുള്ളികളയേണ്ടത്. ഒരു ആദര്‍ശ പിന്‍ബലവും ഇല്ലാതാവുകയും ആശയ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് അത് ബഹുജന സംഘടനയാണെങ്കിലും വിദ്യാര്‍ത്ഥി സംഘടനയാണെങ്കില്‍ പോലും ഗുണ്ടായിസം മാത്രമെ ശരണമുണ്ടാവൂ. അതിന്റെ പേരു തന്നെയാണ് സ്റ്റാലിനിസ്റ്റ് നയമെന്നത്. അധികാരവും മേധാവിത്വവും പിടിച്ചുനിര്‍ത്താന്‍ ഏതു വൃത്തികെട്ട മാര്‍ഗവും അവലംബിക്കും. പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളെ പോലും കൊന്നൊടുക്കിയ സ്റ്റാലിനെയാണ് ഇവര്‍ മാതൃകയാക്കുന്നത്. കേരള സ്റ്റാലിന്‍ അതിന് കൂട്ടും. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം ഗുണ്ടകള്‍ നടത്തുന്ന അതേ മാതൃക എസ്.എഫ്.ഐ മേധാവിത്വമുള്ള കാംപസുകളിലും അവര്‍ അനുവര്‍ത്തിക്കുന്നു. മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. സ്വാതന്ത്ര്യം പോലും അവര്‍ അളന്നു കാണിക്കുന്നതിനപ്പുറം പാടില്ല. സഹോദര പ്രസ്ഥാനത്തിന്റെ നേതാവിനെ എ.ഐ.എസ്.എഫിന്റെ ഭാരവാഹിയെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ വന്നതിന്റെ പേരില്‍ തുണിയുരിഞ്ഞ് ആട്ടിയോടിച്ച സംഭവം പോലും ഇതേ കാംപസില്‍ നടന്നു. എ.ഐ.എസ്.എഫിന്റെ നിലവിലുള്ള പ്രസിഡന്റിന്‌പോലും അത്തരം അനുഭവങ്ങള്‍ കാംപസില്‍നിന്ന് ഉണ്ടായിട്ടുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഏറ്റവും നല്ല കോളജ് എന്ന് കീര്‍ത്തികേട്ട യൂണിവേഴ്സ്റ്റി കോളജില്‍ എസ്.എഫ്.ഐ നെയ്തെടുത്ത നിയമങ്ങള്‍ സമരത്തില്‍ പങ്കെടുക്കാതെ പഠിക്കാന്‍ ശ്രമിക്കരുത്, നല്ലയിനം വസ്ത്രങ്ങള്‍ ധരിക്കരുത്, പെണ്‍കുട്ടികളുമായി സംസാരിക്കരുത്, കൂടി നടക്കരുത്, പാട്ടുപാടുകയോ ഉച്ചത്തില്‍ തമാശ പറഞ്ഞ് ചിരിക്കുകയോ ചെയ്യരുത് എന്നൊക്കെയാണ്. ഈ ഗുണ്ടായിസത്തിനെ തന്നെയല്ലെ ഫാഷിസം എന്നു വിളിക്കുന്നത്.
എസ്.എഫ്.ഐക്കാരുടെ മാനസിക പീഢനത്തിന്റെ ഫലമായി ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഇയ്യിടെയാണ്. ആ കുട്ടി എസ്.എഫ്.ഐ പ്രവര്‍ത്തക തന്നെയായിരുന്നു. അവസാനം കാംപസ് മാറി പഠനം തുടരേണ്ടിവന്നു. എന്താണ് എസ്.എഫ്.ഐ വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം. നാലുമാസം മുമ്പാണ് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവം അരങ്ങേറിയത്. ആ ഗുണ്ടകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കാംപസില്‍തന്നെ താമസിച്ചു വിലസി. കഴിഞ്ഞ വര്‍ഷത്തില്‍ എസ്.എഫ്.ഐക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ് ചോദ്യം ചെയ്തു എന്നതുകൊണ്ട് ഒരു അന്ധ വിദ്യാര്‍ത്ഥിക്ക് പോലും പീഢനത്തിനിരയാകേണ്ടിവന്നു. ആണ്‍ സുഹൃത്തുകളുമായി സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതും രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് 187 വിദ്യാര്‍ത്ഥികള്‍ കോളജ് വിട്ടുപോയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തിലാണ് യൂണിവേഴ്സിറ്റി യൂണിയന്റെ ഫണ്ട് ക്രമം തെറ്റിച്ചു കീഴ്‌വഴക്കത്തിന് വിരുദ്ധമായും നല്‍കാത്തതിന്റെ പേരില്‍ കൂകിവിളിച്ചും ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയ സ്റ്റുഡന്റ്സ് സര്‍വീസ് ഡയരക്ടര്‍ ഡോ. വിജയലക്ഷ്മിയുടെ കൈകളില്‍നിന്നും ബലമായി ചെക്കില്‍ ഒപ്പുവെപ്പിച്ച സംഭവുമുണ്ടായത്. യൂണിയന്‍ ചെയര്‍പേഴ്സനും സി. പി.എം നേതാവുമായ സിന്‍ഡിക്കേറ്റ് മെമ്പറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇതു ചെയ്തതെന്ന് ഡയരക്ടര്‍തന്നെ പരാതിപ്പെടുകയും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നതുമാണ്. എന്തു ഫലം?
തൃശൂരിലെ കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്ന് പറഞ്ഞ് രണ്ടു ദിവസം എസ്.എഫ്.ഐ കുത്തിയിരിപ്പു സമരം നടത്തി. പുതുതായി പ്രവേശനത്തിന് കോളജിലെത്തുന്ന കുട്ടികളുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനോട് മോശമായി പെരുമാറി എന്നതായിരുന്നു ആരോപണം, മഹാരാജാസ് കോളജിലെ കസേര കത്തിക്കല്‍ പ്രശ്നം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. പേരു കേട്ട പാലക്കാട്ടെ വിക്ടോറിയ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തോട് പൊരുത്തപ്പെട്ട് കൊടുക്കാത്തതിന്റെ പേരില്‍ വനിതാപ്രിന്‍സിപ്പല്‍ ഡോ. സരസു വിരമിക്കുന്ന ദിവസം ശവകുടീരം പണിത് യാത്രയയപ്പു നല്‍കി ആഘോഷിച്ചവരാണ് ഇവര്‍. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ എസ്.എഫ്.ഐക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് പിരിയാന്‍ നേരം പ്രിന്‍സിപ്പലായിരുന്ന ഡോ. പുഷ്പജക്കെതിരേ റീത്ത് സമര്‍പ്പിച്ച് യാത്രയാക്കിയവരും മറ്റാരുമല്ല.
സി.പി.എമ്മിനെപോലെതന്നെ എസ്.എഫ്. ഐക്കും വളര്‍ച്ചയില്‍ രക്തസാക്ഷികള്‍ക്കുള്ള പങ്ക് ചെറുതല്ല. രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എസ്.എഫ്.ഐയുടെ പഴയെ രക്തസാക്ഷിയാണ് മണ്ണാര്‍ക്കാട്ടെ മുഹമ്മദ് മുസ്തഫ. മുസ്തഫ അന്ന് എസ്.എഫ്.ഐക്കാരന്‍ പോലുമായിരുന്നില്ല. എസ്.എഫ്.ഐയും കെ.എസ്.യും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ വന്ന മനുഷ്യ സ്നേഹിയായ കുട്ടിയായിരുന്നു മുസ്തഫ. കുത്തേറ്റത് അദ്ദേഹത്തിനായിപ്പോയി, അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുന്നതിന്പകരം ക്ലാസ് മുറികളിലെല്ലാം കൊണ്ടുനടന്ന് കൊല്ലുകയായിരുന്നു എസ്.എഫ്.ഐക്കാര്‍ എന്നതാണ് വസ്തുത. അവസാനം എസ്.എഫ്.ഐ രക്തസാക്ഷിയാക്കി രക്തസാക്ഷിത്വം ആചരിച്ചുവരുന്നു. കാസര്‍കോട് ഡി.വൈ.എഫ്.ഐ നടത്തിയ വഴിതടയല്‍ സമരത്തിനിടെ സിനിമ കണ്ടുവരുന്ന ബാലകൃഷ്ണന്‍ എന്നയാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയവുമില്ലാത്ത ഇദ്ദേഹത്തെ മരണശേഷം സി.പി. എം രക്തസാക്ഷിയാക്കിയത് പോലെ.
എസ്.എഫ്.ഐ നേതാവായിരുന്ന ശേഷം ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി കേരള നിയമ സഭയിലെത്തിയ ബ്രിട്ടാസിന് മുതുകിന് കുത്തേറ്റ് തളര്‍ന്നുപോയി. കോളജില്‍ സംഘട്ടനത്തിനിടയില്‍ തന്നെ കുത്തിയ വ്യക്തി ആരെന്ന് മരണം വരെ ബ്രിട്ടാസ് പറഞ്ഞിരുന്നില്ല. ആരു ചെയ്തു എന്നത് ദുരൂഹം.
തിരുവല്ല പരുമല ദേവസ്വം കോളജിലെ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ അതിക്രൂരമായി 1996ല്‍ കൊല ചെയ്തതിന്റെ പാപക്കറയും എസ്. എഫ്.ഐയുടെ ശിരസിലുണ്ട്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പതിനൊന്ന് വോട്ടുകള്‍ക്കാണ് എ. ബി.വി.പിയുടെ സ്ഥാനാര്‍ത്ഥി തോറ്റിരുന്നത്. എസ്.എഫ്.ഐയുടെ അപ്രമാതിത്വം ചോദ്യം ചെയ്തുവെന്നതാണ് പുറത്തുനിന്നു വന്ന പാര്‍ട്ടിക്കാരും എസ്.എഫ്.ഐക്കാരും ചേര്‍ന്ന് കൊല്ലാന്‍ ഇടയായത്. പ്രാണരക്ഷാര്‍ത്ഥം പമ്പയാറിലേക്ക് ചാടി നീന്തി രക്ഷപെടാന്‍ ശ്രമിച്ചവരെ ഇഷ്ടികകള്‍ ഉപയോഗിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ ജൂലൈ12ന് കുത്തേറ്റ അഖിലിനോടൊപ്പം മര്‍ദനമേറ്റ ഉമൈറിനെ ഒരു വര്‍ഷം മുമ്പ് തല്ലിച്ചതച്ച ഒരവസ്ഥയുണ്ടായി. സെക്രട്ടറിയേറ്റിനു മുമ്പില്‍ ദിവസങ്ങളോളം നിരാഹാരം കിടന്ന സഖാവ് കൂടിയാണ് ഉമൈര്‍. ആണ്ടു തികഞ്ഞപ്പോള്‍ വീണ്ടും ആക്രമിക്കപ്പെട്ടു. ഈ ക്രൂരതകളൊക്കെ ചെയ്തവര്‍ക്ക് അഖിലിന്റെ നെഞ്ചില്‍ കഠാരയിറക്കാന്‍ പിന്നെ എന്തിനു അധൈര്യപ്പെടണം. ആര്‍ക്കാണു നേട്ടം, ഇനിയും വേണമോ ക്രൂരത, വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുക തന്നെ വേണം, യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കാര്‍ തന്നെയാണ്. ടിയാന്‍മന്‍ സ്‌ക്വയറില്‍ ചൈനയിലെ കമ്യൂണിസ്റ്റ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച പോലെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending