Connect with us

Video Stories

ബീഹാറിന്റെ പുത്രി പോരാടുന്നത് മതേതര ഇന്ത്യക്കു വേണ്ടി

Published

on

 

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പ്രസിഡണ്ടിന് സുപ്രധാന ഉത്തരവാദിത്തങ്ങളൊന്നും നിര്‍വഹിക്കാനില്ലെങ്കിലും ചില തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രപതിയുടെ നിലപാട് നിര്‍ണ്ണായകമാകാറുണ്ട്. വധശിക്ഷ പോലെ അതീവ പ്രാധാന്യമുള്ള കേസുകളില്‍ അന്തിമ അംഗീകാരം പ്രസിഡണ്ടിന്റേതാണ്. മിക്ക വിദേശ കരാറുകളും പ്രസിഡണ്ടിന്റെ അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരികയുള്ളൂ. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനമെന്ന ആലങ്കാരികതയും പ്രസിഡണ്ടിനു മാത്രമാണ്. അടുത്ത പ്രസിഡണ്ടാരായിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഏകപക്ഷീയമായൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ആദ്യം കളത്തിലിറങ്ങിയത് എന്‍.ഡി.എയാണെങ്കിലും പതിനാറ് പാര്‍ട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷവും ശക്തമായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ എന്‍.ഡി.എയുടെ എല്ലാ അടവുകള്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ മികവായി തന്നെ കാണണം. ഇതിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് 2004 എ.പി.ജെ അബ്ദുല്‍കലാമിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അന്നുണ്ടായിരുന്നതിനു തുല്യമായൊരു രാഷ്ട്രീയ മേല്‍കൈ നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ഇക്കുറി പാളിയെന്നാണ് വിലിരുത്തല്‍.
എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദയെ തെരഞ്ഞൈടുത്ത തീരുമാനം നരേന്ദ്രമോദിയുടെ അറ്റവിദ്യയാണ്. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാനും ഇങ്ങനെയാണ് പ്രതികരിച്ചത്. കോവിന്ദയെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ രണ്ടു കാര്യങ്ങളിലായിരുന്നു മുഖ്യമായും നരേന്ദ്ര മോദി കണ്ണിട്ടത്. ഒന്ന് ഒരു ദലിതനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി പിന്തുണ നേടുക. പ്രതിപക്ഷം പിന്തുണച്ചില്ലെങ്കില്‍ ദലിത് വിരുദ്ധത അവരിലാരോപിക്കുക. 2019 ലെങ്കിലും ഭീഷണിയായേക്കാവുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസംഖ്യമെന്ന ശ്രമത്തില്‍ വിള്ളല്‍ വീഴ്ത്തുക. മറ്റൊന്ന് ബി.ജെ.പിക്കും പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ശക്തമാണെന്ന് വരുത്തിതീര്‍ക്കുക. നിലവില്‍ ദലിതര്‍ക്കെതിരിലും മത ന്യൂനപക്ഷങ്ങള്‍ക്കെതിരിലും രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന ഭീതിജനകമായ പീഡനങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടുക.
എതിരില്ലാത്ത മത്സരത്തിന് പ്രതിപക്ഷം കളമൊഴിഞ്ഞു കൊടുക്കുമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദിന്റെ പ്രതികരണത്തില്‍ തന്നെ ഇതു വ്യക്തമാക്കിയതാണ്. പ്രസിഡന്‍ഷ്യല്‍ ഇലക്ടറല്‍ കോളീജിയത്തില്‍ വോട്ട് കണക്കുനോക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും വോട്ടുകള്‍ നിര്‍ണ്ണായകം തന്നെയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാതെ സമവായത്തിന് പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി ചോദിച്ചപ്പോള്‍ ഒരു നല്ല സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രതിപക്ഷവും ആലോചിക്കുന്നുണ്ടെന്നു തന്നെയായിരുന്നു പ്രതികരിച്ചത്. യെച്ചൂരിയുമായി നേരത്തെ സമയവായ ചര്‍ച്ചകള്‍ നടത്തിയ ബി.ജെ.പിക്ക് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
നിലവില്‍ ദലിതര്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ബി.ജെ.പിക്ക് ദലിതര്‍ക്കിടയില്‍ വേരോട്ടം ഉണ്ടാക്കാനും സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളൊന്നും വേണ്ടത്ര ഫലിക്കില്ലെന്നതാണ് കോണ്‍ഗ്രസ് നല്‍കുന്ന മുന്‍ അനുഭവം. പ്രണബ് മുഖര്‍ജിയെ പ്രസിഡണ്ടാക്കുന്നതോടെ ബംഗാളില്‍ നല്ല വേരോട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ എത്രകണ്ട് ഫലിച്ചു എന്നു നോക്കിയാല്‍ മതി. ഇക്കാലയളവില്‍ ബംഗാളിലെ കോണ്‍ഗ്രസിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നത് സമീപകാല തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ ചിത്രമാണ്. 2004ല്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ ബി.ജെ.പി പ്രസിഡണ്ടാക്കിയപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പിന്തുണയും വിശ്വാസ്യതയും നേടിയെടുക്കാമെന്ന ബി.ജെ.പി മോഹങ്ങളും എന്തെങ്കിലും ഓളങ്ങള്‍ സൃഷ്ടിച്ചതായി തോന്നുന്നില്ല. സമീപ കാലത്ത് ബി.ജെ.പിക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ബന്ധം വേട്ടക്കാരനും ഇരക്കുമിടയിലെ ബന്ധമായി മാറി. അതുകൊണ്ടു തന്നെ ഈ കണക്കുകൂട്ടലുകളുമായാണ് മത്സരത്തിനിറങ്ങുന്നതെങ്കില്‍ അതിന്റെ ഫലപ്രാപ്തി എത്രത്തോളമായിരിക്കുമെന്നത് ഇപ്പോഴേ മനസ്സിലാക്കാം. ദലിത് വോട്ടുകളെ ആകര്‍ഷിക്കാനുള്ള ബി.ജെ.പിയുടെ മുന്‍കാല ശ്രമങ്ങള്‍ക്കും കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന വസ്തുതയും നമുക്കു മുന്നിലുണ്ട്. ബി.ജെ.പി 2004 ല്‍ പയറ്റിത്തെളിയിച്ചൊരു തന്ത്രം വിസ്മരിക്കാനാവില്ല. എതിരാളികളുടെ വോട്ടുകള്‍ ആകര്‍ഷിക്കലായിരുന്നു അത്. എ.പിജെയെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അവതരിപ്പിച്ചതോടെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. തൊണ്ണൂറ് ശതമാനം വോട്ടും എ.പി.ജെയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷമി സെഹ്ഗാള്‍ എ.പി.ജെ അബ്ദുല്‍ കലാമിന് വെല്ലുവിളിയേ ആയിരുന്നില്ല.
ഇക്കുറി മത്സരം കടുക്കാന്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും കാരണമായി. മീരാകുമാര്‍ എന്ന ശക്തയായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതിലൂടെ എന്‍.ഡി.എയുടെ ഏകപക്ഷീയ തേരോട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു പിരിധി വരെ തടയിട്ടു. എന്തുകൊണ്ടാണ് മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ മികച്ച സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ചോദ്യത്തിന് അവരുടെ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ പാരമ്പര്യവും തന്നെയാണ് ഉത്തരം.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം രാംനാഥ് കോവിന്ദയെ പിന്തുണക്കുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം ‘ആരാണയാള്‍?, എനിക്കയാളെ അറിയില്ല’ എന്നായിരുന്നു. എന്നാല്‍ 2014 ല്‍ പ്രണബ് മുഖര്‍ജിയെ പിന്തുണക്കാതിരുന്ന മമതയോട് ജൂണ്‍ 22 ന് പ്രഖ്യാപിച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഞാനും എന്റെ പാര്‍ട്ടിയും അവരെ പിന്തുണക്കുന്നു, എനിക്കവരെ ഇഷടമാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വളരെ മാന്യയായ സ്ത്രീയണവര്‍’. എന്നായിരുന്നു. രാജ്യത്തിനും അവരിലുള്ള മതിപ്പ് അങ്ങനെത്തന്നെയാണ്. രാജ്യത്തിന്റെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കറായി 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സേവനമനുഷ്ഠിച്ചു. പട്ടു സാരി ഉടുത്ത് വരുന്ന ഒരു സ്‌കൂള്‍ ടീച്ചറെപോലെ സഭയിലെ അംഗങ്ങളെ പതിഞ്ഞ സ്വരത്തില്‍ ശാസിക്കുന്ന വളരെ മാന്യയായ ഒരു സ്ത്രീ. കര്‍ണ്ണാടകയിലെ മംഗളൂരില്‍ മുന്‍ ഉപ പ്രധാനമന്ത്രിയും ദലിത് നേതാവുമായിരുന്നു ജഗജീവന്‍ റാമിന്റെയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇന്ദ്രാണി ദേവിയുടെയും മകളായാണ് ജനിക്കുന്നത്.
ഡല്‍ഹി യൂണിവഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും നേടുന്നത്. 2010ല്‍ ബാനാസ്തലി വിദ്യാപീഠത്തില്‍ നിന്ന് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 1975 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നതു മുതല്‍ നയതന്ത്ര പ്രതിനിധിയായി വിവിധ വിദേശ രാഷ്ട്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ ദലിത് രാഷ്ട്രീയത്തിലെ രണ്ട് അതി ശക്തരെ പരാജപ്പെടുത്തിയായിരുന്നു മീരാകുമാറിന്റെ രാഷ്ട്രീയ അരങ്ങേറ്റം. 1985 ല്‍ ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുത്തിയത് മായാവതിയേയും രാം വില്വാസ് പസ്വാനെയുമായിരുന്നു. 1996 ലെ ബി.ജെ.പി തരംഗത്തില്‍ കാലിടറിയെങ്കിലും 2004ല്‍ വന്‍ വിജയത്തോടെ തിരിച്ചുവന്നു.
നിയമജ്ഞയും നയതന്ത്രജ്ഞയുമാണവര്‍. അഞ്ച് തവണ ലോക്‌സഭയില്‍ അംഗമായിട്ടുണ്ട്. ഒന്നാം യു.പി.എ ഭരണത്തില്‍ സാമൂഹ്യനീതി വകുപ്പ് കാബിനറ്റ് മന്ത്രിയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാംനാഥ് കോവിന്ദക്കെതിരില്‍ മീര തന്നെയാണ് പ്രതിപക്ഷത്തിന് കണ്ടെത്താനാവുന്ന ഏറ്റവും മികച്ച എതിരാളി. പതിനേഴ് പാര്‍ട്ടികളുടെ പിന്തുണ നേടാനായതാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്ന പ്രധാനകാര്യം. 2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള മഹാസംഖ്യത്തന് ഇപ്പോഴേ വിത്തിടാന്‍ സാധിച്ചാല്‍ അത് മറ്റൊരു വിജയമായും വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസടക്കമുള്ള മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമായി കാണുന്നില്ല.
ബീഹാറിന്റെ ഗവര്‍ണ്ണറാണെന്നതാണ് കോവിന്ദയെ പിന്തുണക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ന്യായീകരണം. അതേസമയം ബീഹാറിലെ ജനങ്ങള്‍ തെരഞ്ഞെടുത്തൊരു സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം അവതരിപ്പിച്ചതിലൂടെ നിതീഷ് കുമാര്‍ പ്രതിരോധത്തിലായി. ‘ബീഹാര്‍ കീ ബേഠി’ ബീഹാറിന്റെ മകള്‍ എന്നാണ് മീരാകുമാര്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നത് ചരിത്ര മണ്ടത്തരമായിരിക്കുമെന്നും അതില്‍ നിന്നും നിതീഷ് കുമാറിനെ താന്‍ പിന്തിരിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നെങ്കിലും നിലപാടു മാറ്റം ഇല്ലെന്നു തന്നെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. 1985 ലെ തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ സമ്മാനിച്ച പരാജയത്തിന്റെ കയ്പു രസത്തില്‍ നിന്ന് ഇപ്പോഴും മുക്തമാവാത്തതാവാം നിതീഷിന്റെ തീരുമാനത്തിലെ സ്വകാര്യത.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജാതി ചര്‍ച്ചകള്‍ കടന്നു വരുന്നത് മത്സരത്തിന്റെ ശോഭ കെടുത്തും. ദലിതര്‍ തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിതെന്ന് പത്രിക സമര്‍പ്പണത്തിനു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീരാകുമാര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാജ്യത്തെ ഏറ്റവും പരമോന്നത സ്ഥാനമെന്ന നിലയില്‍ മനഃസാക്ഷിക്ക് അനുസൃതമായി വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ച് ഇലക്ടറല്‍ കൊളീജിയത്തിലെ എല്ലാ അംഗങ്ങള്‍ക്കും കത്തയക്കുകയും ചെയ്യുന്നുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നാണ് ഈ മാസം മുപ്പതിന് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കുക. ആശയപരമായ നിലപാടുകളില്‍ ഊന്നിയാണ് തന്നെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം. ജനാധിപത്യമൂല്യങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സമഗ്രസമീപനം, സാമൂഹികനീതി, മാധ്യമസ്വാത്രന്ത്യം, സുതാര്യത, ദാരിദ്ര്യനിര്‍മാര്‍ജനം, ജാതിഘടന തകര്‍ക്കല്‍ തുടങ്ങി ഉന്നതമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ആശയപരമായ ഈ യോജിപ്പ്. ഈ ആശയങ്ങളെല്ലാം തന്റെ ഹൃദയത്തോട് ചേര്‍ന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
രണ്ട് ദലിതര്‍ തമ്മിലുള്ള മത്സരമായി വിശേഷിപ്പിക്കുന്നതില്‍ മീരാ കുമാറിന് ഒട്ടും താല്‍പര്യമില്ല. ഒരാളും അങ്ങനെ താല്‍പര്യപ്പെടുമെന്നും കരുതുന്നില്ല. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പോരാട്ടം. മുമ്പ് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലൊന്നും ജാതി ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദലിതര്‍ മത്സരിക്കുമ്പോള്‍ അവരുടെ ജാതിയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അവരുടെ മൂല്യങ്ങളും നിലപാടുകളുമെല്ലാം പിന്നാക്കം പോകുകയാണ്. അത് സമൂഹത്തിന്റെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ലജ്ജാകരമായ അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടമാണ് മീരാകുമാറില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. മനഃസാക്ഷി വോട്ട് ചെയ്യാനുള്ള അവരുടെ അഭ്യര്‍ഥന രാജ്യം ഏറ്റെടുക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്.
ഭരണ പാടവത്തിലോ രാഷ്ട്രീയാനുഭവങ്ങളിലോ മീരാകുമാറിനൊപ്പമെത്താന്‍ കോവിന്ദക്ക് സാധിക്കില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങിലെ നിയമസഭാ തെരഞ്ഞെടുപ്പനന്തരമുള്ള സാഹചര്യത്തില്‍ പതിനഞ്ച് ലക്ഷത്തിലധികം വോട്ടുകളുള്ള ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിലധികം നേടാന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് സാധിച്ചേക്കും. 5,49,442 വോട്ടുകള്‍ എന്‍.ഡി.എ അനുകൂലമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയായാല്‍ ബി.ജെ.പിയുടെ ഇഷ്ടത്തെയായിരിക്കും റൈസിനാ ഹില്‍സിന് സ്വാഗതം ചെയ്യേണ്ടി വരിക.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending