Connect with us

Video Stories

ഇന്ത്യയെ തുറിച്ചുനോക്കുന്നത് വന്‍ കാര്‍ഷിക ദുരന്തം

Published

on

കാര്‍ഷികകടം തിരിച്ചടക്കാനാകാതെ ആത്മഹത്യയിലഭയം തേടുന്ന ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തക്കിടയിലേക്ക് മറ്റൊന്നുകൂടി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇന്ത്യന്‍ കര്‍ഷകരെ കൊന്നൊടുക്കുന്ന മറ്റൊരു വിപത്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ 60,000 ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. താപനിലയില്‍ ഉണ്ടാവുന്ന വര്‍ധന ദുര്‍ബല സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനമാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്. താപ നിലയോട് ഇന്ത്യന്‍ കാര്‍ഷികരംഗം കടുത്ത സംവേദനക്ഷമതയാണ് പുലര്‍ത്തുന്നതെന്ന് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
വിളവിറക്കുന്ന സീസണിലെ ഒരു ശരാശരി ദിവസത്തില്‍ ഉണ്ടാവുന്ന ഒരു ഡിഗ്രിയുടെ താപനില വര്‍ധന 67 ആത്മഹത്യകള്‍ക്കാണ് ഇന്ത്യയില്‍ കാരണമാകുന്നത്. ഇത് അഞ്ച് ഡിഗ്രിയായി വര്‍ധിക്കുമ്പോള്‍ ആത്മഹത്യകളുടെ എണ്ണം ശരാശരി 335 ആയി ഉയരുന്നു. ആഗോള താപനം മൂലം മാത്രം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ 59,300 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. എന്നാല്‍ കാര്‍ഷിക വൃത്തികള്‍ നടക്കാത്ത സമയങ്ങളിലുള്ള താപനില വര്‍ധന ഇന്ത്യന്‍ സമൂഹത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. വര്‍ഷത്തില്‍ ഒരു സെന്റിമീറ്റര്‍ മഴ ലഭിച്ചാല്‍ പോലും ആത്മഹത്യ നിരക്ക് ഏഴ് ശതമാനം കണ്ട് കുറയുന്നു എന്നതും ശ്രദ്ധേയമാണ്. ശക്തമായ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് കുത്തനെ ഇടിയുന്നതായും ഗവേഷകയായ തമ്മ കാര്‍ലെട്ടണ്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പൊതുവില്‍ കാര്‍ഷിക ആത്മഹത്യകള്‍ കുറഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഇത് പകര്‍ച്ചവ്യാധി പോലെ വര്‍ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വരള്‍ച്ച ബാധിത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയില്‍ 852 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുരിത വര്‍ഷങ്ങളിലൊന്നായ 2015ല്‍ ഇന്ത്യയില്‍ മൊത്തം 12,602 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. 1995ന് ശേഷം മൊത്തത്തില്‍ 300,000 കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് രാജ്യത്ത് ജീവനൊടുക്കിയത്.
സമീപ മാസങ്ങളില്‍ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വര്‍ധിച്ച നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടേതെന്ന് അവകാശപ്പെടുന്ന തലയോട്ടിയും എല്ലുകളും ഇന്ത്യന്‍ പാര്‍ലമെന്റിന് വിളിപ്പാടകലെയുള്ള ജന്തര്‍ മന്ദിറില്‍ കര്‍ഷകര്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ 140 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ഇവ തലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചത്. നൂറ് കണക്കിന് കര്‍ഷക ആത്മഹത്യകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നു. കൃഷി ഉണങ്ങിപ്പോയതിനൊപ്പം ബാങ്ക് വായ്പകളുടെ കുരുക്കുകളും കര്‍ഷകര്‍ക്ക് ബാധ്യതയായി തീരുന്നുവെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ റാണി രാധാകൃഷ്ണന്‍ പറഞ്ഞു. 80,000 രൂപയുടെ വായ്പ അടച്ചുതീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ ഭര്‍ത്താവ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്കിനു മുന്നില്‍ വെച്ച് വിഷം കഴിച്ച് മരിച്ചിരുന്നു. രാധാകൃഷ്ണന്‍ മരിച്ച് അടുത്താഴ്ച അദ്ദേഹത്തിന്റെ മരുമകനുള്‍പെടെ ബന്ധുക്കളോടൊപ്പം ബങ്കിനു മുന്നിലെത്തിയ ഭാര്യ അവര്‍ക്കു നല്‍കാനുള്ള പണം നീട്ടി ചോദിച്ചു: ഞങ്ങള്‍ നിങ്ങള്‍ക്കു തരാനുള്ള പണം ഇതാ.. ഇനി എന്റെ ഭര്‍ത്താവിന്റെ ജീവിതം തിരികെ തരൂ.
വിള നാശത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിനും ആത്മഹത്യകള്‍ കുറക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ താപനിലയുടെ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയാണ് യഥാര്‍ത്ഥ പോംവഴിയെന്നാണ് ചാര്‍ലട്ടണ്‍ ചൂണ്ടിക്കാണിക്കുന്നത്. താപനിലയുടെ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ചൂട് കൂടുംതോറും ആത്മഹത്യയും വര്‍ധിക്കുമെന്ന് അവര്‍ പറയുന്നു.
എന്നാല്‍ ആത്മഹത്യ നിരക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നതിലും അധികമാകാനാണ് സാധ്യത. കാരണം, ഇന്ത്യയില്‍ മരണങ്ങള്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. മാത്രമല്ല, 2014 വരെ ആത്മഹത്യ ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്നതിനാല്‍ സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് തടസമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ വലിയൊരു ദുരന്തത്തെയാണ് തുറിച്ചുനോക്കുന്നതെന്നും ഇത് ഭാവി തലമുറയുടെ പ്രശ്‌നമല്ലെന്നും വര്‍ത്തമാനകാലത്ത് തന്നെ പരിഹരിക്കപ്പെടേണ്ടതാണെന്നും ചാര്‍ലട്ടണ്‍ പറയുന്നു.
കടപ്പാട്: ദി ഗാര്‍ഡിയന്‍

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending