Connect with us

Video Stories

പൗരത്വവും രാഷ്ട്രവും ജീവിതവുമില്ലാത്ത ജനത

Published

on

 

സലീം മടവൂര്‍

പടിഞ്ഞാറന്‍ മ്യാന്‍മാറിലെ റോക്കിന്‍ സംസ്ഥാനം ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രവും സാംസ്‌കാരിക-കച്ചവട കേന്ദ്രവുമായിരുന്നു. വര്‍ഷങ്ങളായുള്ള വംശീയ കലാപം ഇന്ന് ഈ പ്രദേശത്തെ മ്യാന്‍മറിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മേഖലയാക്കി മാറ്റിയിരിക്കുന്നു. ലോകത്തെ രാഷ്ട്ര രഹിത സമൂഹത്തിന്റെ പത്ത് ശതമാനവും ഈ മേഖലയിലാണ് അധിവസിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രരഹിത സമൂഹം റാക്കിനിലെ റോഹിംഗ്യന്‍ വംശജരാണ്.
പടിഞ്ഞാറന്‍ മ്യാന്‍മറിലെ മലനിരകളാല്‍ വേര്‍തിരിക്കപ്പെട്ട റാക്കിന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശത്ത് ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന മേഖലയില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന ജനവിഭാഗമാണ് റോഹിംഗ്യകള്‍. പതിനാലാം നൂറ്റാണ്ട് മുതല്‍ ഇവര്‍ ഇവിടെ ജീവിച്ചതിന് തെളിവുകളുണ്ട്. ഇവരില്‍ ഒരു വിഭാഗം ജോലി ആവശ്യാര്‍ഥം പല കാലഘട്ടങ്ങളിലായി ബംഗ്ലാദേശില്‍ നിന്നും ഇവിടെയെത്തിയവരാണ്. 1785 ല്‍ ബുദ്ധമതാനുയായികളായ രാജാക്കന്‍മാര്‍ റാക്കിന്‍ കീഴടക്കിയതോടെ ഇവിടെയുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതും കൊന്നൊടുക്കുന്നതും പതിവായി. 1970ലും 1991ലും 2012ലും നടന്ന കലാപങ്ങളുടെ ബാക്കിപത്രമായി ലക്ഷക്കണക്കിന് റോഹിംഗ്യകള്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലും അതിലധികം പേര്‍ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും അഭയാര്‍ഥി ക്യാമ്പുകളിലുമായി നരകജീവിതം കഴിച്ചുകൂട്ടുന്നു.
നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന രാജ്യത്ത് പൗരത്വമോ സ്വന്തമായി ഭൂമിയോ സഞ്ചാരസ്വാതന്ത്ര്യമോ ഇല്ലാത്ത ജനവിഭാഗമാണ് റോഹിംഗ്യകള്‍. 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇവരില്‍ പൗരത്വം ലഭിച്ചവര്‍ക്കോ (കേവലം 4000 പേര്‍) താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കോ (9000 പേര്‍) പോലും മത്സരിക്കാനോ വോട്ട് ചെയ്യാനോ ഉള്ള അവകാശം ഇല്ല. പ്രാഥമികവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മ്യാന്‍മറിലെയും റാക്കിനിലെയും ഭരണകൂടങ്ങള്‍ തിരിഞ്ഞുനോക്കുന്നേയില്ല. എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ജന്മനാട്ടില്‍ അഭയാര്‍ഥികളാവാന്‍ വിധിക്കപ്പെട്ട ജനത.
സ്വതന്ത്ര മ്യാന്‍മറില്‍ ഏറ്റവും വലിയ കലാപങ്ങള്‍ക്കൊന്നിനാണ് 2012 സാക്ഷ്യം വഹിച്ചത്. വംശീയ കലാപത്തില്‍ 134 മുസ്‌ലിംകളും 58 ബുദ്ധമതക്കാരുമടക്കം 192 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ വ്യാപകമായി അഗ്‌നിക്കിരയായി. 8614 വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഇതില്‍ 7422 വീടുകളും റോഹിംഗ്യകളുടേതായിരുന്നു. 140000 പേര്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. ഇതില്‍ 120000 പേര്‍ ഇപ്പോഴും ഈ ദുരിത സാഹചര്യത്തില്‍ജീവിച്ചുകൊണ്ടിരിക്കുന്നു (കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്).
പ്രദേശത്ത് ക്യാമ്പു ചെയ്യുന്ന മ്യാന്‍മര്‍ സൈന്യവും പ്രദേശത്തെ ബുദ്ധ തീവ്രവാദികളും റോഹിംഗ്യന്‍ വംശജരുടെ വീടുകള്‍ കത്തിക്കലും ഉപജീവനോപാധികള്‍ നശിപ്പിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യലും പതിവായതോടെ തീവ്രവാദ സംഘടനകള്‍ക്ക് വേരോട്ടം ലഭിക്കാന്‍ സാഹചര്യമൊരുങ്ങി. തീവ്രവാദികള്‍ മ്യാന്‍മര്‍ അതിര്‍ത്തി പൊലീസിലെ ഒന്‍പത് പേരെ കൊന്നതോടെ നിരപരാധികളായ നൂറുകണക്കിന് റോഹിംഗ്യകള്‍ അക്രമിക്കപ്പെട്ടു. ആയിരങ്ങള്‍ ഭവനരഹിതരായി. ദരിദ്രരും ഹതാശയരുമായ രോഹിംഗ്യകള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കൂട്ട പലായനമാരംഭിച്ചു.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ പ്രതിസന്ധിയിലായ മ്യാന്‍മര്‍ ഗത്യന്തരമില്ലാതെ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ റാക്കിന്‍ ഉപദേശക സമിതി രൂപീകരിച്ചു. സ്‌റ്റേറ്റ് കൗണ്‍സിലറും നോബല്‍ സമ്മാന ജേതാവുമായ ആങ്‌സാങ് സൂക്കി, കമ്മീഷന്റെ കണ്ടെത്തലുകള്‍ നടപ്പാക്കാമെന്ന് വാഗ്ദാനവും ചെയ്തു. പക്ഷേ 2016 സപ്തംബര്‍ 5 ന് കമ്മീഷന്‍ ചുമതലയേറ്റെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും നടന്ന തീവ്രവാദി ആക്രമണം പ്രശ്‌ന പരിഹാരത്തിന് കരിനിഴല്‍ വീഴ്ത്തി. ഇത് സൂക്കി ഗവണ്‍മെന്റിന് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള പിടിവള്ളിയായി.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 2017 ആഗസ്റ്റ് 23 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ റോഹിംഗ്യകളുടെ ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. റോഹിംഗ്യകള്‍ എന്ന പേര് പരാമര്‍ശിക്കാന്‍ കമ്മീഷന് അനുവാദമില്ലാതിരുന്നതുകൊണ്ട് റാക്കിനിലെ മുസ്‌ലിം സമുദായം എന്നാണ് കമ്മീഷന്‍ പരാമര്‍ശിച്ചത്. റാക്കിനിലെ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നല്‍കണമെന്നും മേഖലയില്‍ ബിസിനസ് നടത്തുന്നതിനും മറ്റും നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് ജന്‍മനാ പൗരത്വം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. റോഹിംഗ്യകള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന 1982 ലെ പൗരത്വ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണം. ഈ നിയമപ്രകാരം സ്വാഭാവികമ്യാന്‍മര്‍ പൗരത്വത്തിനുള്ള അവകാശം രാജ്യത്ത് 1823 ന്മുമ്പേ നിലവിലുള്ള 135 വംശീയ വിഭാഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഏതെങ്കിലും ഒരു മ്യാന്‍മര്‍ ഭാഷ സംസാരിക്കുകയും വേണം. എന്നാല്‍ 1430ന് മുമ്പേ രാജ്യത്ത് നിലവിലുണ്ടായിരുന്ന റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ഈ മാനദണ്ഡങ്ങള്‍. സമയബന്ധിതമായി പൗരത്വ പ്രശ്‌നം പരിഹരിക്കണമെന്നും പൗരത്വവും വംശവും ബന്ധിപ്പിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റോഹിംഗ്യകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കണമെന്നും രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടി 120000 വരുന്ന റോഹിംഗ്യകളെ സ്വാഭാവിക ജീവിതചുറ്റുപാടിലേക്ക് തിരികെയെത്തിക്കണമെന്നും കമ്മീഷന്‍നിര്‍ദ്ദേശിച്ചു.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാംദിവസം തീവ്രവാദികള്‍ അതിര്‍ത്തിയിലെ 24 പൊലീസ ്‌പോസ്റ്റുകള്‍ അക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. കൂട്ടക്കശാപ്പിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച 33 ാം റജിമെന്റിലെ പട്ടാളക്കാരും തദ്ദേശീയരായ ബുദ്ധമത തീവ്രവാദികളും ചേര്‍ന്ന് അഴിച്ചുവിട്ട പ്രത്യാക്രമണത്തിന്റെ ഫലമായി 90000 അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. ഇതിനു മുമ്പേ എത്തിയവരെകൂടി കൂട്ടിയാല്‍ 125000 പേര്‍. ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാഫ് നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. കൂട്ടക്കശാപ്പുകളും കൂട്ടബലാത്സംഗങ്ങളും നിത്യസംഭവമായി.
മ്യാന്‍മര്‍ സര്‍ക്കാരിന്റെ റോഹിംഗ്യകളെക്കുറിച്ചുള്ള നിലപാട് ഇവര്‍ പ്രത്യേക വംശമല്ലെന്നും ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നുമാണ്. ഇവര്‍ സംസാരിക്കുന്നത് ബംഗാളി ഭാഷയാണെന്നും കഴിക്കുന്നത് ബംഗാളി ഭക്ഷണമാണെന്നും ധരിക്കുന്നത് ബംഗാളി വസ്ത്രമാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാദങ്ങള്‍ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
റോഹിംഗ്യന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍കമ്മീഷന്‍ ഒരു വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി ഇപ്പോഴത്തെ റോഹിംഗ്യന്‍ വിരുദ്ധകലാപം വര്‍ധിപ്പിക്കുകയാണ്. ഇച്ഛാ ശക്തിയുള്ള സര്‍ക്കാര്‍ മ്യാന്‍മറില്‍ അധികാരത്തില്‍ വന്നാലേ ഇതിലെ കണ്ടെത്തലുകള്‍ ഉള്‍ക്കൊണ്ട് ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. പട്ടാളത്തിനു മേല്‍ ജനാധിപത്യ ഭരണകൂടത്തിന്പരിമിത നിയന്ത്രണങ്ങള്‍ മാത്രമുള്ള മ്യാന്‍മറില്‍ ഇത് വലിയ വെല്ലുവിളിയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശിന് ഇത്രയധികം അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ശേഷിയില്ല. അതിര്‍ത്തിപ്രദേശങ്ങളില്‍ കിട്ടാവുന്നിടത്തെല്ലാം ഷെഡുകളാണ്. വയലുകളും കാടും ഒഴിഞ്ഞ കെട്ടിടങ്ങളുമെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശകരോട് റോഹിംഗ്യന്‍ അനുകൂലികള്‍ തിരിച്ചടിക്കുന്നത്, 1970 കളില്‍ ബംഗ്ലാദേശ് ജനത പാക് പട്ടാളത്തിന്റെ അക്രമണത്തില്‍ പൊറുതിമുട്ടി ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ ഇന്ത്യയും ഇന്ദിരാഗാന്ധിയും അവര്‍ക്ക് സംരക്ഷണം നല്‍കിയത് ചൂണ്ടിക്കാണിച്ചാണ്.
രാഷ്ട്രം തീവ്രവാദ സ്വഭാവം സ്വീകരിക്കുന്നതും പ്രതികാരവാഞ്ഛയോടെ ഒരു ജനവിഭാഗത്തെ കൊന്നൊടുക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. റാക്കിനിലെ ന്യൂനപക്ഷമായ റോഹിംഗ്യകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പട്ടാളം തന്നെ കൂട്ടക്കശാപ്പിന് നേതൃത്വം നല്‍കുന്നത് എല്ലാ സാമാന്യ യുദ്ധ തത്വങ്ങളുടെയും ലംഘനമാണ്. യഥാര്‍ഥ ഭരണകൂട ഭീകരതയാണ് അവിടെ അരങ്ങേറുന്നത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending