Connect with us

Video Stories

പൗരത്വവും രാഷ്ട്രവും ജീവിതവുമില്ലാത്ത ജനത

Published

on

 

സലീം മടവൂര്‍

പടിഞ്ഞാറന്‍ മ്യാന്‍മാറിലെ റോക്കിന്‍ സംസ്ഥാനം ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രവും സാംസ്‌കാരിക-കച്ചവട കേന്ദ്രവുമായിരുന്നു. വര്‍ഷങ്ങളായുള്ള വംശീയ കലാപം ഇന്ന് ഈ പ്രദേശത്തെ മ്യാന്‍മറിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന മേഖലയാക്കി മാറ്റിയിരിക്കുന്നു. ലോകത്തെ രാഷ്ട്ര രഹിത സമൂഹത്തിന്റെ പത്ത് ശതമാനവും ഈ മേഖലയിലാണ് അധിവസിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രരഹിത സമൂഹം റാക്കിനിലെ റോഹിംഗ്യന്‍ വംശജരാണ്.
പടിഞ്ഞാറന്‍ മ്യാന്‍മറിലെ മലനിരകളാല്‍ വേര്‍തിരിക്കപ്പെട്ട റാക്കിന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശത്ത് ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന മേഖലയില്‍ നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന ജനവിഭാഗമാണ് റോഹിംഗ്യകള്‍. പതിനാലാം നൂറ്റാണ്ട് മുതല്‍ ഇവര്‍ ഇവിടെ ജീവിച്ചതിന് തെളിവുകളുണ്ട്. ഇവരില്‍ ഒരു വിഭാഗം ജോലി ആവശ്യാര്‍ഥം പല കാലഘട്ടങ്ങളിലായി ബംഗ്ലാദേശില്‍ നിന്നും ഇവിടെയെത്തിയവരാണ്. 1785 ല്‍ ബുദ്ധമതാനുയായികളായ രാജാക്കന്‍മാര്‍ റാക്കിന്‍ കീഴടക്കിയതോടെ ഇവിടെയുള്ള റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുന്നതും കൊന്നൊടുക്കുന്നതും പതിവായി. 1970ലും 1991ലും 2012ലും നടന്ന കലാപങ്ങളുടെ ബാക്കിപത്രമായി ലക്ഷക്കണക്കിന് റോഹിംഗ്യകള്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലും അതിലധികം പേര്‍ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും അഭയാര്‍ഥി ക്യാമ്പുകളിലുമായി നരകജീവിതം കഴിച്ചുകൂട്ടുന്നു.
നൂറ്റാണ്ടുകളായി ജീവിച്ചുവരുന്ന രാജ്യത്ത് പൗരത്വമോ സ്വന്തമായി ഭൂമിയോ സഞ്ചാരസ്വാതന്ത്ര്യമോ ഇല്ലാത്ത ജനവിഭാഗമാണ് റോഹിംഗ്യകള്‍. 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇവരില്‍ പൗരത്വം ലഭിച്ചവര്‍ക്കോ (കേവലം 4000 പേര്‍) താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്കോ (9000 പേര്‍) പോലും മത്സരിക്കാനോ വോട്ട് ചെയ്യാനോ ഉള്ള അവകാശം ഇല്ല. പ്രാഥമികവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മ്യാന്‍മറിലെയും റാക്കിനിലെയും ഭരണകൂടങ്ങള്‍ തിരിഞ്ഞുനോക്കുന്നേയില്ല. എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ജന്മനാട്ടില്‍ അഭയാര്‍ഥികളാവാന്‍ വിധിക്കപ്പെട്ട ജനത.
സ്വതന്ത്ര മ്യാന്‍മറില്‍ ഏറ്റവും വലിയ കലാപങ്ങള്‍ക്കൊന്നിനാണ് 2012 സാക്ഷ്യം വഹിച്ചത്. വംശീയ കലാപത്തില്‍ 134 മുസ്‌ലിംകളും 58 ബുദ്ധമതക്കാരുമടക്കം 192 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ വ്യാപകമായി അഗ്‌നിക്കിരയായി. 8614 വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഇതില്‍ 7422 വീടുകളും റോഹിംഗ്യകളുടേതായിരുന്നു. 140000 പേര്‍ ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു. ഇതില്‍ 120000 പേര്‍ ഇപ്പോഴും ഈ ദുരിത സാഹചര്യത്തില്‍ജീവിച്ചുകൊണ്ടിരിക്കുന്നു (കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്).
പ്രദേശത്ത് ക്യാമ്പു ചെയ്യുന്ന മ്യാന്‍മര്‍ സൈന്യവും പ്രദേശത്തെ ബുദ്ധ തീവ്രവാദികളും റോഹിംഗ്യന്‍ വംശജരുടെ വീടുകള്‍ കത്തിക്കലും ഉപജീവനോപാധികള്‍ നശിപ്പിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യലും പതിവായതോടെ തീവ്രവാദ സംഘടനകള്‍ക്ക് വേരോട്ടം ലഭിക്കാന്‍ സാഹചര്യമൊരുങ്ങി. തീവ്രവാദികള്‍ മ്യാന്‍മര്‍ അതിര്‍ത്തി പൊലീസിലെ ഒന്‍പത് പേരെ കൊന്നതോടെ നിരപരാധികളായ നൂറുകണക്കിന് റോഹിംഗ്യകള്‍ അക്രമിക്കപ്പെട്ടു. ആയിരങ്ങള്‍ ഭവനരഹിതരായി. ദരിദ്രരും ഹതാശയരുമായ രോഹിംഗ്യകള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കൂട്ട പലായനമാരംഭിച്ചു.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ പ്രതിസന്ധിയിലായ മ്യാന്‍മര്‍ ഗത്യന്തരമില്ലാതെ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ റാക്കിന്‍ ഉപദേശക സമിതി രൂപീകരിച്ചു. സ്‌റ്റേറ്റ് കൗണ്‍സിലറും നോബല്‍ സമ്മാന ജേതാവുമായ ആങ്‌സാങ് സൂക്കി, കമ്മീഷന്റെ കണ്ടെത്തലുകള്‍ നടപ്പാക്കാമെന്ന് വാഗ്ദാനവും ചെയ്തു. പക്ഷേ 2016 സപ്തംബര്‍ 5 ന് കമ്മീഷന്‍ ചുമതലയേറ്റെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും നടന്ന തീവ്രവാദി ആക്രമണം പ്രശ്‌ന പരിഹാരത്തിന് കരിനിഴല്‍ വീഴ്ത്തി. ഇത് സൂക്കി ഗവണ്‍മെന്റിന് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള പിടിവള്ളിയായി.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 2017 ആഗസ്റ്റ് 23 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ റോഹിംഗ്യകളുടെ ഏതാണ്ടെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. റോഹിംഗ്യകള്‍ എന്ന പേര് പരാമര്‍ശിക്കാന്‍ കമ്മീഷന് അനുവാദമില്ലാതിരുന്നതുകൊണ്ട് റാക്കിനിലെ മുസ്‌ലിം സമുദായം എന്നാണ് കമ്മീഷന്‍ പരാമര്‍ശിച്ചത്. റാക്കിനിലെ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നല്‍കണമെന്നും മേഖലയില്‍ ബിസിനസ് നടത്തുന്നതിനും മറ്റും നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് ജന്‍മനാ പൗരത്വം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. റോഹിംഗ്യകള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന 1982 ലെ പൗരത്വ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കണം. ഈ നിയമപ്രകാരം സ്വാഭാവികമ്യാന്‍മര്‍ പൗരത്വത്തിനുള്ള അവകാശം രാജ്യത്ത് 1823 ന്മുമ്പേ നിലവിലുള്ള 135 വംശീയ വിഭാഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഏതെങ്കിലും ഒരു മ്യാന്‍മര്‍ ഭാഷ സംസാരിക്കുകയും വേണം. എന്നാല്‍ 1430ന് മുമ്പേ രാജ്യത്ത് നിലവിലുണ്ടായിരുന്ന റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ഈ മാനദണ്ഡങ്ങള്‍. സമയബന്ധിതമായി പൗരത്വ പ്രശ്‌നം പരിഹരിക്കണമെന്നും പൗരത്വവും വംശവും ബന്ധിപ്പിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റോഹിംഗ്യകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കണമെന്നും രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടി 120000 വരുന്ന റോഹിംഗ്യകളെ സ്വാഭാവിക ജീവിതചുറ്റുപാടിലേക്ക് തിരികെയെത്തിക്കണമെന്നും കമ്മീഷന്‍നിര്‍ദ്ദേശിച്ചു.
കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാംദിവസം തീവ്രവാദികള്‍ അതിര്‍ത്തിയിലെ 24 പൊലീസ ്‌പോസ്റ്റുകള്‍ അക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. കൂട്ടക്കശാപ്പിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച 33 ാം റജിമെന്റിലെ പട്ടാളക്കാരും തദ്ദേശീയരായ ബുദ്ധമത തീവ്രവാദികളും ചേര്‍ന്ന് അഴിച്ചുവിട്ട പ്രത്യാക്രമണത്തിന്റെ ഫലമായി 90000 അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. ഇതിനു മുമ്പേ എത്തിയവരെകൂടി കൂട്ടിയാല്‍ 125000 പേര്‍. ബംഗ്ലാദേശ് അതിര്‍ത്തിയിലെ നാഫ് നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. കൂട്ടക്കശാപ്പുകളും കൂട്ടബലാത്സംഗങ്ങളും നിത്യസംഭവമായി.
മ്യാന്‍മര്‍ സര്‍ക്കാരിന്റെ റോഹിംഗ്യകളെക്കുറിച്ചുള്ള നിലപാട് ഇവര്‍ പ്രത്യേക വംശമല്ലെന്നും ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നുമാണ്. ഇവര്‍ സംസാരിക്കുന്നത് ബംഗാളി ഭാഷയാണെന്നും കഴിക്കുന്നത് ബംഗാളി ഭക്ഷണമാണെന്നും ധരിക്കുന്നത് ബംഗാളി വസ്ത്രമാണെന്നും സര്‍ക്കാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാദങ്ങള്‍ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കോഫി അന്നന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
റോഹിംഗ്യന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍കമ്മീഷന്‍ ഒരു വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി ഇപ്പോഴത്തെ റോഹിംഗ്യന്‍ വിരുദ്ധകലാപം വര്‍ധിപ്പിക്കുകയാണ്. ഇച്ഛാ ശക്തിയുള്ള സര്‍ക്കാര്‍ മ്യാന്‍മറില്‍ അധികാരത്തില്‍ വന്നാലേ ഇതിലെ കണ്ടെത്തലുകള്‍ ഉള്‍ക്കൊണ്ട് ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സാധിക്കൂ. പട്ടാളത്തിനു മേല്‍ ജനാധിപത്യ ഭരണകൂടത്തിന്പരിമിത നിയന്ത്രണങ്ങള്‍ മാത്രമുള്ള മ്യാന്‍മറില്‍ ഇത് വലിയ വെല്ലുവിളിയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശിന് ഇത്രയധികം അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ശേഷിയില്ല. അതിര്‍ത്തിപ്രദേശങ്ങളില്‍ കിട്ടാവുന്നിടത്തെല്ലാം ഷെഡുകളാണ്. വയലുകളും കാടും ഒഴിഞ്ഞ കെട്ടിടങ്ങളുമെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശകരോട് റോഹിംഗ്യന്‍ അനുകൂലികള്‍ തിരിച്ചടിക്കുന്നത്, 1970 കളില്‍ ബംഗ്ലാദേശ് ജനത പാക് പട്ടാളത്തിന്റെ അക്രമണത്തില്‍ പൊറുതിമുട്ടി ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ ഇന്ത്യയും ഇന്ദിരാഗാന്ധിയും അവര്‍ക്ക് സംരക്ഷണം നല്‍കിയത് ചൂണ്ടിക്കാണിച്ചാണ്.
രാഷ്ട്രം തീവ്രവാദ സ്വഭാവം സ്വീകരിക്കുന്നതും പ്രതികാരവാഞ്ഛയോടെ ഒരു ജനവിഭാഗത്തെ കൊന്നൊടുക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. റാക്കിനിലെ ന്യൂനപക്ഷമായ റോഹിംഗ്യകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പട്ടാളം തന്നെ കൂട്ടക്കശാപ്പിന് നേതൃത്വം നല്‍കുന്നത് എല്ലാ സാമാന്യ യുദ്ധ തത്വങ്ങളുടെയും ലംഘനമാണ്. യഥാര്‍ഥ ഭരണകൂട ഭീകരതയാണ് അവിടെ അരങ്ങേറുന്നത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending