Connect with us

Video Stories

പകരംവെക്കാനില്ലാത്ത പ്രത്യയശാസ്ത്രം

Published

on

 
ലോകത്തിനു മുമ്പില്‍ ഇസ്‌ലാം തെളിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്‌ലാം ഒരു സംസ്‌കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്‌ലാം. മുസ്‌ലിംകള്‍ മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ, രൂപാന്തരം പ്രാപിച്ച മതമോ അല്ല. അല്ലെങ്കില്‍ ഒരു രാജ്യത്ത് മാത്രം പ്രചാരത്തിലുള്ളതോ അല്ല. ഇതിന്റെ സ്ഥാപകന്‍ അല്ലാഹുവാണ്. അല്ലാഹുവാണ് എല്ലാവരുടെയും ദൈവം. ഈ ദൈവം അനുഗ്രഹിച്ചുതന്ന മതത്തിന്റെ പേരാണ് ഇസ്‌ലാം- അതിന്റെ അനുയായികള്‍ക്ക് പറയുന്ന പേരാണ് മുസ്‌ലിംകള്‍.
ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശുദ്ധമായ ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് ജനിക്കുന്നതെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, ബഹുദൈവ വിശ്വാസിയോ ആക്കുന്നതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈ മതത്തിന്റെ പ്രചാരകരാണ് പ്രവാചകന്മാര്‍. അവരെല്ലാം ഒന്നടങ്കം പ്രബോധനം ചെയ്ത മതം ഇസ്‌ലാമാണ്. അവരൊക്കെയും ക്ഷണിച്ചത് ഏക ദൈവ വിശ്വാസത്തിേലക്കാണ്. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും ആളുകളെ ക്ഷണിച്ചതും ഇസ്‌ലാമിലേക്കാണ്. അല്ലാഹുവിന്റെ അരികെ മതമായിട്ട് ഇസ്‌ലാം മാത്രമേയുള്ളൂ. കാലാന്തരത്തില്‍ പ്രവാചകന്മാരുടെ പ്രബോധനത്തില്‍ വെള്ളം ചേര്‍ക്കുകയും ദൈവീക ഗ്രന്ഥങ്ങളുടെ തെളിമക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ബഹുദൈവ വിശ്വാസം രൂപപ്പെട്ടത്. കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും ദൈവങ്ങളും ദൈവ പ്രതിരൂപങ്ങളുമായി മാറി. സൂര്യനും സൗരയൂധങ്ങളും തീയും പലരുടെയും ദൈവങ്ങളാണ്. ഇവയെല്ലാം സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ് എന്നാണ് പ്രവാചകന്മാര്‍ പറഞ്ഞത്- ഇസ്‌ലാമിന് പറയാനുള്ളതും അത് തന്നെയാണ്. ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവ- ഇവക്കൊന്നും ഒരു ഈച്ചയെപോലും സൃഷ്ടിക്കാന്‍ കഴിയാത്ത ദുര്‍ബലരാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ഇസ്‌ലാം ഇന്നും ലോകത്തിന്റെ മുമ്പില്‍ പത്തരമാറ്റുപോലെ തിളങ്ങി നില്‍ക്കുന്നത് ദൈവത്തിന്റെ മതമായത് കൊണ്ടാണ്. മറ്റു മതങ്ങളെ സംബന്ധിച്ച് ഒരു കാലത്തും ചര്‍ച്ചാവിഷയം ആകാറില്ല. കാരണം അവയ്‌ക്കൊന്നും കൃത്യമായ വിധി വിലക്കുകളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കാര്യമായ ഒന്നും തന്നെ ഇല്ല. മത പുരോഹിതന്മാരുടെ ജല്‍പനങ്ങളാണ് ഇവിടെ പലരുടെയും മതവിധികള്‍ എന്ന് പറയാം.
നിരക്ഷരത മുഖമുദ്രയാക്കിയ സമൂഹത്തിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്. സദാചാരത്തിന്റെ സകല സീമകളും പിഴുതെറിഞ്ഞവരെ സദാചാരത്തിന്റെ സരണിയിലേക്കാണ് പ്രവാചകന്‍ ക്ഷണിച്ചത്. വായിക്കാനും പഠിക്കാനും ഉദ്‌ഘോഷിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ പ്രഥമ അധ്യായം ആരംഭിക്കുന്നതും. കള്ളും പെണ്ണും കൊലയും കലഹവും ജീവിത ഹരമായി മാറ്റിയവരോട് അതെല്ലാം പാടില്ലാത്തതാണ് എന്ന് പറഞ്ഞത് ഇസ്‌ലാമാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് ശാപമായും കോപമായും കണ്ടവരോട് അവളെ പോറ്റി വളര്‍ത്തേണ്ടവളാണെന്നും അവളും മനുഷ്യ ജീവിയാണെന്നും പഠിപ്പിച്ച; ജീവിക്കാനുള്ള അവകാശം നല്‍കിയ മതം അവളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധമായും പാരിതോഷികം (മഹര്‍) നല്‍കണമെന്ന്കൂടി ശാസിച്ചു. അനന്തരാവകാശം അവള്‍ക്ക് നിഷേധിച്ചവരോട് ചെറുതാണെങ്കിലും അവളും അവകാശിയാണ് എന്ന് ലോകത്തിന്റെ മുമ്പില്‍ പറഞ്ഞുവെന്നല്ല സ്വര്‍ഗം അവളുടെ കാലിനടിയിലാണെന്ന് കൂടി ഉറക്കെ പറഞ്ഞു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് മനുഷ്യന്റെ പരമപ്രധാനമായ കാര്യങ്ങളാണ്. അതാണ് ഇന്ന് മനുഷ്യാവകാശ കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യഭിചാരം, പലിശ-ചൂതാട്ടം മുതലായവ തിന്മയുടെ വഴികളാണെന്നും അത് നിഷിദ്ധമാക്കുകയും ചെയ്തു. സ്ത്രീ പുരുഷന്റെ ഭോഗ വസ്തുവല്ല, കളിപ്പാവയല്ല, പ്രദര്‍ശന വസ്തുവല്ല. അവന്റെ കുട്ടിയുടെ മാതാവും മുലയൂട്ടേണ്ടവളും വീടിന്റെ ഭരണാധികാരിയുംകൂടിയാണെന്ന് ഇസ്‌ലാം പറഞ്ഞു.
ചൂഷണമുക്തമായ സംഹിത ലോകത്തിന്റെ മുമ്പില്‍ കാണിച്ച മതമാണ് ഇസ്‌ലാം. അന്യന്റെ മുതല്‍ അപഹരിക്കുകയോ, കൈവശം വെക്കുകയോ, കവര്‍ന്നെടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ മതം അന്യനെപറ്റി പരദൂഷണം പറയരുതെന്ന് എന്നുകൂടി ഉപദേശിച്ചു. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും ഇസ്‌ലാം വെളിച്ചം നല്‍കുന്നുണ്ട്. സത്യം പറയാന്‍ പഠിപ്പിച്ചു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പഠിപ്പിച്ചു. നഖം മുറിക്കാനും മുടി വെട്ടാനും മലമൂത്ര വിസര്‍ജ്ജന മര്യാദയും കാണിച്ചുകൊടുത്തു. മനുഷ്യ ശരീരത്തിന് പറ്റിയവയെ ആഹരിക്കാനും കുടിക്കാനും പറഞ്ഞു. ശവവും പന്നി മാംസവും നിഷിദ്ധമാണെന്ന് പഠിപ്പിക്കുകവഴി മനുഷ്യ സമൂഹത്തിന് ആരോഗ്യപരമായ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊടുത്തു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന തട്ടുകളില്ല. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാര്‍. അതാണ് അവര്‍ നമസ്‌കാരത്തില്‍ ഒരേ അണിയില്‍ നില്‍ക്കുന്നത്. പണിയെടുത്തവന് വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കാനും സമ്പത്തിന്റെ ഒരവകാശം പാവപ്പെട്ടവന്റെ അവകാശമാണെന്നും അത് ഇസ്‌ലാമിന്റെ മൂന്നാമത്തെ കാര്യമായി എണ്ണുകയും ചെയ്തു. കൃഷിഭൂമി തരിശാക്കിയിടരുതെന്നും കൃഷി ചെയ്യുന്നവന് വിലക്കോ, പാട്ടത്തിനോ നല്‍കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചത്.
ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ ഉയര്‍ത്തികാട്ടി ഇസ്‌ലാം കാലഹരണപ്പെട്ട മതമാണെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ശിക്ഷാ രീതികളാണ് നടപ്പാക്കുന്നതെന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കട്ടവന്റെ കൈ മുറിക്കുക, വ്യഭിചരിച്ചവനെ ശിക്ഷിക്കുക, കൊന്നവനെ കൊല്ലുക എന്നതൊക്കെയാണ് അവയില്‍ ചിലത്. ഇതൊക്കെ ചെയ്യുന്നവരെ എന്ത് ശിക്ഷ കൊടുക്കണമെന്നാണ് വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഇത്തരം തിന്മകള്‍ കുലത്തൊഴിലാക്കിയവരെ വെള്ളപൂശി അവര്‍ക്ക് പരവതാനികള്‍ വിരിച്ചുകൊടുത്ത് അവരെ സമൂഹത്തിന്റെ മുമ്പില്‍ വലിയ ത്യാഗികളായി അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. കാമപൂര്‍ത്തിക്ക് വേണ്ടി പൈതലിനെ പോലും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ക്ക് ശിക്ഷ നല്‍കേണ്ടതിന് പകരം രക്ഷപ്പെടുത്താനുള്ള കുറുക്കുവഴികളാണ് നാട്ടിലുള്ളത്്. പ്രവാചകന്‍ പഠിപ്പിച്ചത് മുഖം നോക്കാതെയുള്ള ശിക്ഷാവിധികളാണ്. വലിയവനും ചെറിയവനും പണമുള്ളവനും ഇല്ലാത്തവനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുകൂടാ- ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇസ്‌ലാമിന് ബദലായി കൊണ്ടുവന്ന പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു നൂറ്റാണ്ട്‌പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാലഹരണപ്പെട്ട ചിത്രമാണ് മുമ്പിലുള്ളത്. ഇത്തരം പ്രത്യയശാസ്ത്രക്കാരാണ് ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കൊഞ്ഞനം കുത്തുന്നത്. ഉടലെടുത്ത നാടുകളില്‍ അത്തരം ശാസ്ത്രങ്ങള്‍ ജനം കൈ ഒഴിഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. 21-ാം നൂറ്റാണ്ടിലും പത്തരമാറ്റ് പോലെ നില്‍ക്കുന്ന ഇസ്‌ലാമിനെ അവഹേളിച്ചത് കൊണ്ടും കളിയാക്കിയത് കൊണ്ടും ഇത് നശിച്ചുപോകില്ല. ഈ പ്രകാശത്തെ ഊതി കെടുക്കാനുള്ള ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുവോളം ഈ ദര്‍ശനവും അതിജീവിക്കും എന്നതില്‍ ആശങ്ക ഇല്ല. അല്ലാഹുവിന്റെ മതം, അല്ലാഹുവിന്റെ വേദം അവന്‍ കാത്ത് സൂക്ഷിക്കുക തന്നെ ചെയ്യും. അനുയായികളുടെ എണ്ണമോ, വണ്ണമോ അല്ല പ്രധാനം. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ച തത്വസംഹിതകള്‍ ലോകാവസാനം വരെയും നിലനില്‍ക്കും എന്നതിന് ഒരു സന്ദേഹവും വേണ്ട.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending