Connect with us

Video Stories

ഭരണത്തില്‍ ഏകാധിപതികളാകുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍

Published

on

തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്മ്യൂണിസംകൊണ്ട് മാര്‍ക്‌സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത.് തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ മേധാവിത്വം സ്ഥാപിക്കുകയെന്നതായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ട്‌വെച്ചത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ലോകത്ത് നടപ്പിലാക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും നല്ല ഉദാഹരണം സോവിയറ്റ് ഭരണകൂടമാണ്. സോവിയറ്റ് യൂനിയന്‍ മര്‍ദ്ദക ഭരണകൂടമായി പരിണമിക്കുകയാണുണ്ടായത്. ലെനിന്‍ പ്രാധാന്യം നല്‍കിയിരുന്ന ആശയ സംവാദം വിയോജിക്കാനുള്ള സ്വാതന്ത്ര്യം, സോവിയറ്റുകള്‍ക്കുള്ള അധികാരം തുടങ്ങിയവ അവിടെ അപ്രത്യക്ഷമായി. യഥാര്‍ത്ഥത്തില്‍ പൗരവകാശങ്ങള്‍ എടുത്തുകളയുകയാണുണ്ടായത്. ശുദ്ധീകരണത്തിന്റെ പേരില്‍ ചിന്തകന്മാരും എഴുത്തുകാരുമായ ട്രോട്‌സ്‌കിയും ബുഖാറിനും സിനോവുമെല്ലാം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ശുദ്ധികലശത്തിനു വിധേയരായിത്തീര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒക്‌ടോബര്‍ വിപ്ലവം അഴിച്ചുവിട്ട ആശയ സമരത്തിന്റേയും അന്വേഷണ ബുദ്ധിയുടേയും നവീന ചിന്താധാരകളുടേയുമൊക്കെ വേരിന് കത്തിവെക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചരിത്രം പഠന വിധേയമാക്കുമ്പോള്‍ ഇത് ബോധ്യമാകും. അരാഷ്ട്രീയ ചിന്താധാരകള്‍ അടിമത്വത്തിലേക്കാണ് കൊണ്ടുപോയതെന്നു സ്റ്റാലിന്‍ യുഗം മുതല്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. കമ്മ്യൂണിസ്റ്റ് ഭരണം തൊഴിലാളികളുടെ മേലുള്ള സര്‍വാധിപത്യമായി പരിണമിച്ചുവെന്നതാണ് സോവിയറ്റ് റഷ്യയില്‍ കണ്ടത്. പിന്നീട് സോവിയറ്റ് കമ്മ്യൂണിസം തകര്‍ന്നതും. സോവിയറ്റ് യൂണിയനില്‍ ഉേദ്യാഗസ്ഥ പ്രമുഖരുടെ ആധിപത്യമാണുണ്ടായത്. ഇതിനെക്കുറിച്ച് ഇടതുപക്ഷ ചിന്തകന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1988 കാലയളവില്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. അവരുടെ സമരങ്ങളെ കമ്മ്യൂണിസ്റ്റ് ഭരണം നിഷ്ഠൂരമായി അടിച്ചമര്‍ത്തി.
കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായത് സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമാണ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ ഭരണ സോപാനത്തിലെത്തിയപ്പോള്‍ ഏകാധിപതികളായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയനില്‍ മാത്രമല്ല, ചൈനയിലും ഇതാണ് സംഭവിച്ചത്. ചൈന പേരില്‍ മാത്രമാണ് കമ്മ്യൂണിസമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ‘മുതലാളിത്ത പാത’ സ്വീകരിച്ചവരാണ്. ‘മുതലാളിമാരില്ലാത്ത മുതലാളിത്ത’മെന്ന എംഗല്‍സാല്‍ന്റെ പ്രയോഗം മറ്റൊരു രൂപത്തില്‍ ചൈനയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു.
റഷ്യയിലും ചൈനയിലും മാത്രമല്ല, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം തന്നെ മാര്‍ക്‌സിസത്തിന്റേയും ലെനിസത്തിന്റേയും പേരിലാണ് വിപ്ലവങ്ങള്‍ നടന്നത്. എന്നാല്‍ വിപ്ലവാനന്തരം സൈനിക സ്വഭാവത്തിലുള്ള ഭരണകൂടങ്ങളാണ് നിലവില്‍വന്നത്. കമ്മ്യൂണിസ്റ്റ് മാനേജ്‌മെന്റ് ഭരണമായിരുന്നു. തൊഴിലാളി സര്‍വാധിപത്യം മാനേജ്‌മെന്റിന്റെ മുന്നില്‍ അടിയറവെച്ചു.
ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചത് സി.പി.എമ്മാണ്. കൃഷി സ്ഥലങ്ങള്‍ വന്‍കിടക്കാര്‍ക്കുവേണ്ടികമ്മ്യൂണിസ്റ്റുകാര്‍ കയ്യേറിയപ്പോള്‍ തൊഴിലാളികള്‍ സമരം ചെയ്തു. ഒട്ടേറെ പേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ഗുണ്ടകളും പൊലീസും നടത്തിയ നരനായാട്ട് ക്രൂരമായിരുന്നു. തൊഴിലാളി വര്‍ഗ സ്‌നേഹം പൊലീസിന്റെ ലാത്തിയുടേയും തോക്കിന്റേയും രൂപത്തിലാണ് ബംഗാളില്‍ പ്രത്യക്ഷപ്പെട്ടത്. ബംഗാള്‍ മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു.
ഇപ്പോള്‍ കേരളം ഭരിക്കുന്നതും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ആചാര്യന്മാര്‍തന്നെയാണ്. ഗെയ്ല്‍ സമരം നാം കണ്ടതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പൈപ്പിടാന്‍ അഞ്ചും പത്തും സെന്റ് സ്ഥലം കിളച്ചുമറിക്കാന്‍ പൊലീസ് ജെ.സി.ബിയുമായി കടന്നുവന്നത്. മണ്ണും കൃഷികളും വീടും നഷ്ടപ്പെട്ടവര്‍ പ്രതിരോധിക്കുക സ്വാഭാവികമാണ്. പൊലീസിന്റെ നരനായാട്ടാണ് അവിടെ കണ്ടത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇടതുപക്ഷ ഭരണകൂടം നീതി നിഷേധമാണ് നടത്തിയത്. നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാതെ കുടിയൊഴിപ്പിക്കുന്ന ക്രൂരത കാട്ടിയത് തൊഴിലാളി വര്‍ഗ ഭരണകൂടമാണ്. സമരം ചെയ്യുന്ന ഇരകളെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വിശേഷിപ്പിച്ചത് തീവ്രവാദികളും ഭീകരവാദികളുമെന്നാണ്. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ഉറക്കെ കരയാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ക്രൂരതയാണ്. അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് അതിനേക്കാള്‍ ക്രൂരതയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ വരാന്തകളില്‍ അന്തിയുറങ്ങുന്നവര്‍ ഭരണം കയ്യാളുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
കമ്മ്യൂണിസം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമല്ല വിഭാവനം ചെയ്യുന്നത്. പാര്‍ട്ടി അടിമത്വമാണ് നടപ്പിലാക്കുന്നത്. തൊഴിലാളികളെ അടിമത്വത്തിന്റെ ചങ്ങലകളില്‍ തളച്ചിടുന്ന കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ കാലത്തിന്റെ ചുമരെഴുത്തുവായിക്കാത്തവരാണ്. കായല്‍ രാജാക്കന്മാരുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന വലിയ സഖാക്കള്‍ ഗെയ്‌ലിന് ഗേറ്റു തുറന്നു കൊടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ മണ്ണും കുടിയും നഷ്ടപ്പെടുത്തുകയാണ്. ഇവര്‍ ഇരകളാണ്. ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷക്കാര്‍ ഇല്ലയെന്ന സത്യം വ്യക്തമായിരിക്കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending