Video Stories
ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ

കെ.പി.എ മജീദ്
അമേരിക്കയിലെ ചിക്കാഗോയില്‍ 1893 സെപ്തംബര്‍ 11ന് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്: ‘ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതത്തില്‍നിന്നാണ്’. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സാംസ്‌കാരിക ഔന്നത്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ വാചകത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ചെയ്തത്. ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഇല്ലാതാക്കാന്‍ ആ പ്രസംഗം സഹായകമായി. എല്ലാവരുടേതുമായ ആ ഇന്ത്യക്ക് പിന്നീട് എന്താണു സംഭവിച്ചത്?. ആ ചരിത്രം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ആര്യന്മാര്‍ തൊട്ടിങ്ങോട്ട് ഇന്ത്യയിലേക്കു കടന്നുവന്ന എല്ലാ സംസ്‌കാരങ്ങളെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള മനസ് ഇന്ത്യക്കുണ്ടായിരുന്നു. ഈ രാജ്യത്തിന്റെ പ്രത്യേകതതന്നെ അതാണ്. നാനാജാതി പൂക്കള്‍ വിടര്‍ന്നു പരിലസിച്ചു നില്‍ക്കുന്ന ഇന്ത്യയെ ശവംനാറിപ്പൂക്കളുടെ ഉദ്യാനമാക്കി മാറ്റാനാണ് ഒറ്റ സംസ്‌കാരത്തിനുവേണ്ടി വാദിക്കുന്നവരുടെ നീക്കം.
ഈ വികല ചിന്ത ഇന്ത്യയില്‍ നട്ടുപിടിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. മുസ്‌ലിംകളോടുള്ള കടുത്ത വിരോധമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തി ഹിന്ദു-മുസ്്‌ലിം മൈത്രി തകര്‍ക്കുന്ന ചരിത്ര രചനാരീതിശാസ്ത്രം അവര്‍ അവലംബിച്ചു. മുസ്്‌ലിംകളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനെത്തിയ രക്ഷകരുടെ പരിവേഷം അവര്‍ സ്വയം അണിഞ്ഞു. രാജ്യത്ത് വര്‍ഗീയതയുടെ നാമ്പുകള്‍ വെളിപ്പെട്ടു. സ്വാതന്ത്ര്യം ലഭിക്കുന്നത് തന്നെ വൈകിയതിനുകാരണം ഈ വര്‍ഗീയ ചിന്തയും കലഹവുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോഴോ, ഇരു രാജ്യങ്ങളായി ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകള്‍ ഏറെയും ബാധിച്ചത് ഇന്ത്യയിലെ മുസ്്‌ലിംകളെയാണ്. പാക്കിസ്താന്‍ ചാരന്മാരായി അവര്‍ മുദ്രകുത്തപ്പെട്ടു. രാജ്യത്തിനുവേണ്ടി ജീവനും രക്തവും നല്‍കിയവരുടെ പിന്‍മുറക്കാരെ അരുക്കാക്കി ഇല്ലാതാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമം തുടങ്ങി. കരുത്തുറ്റ ഭരണഘടനയും മികച്ച ദിശാബോധവുമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രാജ്യം പിടിച്ചുനിന്നു. ലോകത്തിന് മാതൃകയായ ആധുനികവത്കരണവും സുസ്ഥിര ജനാധിപത്യവും ഉറപ്പുവരുത്തി. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കാനും പിന്നില്‍ പെട്ടുപോയവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചു.
വിഭജനത്തിന് കാരണമായ വര്‍ഗീയ ചിന്തയെ താലോലിച്ചു നടന്നവരുടെ വംശം അറ്റു പോയിട്ടുണ്ടായിരുന്നില്ല. അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അവര്‍ കയറിവന്നതോടെ പണ്ഡിറ്റ് നെഹ്‌റു സ്വപന്ം കണ്ട എല്ലാവരുടെയും ഇന്ത്യ എന്ന ആശയം ഇല്ലാതായി. നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യത്തിന് ക്ഷതം പറ്റി. ഹിന്ദുത്വ ഏകത്വം എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങി. അധികാരത്തിന്റെ ദണ്ഡുകളാല്‍ ന്യൂനപക്ഷങ്ങളും ദലിതുകളും പ്രഹരിക്കപ്പെട്ടു. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ ബില്ലുകളും നിയമങ്ങളും പാസ്സാക്കപ്പെട്ടു. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ശബ്ദിച്ചവരെ ജയിലില്‍ അടയ്ക്കുകയോ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയോ ചെയ്തു.
സാമ്പത്തിക സംവരണം, മുത്തലാഖ് ബില്‍, യു.എ.പി.എ-എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ബില്ലുകളാണ് ഈയിടെ പാര്‍ലമെന്റില്‍ ചുട്ടെടുക്കപ്പെട്ടത്. ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ പേരില്‍ അസമിലെ പാവപ്പെട്ട ജനത വലിയ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. പൂര്‍വപിതാക്കള്‍ പണ്ടെന്നോ കുടിയേറ്റം നടത്തിയ കാരണം പറഞ്ഞാണ് പൗരാവകാശങ്ങളെല്ലാം നിഷേധിച്ച് ജന്മനാട്ടില്‍നിന്ന് ഇവരെ നിഷ്‌കാസിതരാക്കുന്നത്. മുസ്‌ലിംലീഗ് അഖിലേന്ത്യാകമ്മിറ്റി അവര്‍ക്ക് നിയമസഹായത്തിന് ലീഗല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ന്യൂനപക്ഷ, ദലിത് വേട്ടയും തുടരുകയാണ്. വൈവിധ്യങ്ങളുടെ ഇന്ത്യയെ ഏകശിലാത്മകമാക്കാനുള്ള ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ടയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒരു രാജ്യം, ഒരു ഭാഷ എന്നുവരെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ സംസാരിക്കുന്ന പ്രാദേശിക ഭാഷകളെപ്പോലും അരികുവത്കരിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ 150-ാമത് ജന്മദിനമാണ് നാളെ. രാജ്യമൊന്നാകെ ഗാന്ധിയന്‍ സ്മരണകള്‍ അലയടിക്കുന്ന ദിവസം. മുസ്‌ലിംലീഗ് അഖിലേന്ത്യാകമ്മിറ്റി പ്രഖ്യാപിച്ച ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന കാമ്പയിനോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി നടത്തുന്ന പൗരാവകാശ സംരക്ഷണ റാലികള്‍ ഈ ദിവസം തന്നെ നടത്താനുള്ള കാരണം ഗാന്ധി സ്വപ്‌നം കണ്ട ഇന്ത്യയെ ഓര്‍ത്തെടുക്കാന്‍ കൂടിയാണ്. കോഴിക്കോട്ടും തൃശൂരിലും റാലിയില്‍ സംഗമിക്കുന്ന പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി പ്രതിജ്ഞയെടുക്കും.
ഫാസിസത്തിന്റെ കൈകൡനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ദൃഢപ്രതിജ്ഞയായിരിക്കും അത്. രാജ്യത്തിനുവേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികളുടെ ചോരവീണ മണ്ണില്‍ വര്‍ഗീയതയുടെ പേരിലുള്ള രക്തച്ചൊരിച്ചില്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഗാന്ധി സ്വപ്‌നം കണ്ട ആ ഇന്ത്യയെ നമുക്ക് തിരിച്ചുപിടിച്ചേ മതിയാകൂ. എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും ഭാഷകളെയും ആദരിക്കാനും സ്‌നേഹിക്കാനുമാണ് രാഷ്ട്രനേതാക്കള്‍ ഇന്ത്യക്കാരെ പഠിപ്പിച്ചത്. നാള്‍ക്കുനാള്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നത്. അതിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലും തങ്ങളുടെ ജനവിരുദ്ധ അജണ്ടകള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മൗലിക പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗീയതയുടെ കാര്‍ഡിറക്കിയാണ് ബി.ജെ.പി ഇപ്പോഴും കളി തുടരുന്നത്. ഈ പോക്ക് അധികകാലം തുടര്‍ന്നാല്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇല്ലാതാകും.
ഡല്‍ഹിയില്‍ നടന്ന മുസ്‌ലിംലീഗ് കാമ്പയിന്‍ പ്രഖ്യാപന വേദിയില്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇര തബ്‌റേസ് അന്‍സാരിയുടെ വിധവ ഷഹിസ്ത പര്‍വീണ്‍ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. ‘അമേരിക്കയില്‍വെച്ച് താഴെ വീണ ഒരു പൂവ് ആരെങ്കിലും ചവിട്ടിയാലോ എന്ന് കരുതി മോദി എടുത്ത സംഭവം ഓര്‍ത്തെടുത്താണ് അവര്‍ സംസാരിച്ചത്. എന്റെ ഭര്‍ത്താവ് എന്റെ ജീവിതത്തിലെ പൂവായിരുന്നു. ഒരു മാസം പോലും അദ്ദേഹത്തോടൊപ്പം ജീവിക്കാനായില്ല. എന്റെ കൈകളിലെ മെഹന്തിയുടെ ചുവപ്പ് പോലും മാഞ്ഞ് പോയിട്ടില്ല. അദ്ദേഹത്തെ കൊന്നതാണ് എന്ന് പോലും സമ്മതിക്കാന്‍ പൊലീസുകാര്‍ തയ്യാറല്ല. എനിക്ക് നീതി വേണം’. ഷഹിസ്ത പ്രസംഗമവസാനിപ്പിച്ചപ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തബ്‌റേസ് അസാരി കൊ ഇന്‍സാഫ് (തബ്‌റേസിന് നീതി നല്‍കുക) എന്ന മുദ്രാവാക്യം മുഴക്കി. ആ മുദ്രാവാക്യം രാജ്യമാകെ പടരുകയാണ്. ഇരകള്‍ക്ക് നീതി വേണം. ഭയരഹിതമായി എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണം.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് സ്വപ്‌നം കണ്ട ‘അഭിമാനകരമായ അസ്തിത്വ’ത്തോടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയണം. അനൈക്യത്തിന്റെ ശബ്ദം മുഴങ്ങാന്‍ അനുവദിക്കരുത്. ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജനാധിപത്യ ഇന്ത്യ തകരും. മോദിക്കെതിരെ ശബ്ദിച്ച കുറ്റത്തിന് സഞ്ജീവ് ഭട്ടിനെപോലുള്ള ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ രാജ്യത്തിനുതന്നെ നാണക്കേടാണ്. ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമവും തുടരുകയാണ്. ജുഡീഷ്യറിയെപോലും വരിഞ്ഞുമുറുക്കാനുള്ള നീക്കം അനുവദിക്കാന്‍ പാടില്ല.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുന്നതിനുമുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് നാളെ കോഴിക്കോട്ടും തൃശൂരും മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പൗരാവകാശ സംരക്ഷണ റാലിയില്‍ അണിനിരക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും സഹകരണത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നത്. ഇന്ത്യയെ ഭയരഹിതമാക്കാനും എല്ലാവരുടെയും ഇന്ത്യയെ തിരിച്ചുപിടിക്കാനുമുള്ള ഈ ശ്രമത്തിന് നാനാജാതി മതസ്ഥരുടെയും മതേതര രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അതിനുള്ള ജാഗ്രതയും പോരാട്ടവുമാണിത്. ഈ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india1 day ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala9 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
Article3 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india3 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം