Connect with us

Video Stories

എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍: നന്മയുടെ പ്രകാശംപരത്തിയ പണ്ഡിതന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പണ്ഡിതന്‍മാരുടെ വേര്‍പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്‍ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്‍ നന്മയുടെ പ്രകാശം പരത്തുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വഴിയിലൂടെ സമൂഹത്തെ നടത്തുകയും സ്വജീവിതം അതിനൊത്ത് മാതൃകാപരമാക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ഭിന്നമാവാതിരിക്കാന്‍ ഓരോ ചുവടുവെപ്പിലും അദ്ദേഹം ശ്രദ്ധിച്ചു. ആ സൂക്ഷ്മതയും ആദര്‍ശ സ്ഥൈര്യവുമാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ വേറിട്ടുനിര്‍ത്തിയത്.

കേരള മുസ്‌ലിംകളില്‍ വ്യവസ്ഥാപിതമായി മത ധാര്‍മികചിന്തകളുടെ പാഠങ്ങള്‍ നല്‍കുകയും ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിക്കുയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ദക്ഷിണ കേരളത്തില്‍ സാര്‍വ്വ ജനീനമായി പരിചയപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയധാരക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും എതിരായി വരുന്ന ഏത് നീക്കങ്ങളെയും പ്രതിരോധിക്കുന്നതില്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ഒരു യുവാവിന്റെ കര്‍മ്മകുശലതയോടെ മുന്‍പന്തിയിലുണ്ടായി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സമുദായത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങള്‍ക്കും അദ്ദേഹം പിന്‍ബലമേകി. പ്രഭാഷണത്തിലും സംഘാടനത്തിലുമുള്ള അദ്ദേഹത്തിന്റെ സവിശേഷസിദ്ധികള്‍ തന്റെ ആദര്‍ശ, നയനിലപാടുകള്‍ക്കായി പ്രയോജനപ്പെടുത്തി.

മതപ്രഭാഷണ വേദികളില്‍ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ പൊതുവേദികളില്‍ സജീവമായി. ആകര്‍ഷകമായ പ്രഭാഷണ ശൈലികൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി. ദീനി പ്രബോധന രംഗത്ത് പുത്തന്‍ ശൈലിയിലുള്ള പ്രഭാഷകര്‍ താരതമ്യേന കുറവായിരുന്ന കാലത്തായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കടന്നുവരവ്. ആ വാഗ്വിലാസം ശ്രോതാക്കളില്‍ അത്ഭുതാവഹമായ പ്രതിഫലനമുണ്ടാക്കി. നേരം പുലരുവോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കള്‍ കേട്ടിരുന്നു. കിടയറ്റ പ്രഭാഷണ പരമ്പരകള്‍ കൊണ്ട് അദ്ദേഹം ജനശ്രദ്ധനേടി. ഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാക്കുന്നതിന് അദ്ദേഹം നര്‍മ്മം നിറഞ്ഞ ശൈലി സ്വീകരിച്ചു. പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ചരിത്രവും കര്‍മ്മശാസ്ത്രവുമെല്ലാം നിറഞ്ഞ ഒരു മതപാഠശാല പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

കേരളത്തിലുടനീളം നടത്തിയ മതപ്രഭാഷണ പരമ്പരകളിലൂടെ ധനം സമാഹരിച്ച് നൂറു കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം പണിതുയര്‍ത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളില്‍ കടന്നുചെന്ന് വഅള് പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയും അതുവഴി ബഹുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും ചെയ്യുന്ന സവിശേഷശൈലിയിലൂടെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പണിതുയര്‍ത്തിയ മതസ്ഥാപനങ്ങളില്‍ മസ്ജിദുകളും മദ്‌റസകളും അറബികോളജുകളും അനാഥശാലകളുമുണ്ട്. അങ്ങിനെ രൂപപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും സ്ഥിരവരുമാനത്തിനുള്ള മാര്‍ഗങ്ങളും വിശ്രമമില്ലാത്ത മതപ്രഭാഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി.

തന്റെ പ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ഫലമുണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഇറങ്ങിതിരിക്കാറുള്ളത്. ഇടമുറിയാത്ത വാഗ്ചാരുത കൊണ്ട് സമുദായം നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്‍ അദ്ദേഹം പ്രചോദനം നല്‍കി. സാമുദായികവും രാഷ്ട്രീയവുമായ സങ്കീര്‍ണ സന്ദര്‍ഭങ്ങളിലും അനുയായികളില്‍ ആത്മവിശ്വാസം പകരുന്നതിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും അദ്ദേഹം ഊര്‍ജസ്വലമായി മുന്നിട്ടിറങ്ങി. ഏതു വിഷയത്തിലും സ്വന്തമായൊരു നിലപാടും പരിഹാരമാര്‍ഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തിപ്രഭാവം പ്രസ്ഥാനത്തിനും സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടു.

1968-69 കാലത്ത് ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ അദ്ദേഹം മതപ്രഭാഷണം നടത്തി ഒരു പള്ളി നിര്‍മ്മിച്ച കഥ പ്രസിദ്ധമാണ്. മതമൈത്രിക്ക് ഭംഗംവരുംവിധം സൗഹൃദാന്തരീക്ഷം കലങ്ങിമറിഞ്ഞ സന്ദര്‍ഭത്തിലാണ് ആ നാട്ടിലെ ഏതാനും യുവാക്കള്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ പ്രഭാഷണത്തിന് ക്ഷണിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ അവിടെയെത്തുന്നത് പോലും സംശയാസ്പദമായി കാണുന്ന ഘട്ടം. എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിക്കുകയും അവിടെ പ്രസംഗിക്കാനെത്തുകയുംചെയ്തു. മനോഹരമായ ഭാഷയില്‍ ഇസ്‌ലാമിന്റെ തത്വങ്ങളും മതമൈത്രിയുടെ സൗന്ദര്യവും അദ്ദേഹം അവതരിപ്പിച്ചു. ആ പ്രഭാഷണത്തോടെ ആ നാട്ടിലെ സൗഹൃദാന്തരീക്ഷം തിരികെ വന്നു.

അവിടെ മസ്ജിദ് നിര്‍മ്മാണത്തിന് നാടിന്റെ മുഴുവന്‍ പിന്തുണയും ലഭിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപ് സമൂഹങ്ങളിലും ഗള്‍ഫ് നാടുകളിലും അദ്ദേഹത്തിന്റെ ഗഹനവും ഘനഗാംഭീര്യവുമാര്‍ന്ന പ്രഭാഷണങ്ങള്‍ അരങ്ങേറി. 1980കളില്‍ സമസ്തയില്‍ ഭിന്നത രൂപപ്പെട്ട വേളയില്‍ മാതൃപ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിനും ദക്ഷിണ കേരളത്തിലെ ദീനി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മാതൃ പ്രസ്ഥാനത്തിനൊപ്പം ചിട്ടയൊപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുന്നതിലും വമ്പിച്ച ജന പിന്തുണയുള്ള ആദര്‍ശ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ സേവനം ചെയ്യുന്ന കാലത്താണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരിലൂടെയാണ് സമസ്തയുമായി അടുപ്പം പുലര്‍ത്തുന്നത്. കെ.ടി മാനുമുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. 1994ല്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിലൂടെ വന്ന ഒഴിവിലേക്കാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയില്‍ എത്തുന്നത്. സമസ്ത എറണാകുളം വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍, വിദ്യാഭ്യാസബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലെല്ലാം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

നിരവധി മഹല്ലുകളില്‍ ഖാസിയും ഖത്തീബുമായി പ്രവര്‍ത്തിച്ചു. മുഴുവന്‍ മഹല്ലുകളിലും അദ്ദേഹം സ്തുത്യര്‍ഹ സേവനമാണ് കാഴ്ചവെച്ചത്. തൃശൂര്‍ പെരിഞ്ഞനം, പാലക്കാട് ആലത്തൂര്‍, ആലപ്പുഴ കക്കായം, എറണാകുളം തോട്ടത്തുംപടി, ആലുവ സെന്‍ട്രല്‍ മസ്ജിദ്, ആലുവ പേങ്ങാട്ടുശേരി എന്നിവിടങ്ങളെല്ലാം അദ്ദേഹം പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. ആലുവയായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലം. തൃശൂര്‍ ജില്ലയില്‍, കുന്നംകുളത്തിനടുത്ത് കാട്ടകമ്പലില്‍ ജനിച്ച അദ്ദേഹത്തിന്റെ പേരിനൊപ്പം ആലുവയെ ചേര്‍ത്തുവെച്ചതും അതുകൊണ്ടാണ്.

പൊതുരംഗത്ത് സജീവമായ ചെറുപ്രായം തൊട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണി കഴിപ്പിച്ച പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട മധ്യ, ദക്ഷിണ കേരളത്തിലെ പല വിഷയങ്ങള്‍ക്കും പാണക്കാടെത്തിയിരുന്ന അദ്ദേഹം, വ്യക്തിപരമായി ഏറ്റവും അടുത്ത സഹോദര സ്ഥാനീയനായ സുഹൃത്തിനെയാണ് തനിക്കു നഷ്ടമായത്.
കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിനു തൊട്ടുപിറകെ എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കൂടി വിയോഗം താങ്ങാനാവാത്തതാണ്. രാജ്യവും സമുദായവും സങ്കീര്‍ണ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദിശകാണിക്കേണ്ട പണ്ഡിതന്‍മാര്‍ മറഞ്ഞു പോകുന്നത് അപരിഹാര്യമായ നഷ്ടവും വേദനയുമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending