Connect with us

Video Stories

സിറിയയില്‍ എന്താണ് സംഭവിക്കുന്നത്

Published

on

 

മുല്ലപ്പൂ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് സിറിയ. ഈജിപ്തും യമനും ലെബനോണുമെല്ലാം ഈ വിപ്ലവത്തിന്റെ ഇരകള്‍ തന്നെയാണ്. അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്നത് വിലയിരുത്തപ്പെട്ടതാണ്. അന്നത് ആരും അത്ര ഗൗനിക്കുകയുണ്ടായില്ല. എന്നാല്‍ സത്യം അധികകാലം മൂടിവെക്കാന്‍ കഴിയില്ല എന്നതാണ് പുതിയ കാലം നല്‍കുന്ന സൂചനകള്‍. ഇന്ന് സിറിയ ഛിന്നഭിന്നമാക്കപ്പെട്ട ഒരു രാജ്യമായി മാറി. പലായനം ചെയ്യുന്നവരുടെ നീണ്ടനിര സിറിയയുടെ നിത്യകാഴ്ചയാണ്. ബോംബ് വര്‍ഷിച്ചും മിസൈല്‍ പായിച്ചും കൊല്ലുന്നത് കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെയാണ്. സഖ്യകക്ഷികളുടെ മിസൈല്‍ ആക്രമണത്തില്‍ പൊലിഞ്ഞുതീര്‍ന്നത് ആയിരങ്ങളാണ്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗവും തുടങ്ങി. ഇതിനെ ചോദ്യം ചെയ്തു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ രക്തം ആ രാജ്യത്ത് ഒഴുക്കുകയാണുണ്ടായത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സഖ്യസേനകള്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കണക്ക് യു.എന്നിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു. ഇതിനെ എന്തു ശക്തി നല്‍കിയും പ്രതിരോധിക്കണമെന്നാണ് റഷ്യ നല്‍കിയ സൂചന. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും കളിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു രാജ്യത്തെ മാറ്റിമറിച്ചിരിക്കുന്നു. അതിന് ഇരയാക്കപ്പെടുന്നത് ഒരു കാലത്ത് സമ്പന്നമെന്നു വിശേഷിക്കപ്പെട്ട രാജ്യമായ സിറിയയാണ്.
അമേരിക്കക്ക് പ്രത്യേക താല്‍പര്യങ്ങള്‍ സിറിയയിലുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ ശക്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ റഷ്യയുടെ ഭീഷണി അല്‍പമെങ്കിലും കുറയ്ക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഒപ്പം ആയുധക്കച്ചവടം തകൃതിയില്‍ നടത്തുകയും ചെയ്യാം. ലോകത്ത് പ്രശ്‌നാധിഷ്ഠിതമായ സ്ഥിതി നിലനിര്‍ത്തിയില്ലെങ്കില്‍ ആയുധക്കച്ചവടത്തിന്റെ നഷ്ടം വലിയതാവും. മാത്രവുമല്ല, വളര്‍ന്നു പന്തലിക്കുന്ന ഒരു ഇസ്‌ലാമിക രാജ്യത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഇവിടെ അമേരിക്കയുടെ താല്‍പര്യം മാത്രമല്ല സംരക്ഷിക്കപ്പെടുക. അമേരിക്കയുടെ കൂട്ടാളിയായ ഇസ്രാഈലിന്റെ സുരക്ഷയും ഉറപ്പാക്കാം. സിറിയയ്ക്ക് ബാഹ്യഭീഷണി മാത്രമല്ല ഉള്ളത്. ആഭ്യന്തരമായി അനേകം സംഘടനകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സിറിയയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് ഇവയിലേറെയും. ഇവര്‍ക്ക് ആയുധം നല്‍കി സഹായിക്കുന്നത് അമേരിക്കയാണെന്ന യാഥാര്‍ത്ഥ്യം ഫലിതം പോലെ തോന്നാം. അധികാരത്തിന്റെ ശീതളിമയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരില്‍ ഏറെയും. ഇസ്‌ലാമിക ബ്രദര്‍ഹുഡും വഹാബീ ഗ്രൂപ്പുകളും ഇത്തരം ആഭ്യന്തര സംഘടനകളില്‍ സജീവമായുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 2011-ലാണ് സിറിയയില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. ബശാറുല്‍ അസദ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം. നല്ലൊരു ഭരണ കര്‍ത്താവ് ആയിരുന്നില്ല ബശാര്‍. അദ്ദേഹം അടിമുടി ഒരു മര്‍ദക വീരനായിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയവരെ മാത്രമല്ല, യുവാക്കളെപ്പോലും ബശാര്‍ ഭരണകൂടം ക്രൂമായി മര്‍ദിച്ചു. അറസ്റ്റും ജയിലും അവിടെ പുത്തരിയല്ലാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരായി മാറി സിറിയന്‍ ജനത. അതോടുകൂടിയാണ് അല്‍ഖ്വയ്ദ അവിടെ സാന്നിധ്യമറിയിക്കുന്നത്. വിമത സേന നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദക്കാര്‍ സിറിയയെ രക്തപങ്കിലമാക്കി. ഐ.എസ്. എന്ന ഭീകര സംഘടന ഒപ്പം ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു.
സിറിയന്‍ ഭരണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയെല്ലാം കാറ്റില്‍ പറത്തുകയാണ് ബശാര്‍ ചെയ്തത്. വിമത വിപ്ലവം വിജയം കണ്ട പൗരസ്ത്യ രാജ്യങ്ങളുടെ ഗതി തനിക്കും നേരിടുമെന്ന ഭയമാകാം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വിമത സൈന്യം മുന്നേറിയ സിറിയയില്‍, പില്‍ക്കാലത്ത് അവര്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. ഡമസ്‌കസിലെയും അലപ്പോയിലെയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. ഇറാന്റെ പിന്തുണ ബശാറിന് ആത്മധൈര്യം പകരുന്നതായിരുന്നു. ആയുധം നല്‍കിയും പണം നല്‍കിയും ഇറാന്‍ സിറിയയെ സഹായിച്ചു. സിറിയന്‍ സൈനികര്‍ക്ക് മികച്ച പരിശീലനം പോലും അവര്‍ നല്‍കി. അവിടെനിന്നാണ് റഷ്യയുടെ കടന്നുവരവ് ഉണ്ടാവുന്നത്. വിമതരെ അടിച്ചമര്‍ത്താന്‍ ബശാര്‍ ഭരണകൂടത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. റഷ്യന്‍ സൈന്യം നേരിട്ട് ഇടപെട്ടതോടുകൂടി വിമതരുടെ ശക്തി ക്ഷയിച്ചു. അവര്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പലരും കീഴടങ്ങി. ബശാറിന്റെ അലവി സമുദായം സര്‍ക്കാറിന് പിന്തുണ കൂടി അറിയിച്ചതോടെ എല്ലാം എളുപ്പമായി.
ബശാര്‍ ഒരു ശിയാപക്ഷക്കാരനാണ്. രാജ്യത്ത് പത്ത് ശതമാനം മാത്രമാണ് അവരുള്ളത്. ഇത്രയും ചെറിയൊരു പക്ഷം ഭൂരിപക്ഷത്തെ അടക്കിഭരിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥതകള്‍ ഊഹിക്കാവുന്നതേയുള്ളൂ. ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരുന്നത് അങ്ങനെയാണ്. സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ അവസരം കാത്തുനില്‍ക്കുന്നത് ശത്രുരാജ്യമായ ഇസ്രാഈലിന് ദഹിക്കില്ല. അവര്‍ നേരിട്ടും അമേരിക്കയെ മുന്നില്‍ നിര്‍ത്തിയും സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെയാണ്. ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കുന്നതും ലോകം കണ്ടു. അമേരിക്കക്ക് ഇടപെടാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായി എന്നു സാരം. അത് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ റഷ്യ തയ്യാറല്ല. അമേരിക്കയില്‍ ട്രംപിനെതിരെ നടക്കുന്ന ആശയ സമരങ്ങളെ സാകൂതം വീക്ഷിക്കുന്ന റഷ്യക്ക് മുന്നില്‍ വഴി തെളിഞ്ഞു. വളരെ കാലമായി അസറിന്റെ ഉറ്റ ചങ്ങാതിയാണ് റഷ്യ എന്ന കാര്യവും മറക്കണ്ട. ഐ.എസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും അമര്‍ച്ച ചെയ്യാനെന്ന വ്യാജേന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നുപൊന്തിയത് സിറിയയെ തകര്‍ക്കാനാണെന്ന് അസദിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയുടെ ബോംബുകളും ചെന്നു പതിച്ചത് മറ്റെവിടെയുമല്ല. എല്ലാ ശക്തികള്‍ക്കും കയറി നിരങ്ങാനുള്ള കളിക്കളമായി സിറിയ മാറുന്നതാണ് ലോകം കണ്ടത്. അതില്‍ ഇരയാക്കപ്പെടുന്നവര്‍ പാവം സിറിയന്‍ ജനതയും.
അധികാര താല്‍പര്യത്തിനു വേണ്ടി സ്വന്തം ജനതയുടെമേല്‍ രാസായുധ പ്രയോഗം നടത്തി അനേകായിരങ്ങളെ കൊന്നുതള്ളുന്ന ബശാറുല്‍ അസദ് എന്ന ഭരണാധികാരിയെ എന്തു പേര് പറഞ്ഞാണ് വിശേഷിപ്പിക്കുക. രാസായുധ പ്രയോഗം നടത്തിയതിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ബോംബും മിസൈലും വന്നു പതിക്കുന്നതും ഇതേ ജനതയ്ക്കു മീതെയാണെന്നതാണ് വസ്തുത. അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മനുഷ്യനു വേണ്ടി വാദിക്കുന്ന റഷ്യന്‍ നേതാവ് വ്‌ളാദ്മിര്‍ പുട്ടിനെ മറ്റൊരു കൊലപാതകിയായേ നിരീക്ഷിക്കാന്‍ കഴിയൂ. ഇതിനെല്ലാം ഇടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് ജൂത രാഷ്ട്രമായ ഇസ്രാഈല്‍. അവര്‍ക്ക് വലിയ താല്‍പര്യങ്ങള്‍ വേറെയുണ്ട്. ലോകത്തിന്റെ സമാധാനം കാത്തു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യു.എന്‍ എന്ന കടലാസ് സംഘടന ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം കൊണ്ട് തങ്ങളുടെ ഭാഗം വൃത്തിയായി എന്ന് വിശ്വസിക്കുന്നവരാണ്. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന അധികാര കസേരയ്ക്കു വേണ്ടിയുള്ള നീചമായ പോരാട്ടത്തില്‍ ചീന്തി എറിയപ്പെടുന്നത് ആ രാജ്യത്തിലെ നിരപരാധികളുടെ ചോരയാണെന്ന കാര്യം ഇവരൊന്നും മറക്കരുത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending