Connect with us

columns

കെ.ടി ജലീലിന്റെ ‘ധര്‍മ്മയുദ്ധ നുണകളും’ കോടിയേരിയുടെ ഖുര്‍ആന്‍ ‘സ്‌നേഹവും’

അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്

Published

on

 

ലുഖ്മാന്‍ മമ്പാട്

”…ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴി ചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ലിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്ര്യത്തിനെതിരെയും സി.പി.ഐ എമ്മും ഇ.എം.എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹ മോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ലിം പ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ലിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധ ശബ്ദമുയര്‍ത്തിയപ്പോള്‍ സി.പി.ഐ എം അവര്‍ക്കൊപ്പമാണ് നിന്നത്. ഇത്തരം വസ്തുതകള്‍ മനസിലാക്കാന്‍ വിമര്‍ശകര്‍ തയ്യാറാവണം…’
-കോടിയേരി ബാലകൃഷ്ണന്‍ (2018 ഒക്ടോബര്‍)
അവഹേളനം ഖുര്‍ആനോടോ എന്നാണ് ഇന്നലെ ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ തലക്കെട്ട്. മുകളില്‍ കൊടുത്ത രണ്ടു വര്‍ഷം പോലും പഴക്കമില്ലാത്ത കോടിയേരിയുടെ നിലപാടൊന്ന് കണ്ണോടിച്ചശേഷം ആ ലേഖനം വായിച്ചാല്‍ ആട് ഒരു ഭീകര ജീവിയാണെന്നു ആരും പറഞ്ഞുപോകും. മതേതരത്വത്തിന്റെ ആട്ടിന്‍തോലണിഞ്ഞു നടക്കുന്ന ഇവരുടെ പൂച്ച് പുറത്തുകണ്ടു സഹതപിക്കുകയേ വഴിയുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ശബരിമലയില്‍ ആചാരം ലംഘിച്ച് യുവതികളെ പൊലീസ് വേഷം കെട്ടിച്ച് ഒളിച്ചുകടത്തി വിശ്വാസി സമൂഹത്തോട് പിണറായി സര്‍ക്കാര്‍ വെല്ലുവിളി നടത്തിയ കാലത്താണ് കോടിയേരിയുടെ മതങ്ങള്‍ക്ക് എതിരായ പുരോഗമന ചരിത്രം പൊട്ടിയൊലിച്ചത്.
1984 ഏപ്രിലില്‍ സുപ്രീംകോടതി മുസ്‌ലിം വ്യക്തി നിയമത്തിലേക്ക് കടന്ന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ശരീഅത്ത് (വ്യക്തിനിയമം) സാമൂഹ്യക്ഷേമത്തിന് തടസ്സമാവരുതെന്നും വ്യക്തിനിയമങ്ങള്‍ മാറ്റി ഏകീകൃത സിവില്‍ നിയമം രാജ്യത്തുണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത കാലത്തെയാണ് കൊടിയേരി ചികഞ്ഞെടുത്തത്. ‘വിവാഹ മോചിതയായ സ്ത്രീക്ക് മരണംവരെ ജീവിതച്ചെലവ് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന്’ ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് വിധി പ്രസ്താവിച്ചപ്പോള്‍ ഇതിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവെച്ചുതരുന്ന ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ള വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെ പട നയിച്ചത് സി.പി.എമ്മായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളിയ ഇ.എം.എസ് നമ്പൂതിരിപ്പാട്, ‘നാലു പെണ്ണുകെട്ടുന്ന ഏര്‍പ്പാട് തെമ്മാടിത്തമാണ്, മുത്തുനബിയല്ല അള്ളാ പറഞ്ഞാലും അത് അനുവദിക്കില്ല’ എന്ന് നയം വ്യക്തമാക്കിയതൊക്കെ പഴയ കഥയാണെന്ന് വ്യാഖ്യാനിച്ച മാപ്ലാക്കളുടെ ചങ്കില്‍ കുത്തുന്നതായിരുന്നു കോടിയേരിയുടെ ശരീഅത്ത് വിരുദ്ധ ചരിത്രത്തിന്റെ മേനി പറച്ചില്‍.
ഹൈന്ദവ വിശ്വാസികളുടെ വിശ്വാസ ആചാരം തകര്‍ക്കുന്നതിന്‌വേണ്ടി മാത്രമല്ല, മുമ്പ് ഇസ്‌ലാമിക ശരീഅത്തിനെതിരെയും ശക്തമായി മുന്നോട്ടുപോയവരാണ് സി.പി.എമ്മെന്ന് അഭിമാനത്തോടെ പറഞ്ഞുവെക്കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ഫെഡറിസത്തിന്റെ ഭാഗമായി ലഭിച്ച പരിമിത അധാകരംപോലും മതനിഷ്‌കാസനത്തിനും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പ്രചാരണത്തിനും ഉപയോഗിക്കുകയായിരുന്നു സി.പി.എം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 50 കോടി രൂപ മുടക്കി വിലക്കെടുക്കെടുക്കാവുന്ന സകല സുഗനാതി വര്‍ഗീയ കോമരങ്ങളെയും കൂട്ടി മതില്‍ പണിതാണ് പിണറായി വിജയനെ നവോത്ഥാന നായകനാക്കാന്‍ നോക്കിയത്. സി.പി.എമ്മിനെയും പിന്തുണക്കുന്നവരെയും ഒരു പെട്ടിയിലും ബാക്കി എല്ലാവരെയും സംഘ്പരിവാര്‍ കള്ളിയിലും ആക്കിയായിരുന്നു അന്നത്തെ പിണറായി ഭക്തരുടെ ‘ധര്‍മ്മയുദ്ധം’. നവോത്ഥാന നായകനായകന്‍ പക്ഷേ, അധോലോക നായകനായോ എന്നാണ് ഇപ്പോഴത്തെ സംശയം.
സ്വര്‍ണ്ണക്കള്ളക്കടത്ത്, ലഹരി, ഹവാല മാഫിയകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഒരു അന്വേഷണംപോലും പ്രഖ്യാപിക്കാതെ പിണറായി വിജയന്‍, ‘ബി.ജെ.പി ഉന്നയിക്കുന്നു യു.ഡി.എഫ് ഏറ്റുപിടിക്കുന്നു’ എന്നു പരിഹസിക്കുകയായിരുന്നു. കോവിഡ് വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പിംഗ്ലറിന് വിറ്റതും ഇ-ബസ് നിര്‍മ്മാണക്കരാന്‍ വിദേശ കമ്പനിയായ ഹസ്സിന് കൈമാറിയതുമെല്ലാം മന്ത്രിസഭ പോലും അറിയാതെ രഹസ്യമായാണെന്ന് വൈകാതെ വ്യക്തമായി. ഇതിനു മറുപടി പറയാതെ, കോവിഡ് കാല അപ്‌ഡേഷന്‍ വാര്‍ത്താ സമ്മേളന വൈകുന്നേരങ്ങളില്‍ പോലും പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി കടന്നാക്രമിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ, ലക്ഷങ്ങള്‍ ശമ്പളം നല്‍കി വിവിധ ഏജന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടത്തി സമാന്തര ഭരണമാണ് നടക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായത്. അപകടനം മണത്ത സി.പി.ഐ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നീക്കം ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത് പോലും തളളിയാണ് രണ്ടു മാസത്തിലേറെ മുഖ്യമന്ത്രി ആ മനസാക്ഷി ഉദ്യോഗസ്ഥനെ സംരക്ഷിച്ചത്. ഐ.എസ്.ആര്‍.ഒ രഹസ്യങ്ങള്‍പോലും ശിവശങ്കര്‍-സ്വപ്‌ന സംഘം ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതും (ഇപ്പോള്‍ മുഖ്യമന്ത്രി ക്ലാസെടുക്കുന്നവരല്ല) സി.പി.ഐ മുഖപത്രമായ ജനയുഗമാണ്. ഇത്രയും സങ്കീര്‍ണമായ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ മടിച്ചപ്പോള്‍ തന്നെ കള്ളന്‍ കപ്പലിലാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, പുകമറ തീര്‍ക്കാന്‍ ഒരു മുഴം മുന്നേ എറിഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് രേഖാമൂലം കേന്ദ്ര സര്‍ക്കാറിന് എഴുതുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്ത് കേരളത്തില്‍ എത്തിയത്. സി.പി.എം സെക്രട്ടറി ഇതിനെ തള്ളിപറയുമ്പോഴും, അവരുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട്. മലപ്പുറത്തെ ഒരാളെ എന്‍.ഐ.എ ചോദ്യം ചെയ്യുമ്പോഴേക്കും ‘കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍നിന്നു ആ പ്രതിയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള ദൂരം’ പറഞ്ഞ് ദുഷ്പ്രചാരം നടത്തുന്നതും സി.പി.എമ്മും ദേശാഭിമാനിയും കൈരളിയുമാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് ആരോപിച്ച്, ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത മതത്തെ’ ദുഷ്ടലാക്കോടെ മുന്നിലേക്ക് എടുത്തിടുന്നത് കണ്ട് ബി.ജെ.പി പോലും അവരെ നമിക്കുന്നു. ‘സ്വര്‍ണ്ണത്തിന്റെ നിറം പച്ചയാണെന്ന് തെളിഞ്ഞതായി’ ഉളുപ്പ് ലവലേശമില്ലാതെ കോടിയേരി ബീഹാര്‍ മോഡലില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലെല്ലാം പ്രതികളിലേറെയും മുസ്‌ലിംലീഗുകാരാണെന്ന് തെളിഞ്ഞല്ലോ എന്ന്, ലുട്ടാപ്പി മുതല്‍ കുണ്ടന്നൂര്‍ വരെ നുണ നൂറ്റൊന്ന് ആവര്‍ത്തിക്കുന്നു. മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പ് എങ്കിലും ഉള്ള ഒരാളെയും ഇന്നേവരെ ചോദ്യം ചെയ്യാന്‍പോലും എന്‍.ഐ.എ വിളിച്ചിട്ടില്ലെന്നതാണ് വസ്തുത.
എന്നാല്‍, എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ മന്ത്രിമാരെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെയും ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ഗൂഢാലോചന ആരോപിക്കുന്നവര്‍ തലയില്‍ മുണ്ടിട്ട് കോഴി കൂവും മുമ്പ് അന്വേഷണ ഏജന്‍സികളുടെ തിണ്ണനിരങ്ങുന്നത് വെളുപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആനെ പരിചയാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. സ്വപ്നക്കള്ളികളെ വെച്ച് ഒളിച്ചുകടത്തേണ്ട ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് സി.പി.എമ്മിനും എ.കെ.ജി സെന്ററില്‍ നിന്ന് മന്ത്രിയാക്കിയ കെ.ടി ജലീലിനും മാത്രമെ അഭിപ്രായം കാണൂ.
മതഗ്രന്ഥങ്ങള്‍ നയതന്ത്ര ചാനല്‍ വഴി കയറ്റി അയക്കുന്നത് നയമല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയശേഷവും ഈ പെട്ടികളിലെ അളവിലും തൂക്കത്തിലുമുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മൂന്നര പതിറ്റാണ്ട് മുമ്പ് കുറ്റിപ്പുറത്ത് ജയിച്ചത് മാത്രം പറഞ്ഞ് രക്ഷപ്പെടാന്‍ കെ.ടി ജലീലിന് കഴിയുമോ. പ്രോട്ടോക്കോള്‍ ലംഘനം നടത്തി യു.എ.ഇ കോണ്‍സുലേറ്റ് വഴി സഹായങ്ങള്‍ ഏറ്റുവാങ്ങിയതും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍പോലും അറിയാതെ റമസാന്‍ കിറ്റുകള്‍ വാങ്ങി നേരിട്ടു കൈപറ്റി നാട്ടില്‍ വിതരണം ചെയ്തതും കുറ്റകരമാണെന്ന് രാജ്യത്തെ നിയമമാണ് പറയുന്നത്. ഈത്തപ്പവവും ഭക്ഷ്യകിറ്റും ഖുര്‍ആനും പിന്നെയും എന്തൊക്കെയോ കൊണ്ടുപോകുമ്പോള്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ ജലീലിന് ബാധ്യതയില്ലെന്നാണോ. എന്നിട്ടും, എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റുമെല്ലാം ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ രക്ഷിച്ചെടുക്കാന്‍ ഖുര്‍ആനെ മറയാക്കുന്ന കോടിയേരിയാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുന്നത്. കേരളത്തില്‍ അച്ചടിക്കുന്നത് അറബിമലയാളം ഖുര്‍ആന്‍ ആണെന്നും വിശുദ്ധ ഭൂമിയായ യു.എ.ഇയില്‍ നിന്നാണ് യഥാര്‍ത്ഥ ഖുര്‍ആന്‍ ലഭിക്കൂവെന്നും പ്രചരിപ്പിക്കുന്ന സി.പി.എം നേതാക്കള്‍ക്കാണ് കെ.ടി ജലീല്‍ എ.കെ.ജി മെമ്മോറിയല്‍ സീറാത്തിന്റെ പാലം പണിയുന്നത്.
കോടിയേരിയുടെ ഖുര്‍ആന്‍ സ്‌നേഹ ലേഖനം ശ്രദ്ധിക്കുക: ‘യുദ്ധം ആരംഭിച്ചാല്‍ ആദ്യം മരിക്കുന്നത് സത്യമാണ്. ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിരുദ്ധ വിശാല വലതുപക്ഷ അരാജക പ്രക്ഷോഭത്തില്‍ ദിവസേന മരണപ്പെടുന്നത് നേരും നെറിയുമാണ്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം വ്യാജ വാര്‍ത്ത നിര്‍മ്മിതിയില്‍ പരസ്പരം മത്സരിക്കുകയാണ്…’ കോടിയുടെ ലേഖനത്തിലെ ആകെത്തുക ഇതിലുണ്ട്. സ്വന്തം ഘടകകക്ഷി നേതാവായ ശ്രേയാംസ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമിയെപോലും ശത്രുപക്ഷത്തു നിര്‍ത്തുമ്പോള്‍ ലീഗിനെതിരെ, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന ആരോപിക്കുന്നതില്‍ അല്‍ഭുതമുണ്ടോ.
യു.എസ്.എസ്.ആറില്‍ ഭരണം പിടിക്കാന്‍ മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്റെ രക്തം പുരണ്ട ഖുര്‍ആന്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടെക്കൂട്ടിയ മുസ്‌ലിംകളെ പിന്നീട് കൂട്ടക്കുരുതി ചെയ്തവരുടെ പിന്‍മുറക്കാരാണ് നാദാപുരത്തെ പള്ളികളില്‍ കയറി ഖുര്‍ആന്‍ ചുട്ടെരിച്ചതും. മതങ്ങളെ തമ്മിലടിപ്പിച്ചും ദുരുപയോഗം ചെയ്തും അടവുനയത്തിന്റെ ദുര്‍ഗന്ധക്കുപ്പി തുറക്കുന്നതിന് മുമ്പെ തന്നെ ജനത്തിന് ഇതെല്ലാം വ്യക്തമായറിയാം. ബി.ജെ.പിയാണോ കോണ്‍ഗ്രസാണോ മുഖ്യ ശത്രുവെന്ന് ഇന്നേവരെ നിലപാട് സ്വീകരിക്കാനാവാത്ത സി.പി.എമ്മിന് സ്വന്തം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും വര്‍ഗ ശത്രു ആകുന്ന കാലമാണ്. ഡല്‍ഹി കലാപത്തില്‍ യെച്ചൂരിയെ പ്രതിചേര്‍ത്തതിനെ അപലപിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനുമൊന്നും ഒരു നിമിഷം ആലോചിക്കേണ്ടി വന്നിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന് തടസ്സവുമുണ്ടായില്ല. ഒരേയൊരു സി.പി.എം മുഖ്യമന്ത്രി പിണറായി വിജയന് അതേകുറിച്ച് മിണ്ടാന്‍ അമിത്ഷായുടെ തിട്ടൂരം വേണമെന്ന് അക്കാര്യത്തിലും എല്ലാവരും കണ്ടതാണ്.
മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദം മെനഞ്ഞെടുക്കാന്‍ യു.എ.പി.എ ചുമത്തി അലനെയും താഹയെയും എന്‍.ഐ.എക്ക് എറിഞ്ഞു കൊടുത്ത സി.പി.എം അതേ കേന്ദ്ര ഏജന്‍സിക്ക് മുമ്പില്‍ മുട്ടിടിക്കുന്നതിന് യു.ഡി.എഫും മുസ്‌ലിംലീഗുമാണോ ഉത്തരവാദി. സ്വര്‍ണ്ണക്കടത്തു കേസ്സില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ആരോപണം ഉന്നയിച്ച എല്‍.ഡി.എഫ് യുവജന സംഘടനകള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ടുണ്ട്. ആ യുക്തി കെ. ടി ജലീലിനും ബാധകമല്ലെന്നാണോ. സിമിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി സി.പി.എമ്മിലെത്തിനില്‍ക്കുന്ന, ‘ധര്‍മ്മയുദ്ധം ജയിക്കാന്‍’ നുണ പറയല്‍ സ്വാലിഹായ അമലായി സ്വീകരിച്ച കെ.ടി ജലീല്‍ വെറും ഏജന്റാണെന്നും ഗോഡ്ഫാദര്‍മാര്‍ നെഞ്ചിടിപ്പോടെ കാത്തുകഴിയുകയാണെന്നും വൈകാതെ ബോധ്യപ്പെടും.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending