Connect with us

More

അസ്ലം വധത്തിന് ഒരാണ്ട്

Published

on

 
കരഞ്ഞു കലങ്ങിയ കണ്ണുമായി സുബൈദ ചോദിക്കുന്നു, നീതി പീഠം കനിയുമോ ?

നാദാപുരം: ‘നിരപരാധിയായിരുന്നു എന്റെ മോന്‍. വിധവയായ എനിക്ക് ഏക ആശ്രയമായ അവനെ ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ വെട്ടി നുറുക്കിയത്. കൊലയാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണക്കാരും പൊലീസും. മകന്‍ നഷ്ടപ്പെട്ട മാതാവിന്റെ കണ്ണീര്‍ കാണാന്‍ നീതി പീഠത്തിനെങ്കിലും സാധിക്കുമോ?, സി പി എം ക്രിമിനല്‍ സംഘം നടു റോട്ടില്‍ വെട്ടിക്കൊന്ന തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ മാതാവ് സുബൈദക്ക് വാക്കുകള്‍ പൂര്‍ത്തീകരിക്കാനായില്ല. തൂണേരി ഷിബിന്‍ വധത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനാല്‍ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട മുഹമ്മദ് അസ്‌ലമിന്റെ വധത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2016 ആഗസ്ത് 12നാണ് അസ്ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്‍ വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലമിനെ കോഴിക്കോട് അരക്കിണര്‍ സ്വദേശി മുഹമ്മദ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13 സെഡ് 9091 നമ്പര്‍ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം നടുറോഡില്‍ കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. വെട്ടുകൊണ്ടു വീണ അസ്‌ലമിനെ പരിസര വാസികള്‍ ആദ്യം നാദാപുരം താലൂക്ക് ആസ്പത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . അറുപത്തിയെട്ട് വെട്ടുകളാണ് അസ്‌ലമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലയാളികള്‍ ഇന്നോവ കാര്‍ വളയം സ്വദേശി കുട്ടു എന്ന നിധിന്‍ വാടകക്ക് എടുത്ത് വളയത്ത് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഒന്നാംപ്രതി ഡ്രൈവര്‍ കെ.പി.രാജീവന്‍ കണ്ണൂര്‍ സ്വദേശികളായ ആറു പേരോടൊപ്പം അസ്‌ലമിനെ അന്വേഷിച്ച് തൂണേരിയിലെ വെള്ളൂരില്‍ എത്തി. തുടര്‍ന്ന് അസ്‌ലമിനെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയ പ്രദേശ വാസികളായ മറ്റു പ്രതികളുടെ സഹായത്തോടെ വഴിയില്‍ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു. ഇതേ കാറില്‍ തന്നെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ പതിനാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തില്‍ ഇറങ്ങി. തുടക്കത്തില്‍ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ എസ് പി; ആര്‍ കറുപ്പ സാമിക്കായിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരായ വഴിയില്‍ അന്വേഷണം നീങ്ങിയതോടെ സി പി എം നേതാക്കള്‍ ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കള യെ അറസ്റ്റ് ചെയ്യുകയും നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, പാര്‍ട്ടി ഇടപെട്ട് ആഭ്യന്തര വകുപ്പില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക യായിരുന്നു. തുടര്‍ന്ന് കേസിന്റെ അന്വേഷണം സി പി എമ്മിന് താല്‍പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഈ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞു ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ഈ പ്രതികള്‍ ഇപ്പോഴും നാട്ടിലുണ്ടെന്നാണ് വിവരം. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നും കാണിച്ച് മാതാവ് സുബൈദ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ഇത് പ്രകാരം കേസ് ഡയറി ഉടന്‍ ഹാജരാകാന്‍ ഹൈ ക്കോടതി ഉത്തരവിടുകയുമുണ്ടായി. ഇത് ലോക്കല്‍ പൊലീസിനും സര്‍ക്കാരിനും തിരിച്ചടിയാവുമെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരാഴ്ച മുമ്പ് തിടുക്കപ്പെട്ട് നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കണമെങ്കില്‍ സി ബി ഐ തന്നെ അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് മാതാവ് സുബൈദയും മുസ്‌ലിംലീഗ് നേതൃത്വവും. അതിനിടെ, തന്റെ ഏക പ്രതീക്ഷയായിരുന്ന മകന്‍ നഷ്ടമായതോടെ സങ്കട കണ്ണീരില്‍ തനിച്ചു കഴിയുന്ന സുബൈദക്ക് നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വാണിമേലില്‍ നിര്‍മിക്കുന്ന വീടിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു കഴിഞ്ഞു. വളരെ വേഗം വീട് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

kerala

‘താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു’; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

Published

on

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാന്‍’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Continue Reading

kerala

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം

കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു

Published

on

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ വിധി പറഞ്ഞ് കോടതി. കേസില്‍ 8 പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ ഏഴുമുതല്‍ ഒമ്പതുവരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ ടിപി വധക്കേസ് പ്രതി ടി.പി രഞ്ജീഷ് എന്നിവരടക്കം 8 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

 

 

 

 

 

 

Continue Reading

Trending