Connect with us

Views

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍

Published

on

ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്‍ അഴിക്കാന്‍ ഇവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു ജയില്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റു രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിവെപ്പിനു മുമ്പ് ഒരു കുന്നിന്മേല്‍ പൊലീസുമായി സംസാരിക്കാന്‍ നില്‍ക്കുന്നുവെന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിഡിയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഏറ്റുമുട്ടലില്‍ രാജ്യവ്യാപകമായി മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ കക്ഷികളും സംശയമുന്നയിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട് ദ ക്വിന്റ് ഡോട്ട് കോം ഉയര്‍ത്തിയ ചില സംശങ്ങയങ്ങളിതാ:

1. കൊല്ലപ്പെട്ട അംജദ്ഖാന്‍, സാക്കിര്‍ഖാന്‍, മുഹമ്മദ് സലീഖ്, മെഹ്ബൂബ് ഖാന്‍ എന്നിവര്‍ ഇതിനു മുമ്പ് 2011ല്‍ ഖന്ത്വാര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഇവരെ എന്ത്‌കൊണ്ട് ഒരേ സെല്ലില്‍ തന്നെ പാര്‍പ്പിച്ചു?

2. ജയിലിലെ ബ്ലോക്ക് ബിയില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ ജയില്‍ ബാരക്ക് തകര്‍ത്ത് ഹെഡ് കോണ്‍സ്റ്റബിള്‍ രമേശ് ശങ്കറിനെ കൊലപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം അവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചാണത്രെ ജയില്‍ ചാടിയത്. ഇതിനു മാത്രം ബെഡ്ഷീറ്റുകള്‍ അവര്‍ക്ക് എവിടെ നിന്നു ലഭിച്ചു?

3. രക്ഷപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞാണ് അധികൃതര്‍ തടവുചാട്ടം പൊലീസിനെ അറിയിച്ചത്. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ എന്ത്‌കൊണ്ട് പൊലീസിനെ അറിയിക്കാന്‍ ഇത്രയും വൈകി?

4. രമേശ് ശങ്കറിനെ കൊലപ്പെടുത്തിയത് ഗ്ലാസും മൂര്‍ച്ചയുള്ള സ്പൂണുകളും ഉപയോഗിച്ചാണ്. ജയിലില്‍ ഇവ ലഭിച്ചു?

5. രാവിലെ 10 മണിയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവര്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ ഇവര്‍ക്ക് ഇത്രപെട്ടെന്ന് എങ്ങനെ ആയുധങ്ങള്‍ ലഭിച്ചു. ഇവര്‍ നിരായുധരായിരുന്നുവെന്ന ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങിന്റെ പ്രസ്താവനയാണ് അതിലേറെ കൗതുകകരം.

6. വിചാരണാ തടവുകാരായ ഇവരെ എന്ത് കൊണ്ട് ചാനലുകള്‍ ഭീകരവാദികളെന്നോ ഭീകരരെന്ന് സംശയിക്കുന്നവരെന്നോ നിരന്തരം പ്രചരിപ്പിക്കുന്നത്.

7. പൊലീസ് പ്രത്യാക്രമണത്തില്‍ ഇവരെ കൊലപ്പെടുത്തിയതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. വെടിവെപ്പില്‍ രണ്ട് പേരെ വെടിവെച്ച ശേഷം മറ്റുള്ളവര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നോ?

8. ജയില്‍ യൂണിഫോമിലായിരുന്ന ഇവര്‍ക്കെങ്ങനെ കളര്‍ വസ്ത്രങ്ങള്‍ ലഭിച്ചു?

9. തടവു ചാടിയവരായിട്ടും ഗ്രാമീണര്‍ ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ ശേഷവും എന്ത്‌കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല.

10. ഇവരെ വെടിവെച്ച് വീഴ്ത്തിയത് ക്ലോസ് റേഞ്ചില്‍ നിന്നോ, മുന്നില്‍ നിന്നോ അതോ പിന്നില്‍ നിന്നാണോ വീഴ്ത്തിയത്?

11. തടവു രക്ഷപ്പെട്ട ഇവര്‍ എന്ത്‌കൊണ്ട് ഒരേസ്ഥലത്തേക്ക് തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചു?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

EDUCATION

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവാർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന് 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്.

Published

on

പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.

ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.

അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.

അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

Continue Reading

Film

മമ്മൂട്ടി നായകനായെത്തുന്ന ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി.

Published

on

മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ടര്‍ബോ’യില്‍ കന്നഡ സൂപ്പര്‍ താരം രാജ്. ബി. ഷെട്ടിയും. മിഥുന്‍ മാനുവല്‍ തോമസാണ് ആക്ഷന്‍- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാജ് ബി ഷെട്ടി. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയിലാണ്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായാണ് താരം എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖ്- മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ടര്‍ബോ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. തമിഴില്‍ നിന്നും അര്‍ജുന്‍ ദാസും തെലുങ്കില്‍ നിന്നും സുനിലും വന്നതോട് കൂടി പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് സിനിമ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Continue Reading

Trending