Connect with us

Video Stories

ബി.ജെ.പി വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ തിരിക്കുന്നു

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ദുരിതത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയത്തിനും മറപിടിക്കാന്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച് ബി.ജെ.പി. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര സംവിധായകന്‍ കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. കമലും എം.ടി വാസുദേവന്‍ നായരും അടക്കമുള്ള ചലച്ചിത്ര, സാഹിത്യ രംഗത്തുള്ളവരെ പൊതുവേദിയില്‍ ആക്ഷേപിക്കുകയാണ് ബി.ജെ.പി. കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷണന്റെ ഇന്നലത്തെ പ്രസ്താവന.

 

അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതികരണങ്ങളുമാണ് കമലിനെ ബി.ജെ.പിയുടെ നോട്ടപ്പുള്ളിയാക്കിയതെങ്കില്‍ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത് പ്രസംഗിച്ചതാണ് എം.ടിക്കെതിരെ തിരിയാന്‍ ഇടയാക്കിയത്. പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അസഹിഷ്ണുത കാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും ബി.ജെ.പി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

 

അതേസമയം രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രോളുകളും പരിഹാസങ്ങളുമായി എ.എന്‍ രാധാകൃഷ്ണന് ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്. ‘കമലിനൊപ്പം, ഓരോ ഇന്ത്യന്‍ പൗരനുമൊപ്പം’ എന്നാണ് വി.ടി ബലറാം എം.എല്‍.എയുടെ പ്രതികരണം.

 

”അവര്‍ രാജ്യം വിടാന്‍ പറയുമ്പോള്‍, നാം നോട്ടു നിരോധനത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക, കര്‍ഷക ആത്മഹത്യകളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക, വ്യാവസായിക തളര്‍ച്ചയെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക” എന്നിങ്ങനെയുള്ള ഗൗരവതരമായ പ്രതിഷേധവും കുറവല്ല. ‘ഒരു പ്രത്യേക അറിയിപ്പ്.. പാക്കിസ്ഥാനിലേക്കുള്ള ബസ് ഉടന്‍ പുറപ്പെടുന്നു, ചിന്താശേഷിയുള്ളവര്‍ ഉടന്‍ കയറേണ്ടതാണ്’ എന്ന തരത്തിലുള്ള പരിഹാസങ്ങളും ഫേസ്ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞു.

 

കഴിഞ്ഞ ദിവസം സംഘപരിവാര്‍ അനുകൂല പത്രത്തിന്റെയും എഡിറ്റോറിയല്‍ പേജിന്റെ 80 ശതമാനവും നീക്കിവെച്ചത് എം.ടിയെ ആക്ഷേപിക്കാനായിരുന്നു. മുഖപ്രസംഗത്തിന് പുറമെ ‘എം.ടിയും തുഞ്ചന്‍ പറമ്പും’ എന്ന ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. മോദിയെയും ബി.ജെ.പിയുടെ വര്‍ഗീയതയെയും എതിര്‍ക്കുന്ന ആരെയും പരസ്യമായി അസഭ്യം പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രധാന നേതാക്കള്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ കേന്ദ്രനേതൃത്വമോ ഇടപെട്ടിട്ടില്ല.

ഇതിനര്‍ത്ഥം ആസൂത്രിതമായി സാംസ്‌കാരിക നേതാക്കളെ ആക്രമിക്കുക എന്നതാണെന്ന് ആരോപണമുണ്ട്.നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടുമാസം കഴിയുമ്പോഴും ജനത്തിന്റെ ദുരിതം ഒഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളാണ് കേരളത്തില്‍ നടന്നുവരുന്നത്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കമലിനെയും എം.ടിയെയും പോലുള്ളവരെ ബി.ജെ.പി നിരന്തരം ആക്രമിക്കുന്നത്.

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending