Culture
മാസ്‌റ്റേഴ്‌സാകുമോ ബ്ലാസ്‌റ്റേഴ്‌സ്?

കൊച്ചി: കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ആരായിരിക്കും വിജയി എന്നതാണ് എല്ലാ ഫുട്‌ബോള്‍ പ്രേമികളും ഉറ്റുനോക്കുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ കൊല്‍ക്കത്തയും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സ് ആരാധകപ്രശംസയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കളിയില്‍ കപ്പുയര്‍ത്തി അവര്‍ മാസ്റ്റേഴ്‌സ് ആകുമോ എന്നതുതന്നെയാണ് ഏവരും കാത്തിരിക്കുന്നത്.
സ്വന്തം തട്ടകത്തില്‍ കിരീടം നേടുകയെന്ന ലക്ഷ്യത്തിലുറച്ച് ബ്ലാസ്റ്റേഴ്‌സ് മുന്നേറുമ്പോള്‍ കപ്പ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയും രംഗത്തുണ്ട്. ആദ്യമത്സരങ്ങളിലെ തിരിച്ചടിക്ക് ശേഷം ശക്തമായി തിരിച്ചുവന്നവരാണ് ബ്ലാസ്‌റ്റേഴ്‌സ്. മിക്ക മത്സരങ്ങളിലും ആദ്യപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചിരുന്നതെങ്കിലും ഡല്‍ഹിക്ക് മുന്നില്‍ പതറിയിരുന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ കളി. വിനിതും റഫീഖുമായിരിക്കും കൊല്‍ക്കത്തയുടെ നോട്ടപുള്ളികള്‍. എന്നാല്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് ഭയക്കുകയും വേണം. സികെ വിനീതിനൊപ്പം ബെല്‍ഫോര്‍ട്ടും ഡങ്കന്‍ നസോണും ഒന്നിച്ചു കുതിക്കുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാമെന്നാണ് കണക്കുകൂട്ടുന്നത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, സൗരവ് ഗാംഗുലി, നിത അംബാനി, മുകേഷ് അംബാനി തുടങ്ങിയ വിവിഐപി കള്‍ ഉള്‍പ്പെടുന്ന വന്‍നിര എത്തുമെന്നതിനാല്‍ തന്നെ സ്റ്റേഡിയത്തില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കനത്ത പോലീസ് സന്നാഹമാണ് സ്‌റ്റേഡിയത്തിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. മൂന്നുമണിയോടെ തന്നെ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. വെള്ളംകുപ്പി, പുകയില തുടങ്ങിയവക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. സ്റ്റേഡിയത്തില്‍ 48 ഇടങ്ങളിലായി കുടിവെള്ളം ലഭിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
ടിക്കറ്റുകള്‍ ലഭിക്കാത്തതുകൊണ്ട് കാണികള്‍ കടുത്ത നിരാശയിലായിരുന്നു. പലയിടത്തും കരിഞ്ചന്തകള്‍ തലയുയര്‍ത്തിയിരുന്നു. അവസാന ഘട്ടത്തിലും ടിക്കറ്റിനായി ആരാധകര്‍ നെട്ടോട്ടമോടുമ്പോഴും കാല്‍പ്പന്തുകളിയിലെ കപ്പ് ആര്‍ക്കെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി
-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
Article14 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
kerala1 day ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍