Connect with us

News

സിറിയയിലെ സുന്നി പണ്ഡിതന്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ഡമസ്‌കസിലെ സുന്നി മുഫ്തിയായിരുന്ന അദ്ദേഹം പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി അടുത്ത ബന്ധം സ്ഥാപിച്ച നേതാവായിരുന്നു

Published

on

ഡമസ്‌കസ്: സിറിയയിലെ പ്രസിദ്ധനായ സുന്നി മതപണ്ഡിതന്‍ അദ്‌നാന്‍ അല്‍ അഫിയൂനി കാര്‍ സ്‌ഫോടനത്തില്‍ അന്തരിച്ചു. കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. സിറിയയിലെയും ലോകത്തെ തന്നെയും പ്രമുഖ മത പണ്ഡിതരില്‍ ഒരാളായിരുന്നു.

ഡമസ്‌കസിലെ സുന്നി മുഫ്തിയായിരുന്ന അദ്ദേഹം പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി അടുത്ത ബന്ധം സ്ഥാപിച്ച നേതാവായിരുന്നു. സിറിയയുടെ വടക്കു പടിഞ്ഞാറ് ഭാഗമായ ഖുദ്‌സായ പട്ടണത്തില്‍ വെച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്.

മുഫ്തിക്ക് പരിക്കേറ്റതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും താമസിയാതെ മരിച്ചുവെന്ന് പ്രഖ്യാപിച്ചു.

തീവ്രവാദ സ്‌ഫോടനമാണെന്നാണ് വിലയിരുത്തല്‍. സിറിയയിലെ മതപരമായ എന്‍ഡോവ്‌മെന്റ് മന്ത്രാലയം അല്‍ അഫിയൂനിയുടെ മരണത്തെ ഭീകര പ്രവര്‍ത്തനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

crime

പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; മുഖ്യപ്രതി പിടിയിൽ

പെട്രോൾ പമ്പിലെ ആക്രമണത്തിന് ശേഷം ഇയാൾ ഗോവയിലേക്കാണ് മുങ്ങിയതെന്ന് പൊലീസ്

Published

on

കോഴിക്കോട് ഓമശേരി മാങ്ങാപൊയിലിലെ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്‌റ്റിൽ. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. പെട്രോൾ പമ്പിലെ ആക്രമണത്തിന് ശേഷം ഇയാൾ ഗോവയിലേക്കാണ് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് വയനാട്ടിലെത്തിയപ്പോൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ജീവനക്കാരൻ്റെ മുഖത്ത് മുണ്ടുരിഞ്ഞ് കെട്ടുന്നതായി കാണുന്നയാളാണ് അൻസാർ, അൻസാറിനെ നാളെ കോടതിയിൽ ഹാജരാക്കും. മറ്റു 3 പ്രതികളെ നേരത്ത പിടികൂടിയിരുന്നു.

Continue Reading

kerala

പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസ്; ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

ജനുവരി ഒമ്പതിന് കൺസ്ട്രക്ഷൻ കമ്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്നാണ് കേസ്.

Published

on

പാറ്റൂരിലെ ഗൂണ്ടാ ആക്രമണ കേസിൽ ഒളിവിൽ പോയ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ തലസ്ഥാനത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗോവയിൽ നിന്ന് ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ഗോവയിൽ നിന്ന് ഡിസംബർ രണ്ടിനാണ് അന്വേഷണ സംഘത്തിന്റെ വലയിൽ തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ നേതാവ് അകപ്പെടുന്നത്. അതീവ രഹസ്യമായാണ് ഗോവയിൽ നിന്ന് പ്രതിയെ പേട്ട സ്റ്റേഷനിൽ എത്തിച്ചത്.

ഈ വർഷം ജനുവരി ഒമ്പതിന് കൺസ്ട്രക്ഷൻ കമ്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്നാണ് കേസ്.
പേട്ടാ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. 11 മാസം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഷാഡോ പൊലീസാണ് പിടികൂടിയത്.

സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഗുണ്ടാ നേതാവിനെ കുറിച്ച് ഒരു തുമ്പും കിട്ടാത്തതിനാൽ പൊലീസിന് ലുക്കൗട്ട് നോട്ടീസ് ഇറക്കേണ്ടി വന്നിരുന്നു. പിന്നീട് പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പടെ മരവിപ്പിച്ചു. കേസിൽ എട്ടാം പ്രതിയാണ് ഓം പ്രാകാശ്. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷയ്ക്ക് ശേഷം ഓം പ്രകാശ് വീണ്ടും ആക്രമണത്തിനിറങ്ങുകയായിരുന്നു.

Continue Reading

News

764 അടി ഉയരത്തില്‍ നിന്ന് ബംഗീ ജംപിങ് നടത്തിയ വിനോദ സഞ്ചാരി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു

ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം.

Published

on

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് പ്ലാറ്റ്ഫോമില്‍ നിന്ന് ചാടിയ വിനോദ സഞ്ചാരി മരിച്ചു. ചൈനയിലെ മക്കാവു ടവറില്‍ നിന്ന് ചാടിയ ജാപ്പനീസ് പൗരനാണ് മരിച്ചത്. 764 അടി ഉയരത്തില്‍ നിന്ന് ചാടിയ 56 കാരന്‍ തൊട്ടുപിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.

ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം. അബോധാവസ്ഥയിലായ ഉടന്‍ തന്നെ അദ്ദേഹത്തെ കോണ്ടെ എസ്. ജനുവാരിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബംഗീ ജമ്പിങിന് പേരുകേട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ചൈനയിലെ മക്കാവു ടവര്‍. സ്വകാര്യ കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്ക് എന്ന സ്ഥാപനമാണ് മക്കാവു ടവറിലെ ജമ്പിങ് നിയന്ത്രിക്കുന്നത്. ജംപില്‍ പങ്കെടുക്കുന്നതിന് മുമ്പ് ചാടുന്നയാളിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരെ അറിയിക്കണമെന്ന് കമ്പനിയുടെ വെബ് സൈറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്.

എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്കില്‍ ബന്‍ജി ജംപ് നടത്തുന്നതിനായി ഒരു റൗണ്ടിന് ഏകദേശം 25,000 രൂപയാണ് ചിലവ് . ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും കമ്പനി ബംഗീ ജംപുകള്‍ നടത്തുന്നുണ്ട്.

30 വര്‍ഷത്തിലേറെയായി 4 ദശലക്ഷം ജമ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് തങ്ങളെന്ന് കമ്പനി വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു. സുരക്ഷാ ക്രമീകരണങ്ങളോടെ സഹായത്തോടെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കയറിയ ശേഷം താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജമ്പ്.

 

 

Continue Reading

Trending