Connect with us

Video Stories

കവിതയിലെ പ്രസാദ മധുരം

Published

on

ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്‍ ഒരാളാണ് എം.എന്‍ പാലൂര്‍. കാല്‍പനികതയുടെ തെളിനിലാവിന് പകരം പരുക്കന്‍ജീവിതത്തിന്റെ പകര്‍ന്നാട്ടം കവിതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്‍ രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ മറ്റു കവികളില്‍ നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക പരിതസ്ഥിതിയും ജീവിതഗതിയും പാലൂരിന് കവിതയുടെ പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് പാലൂര്‍ കുട്ടിക്കാലം മുതല്‍ വ്യാപരിച്ചത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നും. കഥകളി, കൂടിയാട്ടം, വേദപഠനം, ജ്യോതിഷം, മഹാഭാരത പാരായണം, അക്ഷരശ്ലോകം ഇങ്ങനെ കവിതയെ കൂടെ നിര്‍ത്താന്‍ പര്യാപ്തമായ വിപുലമായ സന്നാഹങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ ദാരിദ്ര്യവും! ഇല്ലത്തെ കഷ്ടപ്പാടില്‍നിന്ന് മോചനം തേടിയാണ് നാടുമുഴുവന്‍ അലഞ്ഞത്. ചെറുപ്പത്തില്‍ ജോലിയുടെ ഭാഗമായി കഥകളി പഠിച്ചു. പ്രസിദ്ധനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്‍ മൂന്ന് വര്‍ഷം പഠിച്ചു. പിന്നീട് വാഴേങ്കട കുഞ്ചുനായരുടെ കീഴിലും. രാമുണ്ണി മേനോന്റെ ചിട്ടയും നിശ്ചയദാര്‍ഢ്യവും മറ്റും പാലൂര്‍ തന്റെ ആത്മകഥയില്‍ അനുസ്മരിച്ചിട്ടുണ്ട്. മഹോദരം പിടിപെട്ട് ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പട്ടിക്കാംതൊടി മരിച്ചത്. ഗുരുവിന് ചികിത്സ നല്‍കാന്‍ പാലൂര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും അനുസരിക്കാന്‍ പട്ടിക്കാംതൊടി തയാറായില്ല. വേദന അനുഭവിച്ചുള്ള ഗുരുവിന്റെ മരണം പാലൂരിന്റെ മനസ്സില്‍ തീരാവേദനയായി. മുംബൈ നഗരവാസവും അവിടെ ഏര്‍പ്പെട്ട ജോലികളും പാലൂരിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടാവും. അങ്ങനെയാണ് പേടിതൊണ്ടന്‍, തീര്‍ത്ഥയാത്ര തുടങ്ങിയ കവിതകള്‍ ജനിക്കുന്നത്. എന്‍.വി കൃഷ്ണവാരിയരുടെയും എന്‍.എന്‍ കക്കാടിന്റെയും മറ്റും സരണിയില്‍ സഞ്ചരിക്കുകയും എന്നാല്‍ പലപ്പോഴും സ്വന്തമായ പാത മാത്രം തെരഞ്ഞെടുക്കുകയും ചെയ്തതാണ് പാലൂരിന്റെ സവിശേഷത.
പാലൂര്‍ ഉഷസ്സിനെ പറ്റി പറയുമ്പോള്‍ ആയിരം സൗവര്‍ണമണ്ഡലത്തെ പറ്റി പറഞ്ഞ അക്കിത്തത്തെ ഓര്‍ക്കാതിരിക്കാനാവില്ല. കക്കാടിന്റെ വഴി വെട്ടുന്നവരെയും കാണാതിരിക്കാന്‍ പറ്റില്ല. നഗരത്തിന്റെ ഇരമ്പല്‍ പാലൂരിന്റെ കവിതകളില്‍ കാണാം. സ്വന്തം ചുറ്റുപാടില്‍ നിന്നുകൊണ്ട് ലോകം കാണുന്ന കവിയുടെ ചിത്രമാണ് ‘പേടിതൊണ്ടന്‍’, ‘തീര്‍ത്ഥയാത്ര’ എന്നീ കവിതകളില്‍ കാണാന്‍ സാധിക്കുക. മഹാഭാരതം പതിനെട്ടു തവണ വായിച്ച പാലൂരിന് നിര്‍മ്മമത ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അദ്ദേഹം സഹജീവികളുടെ ദുരിതം കണ്ടു. സഹാനുഭൂതിയോടെയായിരുന്നു ആ കാഴ്ച. എന്നാല്‍ ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പും കിതപ്പും നിര്‍മ്മമതയോടെ വീക്ഷിക്കുകയും ചെയ്തു. ഒരു ദൂനത കണ്ടാലുരുകും മിഴികളുള്ള കവി എന്നാണ് വൈലോപ്പിള്ളി പാലൂരിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ആക്ഷേപഹാസ്യത്തിന്റെയും ക്രൂരമായ പരിഹാസത്തിന്റെയും അംശങ്ങള്‍ പാലൂരിന്റെ കവിതക്ക് ഊര്‍ജ്ജം പകര്‍ന്നതായി കാണാം. ‘അവന്‍ ഇരുപതാം നൂറ്റാണ്ടിലിപ്പോള്‍ അനാസിനാക്കുന്നു പ്രധാന ഭക്ഷണം’ എന്നെഴുതുമ്പോള്‍ യുവത്വത്തിന്റെ അലസതയിലും പൊള്ളത്തരങ്ങളിലുമാണ് അമ്പു തറക്കുന്നത്.
മനുഷ്യനെ അദ്ദേഹം സ്്‌നേഹിച്ചു. എന്നാല്‍ അവന്റെ നാട്യങ്ങളെ വെറുത്തു. കവിതയുടെ ലോകം അത്യന്തം വ്യത്യസ്തവും വിപുലവുമാക്കാന്‍ പ്രവാസിജീവിതം പാലൂരിനെ പ്രാപ്തനാക്കി.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാടിന്റെ ശിഷ്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന പാലൂര്‍ അനാചാരങ്ങളുടെ തടവറയില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. കവിതകളില്‍ അതിന്റെ അടയാളങ്ങള്‍ കാണാം. വി.ടി ഭട്ടതിരിപ്പാട് മാത്രമല്ല, വിധവാ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എം.ആര്‍.ബിയുമായും പാലൂരിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മംഗളോദയത്തില്‍ പ്രൂഫ് റീഡര്‍ ആയി ജോലി ചെയ്തിരുന്ന എം.ആര്‍.ബിയെ കാണാന്‍ പാലൂര്‍ എത്തുമായിരുന്നു. വള്ളത്തോളിനെയും പാലൂര്‍ നോക്കിക്കണ്ടു. ജി. ശങ്കരക്കുറുപ്പായിരുന്നു കവിതയുടെ ലോകത്ത് പാലൂര്‍ ഇഷ്ടക്കാരനായി കണ്ട മറ്റൊരു കവി. വൈലോപ്പിള്ളി, കക്കാട്, കെ.പി നാരായണപ്പിഷാരടി എന്നിവരുമായുള്ള സൗഹൃദവും വിശേഷമായിരുന്നു. നാരായണപ്പിഷാരടി ഗുരുനാഥന്‍ ആയിരുന്നെങ്കിലും സുഹൃത്തിനോടെന്ന പോലെ തുറന്നു പെരുമാറാന്‍ ഇരുവര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. ഉറപ്പുള്ള ചിന്തകള്‍ അതിനനുസരിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ പാലൂരിന് കഴിഞ്ഞു. കവിതയുടെ താളവും വൃത്തനിബദ്ധമായ രൂപവും പാലൂരിന് നിര്‍ബന്ധമായിരുന്നു. കവിതയില്‍ പറയുന്ന ജീവിതം ആധുനികമെങ്കിലും പഴയ ശ്ലോകത്തിന്റെ മാതൃക പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചു. കവിതപോലെ തന്നെ അക്ഷരശ്ലോകവും പാലൂരിന് പ്രിയപ്പെട്ടതായിരുന്നു. ആവശ്യമായ എത്രയോ ശ്ലോകങ്ങള്‍ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. മുംബൈയില്‍ അക്ഷരശ്ലോക സമിതിയുടെ മുഖ്യ കാര്യദര്‍ശിയായിരുന്നു പാലൂര്‍.
റിയലിസത്തിന്റെയും നിയോറിയലിസത്തിന്റെയും ലോകത്ത് അഭിരമിച്ചുവെങ്കിലും കാല്‍പനികതയുടെ ലോകം പാലൂരിന് തികച്ചും അന്യമായിരുന്നില്ല. കൗമാരപ്രണയത്തിന്റെ ഭാവബന്ധുരമായ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പച്ചമാങ്ങ എന്ന സമാഹാരത്തില്‍ ഇതുകാണാം.

ഉഷസ്സിന്റെ കവിത
മുംബൈ മഹാനഗരത്തിലേക്ക്
ഉഷസ്സിന്റെ കവിതയായി ആസ്വാദകഹൃദയത്തില്‍ വെളിച്ചം പരത്താനായിരുന്നു പാലൂര്‍ ആഗ്രഹിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ തെളിച്ചം എന്നും ആ കാവ്യഹൃദയത്തെ താലോലിച്ചുകൊണ്ടിരുന്നു. ജീവിതാനുഭവങ്ങള്‍ പാലൂരിനെ കണ്ണീര് കുടിപ്പിച്ചു പലപ്പോഴും. എന്നാല്‍ അത്തരം അനുഭവങ്ങള്‍ വിഷാദം ഉള്ളിലൊതുക്കുകയും ആഹ്ലാദിരേകം പുറത്തുകൊടുക്കുകയും ചെയ്തു. ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്‍പമാകെ ക്കുഴച്ചാരു നിര്‍മിച്ചു നിന്നെ?
എന്നിങ്ങനെ പ്രഭാതത്തിന്റെ പ്രകാശം കാണുന്ന കവിയെ പാലൂരില്‍ കാണാം.
ചോര തുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങള്‍ എന്നെഴുതിയ വൈലോപ്പിള്ളിയെ പോലെ പിന്‍മുറക്കാര്‍ക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും പാരമ്പര്യത്തിന്റെയും പന്തം കൈമാറാന്‍ പാലൂരും ആഗ്രഹിച്ചിരുന്നു.
‘പൊന്നുഷസ്സേ, വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടേ പത്തല്ല, നൂറല്ല, കത്തിജ്വലിക്കുന്ന
പന്തങ്ങളെന്‍ പിന്‍മുറക്കാര്‍ വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ വെറും മണ്‍
ചെരാതെങ്കിലും
വെച്ചുപോകാന്‍…… അതാണെന്റെ മോഹം,
അതാണെന്റെ ദാഹം….അതാണെന്റെ ജീവന്റെ ശക്തിപ്രവാഹം’
-എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ കവിതയില്‍ ആവാഹിക്കുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയാന്‍ പാലൂര്‍ ഒരുങ്ങിയിരുന്നില്ല. പകരം അവിടെ നിന്ന് കരുത്ത് നേടാന്‍ യത്‌നിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ വെളിച്ചം സ്വീകരിക്കുമ്പോഴും അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ജോലി തേടി മുംബൈയിലേക്ക് പോയ പാലൂരിനെ കാത്തിരുന്നത് ദുരിതങ്ങള്‍ തന്നെയായിരുന്നു. ഏത് പശ്ചാത്തലത്തില്‍ നിന്നാണ് പാലൂരിന്റെ യാത്ര എന്നോര്‍ക്കണം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ നിന്നാണ് പാലൂര്‍ ജീവിതം കരുപിടിപ്പിക്കാന്‍ മുംബൈക്ക് പോകുന്നത്. അവിടെ വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി നോക്കി. ഗ്രാമീണജീവിതത്തിന്റെ നിഷ്ഠകളും ആചാരങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് മഹാനഗരത്തിലേക്കുള്ള പറിച്ചുനടല്‍ ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കണം.
നഗരത്തിന്റെ മുഖം എപ്പോഴും മാറിക്കൊണ്ടിരിക്കും. വിശ്വാസ്യതയുടെ മാത്രമല്ല കാപട്യത്തിന്റെയും വഞ്ചനയുടെയും നിറവ്യത്യാസങ്ങള്‍ മുംബൈ എന്ന പട്ടണത്തെ ഗ്രസിച്ചിരുന്നു. അക്കാലത്താണ് കവി അവിടെ എത്തുന്നത്. കുറൂര്‍ നമ്പൂതിരിപ്പാടില്‍ നിന്ന് 50 രൂപ കടം വാങ്ങിയാണ് പാലൂരിന്റെ മുംബൈ യാത്ര. പോകുന്നതിന് മുന്‍പ് മാതൃഭൂമിയില്‍ പോയി എന്‍.വി കൃഷ്ണവാരിയരെ കണ്ടു. മുംബൈക്കുള്ള യാത്രയെ പറ്റി പറഞ്ഞുവെങ്കിലും ലോകം കണ്ട എന്‍.വിക്ക് അതത്ര പുതുമയുള്ള കാര്യമായി തോന്നിയില്ല. ഏതായാലും ധൈര്യം കൈവിടരുതെന്ന് ഉപദേശിച്ചു. കവതി വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നു മനസ്സിലുള്ള കാര്യം പറഞ്ഞു. എന്‍.വി കടലാസുമായി വന്നു. പാലൂര്‍ മനസ്സിലുള്ളത് കടലാസിലേക്ക് പകര്‍ത്തി. കള്ളന്‍ എന്നായിരുന്നു കവിതയുടെ പേര്. മുംബൈയിലേക്കുള്ള ചാടിപ്പോക്കിന്റെ സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും മനസ്സില്‍ വിരിയേണ്ട ഒരു കവിത തന്നെയായിരുന്നു അത്. കവിത വാങ്ങി വായിച്ച എന്‍.വി അകത്തേക്ക് പോയി. തിരികെ വന്ന് പതിനഞ്ചു രൂപ പാലൂരിന് നല്‍കി. മുംബൈയിലെ രാമവാരിയര്‍ക്ക് ഒരു എഴുത്തും. കക്കാടിനെയാണ് യാത്ര ചോദിക്കുന്നതിന്റെ ഭാഗമായി പിന്നെ കണ്ടത്. അവിടെ നിന്ന് ആകാശവാണിയില്‍ പോയി ഉറൂബിനെ കണ്ടു. ഉറൂബ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴേക്ക് സമയം വൈകുന്നേരമായിരുന്നു. ഇന്ന് വീട്ടില്‍ തങ്ങി നാളെ പുറപ്പെട്ടാല്‍ മതിയെന്നായി ഉറൂബ്. അങ്ങനെ അന്ന് ഉറൂബിന്റെ വീട്ടില്‍ കഴിച്ചുകൂട്ടി. അടുത്തദിവസം തൃശൂരേക്ക് മടങ്ങി. അവിടെ നിന്ന് മുംബൈയിലെ സുഹൃത്തിന് കമ്പിയടിച്ചു. ഉറൂബ് പുരുഷോത്തമന്‍ നെടുങ്ങാടി (നാദിര്‍ഷാ) ക്ക് ഒരു കത്ത് നല്‍കിയിരുന്നു. മുംബൈ ശരിക്കും കവിയെ അത്ഭുതപ്പെടുത്തി. അലച്ചിലിന്റെയും അന്വേഷണത്തിന്റെയും നാളുകളായിരുന്നു മുംബൈയില്‍ പാലൂരിനെ കാത്തിരുന്നത്. മലയാളി സുഹൃത്തുക്കള്‍ ഉദാരശീലരായിരുന്നു. എന്നാല്‍ പലര്‍ക്കും സഹായിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല. അതിനാല്‍ പാലൂരിന്റെ ജോലി തേടിയുളള യാത്ര ഏറെ നീണ്ടു. ഒടുവില്‍ അലക്‌സാണ്ടര്‍ ഡോക്ക് എന്ന കമ്പനിയില്‍ ഡ്രൈവറുടെ ജോലി കിട്ടി. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ ഒരു കവി എന്ന കവിത എഴുതുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയായിരുന്നു അലക്‌സാണ്ടര്‍ ഡോക്ക്. ധാരാളം ട്രക്കുകള്‍ അവിടെയുണ്ട്. ഡ്രൈവര്‍മാര്‍ വേണ്ടത്ര ഇല്ലതാനും. അങ്ങനെയാണ് പാലൂരിന് നറുക്ക് വീഴുന്നത്. ജോലി സ്ഥിരമായതോടെ ഒരു മാസം അവധിയെടുത്ത് നാട്ടിലെത്താന്‍ തീരുമാനിച്ചു. അതിനിടെ എഴുതിയ കവിതകളെല്ലാം സമാഹരിച്ച് പുസ്തകമാക്കാന്‍ തീരുമാനിച്ചു. 500 രൂപ ഇതിനായി മാറ്റിവെച്ചു. തുക ഗുരുനാഥന്‍ കെ.പി നാരായണപ്പിഷാരടിക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്. ഏതായാലും മുംബൈ എന്ന മഹാനഗരം പാലൂരിന് അഷ്ടിക്കുള്ള വക മാത്രമല്ല, സാഹിത്യരചനയ്ക്കുള്ള വഴിയും കാണിച്ചുകൊടുത്തു.

കോഴിക്കോട് വീണ്ടും
എറണാകുളം പറവൂരിനടുത്ത് പാലൂര്‍മനയില്‍ ജനിച്ച മാധവന്‍ നമ്പൂതിരി എന്ന എം.എന്‍ പാലൂര്‍ മുംബൈ ജീവിതത്തിനുശേഷം താമസിക്കാന്‍ തെരഞ്ഞെടുത്തത് കോഴിക്കോടാണ്. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നാട് എന്ന നിലക്കാണ് അങ്ങനെ ചെയ്തതെന്ന് പാലൂര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1990-ല്‍ കോഴിക്കോട്ടെത്തുമ്പോള്‍ എന്‍.എന്‍ കക്കാട്, കെ.എ കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്നു. കക്കാടിന്റെ പ്രേരണയിലാണ് പാലൂര്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചത്. പല വാടകവീടുകളില്‍ താമസിച്ചു. 1990-ലാണ് കോവൂര്‍ പെരളങ്കാവ് ക്ഷേത്രത്തിനടുത്ത് വീടുണ്ടാക്കിയത്. വീടിന് പാലൂര്‍മന എന്നുതന്നെ പേരിട്ടു. അടുത്ത തലമുറയിലെ പ്രമുഖ കവികളായ പി.എം നാരായണന്‍, പി.പി ശ്രീധരനുണ്ണി എന്നിവരായിരുന്നു അവസാനകാലത്ത് പാലൂരിന് കൂട്ടായി ഉണ്ടായിരുന്നത്. 1961-ല്‍ സാഹിത്യസമിതി രൂപീകരിച്ചപ്പോള്‍ തന്നെ പാലൂര്‍ അതിന്റെ ഭാഗമായിരുന്നു. ഇടക്കാലത്ത് വൈസ് പ്രസിഡണ്ടായി. ആരോഗ്യം അനുവദിക്കാതെ വന്നപ്പോള്‍ സി. രാജേന്ദ്രനും വൈസ് പ്രസിഡണ്ടിന്റെ ചുമതലകള്‍ വഹിച്ചു. ഇടയ്ക്ക് കവിതകളും ശ്ലോകങ്ങളും എഴുതുമായിരുന്നുവെങ്കിലും ഏതാനും വര്‍ഷമായി ആരോഗ്യം മോശമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം പലപ്പോഴും ശയ്യാവലംബിയായി. ഭാര്യ ശാന്താകുമാരിയും മകള്‍ സാവിത്രിയും മരുമകന്‍ ഗണേശനും പൗത്രന്‍ നാരായണനും അടങ്ങുന്ന കുടുംബത്തിന്റെ സ്വസ്ഥവൃത്തത്തിലായിരുന്നു പാലൂര്‍ അവസാനനാളുകളില്‍. യാത്രകള്‍ കുറഞ്ഞു. എങ്കിലും ശ്ലോകങ്ങള്‍ എഴുതിയാല്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി എന്ന പേരില്‍ ഒരു കവിത പ്രഭാവര്‍മക്ക് അയച്ചുകൊടുത്തതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പാലൂരിന്റെ കത്തുകളെപറ്റി അക്കിത്തവും പറയുകയുണ്ടായി.
പാലൂരു മാധവന്‍, സാക്ഷാല്‍
ബാലചന്ദ്രസമപ്രഭന്‍
എന്ന് സ്വയം വിശേഷിപ്പിച്ച പാലൂര്‍ ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു. കവിതയുടെ ലോകത്ത് താന്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് പാലൂരിന് അറിയാമായിരുന്നു. അത്ര അചഞ്ചലമായിരുന്നു കാവ്യലോകത്തെ അദ്ദേഹത്തിന്റെ വിശ്വാസം. പാരമ്പര്യത്തിന്റെ ഊര്‍ജം കവിതയിലേക്ക് ആവാഹിച്ച തലമുറയിലെ ഒരു കണ്ണി കൂടിയാണ് പാലൂര്‍ കടന്നുപോകുമ്പോള്‍ ഓര്‍മയാകുന്നത്. കലികാലം എന്ന സമാഹാരത്തിലൂടെ ശ്രദ്ധേയനായ പാലൂര്‍ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ശക്തമായും ഫലപ്രദമായും അപഗ്രഥിക്കുകയുണ്ടായി. അതിന്റെ വെളിച്ചവും തെളിച്ചവും ആ കാവ്യവഴിയെ ശോഭനമാക്കി.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending