Connect with us

kerala

‘കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ പറയാനുള്ള ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം’; കൊലവിളി മുദ്രാവാക്യത്തെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍

സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ കൊലവിളി പ്രകടനം നടന്നത്.

Published

on

കോഴിക്കോട്: ലീഗ് നേതാക്കള്‍ക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങളെ പരസ്യമായി ന്യായീകരിച്ച് സിപിഎം സൈബര്‍ പോരാളികള്‍. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് സിപിഎം ക്രിമിനല്‍ സംഘം ഗുണ്ടാപടയെ മാതൃകയാക്കി കൊലവിളി മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. കൊടുത്തിട്ടുണ്ടീ പ്രസ്ഥാനം. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. കയ്യും കൊത്തി, കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍. മുസ്ലിം ലീഗിന്‍ ചെറ്റകളേ ഞങ്ങള്‍ക്കാരെ കൊല്ലണമെങ്കില്‍ പാണക്കാട്ടില്‍ പോകേണ്ട, ട്രെയ്നിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ…’, മുദ്രാവാക്യം ഇങ്ങനെ.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ സിപിഎം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു മുദ്രാവാക്യം. പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളടക്കം സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.

ഇതിനെയാണ് സിപിഎം സൈബര്‍ പട സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുന്നത്. കൊലവിളി മുദ്രാവാക്യം സിപിഎം നയമാണെന്ന് വ്യക്തമാക്കുന്നതാണ് ന്യായീകരണ പോസ്റ്റുകള്‍. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയുന്ന ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം എന്നാണ് ഒരു പ്രവര്‍ത്തകന്റെ കമന്റ്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending