Culture
സി.വി.സി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍; മോദിക്കെതിരെ ജസ്റ്റിസ് പട്‌നായിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച്, സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്. സി.വി.സി റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരെ യാതൊരു വിധത്തിലുള്ള പരാമര്‍ശങ്ങളുമില്ല. അദ്ദേഹത്തെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള തീരുമാനം അങ്ങേയറ്റം തിടുക്കപ്പെട്ട് കൈക്കൊണ്ടതാണ്. സി.വി.സി റിപ്പോര്‍ട്ടില്‍ തന്റേതായി ചേര്‍ത്തിരിക്കുന്ന പരാമര്‍ശങ്ങള്‍ തന്റെ നിഗമനങ്ങള്‍ അല്ലെന്നും പട്‌നായിക് ആരോപിച്ചു.
അതേസമയം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗദരി മദ്ധ്യസ്ഥതക്കായി തന്റെ വസതി സന്ദര്‍ശിച്ചതായി അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തി. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്ക് മുമ്പ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗദരി ഒരു മദ്ധ്യസ്ഥകന്‍ എന്നോണം ഒക്ടോബര്‍ 6 ന് തന്റെ വസതി സന്ദര്‍ശിച്ചതായാണ് അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് അലോക് കുമാര്‍ വര്‍മക്കെതിരെ പരാമര്‍ശങ്ങളുമായി സിവിസി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
അലോക് വര്‍മ്മയെ പുറത്താക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയുടെ ഓഫീസും ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍. ഇത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
അലോക് വര്‍മ്മക്കെതിരെ സി.വി.സി നടത്തിയ അന്വേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ രാകേഷ് അസ്താന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്ന് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. തനിക്കയച്ച സി.വി.സി അന്വേഷണ റിപ്പോര്‍ട്ടില്‍ രാകേഷ് അസ്താന മൊഴി നല്‍കിയതായി കാണുന്നുണ്ട്. എന്നാല്‍ രാകേഷ് അസ്താനയെ ഒരിക്കല്‍ പോലും സി.വി.സി വിസ്തരിച്ചിട്ടില്ല. റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് നിരീക്ഷകന്‍ എന്ന നിലയില്‍ തന്റേതായി ചേര്‍ത്തിരിക്കുന്ന നിഗമനങ്ങള്‍ തന്റെ അറിവോടെയല്ലാതെ എഴുതിച്ചേര്‍ക്കപ്പെട്ടവയാണെന്നും പട്‌നായിക് ആരോപിച്ചു. സി.വി.സി റിപ്പോര്‍ട്ടിലെ ഉപസംഹാര നിഗമനങ്ങള്‍ ജസ്റ്റിസ് പട്‌നായികിന്റേതല്ലെന്ന് പുറത്താക്കപ്പെട്ട സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍.
പ്രതിപക്ഷ നേതാവിനെ പ്രതിനിധീകരിച്ച് ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ശക്തമായ വിയോജിപ്പോടെയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ഖാര്‍ഗെ ആറ് പേജ് വരുന്ന വിയോജനക്കുറിപ്പായി എഴുതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അലോകിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് അലോക് വര്‍മ്മയെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും പ്രതിക്കൂട്ടിലാക്കിയേക്കും.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local24 hours ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു