Connect with us

News

മരണം 9000 കവിഞ്ഞു; ഓരോ 10 മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു

ഓരോ മണിക്കൂറിലും 15 പേര്‍ വീതം കൊല്ലപ്പെടുന്നു. ഇതില്‍ ആറുപേരും കുട്ടികള്‍.

Published

on

ഗസ്സ: ഇസ്രാഈലിന്റെ കിരാതവാഴ്ചയില്‍ ഗസ്സക്ക് സംഭവിക്കുന്നതിന്റെ ചെറിയൊരു ചിത്രമാണിത്. ഓരോ മണിക്കൂറിലും 15 പേര്‍ വീതം കൊല്ലപ്പെടുന്നു. ഇതില്‍ ആറുപേരും കുട്ടികള്‍. അതായത് ഓരോ പത്തു മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഓരോ മണിക്കൂറിലും 42 ബോംബുകള്‍ വര്‍ഷിക്കുന്നു. 12 കെട്ടിടങ്ങള്‍ തകരുന്നു. 35 പേര്‍ക്ക് വീതം പരിക്കേല്‍ക്കുന്നു.

ഗസ്സയില്‍ സുരക്ഷിതമായ ഒരിഞ്ചു ഭൂമി പോലുമില്ലെന്നാണ് സത്യം. ഒരു വയസ്സിനു താഴെയുള്ള 133 കുട്ടികള്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള 482 കുട്ടികള്‍. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്നത് പതിനേഴു ലക്ഷം മനുഷ്യരാണ്. ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും വരെ ഇസ്രാഈലിന്റെ പോര്‍ വിമാനങ്ങള്‍ ഉന്നം വെക്കുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ നിലവിളി കേള്‍ക്കാന്‍ ലോക രാജ്യങ്ങള്‍ക്കോ യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ക്കോ കഴിയാതെ പോകുന്നതിന്റെ നിസ്സഹായത എത്രമാത്രം വലുതാണ്.

അതേസമയം കൂട്ടക്കൊലകള്‍ക്കു മേല്‍ കൂട്ടക്കൊലകള്‍ ആവര്‍ത്തിച്ച് ഗസ്സയില്‍ ഇസ്രാഈലിന്റെ തുല്യതയില്ലാത്ത ക്രൂരത തുടരുന്നു. ഡസന്‍ കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ബോംബാക്രമണം നടന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്നലേയും ഇസ്രാഈലിന്റെ ബോംബു വര്‍ഷം. കഴിഞ്ഞ ദിവസത്തെ ബോംബിങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവന്റെ തുടിപ്പുകള്‍ തിരയുന്ന നിസ്സഹായരായ മനുഷ്യരെയാണ് ജൂത സൈന്യം ഉന്നംവെച്ച് കൂട്ടക്കൊല ചെയ്തത്. ഇതിനിടെ ജബലിയ ക്യാമ്പിലെ വ്യോമാക്രമണത്തില്‍ ഏഴ് ഇസ്രാഈലി ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഗസ്സയില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന അതേ വിധി തന്നെയായിരിക്കും ഇസ്രാഈലി ബന്ദികളും അനുഭവിക്കുകയെന്നും യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്നും ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ വ്യക്തമാക്കി.

യു.എന്‍ അടക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ആവശ്യങ്ങളെ തള്ളിയാണ് കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഒരേ സമയം ആക്രമണം അഴിച്ചുവിടുന്നത്. ഗസ്സയിലെ സ്ഥിതി വിവരണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ ഇന്നലെയും ആവര്‍ത്തിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും മാനുഷിക സഹായമെത്തിക്കണമെ ന്നും അല്ലാത്ത പക്ഷം പ്രവചനാധീതമായ ദുരന്തമാണ് കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഇന്ധനശേഖരം തീര്‍ന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ആശുപത്രികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ആശുപത്രിയില്‍ പോലും ഇസ്രാഈല്‍ ആക്രമണത്തില്‍ മുറിവേറ്റ നൂറു കണക്കിന് പേരെ ചികിത്സിക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതര്‍. ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക ആശുപത്രി യും ജനറേറ്റര്‍ നിലച്ചതോടെ ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി.

ഇതിനിടെ റഫ അതിര്‍ത്തി ഈജിപ്ത് തുറന്നത് നേരിയ ആശ്വാസമായി. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്കാണ് പരിമിതമായ അളവില്‍ അതിര്‍ത്തി കടക്കാന്‍ ഈജിപ്ത് അനുമതി നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ തന്നെ സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റുന്നത്. രോഗികളേയും കൊണ്ടുപോകാന്‍ ആംബുലന്‍സുകളുടെ നീണ്ട നിരയാണ് ഈജിപ്തിന്റെ റഫ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ സൈനിക നടപടി ആരംഭിച്ച ശേഷം സന്നദ്ധ സഹായം എത്തിക്കാനല്ലാതെ റഫ അതിര്‍ത്തി തുറക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തി തുറന്നതോടെ ഇരട്ട പൗരത്വമുള്ളവരും ഗസ്സയില്‍ നിന്ന് ഈജിപ്ത് വഴി പൗരത്വമുള്ള രാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാസ്‌കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.

Published

on

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസം ഷെറിന് ശിക്ഷാ ഇളവ് നല്‍കിയിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.

ഷെറിന്‍ ഉള്‍പ്പെടെയുള്ള 11പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.

2009 നവംബര്‍ ഏഴിനാണു ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

Continue Reading

kerala

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്

ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ല, സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അടുത്ത മാനേജ്‌മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടി.

അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Trending