Connect with us

Views

സ്ത്രീകളെയും നിയമത്തെയുംവെല്ലുവിളിക്കുന്ന സി.പി.എം

Published

on

സി.പി.എം നേതാവും ഷൊര്‍ണൂര്‍ നിയമസഭാഗവുമായ പി.കെ ശശിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ലൈംഗികാതിക്രമ പരാതിയിന്മേല്‍ ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന വൈരുധ്യാത്മകമായ നിലപാട് രാജ്യത്തെ സ്ത്രീ സമൂഹത്തിനും നീതികാംക്ഷിക്കുന്നവര്‍ക്കും പീഡിതര്‍ക്കും ഭരണഘടനാ-നിയമസംവിധാനങ്ങള്‍ക്ക് പൊതുവെയും തീരാകളങ്കം ചാര്‍ത്തുന്നതായിരിക്കുന്നു.

ആറു മാസം മുമ്പ് പാലക്കാട് മണ്ണാര്‍ക്കാട്ടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ചൊവ്വാഴ്ച മാത്രമാണ് മാധ്യമങ്ങളിലുടെ വിവരം പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്‍ നിയമസഭാംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് നേരിട്ടും ഫോണിലൂടെ നിരന്തരമായും ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് ഭീഷണി സ്വരത്തിലും എം.എല്‍.എ പീഡിപ്പിച്ചതായാണ് പരാതിയിലുള്ളത്. ഇത് ശരിയാണെങ്കില്‍ ഉടന്‍തന്നെ ഇയാള്‍ക്കെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തേണ്ടതാണ്. പക്ഷേ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ചുള്ള 2010ലെ നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ഹീന മാര്‍ഗങ്ങളെക്കുറിച്ചാണ് സി.പി.എം നേതൃത്വവും ഇടതു സര്‍ക്കാരും തലപുകച്ചുകൊണ്ടിരിക്കുന്നതെന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്.

ഇതേസമയത്തുതന്നെയാണ് ഇരിഞ്ഞാലക്കുട ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ എം.എല്‍.എ ഹോസ്റ്റലില്‍വെച്ച് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ തണല്‍ ദുര്‍ബലരായ സ്ത്രീസമൂഹത്തെ പിച്ചിച്ചീന്താനുള്ളതാണെന്നാണോ കേരള മാര്‍ക്‌സിസ്റ്റുകള്‍ ധരിച്ചുവശായിരിക്കുന്നത്? കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ഇതിനെ ന്യായീകരിക്കാമെങ്കിലും ഇന്ത്യയുടെ നീതിന്യായ സംവിധാനത്തെയാണ് ഇക്കൂട്ടര്‍ അതിനഗ്നമായി അപഹസിച്ചുകൊണ്ടിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാസമിതിയംഗമാണെന്നതിനാല്‍ നീതി പ്രതീക്ഷിച്ചായിരിക്കാം ആദ്യം യുവതി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ ഒരു സഹപ്രവര്‍ത്തകയുടെ പരാതിയിന്മേല്‍ ജില്ലയിലെയും സംസ്ഥാനത്തെയും സി.പി.എം നേതൃത്വങ്ങള്‍ ക്രൂരവും കുറ്റകരവുമായ മൗനം അവലംബിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. വാക്കാലുള്ള പരാതി പരിഗണിക്കാതെ വന്നപ്പോള്‍ ആഗസ്റ്റ് 14ന്് യുവതി ജില്ലാനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സമ്മതിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മാത്രവും. യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയതുകൊണ്ട് തങ്ങള്‍ അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് മലയാളിയുടെ പ്രബുദ്ധതയെയും സാമാന്യബോധത്തെയും ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ചുമതല കോടിയേരി ബാലകൃഷ്ണനാണോ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്!

സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം, സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് പദവികളാണ് പി. ശശി പാര്‍ട്ടിയില്‍ വഹിക്കുന്നതെങ്കിലും ഇരയായിരിക്കുന്നത് ഒരു ഇന്ത്യന്‍ പൗരയാണെന്നതും പ്രതി നിയമസഭാംഗമാണെന്നതും തീര്‍ച്ചയായും ഭരണകൂടം മുഖവിലക്കെടുക്കേണ്ട ഗൗരവമായ ഘടകമാണ്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കൊലപാതകങ്ങളെയടക്കം സ്വന്തമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുമ്പും പറഞ്ഞിട്ട് എന്തുണ്ടായി? കണ്ണൂര്‍ ജില്ലാസെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെയും എറണാകുളം മുന്‍ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയും പാര്‍ട്ടി സഹയാത്രികരില്‍നിന്ന് സമാനമായ പരാതിയുയര്‍ന്നപ്പോള്‍ പൊലീസിന് കൈമാറാതെ സ്വന്തമായി അന്വേഷിച്ച പാര്‍ട്ടി അതിന്മേല്‍ അവരെ ജനങ്ങളുടെ മറവിയെ മുതലാക്കി തിരിച്ചെടുക്കുകയായിരുന്നു. ഇനി തെറ്റു കണ്ടെത്തിയാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ശിക്ഷ കൊടുക്കാന്‍ സി.പി.എമ്മിന് സ്വന്തമായി തടവറകളുണ്ടോ?

ലൈംഗികാരോപണത്തിന് വിധേയനായ മന്ത്രി സി.കെ ശശീന്ദ്രനെതിരെ പൊലീസ് നടത്തിയ അന്വേഷണത്തെ നിര്‍വീര്യമാക്കി, രാജിവെച്ചയാളെ തിരിച്ചെടുത്ത ചരിത്രവും ഇതേ ഇടതുപക്ഷത്തിനുള്ളതാണ്. മുമ്പ് സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തുമെന്ന് വീമ്പു പറഞ്ഞ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ മൗനം ദുരൂഹതയുണര്‍ത്തുന്നു. ടീം സോളാര്‍ അഴിമതിക്കേസിലെ പ്രതി സരിതനായര്‍ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ വാലില്‍പിടിച്ച് നാട്ടിലെമ്പാടും കോലാഹലം സൃഷ്ടിച്ച് മുതലെടുപ്പിലൂടെ അധികാരത്തിലേറിയ സി.പി.എമ്മും ഇടതുപക്ഷവും സ്ത്രീ സുരക്ഷയെ തങ്ക ലിപികളിലാണ് അതിന്റെ പ്രകടനപത്രികയില്‍ കുറിച്ചുവെച്ചിരുന്നത്. ഇത് വിശ്വസിച്ച് തങ്ങള്‍ക്ക് വോട്ടു നല്‍കിയവരെ പരിഹസിക്കുകയാണിപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ട് മാസങ്ങളായിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ കൂട്ടാക്കാത്ത പൊലീസാണ് ഇവിടെയുള്ളത്. കെ.എസ്.യു, യുവമോര്‍ച്ചാ നേതാക്കള്‍ നല്‍കിയ പരാതികളില്‍ ശശിക്കെതിരെ ഡി.ജി.പി നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ബിഷപ്പ് കേസിലെ മാര്‍ഗംപോലും പാര്‍ട്ടി നേതാവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അവലംബിക്കുമെന്ന ്ഇപ്പോള്‍ കരുതാന്‍വയ്യ. പരാതിക്കാരി പരാതി നേരിട്ടുതന്നിട്ടില്ലെന്ന് ന്യായീകരിക്കുന്ന സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, കമ്മീഷന്റെ നിയമാവലിയില്‍ എവിടെയാണ് അങ്ങനെയൊരു വ്യവസ്ഥയുള്ളതെന്ന് കാട്ടിത്തരാനുള്ള തന്റേടം കാണിക്കണം. മാധ്യമ വാര്‍ത്തകളനുസരിച്ച് ശശിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷയുടെ അഭിപ്രായം സര്‍ക്കാര്‍ അനുസരിക്കണം.

കേരളത്തെയും യുവാക്കളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ചോരപ്പുഴയൊഴുക്കിയുള്ള സമരങ്ങള്‍ക്ക് ചൂട്ടുപിടിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭീരുത്വ മുഖമാണ് സ്വന്തം സഹപ്രവര്‍ത്തകയുടെ പീഡന വിവരം ചോദിക്കുമെന്ന് ഭയന്ന് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പാത്തും പതുങ്ങിയും കാറില്‍കയറി രക്ഷപ്പെടുന്നതിലൂടെ കേരളം കണ്ടത്. ഇത് അതീവ ദയനീയം തന്നെ. തങ്ങളുടെ നേതാവിന്റെ ഇര സ്വന്തം സംഘടനയുടെ ജില്ലാ ഭാരവാഹിയാണെന്നത് അവരുടെ ഉത്തരവാദിത്തം എത്രയോ മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് പാര്‍ട്ടി വിധേയത്വത്തിന്റെ ഇരുട്ടറക്കുള്ളിലിരിക്കുമ്പോള്‍ അതിന്റെ നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവില്ല. പ്രശ്‌നത്തില്‍ പാര്‍ട്ടി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. സ്വകാര്യ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നമ്മുടെയെല്ലാം സഹോദരിക്കാണ് ഇവിടെ മാനനഷ്ടം സംഭവിച്ചിരിക്കുന്നത് എന്നതിനാല്‍ പ്രതിയെ അറസ്റ്റുചെയ്യാനും ആരോപണം തെളിയുംവരെ തടവില്‍വെക്കാനും വേണ്ടിവന്നാല്‍ നിയമസഭാംഗത്വം റദ്ദുചെയ്യിക്കാനും സി.പി.എം എന്ന തൊഴിലാളി പാര്‍ട്ടി ആര്‍ജവം കാട്ടണം. ശശി വിളമ്പിയ കമ്യൂണിസ്റ്റുകാരന്റെ ധീരതയും ഇടതുപക്ഷത്തിന്റെ നീതിബോധവും തെളിയിക്കാനുള്ള അപൂര്‍വാവസരമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending