Connect with us

Views

ലോക്കപ്പിലെ ഉരുട്ടിക്കൊല സി.പി.എമ്മിന് ഭൂഷണമോ

Published

on

വരാപ്പുഴ ദേവസ്വംപാടത്ത് ഏപ്രില്‍ ആറിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇരുപത്താറുകാരനായ ശ്രീജിത് രാമകൃഷ്ണനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന്റെയും പൊലീസ് സര്‍ജന്റെയും ഭാഗത്തുനിന്നുതന്നെ പൊന്തിവന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. റാപിഡ് ഡിപ്ലോയ്‌മെന്റ് ഫോഴ്‌സ് പിടികൂടി മുനമ്പം പൊലീസ് ഏറ്റെടുത്ത് വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശ്രീജിത് നേരത്തെയുണ്ടായിരുന്ന മുറിവുകള്‍ കാരണമാണ് മരിച്ചതെന്നായിരുന്നു പൊലീസ്-ഭരണ ഭാഷ്യം. എന്നാല്‍ പോസ്റ്റ്-ആന്റി മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനത്തില്‍തന്നെയാണെന്നതിന് ശക്തമായ തെളിവുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് പൊലീസിന്റെ ഉരുട്ടിക്കൊല മൂലമാണെന്ന ആരോപണം ഉന്നയിച്ചതില്‍ പ്രധാനയാളുകള്‍ അന്നത്തെ സി.പി.എമ്മുകാരായിരുന്നു. അവരുടെ പാര്‍ട്ടി പൊലീസ്-ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു ഉരുട്ടിക്കൊല ലോക്കപ്പില്‍ നടന്നിരിക്കുന്നത്. നക്‌സലൈറ്റ് രാജന്റെ മരണത്തിനുത്തരവാദിത്തമേറ്റെടുത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച മാതൃക പിന്തുടരാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നാണ് കേരളത്തിന്റെ മന:സാക്ഷി നാലു പതിറ്റാണ്ടിനുശേഷം ഉന്നയിക്കുന്ന ഗൗരമാര്‍ന്ന ചോദ്യം.

എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്റെ മരണ കാരണം പൊലീസ് മര്‍ദനമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥ എഴുതിക്കൊടുക്കുക മാത്രമാണ് ഐ.ജി ചെയ്തത്. എന്നാല്‍ ഇനിയും മറയ്ക്കാനാവാത്ത വിധം സുതാര്യവും അതിനികൃഷ്ടവുമായ മര്‍ദന മുറകളാണ് യുവാവിന്റെ ശരീരത്തില്‍ പൊലീസ് പ്രയോഗിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികളായ പ്രതികള്‍ ഇന്നലെ വെളിപ്പെടുത്തിയത് പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളെ കൂടുതല്‍ പരിതാപകരമാക്കിയിരിക്കുകയാണ്. പതിനെട്ട് മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ ഏറ്റിരിക്കുന്നത്. പലതും അതീവ മാരകമായതും. മരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഏതോ മുന്‍ പക വെച്ചാണ് യുവാവിനെതിരെ മനുഷ്യ മന:സാക്ഷി മരവിക്കുന്ന ക്രൂരത ചെയ്തതെന്നാണ് മനസ്സിലാക്കേണ്ടത്.

ഇടതു നെഞ്ചിലെ പതിനേഴ് സെന്റിമീറ്റര്‍ ആഴമുള്ള ചതവും ജനനേന്ദ്രിയത്തിലെ ചതവുകളും അടിവയറ്റിലെ മുറിവുകളും ഉരുട്ടിക്കൊല നടന്നിരിക്കാമെന്നതിനുള്ള വ്യക്തമായ തെളിവാണ്. പുറമെ മുറിവ് കാണാതിരിക്കാനാണ് ഇരുമ്പു ദണ്ഡില്‍ തുണി ചുറ്റിയുള്ള ഉരുട്ടല്‍ നടത്തിയിരിക്കുന്നത്. കൈകളിലും തുടയിലും മൂക്കിലും മറ്റുമുള്ള മുറിവുകള്‍ യുവാവിന്റെ ബാഹ്യ-ആന്തരികാവയവങ്ങളെ തീര്‍ത്തും നിര്‍ജീവമാക്കിക്കളഞ്ഞു. ജനനേന്ദ്രിയത്തില്‍ രക്തം കട്ട പിടിച്ചുകിടക്കുന്നത് മരണം ഉറപ്പാക്കിയെന്നതിന്റെ തെളിവാണ്. ക്രൂരമായ പീഡനം നടന്നുവെന്ന് മൃതശരീരം പരിശോധിച്ച ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വെച്ചും കൊണ്ടുപോകുന്നതിനുമുമ്പും മകനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി ശ്രീജിത്തിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ച് യുവാവ് വെള്ളം ചോദിച്ചപ്പോള്‍ പോലും അത് നല്‍കിയില്ല. പൊലീസിന്റെ അനാസ്ഥയും അഹന്തയും മൂലം ഒരേ സംഭവത്തില്‍ രണ്ടു പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് മല്‍സ്യത്തൊഴിലാളി വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പത്തോളം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതില്‍ ശ്രീജിത്തിനെ മാത്രം ഇത്ര കിരാതമായി മര്‍ദിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്താണ്? തങ്ങളല്ല കൊലക്കുത്തരവാദികളെന്ന ്സ്ഥാപിക്കാന്‍ പൊലീസ് ആദ്യം ഉന്നയിച്ച വാദം പ്രത്യേകാന്വേഷണ സംഘം തന്നെ നിസ്സാരപ്പെടുത്തിയിട്ടുണ്ട്. കാരണമില്ലാതെ അറസ്റ്റ്‌ചെയ്തതിനെ ശ്രീജിത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് അനുമാനിക്കേണ്ടത്.

സംഭവത്തില്‍ സി.ഐയും എസ്.ഐയും എ.എസ്.ഐയും സി.പി.ഒയും സസ്‌പെന്‍ഷന്‍ സ്വീകരിച്ചെങ്കിലും നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തുകയും വേണം. എന്നാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും മൗനം ഇക്കാര്യത്തില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരിക്കുന്നു. ട്രാഫിക് പരിശോധനക്കിടെ കേരളത്തിന്റെ പല ഭാഗങ്ങളിലായി രണ്ടു പേര്‍ മരിക്കുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ നാട് രോഷം കൊള്ളുന്നതിനിടെയാണ് ഊര്‍ജസ്വലനും ആരോഗ്യവാനുമായ യുവാവിനെ പൈശാചികമായ രീതിയില്‍ പിണറായിയുടെ പൊലീസ് കൊലക്ക് കൊടുത്തിരിക്കുന്നത്. പൊലീസ് സേനാംഗങ്ങള്‍ക്ക് ദിവസവും പ്രത്യേക വ്യായാമമുറ നടത്താന്‍ ഉത്തരവിറക്കി ദിവസങ്ങള്‍ക്കുള്ളിലാണ് യുവാവിനെ കൊലപ്പെടുത്തിയ പിണറായി-ബെഹ്്‌റ പൊലീസിന്റെ മനോവീര്യം കേരളം കണ്ടത്. മുമ്പ് നിലമ്പൂര്‍ കാട്ടില്‍ കണ്ട മാവോയിസ്റ്റുകളെ രായ്ക്കുരാമാനം വെടിവെച്ചുകൊന്ന പൊലീസിനെ കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ന്യായീകരിച്ചത് പൊലീസിന്റെ മനോവീര്യം തകരുമെന്നതിനാല്‍ അവരെ കുറ്റപ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു. അമ്പോ, ഇങ്ങനെയാണ് പൊലീസിന്റെ മനോവീര്യം പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെങ്കില്‍ കേരളത്തിലെ യുവാക്കളുടെ ജീവനുകള്‍ ബാങ്കില്‍ പണയപ്പെടുത്തേണ്ടിവരും.

പൊതുജനത്തിന്റെ മുതുകത്ത് കയറി മേയാനുള്ളതല്ല കാക്കിയുടെ തോളില്‍ രാഷ്ട്രം വെച്ചുനീട്ടിത്തന്ന നക്ഷത്രങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആയിരത്തിലധികം ക്രിമിനലുകള്‍ വാഴുന്ന സേനയാണ് സാക്ഷര കേരളത്തിലേത്. കേരള പൊലീസിനെക്കുറിച്ച് അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പൊലീസിനെ പ്രത്യേകിച്ചും അതിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലരും വിചാരിച്ചുവശായിരിക്കുന്നത്. മോദിക്കുവേണ്ടി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ പ്രമുഖനില്‍ നിന്ന് കേരളത്തിന്റെ സേനാതലപ്പത്തെത്തിയ ഐ.പി.എസ്സുകാരന് കേരളത്തെ സംഘ്പരിവാറിന്റെ തട്ടകത്തിലേക്ക് ആവാഹിച്ചുകൊടുക്കലാണ് ലക്ഷ്യമെന്ന പ്രചാരണം ശക്തമായിരിക്കുമ്പോഴും, സേനയുടെ മനോവീര്യം ചൂണ്ടിക്കാട്ടി കൊലകളെയും കൊല്ലാക്കൊലകളെയും ന്യായീകരിക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും വിഷപ്പാമ്പിനെയാണല്ലോ പാലുകൊടുത്ത് വളര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ അധിക നാളുകള്‍ ഇനിയില്ല. ഏറെക്കാലം താങ്ങിനടന്ന മറ്റൊരു ഐ.പി.എസ് ധാരിയെക്കൊണ്ട് പൊറുതിമുട്ടിയാണല്ലോ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സസ്‌പെന്‍ഷനുകളുടെ വാറോലകള്‍ വീശിക്കൊണ്ടിരിക്കുന്നത്. യുവാക്കളുടെയും പൊതുജനങ്ങളുടെയും രക്തക്കറ കൊണ്ട് പങ്കിലമായ കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കാമെന്ന് ഇനിയും ധരിക്കുന്നെങ്കില്‍ അതൊരു മിഥ്യാസ്വപ്‌നം മാത്രമാകുമെന്ന് ഓര്‍മിപ്പിക്കട്ടെ.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending