Connect with us

Video Stories

രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്‍

Published

on

കെ. മൊയ്തീന്‍കോയ

മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോ 2006-ല്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്.

നിലവില്‍ വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്‍ അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണാധികാരം കയ്യിലെടുക്കാന്‍ കാത്തിരിക്കണം. ഭരണം നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ നേതൃത്വം റൗള്‍ കാസ്‌ട്രോ 2021 വരെ വഹിക്കും. അതേസമയം ക്യൂബ മാറ്റത്തിന്നായ് ദാഹിക്കുകയാണ്. ഇതിന്നകം ആറ് ലക്ഷം സ്വകാര്യ സംരംഭകര്‍ ആ രാജ്യത്തുണ്ടെന്ന് കാണുമ്പോള്‍ പഴയകാല കടുംപിടുത്തത്തിന് അയവ് വന്ന് തുടങ്ങിയെന്ന് വ്യക്തം. സാമ്പത്തിക സാമൂഹ്യ രംഗത്തും മാറ്റം പ്രകടം. വിപ്ലവ പാരമ്പര്യമില്ലാത്ത കാനല്‍ പ്രസിഡണ്ടാകുന്നതോടെ ചൈനയെ അനുകരിച്ച് ‘മുതലാളിത്ത സാമ്പത്തിക’ സമീപനം ക്യൂബയിലും ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഫിദല്‍ കാസ്‌ട്രോയെ ഉയര്‍ത്തിക്കാണിച്ച് പിടിച്ച് നിന്ന ക്യൂബയുടെ വിപ്ലവ വീര്യത്തിന് സമീപകാലം തളര്‍ച്ച തുടങ്ങിയിരുന്നതാണ്. ബരാക് ഒബാമ ഭരണകൂടം ക്യൂബയുമായി തന്ത്രബന്ധം പുനസ്ഥാപിക്കാന്‍ കൈകൊണ്ട തീരുമാനം വലിയ ആശ്വാസമാണ് ക്യൂബക്ക് ലഭ്യമായത്. 2014 ഡിസംബര്‍ 14ന് ഒബാമയും റൗള്‍ കാസ്‌ട്രോയും ചേര്‍ന്നാണ് സുപ്രധാന തീരുമാനത്തിന് വഴിയൊരുക്കിയത്. 1961ന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയോടെ ഒറ്റപ്പെട്ടു കഴിഞ്ഞ ക്യൂബ പ്രതിസന്ധിയില്‍ കരകയറുന്നത് അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കപ്പെട്ടതോടെയാണ്.
1989-ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ജര്‍മ്മനികള്‍ ഐക്യപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിലുണ്ടായ തകര്‍ച്ചയുടെ പ്രത്യാഘാതം ക്യൂബന്‍ ഭരണത്തേയും പിടിച്ചുലച്ചു. 1991ല്‍ സോവ്യറ്റ് യൂണിയന്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായതും കിഴക്കന്‍ യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ അതേവരെ അവരുമായി ക്യൂബ പുലര്‍ത്തിവന്ന സൗഹൃദം നഷ്ടമാക്കി. വ്യാപാര ബന്ധവും നിലച്ചു. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

1959-ലെ ക്യൂബന്‍ വിപ്ലവം അമേരിക്കന്‍ സാമ്രാജ്യ ശക്തിയെ ഞെട്ടിച്ചു. അമേരിക്കയുടെ പടിവാതില്‍ക്കല്‍ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം സഹിക്കാവുന്നതിലേറെയായി. 1962-ല്‍ അമേരിക്കന്‍ സൈന്യം ബേ ഓഫ് പിഗ്‌സ് ഉള്‍ക്കടല്‍ ഭാഗത്ത് ക്യൂബയെ അക്രമിച്ചുവെങ്കിലും കീഴടക്കാനാവാതെ പിന്‍വാങ്ങി. തുടര്‍ന്ന് നിരവധി അട്ടിമറിശ്രമങ്ങള്‍ ക്യൂബയില്‍ അരങ്ങേറി. അവയൊക്കെ പരാജയപ്പെട്ടു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ വരെ ശ്രമം നടന്നു.
1970 കളില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജാക്ക് ആന്റേഴ്‌സണ്‍ രേഖ സഹിതം വിവരം പുറത്തുവിട്ടതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. പ്രസിഡണ്ട് ഫോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി അത്തരം നീക്കം തടഞ്ഞു. അതിലിടക്ക് വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തി വന്ന നയതന്ത്ര നീക്കം വ്യാപകമാക്കി. അമേരിക്കന്‍ മേഖലയിലെ മുപ്പത് രാഷ്ട്രങ്ങളുടെ സംഘടനയായ അമേരിക്കന്‍ ഐക്യസംഘടന (ഒ.എ.എസ്) ക്യൂബയുമായി വ്യാപാര ബന്ധം വിഛേദിച്ചു. കരിമ്പിന്‍ കൃഷിയായിരുന്നു 90 ശതമാനം വരുമാന മാര്‍ഗം. വിപ്ലവത്തിന് മുമ്പ് ഈ രംഗമാകെ (95 ശതമാനവും) കയ്യടക്കിയത് അമേരിക്കന്‍ കമ്പനികളായിരുന്നുവല്ലോ. പിന്നീട് വന്‍ തോതില്‍ ക്യൂബയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തത് സോവ്യറ്റ് യൂണിയന്‍ ആയിരുന്നു. (ഇപ്പോള്‍ റഷ്യയും ചൈനയും വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്.)

ലോക രാഷ്ട്രീയത്തിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ ക്യൂബ തയാറാവുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ പാരീസ് ഉടമ്പടിയിലൂടെ കയ്യടക്കിയ അമേരിക്ക അവരുടെ ഭാഗമാക്കി വെച്ചു. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരായ ഒളിപ്പോരിന്റെ അവസാനത്തില്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ക്യൂബയുടെ ഒരു ഭാഗം ഇപ്പോഴും അമേരിക്കന്‍ കൈവശമാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ തടവറ- ഗാണ്ടിനാമോ. കാസ്‌ട്രോ ഭരണം ജനാധിപത്യ സമ്പ്രദായം അവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു. പതിനായിരങ്ങള്‍ ക്യൂബന്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ചു. തികച്ചും കമ്മ്യൂണിസ്റ്റ് സേച്ഛാധിത്യം. ഫിദല്‍ കാസ്‌ട്രോക്ക് ശേഷം സഹോദരനിലേക്ക് അധികാര കൈമാറ്റം. ഉത്തര കൊറിയയിലെ കിം കുടുംബ വാഴ്ചക്ക് സമാനമായ ഭരണം ക്യൂബയിലും ആവര്‍ത്തിക്കപ്പെട്ടു. ലോകം എമ്പാടും കൈക്കൊണ്ട സാമ്പത്തിക, സാമൂഹ്യ മാറ്റത്തില്‍ നിന്ന് ക്യൂബക്കും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് റൗള്‍കാസ്‌ട്രോവിന്റെ പടിയിറക്കം. അധികാരത്തിന്റെ അവസാന വാക്ക് എന്ന നിലയില്‍ റൗള്‍ കാസ്‌ട്രോ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുമെങ്കിലും ലോകത്തിന് മുന്നില്‍ പുതിയൊരു ഭരണാധികാരി കാനല്‍ പ്രത്യക്ഷപ്പെടും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ചുള്ള ഭരണത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു തുടങ്ങിയതിനാല്‍ ക്യുബന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ചൈനീസ് മാതൃക പിന്‍പറ്റേണ്ടിവരും.
വാണിജ്യ താല്‍പര്യത്തിന്നാണ് ചൈന മുന്‍ഗണന നല്‍കുന്നത്. പ്രത്യയശാസ്ത്രം അത് കഴിഞ്ഞ് മതിയെന്നാണ് ചൈനയുടെ സമീപനം. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അനുദിനം നയം മാറ്റുന്നു. ആണവ പദ്ധതികള്‍ അമേരിക്കയുടെ കാലിന്‍ ചുവട്ടില്‍ അടിയറ പറയാന്‍ തയ്യാറായി കഴിഞ്ഞു. ആദ്യ പടിയായി 27ന് ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുമായി ഉന്‍ ചര്‍ച്ച നടത്തുമെന്നാണ് തീരുമാനം. മെയ് മാസം ട്രംപുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണത്രെ. ക്യൂബന്‍ സാഹചര്യവും മാറുകയാണ്. അമേരിക്കയുമായി കൂടുതല്‍ അടുക്കാനും വ്യാപാരബന്ധം കൂടി പുനഃസ്ഥാപിക്കാനും പ്രസിഡണ്ട് കാനല്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഇനി അധികനാള്‍ ഇതിന് കാത്തിരിക്കേണ്ടിവരില്ല.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending