Connect with us

Video Stories

ഗോ വധവും പാര്‍ട്ടിയുടെ തള്ളും

Published

on

ശാരി പിവി

കുറ്റാരോപിതനായ ആളുടെ ഇമേജ് നന്നാക്കാന്‍ സിംപതി മേമ്പൊടിയാക്കി വാരി വിതറുന്ന പി.ആര്‍ പണി മുതല്‍, ആക്രമണം വരെ ക്വട്ടേഷന്‍ നല്‍കുന്നതാണല്ലോ നമ്മുടെ നാട്ടില്‍ മാധ്യമ കേസരികള്‍ മുതല്‍ സമൂഹ മാധ്യമമെന്ന പൊതു കക്കൂസ് ചുമരിന് തുല്യമായ എന്തും ഏതും വാരി ഒട്ടിക്കുന്ന ഇടങ്ങളില്‍ വരെ പ്രധാന ചര്‍ച്ച. എന്നാല്‍ ഈ അന്തിച്ചര്‍ച്ചക്കാര്‍ക്കും …..ആ ഏട്ടന്‍ പാവമാണെന്ന് പറഞ്ഞ് സിംപതി വാരി വിതറുന്നവര്‍ക്കും നാടായ നാടു മുഴുവന്‍ പശുവിന്റെ പേരില്‍ ചില സമുദായങ്ങളില്‍ പെട്ടവരെ തെരഞ്ഞിട്ട് പിടിച്ച് ചവുട്ടിക്കൂട്ടി കാലപുരിയിലേക്ക് അയക്കുന്നത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല താനും. എങ്കിലും ഇതില്‍ അല്‍ഭുതം കാണാന്‍ ഒഴിവില്ലാത്തവര്‍ ഇവിടെ പ്രമുഖ നടന്റെ പീഡനവും പൂരപ്പാട്ടു പരുവത്തിലെ ചര്‍ച്ചകളും അപസര്‍പ്പകഥകളെ വെല്ലുന്ന ഗൂഡാലോചന തിയറിയുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യുക തന്നെ.
പക്ഷേ രാജ്യ തലസ്ഥാനത്ത് കോടതി വിധി പ്രസ്താവം നടത്തവെ നാട്ടില്‍ പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവും മനുഷ്യനെ കൊന്നാല്‍ രണ്ടു വര്‍ഷവുമെന്ന ജഡ്ജി നടത്തിയ നിരീക്ഷണം അരിയാഹാരം കഴിക്കുന്നവര്‍ കേള്‍ക്കേണ്ടതു തന്നെയാണ്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ വ്യവസായിയുടെ മകന് ശിക്ഷ വിധിക്കവെയാണ് ഡല്‍ഹി ജഡ്ജി സഞ്ചീവ് കുമാര്‍ ഇക്കാര്യം ആശ്ചര്യപൂര്‍വം പറഞ്ഞത്. പശുവിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മനുഷ്യജീവനെടുക്കുന്നവരെക്കാള്‍ വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്ന് വിധിപ്രസ്താവത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം തടവാണ് പശുവിനെ കൊന്നതിന് ശിക്ഷയായി ചില സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെങ്കില്‍, ഏഴ് വര്‍ഷവും, പതിനാല് വര്‍ഷവും മറ്റ് ചില സംസ്ഥാനങ്ങളില്‍ ശിക്ഷയായി നല്‍കുന്നു. പക്ഷെ അശ്രദ്ധയോടെ വണ്ടിയോടിച്ച് ഒരാളുടെ ജീവന്‍ എടുത്താല്‍ കിട്ടാവുന്ന ശിക്ഷ രണ്ട് വര്‍ഷമാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ചീവ് കുമാര്‍ വിധിയില്‍ പറയുന്നു. ഗോ മാതാവിന്റെ പേരില്‍ രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെ തെര്യൂഞ്ഞിട്ട് ആക്രമിക്കുന്നത് പതിവ് കലാപരിപാടിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ജഡ്ജിയുടെ ഈ നിരീക്ഷണമെന്നത് പ്രസക്തവുമാണ്. ഗോ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സംഘികള്‍ക്ക് കടലേതാണ് കടല ഏതാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. മുസ്്‌ലിംകളെ പ്രീതിപ്പെടുത്താനായി ആരംഭിച്ച താമരക്കാരുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹികള്‍ക്കു പോലും രക്ഷയില്ലാതായിരിക്കുകയാണിപ്പോള്‍.
രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരായ സംഘികളുടെ ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ നിന്നുതന്നെയാണ് ന്യൂനപക്ഷ സെല്‍ താലൂക്ക് സെക്രട്ടറിക്ക് ചൂടോടെ മര്‍ദ്ദനം കിട്ടിയത്. ആട്ടിറച്ചി വാങ്ങി വണ്ടിയില്‍ പോയ മോര്‍ച്ചക്കാരനെ ബാക്കി മോര്‍ച്ചക്കാര്‍ ചേര്‍ന്ന് ചെറുതായൊന്നു തടവിയാണ് സംഘടനാ സ്‌നേഹം പ്രകടമാക്കിയത്. ഇതിനു പിന്നാലെ യു.പിയില്‍ തീവണ്ടിയില്‍ കവര്‍ച്ചക്കെത്തിയ കള്ളന്‍മാരെ തടഞ്ഞ കുടുംബത്തിനും ജനക്കൂട്ടം വക മര്‍ദ്ദനം. കാരണം സിംപിള്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. അപ്പോള്‍ പിന്നെ കള്ളന്‍മാരോടൊപ്പം നിന്നിട്ടാണേലും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമല്ലോ.
…………………………………………
വീണിടം വിഷ്ണു ലോകമാക്കാന്‍ സി.പി.എമ്മിനോളം കഴിവുള്ള പാര്‍ട്ടികള്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. നടിയെ ആക്രമിച്ച കേസില്‍ ‘പ്രമുഖ’ നടനെ ഗൂഡാലോചന കേസില്‍ പൊലീസ് പിടികൂടിയതിനു പിന്നാലെ സര്‍വ ക്രെഡിറ്റും നുമ്മക്കെന്ന വാദവുമായി പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്തെത്തി. നടന്‍ ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് ടിയാന്റെ അവകാശ വാദം. ഇതു കേട്ടാല്‍ തോന്നും കേരളത്തിലെ ജനം ആകെ നേരിടുന്ന പ്രശ്‌നം ഇതുമാത്രമായിരുന്നെന്ന്. ജി.എസ്.ടിയില്‍ ജനം നട്ടം തിരിയുമ്പോഴും പനിമരണം ദിനം പ്രതി വര്‍ധിക്കുമ്പോഴും നഴ്‌സുമാരുടെ സമരം നേരിടാന്‍ പിള്ളാരെ ആസ്പത്രിയിലിറക്കുമെന്ന് പറയുന്ന സര്‍ക്കാറാണിതെന്ന് പാര്‍ട്ടി സെക്രട്ടറി സൗകര്യപൂര്‍വം മറക്കുന്നു. കയറു പിരി ശാസ്ത്രജ്ഞനായ മന്ത്രി കോഴിക്ക് 87 രൂപ ബോര്‍ഡും തൂക്കി പോയിട്ട് നാളുകുറച്ചായി പക്ഷേ ഇപ്പോ കോഴിയെ കിട്ടണമെങ്കില്‍ തൂക്കു കൂലി, അറവ് കൂലി വെട്ടു കൂലി തുടങ്ങി എണ്ണമറ്റ കൂലികള്‍ വേറെയും കൊടുക്കണമെന്ന് മാത്രം. എന്നാലും വേണ്ടില്ല ദിലീപിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ യശസ് ഉയര്‍ത്തിയെന്നാണ് സെക്രട്ടറി അവകാശപ്പെടുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതായിരുന്നത്രേ!. ഈ കരുതലിന്റെ അടിസ്ഥാനത്തിലാണു പോലും കേരളാ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമായത്. തള്ളുകയാണെങ്കില്‍ ഇങ്ങനെ തള്ളണം. അത് കൊടിയേരിക്കു മാത്രമേ പറ്റൂ. ഇനി ഈ കരുതല്‍ കേട്ടിട്ടാണ് നടന്‍ തന്നെ തട്ടിക്കൂട്ടിയ നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകള്‍ നടനെ പിരിച്ചു വിട്ടതെന്നു കൂടി കാച്ചാമായിരുന്നു. എന്തോ അത് മിസ്സായിപ്പോയി. സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സര്‍ക്കാറിന്റെ മുന്‍ഗണനയത്രേ. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളില്‍ അലംഭാവം കാട്ടി. ഇടതു സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്‍ സ്വീകരിച്ചതായും ടിയാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ പ്രമുഖ നടനെ പിടിച്ചുവെന്ന് വങ്കത്തം പറയുമ്പോഴും നടി പീഡിപ്പിക്കപ്പെട്ടതും ഇതേ സര്‍ക്കാറിന്റെ കാലത്തു തന്നെയാണെന്നത് സൗകര്യ പൂര്‍വം അങ്ങു മുക്കുന്നു. അതാണല്ലോ അതിന്റെ ഒരിത്. മാത്രമല്ല. ഇപ്പോ ഗൂഡാലോചന ആരോപിച്ച് അകത്തായ ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്തു വന്നിരുന്നത് രണ്ട് ഇടത് എം.എല്‍.എമാരും ഒരു എം.പിയുമായിരുന്നു. അതും അങ്ങ് വിസ്മരിക്കുന്നു. നടന്‍ ഗൂഡാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധിയാണെന്നുള്ള നിയമസങ്കല്‍പ്പത്തെ പാടെ തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോള്‍ അന്തിച്ചര്‍ച്ചകളും കഥകളും ഇതു കേട്ടാണ് ഈ തള്ളല്‍. എന്നാലും തള്ളാന്‍ കിട്ടുന്ന അവസരമല്ലേ തള്ളിയല്ലേ പറ്റൂ. കേസന്വേഷണം ഒരു മഹാസംഭവമാക്കി മാറ്റിക്കൊണ്ട് പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെയും വ്യവസ്ഥയുടെയും പൊള്ളത്തരം മറക്കാനുള്ള പരവേശമാണ് ഇപ്പോള്‍ കാണുന്നതെന്ന് മാത്രം.

ലാസ്റ്റ്‌ലീഫ്:
ജ്യോത്സ്യന്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ അനുമതി. ഭരണകൂട രോഗത്തിന് കൂടി ചികിത്സ ലഭ്യമാക്കിയാല്‍ മതിയായിരുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending