Video Stories
മുഹമ്മദ് നബിയുടെ നയതന്ത്രം

ടി.എച്ച് ദാരിമി
തനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാളെയും അസംതൃപ്തനാക്കാതെ, അസ്വസ്ഥനാക്കാതെ തന്റെ ആശയദൗത്യം വിജയിപ്പിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട ശൈലിയാണ് നയതന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തില്‍ ഇതിനു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കാരണം ഒരു പ്രദേശമോ ആദര്‍ശമോ അതിരിടുന്ന ജനവിഭാഗങ്ങള്‍ക്കിടയിലാണെങ്കിലും ലോകത്തെ രാഷ്ട്രങ്ങള്‍ക്കിടയിലാണെങ്കിലും പൊതുവെ സമൂഹത്തിന്റെ അഖണ്ഡത രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സ്വാഭാവികമായും ഒരുപാട് കഷ്ണങ്ങള്‍ ചേര്‍ന്നാണല്ലോ സമൂഹം ഉണ്ടാകുന്നത്. ഈ കഷ്ണങ്ങളെയെല്ലാം ചേരുംപടി ചേര്‍ത്തു നിര്‍ത്തുന്നതിന് ഒരു സാമൂഹ്യ സമുദ്ധാരകന് ശ്രമിക്കുകയാണ് എങ്കില്‍ അത് വിജയിക്കുന്നത് അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യത്തെ ആശ്രയിച്ചായിരിക്കും. നല്ല നയതന്ത്രം വഴി എല്ലാവരെയും ആകര്‍ഷിക്കാനും അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞില്ലെങ്കില്‍ ദൗത്യം തന്നെ പരാജയപ്പെടും. ഇക്കാര്യത്തില്‍ ഏറ്റവും നന്നായി വിജയിച്ച ഒരാളായിരുന്നു മുഹമ്മദ് നബി(സ). ലോക ചിന്തയെതന്നെ അമ്പരപ്പിക്കുമാറ് വളരെ ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു മാനസ സാമ്രാജ്യം കീഴടക്കാന്‍ നബി തിരുമേനിയെ സഹായിച്ച പ്രധാന ഘടകം അവരുടെ നയതന്ത്രമായിരുന്നു.
പ്രബോധന ജീവിതത്തില്‍ നബി(സ)ക്ക് വ്യത്യസ്ത വിഭാഗങ്ങളെ അഭിമുഖീകരിക്കാനുണ്ടായിരുന്നു. അവരോടെല്ലാം നബി(സ) നല്ല നയതന്ത്രം തന്നെ പുലര്‍ത്തി. തന്റെ അനുയായികളായിരുന്നുഅവരില്‍ ഒന്ന്. അവരോടുള്ള നയതന്ത്രത്തിന്റെ ഗുണം തെളിഞ്ഞു കാണുന്ന പല രംഗങ്ങളുമുണ്ട്. അവയില്‍ ഈ നയതന്ത്ര മിടുക്കിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സക്കാത്ത് വസൂലാക്കുന്നതില്‍ നബി പുലര്‍ത്തിയത്. നിര്‍ബന്ധമായ സാമ്പത്തിക ബാധ്യതയാണ് സക്കാത്ത്. അത് യഥാവിധം നല്കാന് ഓരോ മുസ്ലിമിനും അപ്രകാരംതന്നെ അത് വാങ്ങി അര്‍ഹര്‍ക്ക് നല്കാന് ഇസ്ലാമിക ഭരണാധികാരിക്കും കടമയുണ്ട്. ഇത് പൊതുവെ അനിഷ്ടവും അസംതൃപ്തിയുമൊക്കെ ഉണ്ടാക്കുന്ന രംഗമാണ്. നല്കേണ്ടവര് ചിലപ്പോള്‍മടികാണിക്കുകയോ പരമാവധി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തേക്കാം. വാങ്ങാന്‍ ചെല്ലുന്നവര്‍വാശിപിടിക്കുകവഴി രംഗം ചൂടുപിടിച്ചേക്കാം. ഇതു രണ്ടും ഒഴിവാക്കാന്‍ നബി (സ) തന്റെ നയതന്ത്രം പ്രയോഗിച്ചു. സക്കാത്ത് കൊടുക്കേണ്ടവരെ പ്രത്യേകം വിളിച്ച് നിങ്ങള്‍ നല്‍കുന്നത് നല്ല മനസ്സോടെയായിരിക്കണമെന്നും മുന്തിയതുതന്നെയായിരിക്കണം എന്നും ഉപദേശിച്ചു.
സകാത്തിന്റെ ആന്തരിക അര്‍ഥതലം ആ വികാരമുള്‍ക്കൊള്ളേണ്ടതാണ് എന്ന് നബി(സ) അവരെ പഠിപ്പിച്ചു. പരമമായ ദൈവിക പ്രതിഫലത്തോട് അവരില്‍ആര്‍ത്തിയും മോഹവുമുണ്ടാക്കി. അതുവഴി നല്ല മനസ്സോടെ നല്ലതുതന്നെ നല്‍കാനുള്ള ത്വര അവരില്‍ ഉണ്ടാക്കിയെടുത്തു. അതേസമയം സകാത്ത് പിരിക്കാന്‍വേണ്ടി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും നബി(സ) ചില ഉപദേശങ്ങള്‍ നല്കുകയുണ്ടായി. അവിടെയായിരുന്നു ആ നയതന്ത്രമിടുക്ക് പ്രകടമായത്. കാരണം നിങ്ങള്‍ നല്ലതു തന്നെ നിറമനസ്സോടെ നല്‍കണം എന്ന് സകാത്ത് കൊടുക്കാനുള്ളവരോട് പറഞ്ഞപ്പോള്‍ പിരിക്കാന്‍ പോകുന്നവരോട് നബി(സ) പറഞ്ഞത് നല്ലതുതന്നെ വേണമെന്നു നിങ്ങള്‍ വാശിപിടിക്കരുത് എന്നായിരുന്നു. ഈ രംഗത്ത് ഉണ്ടായേക്കാംഎന്ന് പ്രതീക്ഷിക്കുന്ന പൊട്ടിത്തെറികളെല്ലാം ഈ നയതന്ത്രം വഴി ഇല്ലാതെയായി.
ഇസ്ലാമിക ആദര്‍ശത്തിന്റെ ഒരു ഭാഗവും ആശയവും തന്നെയാണ് ഈ നയതന്ത്രം. എല്ലാസാമൂഹ്യ ഇടപെടലുകളിലും ഈ നയതന്ത്രം പുലര്‍ത്തണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ കാര്യം തന്നെ ഉദാഹരണം. ഇസ്ലാം വലിയവരെ ബഹുമാനിക്കാന്‍ പറയുന്നു. ഇതുപക്ഷേ, വലിയവരെ കൂടുതല്‍ അഹങ്കാരികളാക്കരുത് എന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. അത്തരമൊരു അഹങ്കാരമുണ്ടായാല്‍ അത് അടിച്ചമര്‍ത്തലുകളിലേക്കും ആധിപത്യ മനോഭാവത്തിലേക്കുമെല്ലാം മുതിര്‍ന്നവര്‍ക്ക് വഴിയായിത്തീരും. അതിനെ തടയാന്‍ ഇസ്ലാം സ്വീകരിച്ച നയതന്ത്രമാണ്വലിയവരോട് ചെറിയവരെ സ്നേഹിക്കാന്‍ കൂടി പറഞ്ഞത്. മാത്രമല്ല അവ രണ്ടിനേയും തുല്യ പ്രാധാന്യമുള്ളതാക്കി അവതരിപ്പിക്കുകയും ചെയ്തു. ‘ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിര്‍ന്നവരുടെ മഹത്വം പരിഗണിക്കാത്തവരും നമ്മില്‍പെട്ടവനല്ല’ എന്നാണ് നബി(സ) പറഞ്ഞത് (മുസ്ലിം). തങ്ങള്‍ ചൊരിയുന്ന സ്നേഹത്തിനു പകരമായി കിട്ടുന്നതാണ് ഈ ബഹുമാനം എന്നു വലിയവര്‍ തിരിച്ചറിയുന്നിടത്തും തങ്ങളെ സ്നേഹിക്കുന്നവരോട് ബഹുമാനം കാണിക്കേണ്ടത് കടമയാണ് എന്ന് ചെറിയവര്‍ തിരിച്ചറിയുന്നിടത്തുമാണ് ഈ നയതന്ത്രങ്ങള്‍ വിജയിക്കുന്നതായി നമുക്കനുഭവപ്പെടുന്നത്. ഈ വിജയമാവട്ടെ, കുടിലുമുതല്‍ കൊട്ടാരത്തില്‍ വരെയും പാഠശാല മുതല്‍ പാര്‍ലമെന്റില്‍ വരെയും ശാന്തവും സമാധാന ഭദ്രവുമായി ഒരു സാമൂഹ്യ ഒഴുക്ക് ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
നബി(സ)ക്ക് അഭിമുഖീകരിക്കാനുണ്ടായിരുന്ന മറ്റൊരു വിഭാഗം മറ്റു മതക്കാരായിരുന്നു. നബിയുടെ നയതന്ത്രം അവരിലും കാര്യമായ സ്വാധീനമുണ്ടാക്കി. അവയിലൊന്നായിരുന്നു നജ്റാനില്‍ നിന്നും തന്നെ കാണാന്‍ വന്ന ക്രൈസ്തവരോട് കാണിച്ചത്. അറുപതോളം പേരടങ്ങുന്ന വലിയ സംഘമായായിരുന്നു അവര്‍ മദീനയില്‍ എത്തിയത്. അവര്‍ നബി(സ)യുമായി ദീര്‍ഘമായി സംസാരിച്ചു. ദൈര്‍ഘ്യം കൂടുംതോറും അവരുടെ ഇടയിലുള്ള അകലം വര്‍ധിക്കുകയുണ്ടായി. ഒരു തീരുമാനത്തിലുമെത്താതെ അവസാനം പരസ്പരം ശാപപ്രാര്‍ഥന (മുബാഹല) നടത്തി പിരിയേണ്ട സാഹചര്യം വരെയുണ്ടായി. വിശുദ്ധ ഖുര്‍ആനില്‍ ആലു ഇംറാന്‍ അധ്യായം 61ാം വചനത്തില്‍ സൂചിപ്പിക്കുന്ന സംഭവം ഇതാണ്. അങ്ങനെ അകലം വര്‍ധിച്ച സാഹചര്യത്തിലായിരുന്നു അസ്വര്‍ നമസ്കാരത്തിനുള്ള സമയമായത്. അതോടെ നബി(സ)യും അനുയായികളും നമസ്കാരത്തിനായി പിരിഞ്ഞു. ഇതേസമയം തന്നെ ക്രൈസ്തവസംഘത്തിനും പ്രാര്‍ഥിക്കേണ്ടതുണ്ടായിരുന്നു. അവര്‍ അതിനു പറ്റിയ സ്ഥലം പരതി.
മദീനയില്‍ അക്കാലത്ത് ഒരു സമൂഹമായി ജീവിക്കാന്‍ മാത്രംക്രൈസ്തവരുണ്ടായിരുന്നില്ല. അവര്‍ക്ക് ആരാധനാലയമോ മറ്റോ ഉണ്ടായിരുന്നില്ല. അവര്‍ ആരാധന നടത്താന്‍ പറ്റിയ സ്ഥലം പരതി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട ചില സ്വഹാബിമാര്‍ അവരോട്ഇവിടെയൊന്നുംനിന്ന് പ്രാര്‍ഥിച്ചു പോകരുത് എന്ന് വിളിച്ചുപറയുന്നുമുണ്ടായിരുന്നു. അതോടെയായിരുന്നു നബി(സ) ആ വിഷയവും വിഷമവും അറിഞ്ഞത്. ഉടനെ നബി(സ) അവരോട് തന്റെ പള്ളിയില്‍ തന്നെ പ്രാര്‍ഥിച്ചുകൊള്ളാന്‍ പരസ്യമായി പറഞ്ഞു. ഇത് വലിഞ്ഞുമുറുകി നില്‍ക്കുകയായിരുന്ന ക്രൈസ്വരുമായുള്ള മനസ്സിന്റെ ഇഴയടുപ്പം കുറച്ചു എന്നു മാത്രമല്ല, അപ്പോഴല്ലെങ്കിലും പില്ക്കാലത്ത് നല്ല ഗുണഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
ഇത്തരം നയതന്ത്രങ്ങള്‍ അതിന്റെ ഏറ്റവും വലിയ മനോഹരിത പുറത്തെടുക്കുന്ന സാഹചര്യമാണ് തര്‍ക്കവിതര്‍ക്കങ്ങളുടെ രംഗങ്ങള്‍. അത്തരം രംഗങ്ങളില്‍ നബി(സ) പുലര്‍ത്തിയ നയതന്ത്രം വാക്കുകളില്‍ മാത്രമല്ല നീക്കങ്ങളിലും നിറഞ്ഞുനിന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണംഹിജ്റ ആറാം വര്‍ഷത്തില്‍ നടന്ന ഹുദൈബ്ബിയ്യാ ഉടമ്പടി തന്നെയായിരിക്കും. അന്ന് നബിയുമായിചര്‍ച്ചകള്‍ക്കായി വിവിധ ആളുകളെ മക്കക്കാര്‍ പ്രതിനിധികളായി അയക്കുകയുണ്ടായി. ഓരോരുത്തരോടും അവരവരുടെ സ്വഭാവത്തിനു പറ്റിയരീതിയിലായിരുന്നു നബി(സ) പ്രതികരിച്ചത്. ആദ്യം വന്നത് തന്റെ തന്നെ പക്ഷക്കാരായ ബനൂ ഖുസാഅയുടെ നേതാവ് ബുദൈല്‍ ബിന്‍ വര്‍ഖാഅ്ആയിരുന്നു. അദ്ദേഹത്തോട് നബി(സ) തന്റെ ആഗമനോദ്ദേശം മനസ്സുതുറന്നു പറഞ്ഞു. അതിനു പറ്റിയ ആളായിരുന്നു ബുദൈല്‍.
ബുദൈലിന്റെ മാധ്യസ്ഥ ശ്രമം പരാജയപ്പെട്ടതോടെ പിന്നെ വന്നത്മിക്റസ് ബിന്‍ ഹഫ്സ്വ് എന്നയാളായിരുന്നു. അയാള്‍ ഒരു ചതിയനായിരുന്നു. അതറിഞ്ഞ നബി (സ) അയാളെ പരിഗണിച്ചതേയില്ല. നിരാശനായിഅയാള്‍ മടങ്ങിയതോടെ ഖുറൈശികള്‍ പിന്നീട് അയച്ചത് ഹുലൈസ് ബിന്‍ അല്‍ഖമ എന്നയാളെയായിരുന്നു. കഅ്ബാലയത്തെയും അതിലേക്കുള്ള നേര്‍ച്ചകളെയുമെല്ലാം വല്ലാതെ ആദരിക്കുന്ന കൂട്ടത്തില്‍പെട്ട ആളായിരുന്നു ഹുലൈസ്. അതിനാല്‍ അദ്ദേഹം വന്നപ്പോള്‍ നബി(സ) തങ്ങളുടെകൂടെയുള്ള പ്രത്യേകം അടയാളപ്പെടുത്തിയ ബലിമൃഗങ്ങളെ അദ്ദേഹം കാണുംവിധം തുറന്നുവിടാന്‍ പറഞ്ഞു. അങ്ങനെ ചെയ്യുകയും അദ്ദേഹംഅവയെ കാണുകയും ചെയ്തതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആ ബോധ്യവുമായി അയാളും മടങ്ങി. പിന്നെ വന്നത് ത്വാഇഫിലെ ഒരു നാട്ടുരാജാവായിരുന്ന ഉര്‍വ്വത്തുബിന്‍ മസ്ഊദായിരുന്നു. അപ്പോള്‍ നബി(സ) തന്റെ വലത്തും ഇടത്തും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ മന്ത്രിമാരെ പോലെ ഇരുത്തിയായിരുന്നു സംസാരിച്ചത്.
മുസ്ലിംകള്ക്ക് അവരുടെ നേതാവ് എത്ര വലുതാണ് എന്നു കാണിച്ചുകൊടുക്കുകയായിരുന്നു നബിയുടെ തന്ത്രം. അതും കഴിഞ്ഞ് പിന്നെയാണ് സുഹൈല്‍ ബിന്‍ അംറ് വന്നതും രഞ്ജിപ്പിന്റെ അനുനയങ്ങള്‍ക്ക്കളമൊരുങ്ങിയതും. അപ്പോള്‍ നബി(സ) അതിനനുസരിച്ചും നീങ്ങുകയുണ്ടായി. അങ്ങനെ അതും നബി(സ)യുടെ നയതന്ത്ര മികവിന്റെയും മിടുക്കിന്റെയും ഉദാഹരണമായി.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും
-
india3 days ago
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
-
kerala2 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത