Connect with us

More

കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

Published

on

രണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍, സമരത്തിന്റെ കേന്ദ്രഭൂമിയായ മുക്കം എരഞ്ഞിമാവില്‍ എത്തിയത്.

നോട്ടീസോ മുന്നറിയപ്പോ ധാരണയോ ഇല്ലാതെ കിടപ്പാടത്തിലേക്കും കൃഷിയിടത്തിലേക്കും ജെ.സി.ബിയുമായെത്തിയ ഗെയിലും പൊലീസും നടത്തിയ മനുഷ്യത്വരഹിതമായ ചെയ്തികളെകുറിച്ച് ഇരകള്‍ നേതാക്കള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെന്നും പൊലീസിനെ കല്ലെറിഞ്ഞും ആരോപിച്ച് വീടുകളില്‍ കയറി നടത്തിയ അതിക്രമങ്ങളുടെ വേദനയും രോഷവും ജനം പങ്കുവെച്ചു. ബാത്ത്‌റൂമില്‍ കയറി കുളിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പോലും പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചത് കണ്ണീരോടെയാണ് പ്രദേശവാസികള്‍ വിവരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീടുകളുടെ വാതില്‍ ചവിട്ടിപൊളിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രാജ് ഗെയിലും വികസനവും ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണുയര്‍ത്തുന്നത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുതിര്‍ന്നവരെയും കളിക്കാന്‍ പോയ കുട്ടികളെയും ജയിലിലേക്ക് കൊണ്ടുപോയ കദനകഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരകളും എരഞ്ഞിമാവില്‍ ഐക്യദാര്‍ഢ്യവുമായെത്തി. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് എരഞ്ഞിമാവില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ തീവ്രവാദ മുദ്രചാര്‍ത്തി സമരം അടിച്ചമര്‍ത്താനുള്ള സി.പി.എം- പൊലീസ് ശ്രമം ഗ്യാസായി. ഹര്‍ഷാരവത്തോടെയാണ് നേതാക്കളുടെ വാക്കുകളെ ജനം ഏറ്റെടുത്തത്. ഗെയില്‍ പദ്ധതി പ്രവൃത്തി ഇന്നലെ നടക്കാത്തത് പ്രദേശത്തെ സംഘര്‍ഷത്തിന് അയവു വരുത്തിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുമായി ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോയാല്‍ അതിന്റെ പ്രത്യാഘാതത്തിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജനകീയ സമ്മേളനം മുന്നറിയിപ്പ് നല്‍കി.

പണിയിലുടക്കി ചര്‍ച്ച

ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്ന ഘട്ടമെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി. ആറിന് വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം ചേരുക. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിക്കും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ച ശേഷം മാത്രമെ ചര്‍ച്ചക്ക് പ്രസക്തിയൊളളൂവെന്നാണ് സമരസമിതി നിലപാട്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

നേതാക്കള്‍ പോയതോടെ പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ ബലത്തില്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയുള്ള നിര്‍മാണ പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. വീടുകള്‍ തോറും കയറി ഇറങ്ങി സമരക്കാരെ വേട്ടയാടുന്നതിനാല്‍ പല കുടുംബങ്ങളും സ്ഥലം വിട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റും പരുക്കേറ്റ് ഒട്ടേറെ പേര്‍ ചികിത്സയിലാണ്. 33 പേര്‍ റിമാന്റിലും നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. എണ്ണൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്: പി.കെ കുഞ്ഞാലിക്കുട്ടി
ബലം പ്രയോഗിച്ച് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാവണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എരഞ്ഞിമാവിലെത്തി ഗെയില്‍ ഇരകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നോട്ടാസ് പോലും നല്‍കാതെ ജെ.സി.ബിയുമായി കടന്നുകയറി പൈപ്പിടുന്നതും ബലപ്രയോഗത്തിന് മുതിരുന്നതും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. ഇരകള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാറിനും ഗെയിലിനും പറയാനുള്ളത് അവര്‍ക്കും പറയാം. ആശങ്ക ദൂരീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് വികസനം നടപ്പാക്കേണ്ടത്. ആരും വികസനത്തിന് എതിരല്ല. പക്ഷെ, അതു നടപ്പാക്കാനും പ്രയോഗത്തില്‍ വരുത്താനും ഒരു രീതിയുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല. അനിഷ്ട സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമരം അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല: സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

ഗെയില്‍ പ്രശ്‌നത്തില്‍പൈപ്പ് ലെയിന്‍ പദ്ധതിക്കെതിരെ മുക്കത്ത് സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതയാത്രയുടെ എറണകുളം ജില്ലാ പര്യടനത്തിനിടെ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എത്രയും പെട്ടന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പിന്തുണ നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം.

മുക്കത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമവായമാണ് ആവശ്യം. പ്രായോഗിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. തെളിവില്ലാതെ തീവ്രവാദ ബന്ധം ആരോപിക്കാനാകില്ല.

പൊലീസിന്റെ ഭാഗത്ത് ഒറ്റപ്പെട്ട വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കാനം പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഔചിത്യത്തെ കുറിച്ച് തോമസ് ചാണ്ടി തന്നെയാണ് ചിന്തിക്കേണ്ടത്. അദ്ദേഹം കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

kerala

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ​ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

Published

on

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

Continue Reading

crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

Published

on

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരുക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽനിന്നും പുറത്താക്കി വാതിൽ അടയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദനം നടന്നതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ പത്മാവതിക്ക് മുഖത്ത് പരുക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Continue Reading

kerala

‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

Published

on

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.

Continue Reading

Trending