Connect with us

More

കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

Published

on

രണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍, സമരത്തിന്റെ കേന്ദ്രഭൂമിയായ മുക്കം എരഞ്ഞിമാവില്‍ എത്തിയത്.

നോട്ടീസോ മുന്നറിയപ്പോ ധാരണയോ ഇല്ലാതെ കിടപ്പാടത്തിലേക്കും കൃഷിയിടത്തിലേക്കും ജെ.സി.ബിയുമായെത്തിയ ഗെയിലും പൊലീസും നടത്തിയ മനുഷ്യത്വരഹിതമായ ചെയ്തികളെകുറിച്ച് ഇരകള്‍ നേതാക്കള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെന്നും പൊലീസിനെ കല്ലെറിഞ്ഞും ആരോപിച്ച് വീടുകളില്‍ കയറി നടത്തിയ അതിക്രമങ്ങളുടെ വേദനയും രോഷവും ജനം പങ്കുവെച്ചു. ബാത്ത്‌റൂമില്‍ കയറി കുളിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പോലും പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചത് കണ്ണീരോടെയാണ് പ്രദേശവാസികള്‍ വിവരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീടുകളുടെ വാതില്‍ ചവിട്ടിപൊളിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രാജ് ഗെയിലും വികസനവും ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണുയര്‍ത്തുന്നത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുതിര്‍ന്നവരെയും കളിക്കാന്‍ പോയ കുട്ടികളെയും ജയിലിലേക്ക് കൊണ്ടുപോയ കദനകഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരകളും എരഞ്ഞിമാവില്‍ ഐക്യദാര്‍ഢ്യവുമായെത്തി. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് എരഞ്ഞിമാവില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ തീവ്രവാദ മുദ്രചാര്‍ത്തി സമരം അടിച്ചമര്‍ത്താനുള്ള സി.പി.എം- പൊലീസ് ശ്രമം ഗ്യാസായി. ഹര്‍ഷാരവത്തോടെയാണ് നേതാക്കളുടെ വാക്കുകളെ ജനം ഏറ്റെടുത്തത്. ഗെയില്‍ പദ്ധതി പ്രവൃത്തി ഇന്നലെ നടക്കാത്തത് പ്രദേശത്തെ സംഘര്‍ഷത്തിന് അയവു വരുത്തിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുമായി ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോയാല്‍ അതിന്റെ പ്രത്യാഘാതത്തിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജനകീയ സമ്മേളനം മുന്നറിയിപ്പ് നല്‍കി.

പണിയിലുടക്കി ചര്‍ച്ച

ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്ന ഘട്ടമെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി. ആറിന് വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം ചേരുക. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിക്കും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ച ശേഷം മാത്രമെ ചര്‍ച്ചക്ക് പ്രസക്തിയൊളളൂവെന്നാണ് സമരസമിതി നിലപാട്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

നേതാക്കള്‍ പോയതോടെ പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ ബലത്തില്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയുള്ള നിര്‍മാണ പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. വീടുകള്‍ തോറും കയറി ഇറങ്ങി സമരക്കാരെ വേട്ടയാടുന്നതിനാല്‍ പല കുടുംബങ്ങളും സ്ഥലം വിട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റും പരുക്കേറ്റ് ഒട്ടേറെ പേര്‍ ചികിത്സയിലാണ്. 33 പേര്‍ റിമാന്റിലും നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. എണ്ണൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്: പി.കെ കുഞ്ഞാലിക്കുട്ടി
ബലം പ്രയോഗിച്ച് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാവണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എരഞ്ഞിമാവിലെത്തി ഗെയില്‍ ഇരകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നോട്ടാസ് പോലും നല്‍കാതെ ജെ.സി.ബിയുമായി കടന്നുകയറി പൈപ്പിടുന്നതും ബലപ്രയോഗത്തിന് മുതിരുന്നതും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. ഇരകള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാറിനും ഗെയിലിനും പറയാനുള്ളത് അവര്‍ക്കും പറയാം. ആശങ്ക ദൂരീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് വികസനം നടപ്പാക്കേണ്ടത്. ആരും വികസനത്തിന് എതിരല്ല. പക്ഷെ, അതു നടപ്പാക്കാനും പ്രയോഗത്തില്‍ വരുത്താനും ഒരു രീതിയുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല. അനിഷ്ട സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമരം അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല: സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

ഗെയില്‍ പ്രശ്‌നത്തില്‍പൈപ്പ് ലെയിന്‍ പദ്ധതിക്കെതിരെ മുക്കത്ത് സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതയാത്രയുടെ എറണകുളം ജില്ലാ പര്യടനത്തിനിടെ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എത്രയും പെട്ടന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പിന്തുണ നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം.

മുക്കത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമവായമാണ് ആവശ്യം. പ്രായോഗിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. തെളിവില്ലാതെ തീവ്രവാദ ബന്ധം ആരോപിക്കാനാകില്ല.

പൊലീസിന്റെ ഭാഗത്ത് ഒറ്റപ്പെട്ട വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കാനം പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഔചിത്യത്തെ കുറിച്ച് തോമസ് ചാണ്ടി തന്നെയാണ് ചിന്തിക്കേണ്ടത്. അദ്ദേഹം കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending