Connect with us

Video Stories

‘ഞങ്ങളുടെ മകനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുപോയതെന്തിന് ‘

Published

on

മുക്കം: ‘ഗെയില്‍ സമരമുഖത്തും ഹര്‍ത്താല്‍ അക്രമങ്ങളിലുമൊന്നും കാഴ്ചക്കാരനായി പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഞങ്ങളുടെ മകനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയതെന്തിന്? ഞങ്ങള്‍ എന്ത് തെറ്റു ചെയ്തു? ഞങ്ങള്‍ക്കിവിടെ ജീവിച്ചുകൂടേ ‘ നെല്ലിക്കാപറമ്പ് ഉച്ചക്കാവില്‍ അബ്ദുസ്സലാമിന്റെയും ആയിഷയുടെയും കുടുംബാംഗങ്ങളുടെയും ദീനരോദനമാണിത്. ഗെയില്‍ സമരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഹര്‍ത്താലില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നേര്‍ക്കാഴ്ചകളില്‍ ഒന്നു മാത്രം. ഇത്തരം അനുഭവങ്ങള്‍ ഈ പ്രദേശത്തുകാരായ ഒട്ടേറെ പേര്‍ക്ക് പറയാനുണ്ട്. അബ്ദുസ്സലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരി നബീലിനെ (24) യാണ് പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയിലിട്ട്
മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൂക്കിയെടുത്ത് കൊണ്ടുപോയി ലോക്കപ്പിലിട്ടത്. വീട്ടുമുറ്റത്തായിരുന്ന നബീലിന്റെ പിതൃസഹോദരന്റെ ഭാര്യ ഷമീന അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുന്‍ ഭാഗത്തെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അടുക്കള ഭാഗത്തു കൂടിയാണ് പൊലീസുകാര്‍ കയറിയത്. ഇതിനിടെ വീടിന്റെ ജനലുകള്‍ തച്ചുടക്കുകയും ചെയ്തു. പുറത്ത് കുളിമുറിയില്‍ പൊലീസ് തുടരെ മുട്ടിയപ്പോള്‍ കുളിക്കുകയായിരുന്ന വേലക്കാരി ലക്ഷ്മി ഇറങ്ങി ഓടിയത് വെറും ഒറ്റ മുണ്ടുടുത്ത്. സിനിമയെ വെല്ലുന്ന അനുഭവം പറയുമ്പോള്‍ വീട്ടുകാര്‍ക്ക് മായാത്ത ഭീതിയും പിടിച്ചു കൊണ്ടുപോയ മകനെക്കുറിച്ചുള്ള അടങ്ങാത്ത വിതുമ്പലുമായിരുന്നു. ‘ വീട്ടില്‍ ടി.വി. കണ്ടിരിക്കുമ്പോള്‍ അയല്‍വീട്ടിലെ സഹോദരന്‍ വിളിച്ചതായിരുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ മുന്‍വശത്തെ റോഡില്‍ നിറയെ പൊലീസുകാരെ കണ്ടു. ചാനലുകാരുടെ വാഹനങ്ങളുമുണ്ട്. പൊലീസുകാര്‍ ഹര്‍ത്താലുകാരെ ഓടിക്കുകയാണ്. പൊലീസിനെ പേടിച്ച് നബീല്‍ വീടിനകത്തേക്കും ഷമീന അടുത്ത വീട്ടിലേക്കും ഓടി. പൊലീസ് അടുക്കള ഭാഗത്തു കൂടി അകത്തു കയറി മകനെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു – ഞങ്ങള്‍ ഓടിയെത്തി പൊലീസിന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞുപറഞ്ഞു-ഞങ്ങളുടെ മകന്‍ ഗയില്‍ സമരത്തില്‍ കാഴ്ചക്കാരനായി പോലും പോയിട്ടില്ലെന്നും, ഹര്‍ത്താലില്‍ ഒരക്രമവും പ്രവര്‍ത്തിച്ചിട്ടില്ലെന്നും. പക്ഷേ പൊലീസ് സമ്മതിച്ചില്ല . ഞങ്ങളെന്ത് തെറ്റു ചെയ്തു? മകന്‍ എന്ത് പിഴച്ചു? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട പൊലീസ് ഇങ്ങനെയായാല്‍ ഇവിടെ ഇനി പേടിക്കാതെ ജീവിക്കാനാകുമോ? ഇതാ, ഇത് കണ്ടോ ‘തല്ലിച്ചതച്ച നിലയിലാണ് വൈകുന്നേരം കുട്ടിയെ തിരിച്ചു തന്നത്. ഈ പരിക്കും വേദനയും എന്നാണ് മാറുക, കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. ‘ സലാമും ആയിഷയും ഷമീനയും കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending