Connect with us

Sports

മാക്‌സ്‌വെല്ലിന് തകര്‍പ്പന്‍ സെഞ്ച്വറി; ടി 20യില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി ഓസീസ്

Published

on

ഹോബര്‍ട്ട്: ഐ.പി.എല്‍ കളിക്കാരുടെ ലേലത്തില്‍ തന്നെ കൈവിട്ട കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ക്ക് ബാറ്റു കൊണ്ട് മറുപടി നല്‍കി ഗ്ലെന്‍ മാക്‌സ്‌വെല്‍. ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ 58 പന്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് തന്റെ ഹാര്‍ഡ് ഹിറ്റിങ് പവറിന് കുറവൊന്നും വന്നിട്ടില്ലെന്ന് ഓസീസ് താരം പ്രഖ്യാപിച്ചത്. കാലം കഴിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും തന്നെ ഒമ്പത് കോടിയെന്ന വന്‍ വില കൊടുത്ത് വാങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ശുഭപ്രതീക്ഷ പകരാനും നിര്‍ണായക ഇന്നിങ്‌സോടെ മാക്‌സ്‌വെല്ലിനായി.

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 156 റണ്‍സ് വിജയലക്ഷ്യം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (103 നോട്ടൗട്ട്) സെഞ്ച്വറി മികവില്‍ ഒമ്പത് പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു. 58 പന്തില്‍ പത്ത് ഫോറും നാല് സിക്‌സറുമടക്കം മൂന്നക്കം കടക്കുകയും മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മാക്‌സ്‌വെല്‍ ആണ് കളിയിലെ കേമന്‍.

ന്യൂസിലാന്റിനെതിരായ ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് ഹോബര്‍ട്ടില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. ഡേവിഡ് മാലന്‍ (36 പന്തില്‍ 50) ഒഴികെ മറ്റാരും ബാറ്റിങില്‍ തിളങ്ങാത്തതാണ് താരതമ്യേന കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിനെ നിര്‍ബന്ധിതരാക്കിയത്. അലക്‌സ് ഹെയില്‍സ് (22), ഇയോന്‍ മോര്‍ഗന്‍ (22), ക്രിസ് ജോര്‍ദാന്‍ (16), സാം ബില്ലിങ്‌സ് (10) എന്നിവര്‍ മാത്രമേ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. 10 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി മാക്‌സ്‌വെല്ലും 15 റണ്‍സ് വഴങ്ങി രണ്ടു പേരെ പുറത്താക്കി ആഷ്ടന്‍ ആഗറും ബൗളിങില്‍ തിളങ്ങി.

ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (4), ക്രിസ് ലിന്‍ (0) എന്നിവരെ തുടക്കത്തില്‍ നഷ്ടമായ ഓസ്‌ട്രേലിയ പ്രതിസന്ധി നേരിട്ട ഘത്തില്‍ ഡി ആര്‍സി ഷോര്‍ട്ടിനൊപ്പം (30) ഇന്നിങ്‌സ് കെട്ടിപ്പടുത്ത മാക്‌സ്‌വെല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ ഒറ്റക്ക് ഏറ്റെടുക്കുകയായിരുന്നു. 30 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറുമടക്കം അര്‍ധശതകം പിന്നിട്ട മാക്‌സ്‌വെല്‍ ഷോര്‍ട്ട് പുറത്തായ ശേഷം മാര്‍ക്കസ് സ്റ്റോയ്‌നിസ് (6), ട്രവിസ് ഹെഡ് (6), അലക്‌സ് കാരി (5 നോട്ടൗട്ട്) എന്നിവരെ ഒരറ്റത്ത് നിര്‍ത്തി വിജയലക്ഷ്യത്തിലെത്തി. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം ആവശ്യമായിരിക്കെ 97-ലായിരുന്ന മാക്‌സ്‌വെല്‍ സിക്‌സര്‍ പറത്തിയാണ് സെഞ്ച്വറിയിലെത്തിയത്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending