Connect with us

Sports

പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ ആന്റോണിയോ ജര്‍മെയ്ന്‍ (4), വി.പി സുഹൈര്‍(70) എന്നിവര്‍ കേരളത്തിനായി ലക്ഷ്യംകണ്ടമ്പോള്‍ പ്രവിട്ടോ രാജു(22), പെട്രോ ജാവിയര്‍(31), അമീറുദ്ദീന്‍ മൊഹിയുദ്ദീന്‍(68) എന്നിവരാണ് ചെന്നൈ ക്ലബിനായി ഗോള്‍നേടിയത്. ഇതോടെ മൂന്ന് കളിയില്‍ ഏഴുപോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. ഗോകുലത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച ചെന്നൈയുടെ പ്രതിരോധതാരം അജിത്ത് കുമാര്‍ കാമരാജാണ് കളിയിലെതാരം. അനാവശ്യ ഫൗള്‍വഴങ്ങിയ കേരള ക്യാപ്റ്റന്‍ മുഡ്ഡൈ മൂസ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. മൂന്ന് സ്പാനിഷ് താരങ്ങളാണ് ചെന്നൈയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയത്.

ടീം മലബാറിയന്‍സിന്റെ മുന്നേറ്റത്തോടെയാണ് കളിആരംഭിച്ചത്. ബോക്‌സില്‍വെച്ച് മലയാളി മധ്യനിരതാരം അര്‍ജ്ജുന്‍ജയരാജിന്റെ അക്രോബാറ്റിക് ഗോള്‍ശ്രമം ചെന്നൈ പ്രതിരോധതാരങ്ങള്‍ അപകടകരമാംവിധം തടഞ്ഞതാണ് ഗോകുലത്തിന്റെ ആദ്യഗോളിന് വഴിയൊരുക്കിയത്. അര്‍ജ്ജുനെ ഫൗള്‍ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് അന്റോണിയോ ജര്‍മെയ്ന്‍ ആതിഥേയര്‍ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി.(1-0) എന്നാല്‍ ഈ മുന്‍തൂക്കത്തില്‍ മുന്നേറികളിക്കുന്നതിന് പകരം കളിമറന്ന ഗോകുലത്തെയാണ് പിന്നീടങ്ങോട്ട് കണ്ടത്. തുടരെ തുടരെ ഗോകുലം ബോക്‌സിലേക്ക് കുതിച്ചെത്തിയ അയല്‍ക്കാര്‍ നിരന്തരം അപകടം വിതച്ചു.

സ്പാനിഷ്-ഇന്ത്യന്‍ കോമ്പിനേഷനില്‍ പിറന്ന സുന്ദരനീക്കങ്ങള്‍ക്കൊടുവിലാണ് ചെന്നൈ ടീം സമനില ഗോള്‍ കണ്ടെത്തിയത്. ഗോകുലം പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറിയ സ്‌പെയിന്‍ മധ്യനിരതാരം നെസ്റ്റര്‍ ജീസസിന്റെ ഉജ്ജ്വലമായ ഷോട്ട് കേരള ഗോളി ഷിബിന്‍ രാജ് തട്ടിയകറ്റി. എന്നാല്‍ ബോക്‌സില്‍ തക്കംപാര്‍ത്തിരുന്ന പ്രവിട്ടോ രാജു അനായാസം പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ട് സന്ദര്‍ശകര്‍ക്ക് സമനില നേടികൊടുത്തു.(1-1). ആദ്യ ഗോളിന് സമാനമായ നീക്കമാണ് രണ്ടാംഗോളിനും ഇടയാക്കിയത്. ഇടതുവിംഗില്‍ നിന്ന് ചെന്നൈ ക്യാപ്റ്റന്‍ പെട്രോ ജാവിയറിന്റെ ഒറ്റയാന്‍ നീക്കം തടയാനുള്ള കേരള ഡിഫന്‍ഡര്‍ ഡാനിയല്‍ അഡോയുടെ ശ്രമം വിഫലമായി. മുന്നോട്ടിറങ്ങി പന്ത്തട്ടിയകറ്റാനുള്ള കേരള ഗോളി ഷിബിന്‍രാജിനും പിഴച്ചു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തടിച്ച് സ്പാനിഷ് താരം മത്സരത്തില്‍ ആദ്യമായി ചെന്നൈയ്ക്ക് ലീഡ് നേടികൊടുത്തു(2-1).കഴിഞ്ഞ ഹോംമത്സരത്തിലേതുപോലെ രണ്ടാംപകുതിയില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുക്കുന്ന ഗോകുലത്തെയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാത്ത അന്റോണിയോ ജര്‍മെയ്‌നെ പിന്‍വലിച്ച് എസ്. രാജേഷിനെ ഇറക്കിയതോടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂടി. രാജേഷ്-അര്‍ജുന്‍-സുഹൈര്‍ നീക്കങ്ങള്‍ പലപ്പോഴും ചെന്നൈ ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഗോകുലം പ്രതിരോധത്തിന്റെ പിഴവില്‍ മൂന്നാംഗോള്‍നേടി അയല്‍ക്കാര്‍ ലീഡ് ഉയര്‍ത്തി. 68ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമീറുദ്ദീന്‍ മൊഹിയുദ്ദീനിലൂടെയാണ് ലക്ഷ്യംകണ്ടത്. (3-1) എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മലയാളിതാരം വി.പി സുഹൈറിലൂടെ ഗോള്‍മടക്കിയ ഗോകുലം അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവന്നു. (3-2). ബോക്‌സിന് പുറത്തുനിന്ന് മലയാളിതാരം ഉതിര്‍ത്ത ഉജ്ജ്വലമായ വലംകാലന്‍ ഷോട്ടിന് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ചെന്നൈ ഗോളിക്ക് കഴിഞ്ഞുള്ളൂ.

89ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ മുഡ്ഡെ മൂസെയുടെ ഗോള്‍ശ്രമം പോസ്റ്റില്‍തട്ടിപുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് കായിക പ്രേമികള്‍ കണ്ടത്. അവസാനമിനുറ്റില്‍ മത്സരം പരുക്കന്‍ കളിയിലേക്ക്‌നീങ്ങി. മൂന്ന് കളിയില്‍ രണ്ട് പോയന്റുള്ള കേരളം നിലവില്‍ ആറാം സ്ഥാനത്താണ്. എവേമത്സരത്തില്‍ ഞായറാഴ്ച ഷില്ലോംഗ് ലജോംഗുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Trending