Connect with us

More

ഐലീഗ്: ഇത്തവണ രണ്ടുംകല്‍പിച്ച് ഗോകുലം

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്‍ വമ്പന്‍ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രഥമസീസണില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച വിദേശ താരങ്ങളെ നിലനിര്‍ത്തിയും പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ഐലീഗിന്റെ 12മത് സീസണില്‍ കരുത്തരായ മോഹന്‍ബഗാനുമായി ഈമാസം 28ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
രണ്ടാഴ്ച മുന്‍പ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയെ പുറത്തായിക്കിയ ടീം മാനേജ്‌മെന്റ് പഴയപരിശീലന്‍ ബിനോ ജോര്‍ജ്ജില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്ടുകാരന്‍ ഷിബിന്‍ രാജാണ് പുതിയസീസണില്‍ ഗോകുലത്തിന്റെ ഗോള്‍വലകാക്കുക. കഴിഞ്ഞ രണ്ട്‌സീസണില്‍ മോഹന്‍ബഗാനുവേണ്ടി തിളങ്ങിയ ഷിബിന്റെ വരവ് ടീമിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്നു. ഷിബിനെ കൂടാതെ ഡല്‍ഹി ഡയനാമോസിന്റെ ബംഗാള്‍ ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ശര്‍മ്മയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി തിളങ്ങിയ സീനിയര്‍ വിദേശ താരങ്ങളായ ഡാനിയല്‍ അഡോ, മുഡ്ഡെ മൂസെ എന്നിവര്‍ക്ക് പുറമെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജര്‍മ്മന്റെ സാന്നിധ്യം കേരളത്തില്‍ നിന്നുള്ള ഏക ഐലീഗ് ടീമിന് കരുത്താകും.
മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ്, അര്‍ജ്ജുന്‍ ജയരാജ്, ഉസ്മാന്‍ ആഷിക് എന്നിവരെ നിലനിര്‍ത്തിയ ഗോകുലം മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഈസ്റ്റ് ബംഗാളില്‍ നിന്ന് വി.പി സുഹൈറിനേയും റെയില്‍വെയുടെ കഴിഞ്ഞവര്‍ഷത്തെ ടോപ് സ്‌കോറര്‍ എസ്.രാജേഷിനെയും ഒപ്പംകൂട്ടിയിട്ടുണ്ട്. നിലവില്‍ 14മലയാളിതാരങ്ങളാണ് ഗോകുലം ക്യാമ്പിലുള്ളത്. അതേസമയം, കഴിഞ്ഞ സീസണില്‍ ടീമിന്റെ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയ യുഗാണ്ട താരം ഹെന്‍ട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറിയത് ഗോകുലത്തിന് തിരിച്ചടിയാണ്. താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ നായകന്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഷാദ് മിനവര്‍വ്വ പഞ്ചാബ് ടീമുമായി കരാറിലെത്തുകയും ചെയ്തു.
പരിശീലന സ്ഥാനമേറ്റ് കുറഞ്ഞദിവസത്തിനകം ടീമിനെയൊരുക്കേണ്ടിവരുന്നത് ശ്രമകരമായ ദൗത്യമാണെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. പഴയകോച്ചിന് കീഴില്‍ കളിച്ച ടീമിന്റെ ശൈലി മാറ്റിയെടുക്കാന്‍ സമയമെടുക്കും. മുന്‍ സീസണിലെ രണ്ടാം പാദത്തില്‍ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ചാമ്പ്യനായ മിനര്‍വ്വ പഞ്ചാബ് എന്നിവരെ തോല്‍പിച്ച ടീം അതേ ആവേശത്തോടെയാണ് പുതിയസീസണിന് ഒരുങ്ങുന്നത്. തുടക്കംമുതല്‍ മുന്നേറി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലനില്‍ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബിനോ ജോര്‍ജ്ജ് പറഞ്ഞു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending