Connect with us

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐസ്വാള്‍ എഫ്സി

നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്.

Published

on

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.

ശ്രീനിധി ഡെക്കാനെ 3:2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില. മലയാളിതാരം വി.പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

‘ആരാധകര്‍ക്കുമുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’– ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.

 

Football

സെവന്‍സ് ഫുട്‌ബോളിനെ രക്ഷിക്കണം

അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്.

Published

on

ഷഹബാസ് വെളളില

ദേശീയ കുപ്പായത്തില്‍വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്‍ താരങ്ങള്‍ പിച്ചവെച്ച സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ‘ഫൗള്‍ പ്ലേകള്‍’ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സെവന്‍സ് എന്ന ആവേശത്തിന് അധികനാള്‍ ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്‍ താരങ്ങളെ മര്‍ദിക്കുന്നു. കളിക്കളത്തില്‍ താരങ്ങള്‍ പരസ്പരം മാരകമായ ഫൗളുകളും തുടര്‍ന്ന് കയ്യാങ്കളിയും പതിവാകുന്നു.

നിയന്ത്രിക്കാന്‍ കഴിയാതെ സംഘാടകരും പൊലീസും വിയര്‍ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്‍ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്‍സ് ടൂര്‍ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്‍സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്‍ക്കണം. അതില്‍ സംഘാടകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും നിയമപാലകര്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

റഫറിയെ മര്‍ദിച്ച താരത്തിന് വിലക്ക് വന്നേക്കും

കാദറലി ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്‍ഷാദിനെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്‍ വലിയ ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

വില്ലന്‍ ദുര്‍ബലമായ നിയമങ്ങളോ

സെവന്‍സില്‍ ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. ചുവപ്പ് കാര്‍ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്‍ദിച്ചാല്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്‍ത്തു. ടീമിന്റെയും മാനേജര്‍മാരുടെയും സമ്മര്‍ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്‍ ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്‍ മുഴുവന്‍ വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.

പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്‍വിലാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ക്ക് കിട്ടാത്ത ഫാന്‍സ് സപ്പോര്‍ട്ടും പിന്തുണയും പല സെവന്‍സ് താരങ്ങള്‍ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്‍ ലോക്കല്‍ സെവന്‍സുകളില്‍ മികച്ച മാര്‍ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്‍സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്‍ ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ പന്തുതട്ടാനും താരങ്ങള്‍ക്ക് പറ്റുന്നു. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന താരങ്ങളില്‍ ഏറെയും സെവന്‍സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്‍ന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സെവന്‍സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്‍ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.

Continue Reading

Football

പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി

Published

on

കേരള ബ്ലാസ്റ്റേഴ്‌സിൽ വൻ അഴിച്ചു പണി. ഡിഫന്റർ പ്രീതം കോട്ടാൽ മ്യൂച്ചൽ എഗ്രിമെന്റിലൂടെ ടീം വിട്ടപ്പോൾ യുവതാരം ബികാശ് യുംനം ടീമിനൊപ്പം ചേർന്നു. പ്രീതം ചെന്നൈൻ എഫ്.സിയുമായി കരാറിലെത്തി. 21 കാരനായ ഡിഫന്‍റര്‍ ബികാശ് ചെന്നൈ നിരയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരന്‍ ഒപ്പുവച്ചത്.

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല.

നേരത്തേ അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടിരുന്നു. തൊട്ടു പിറകെ മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്നലെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ലഗാറ്റോര്‍ കളത്തിലിറങ്ങിയിരുന്നു.

 

Continue Reading

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു

ഫുട്‌ബോളിലെ മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ.

Published

on

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഡെന്നിസ് ലോ (84) അന്തരിച്ചു.ഫുട്‌ബോളിലെ മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ നേടിയ ഏക സ്‌കോട്ടിഷ് താരമാണ് സെന്‍ട്രല്‍ ഫോര്‍വേഡായ ലോ. കുടുംബമാണ് മരണവിവരം അറിയിച്ചത്.

ബോബി ചാള്‍ട്ടണ്‍, ജോര്‍ജ് ബെസ്റ്റ് എന്നിവര്‍ക്കൊപ്പം അറുപതുകളുടെ മധ്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ അഭിവാജ്യഘടകമായിരുന്നു. മ്യൂണിക്ക് വിമാനദുരന്തില്‍ തകര്‍ന്നുപോയ ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പില്‍ കോച്ച് മാറ്റ് ബസ്ബിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ചാള്‍ട്ടണും ബെസ്റ്റിനുമൊപ്പം നിര്‍ണായക പങ്കാണ് ലോ വഹിച്ചത്. ബെസ്റ്റ് 2005ലും ചാള്‍ട്ടണ്‍ 2023ലും വിടപറഞ്ഞു. ഇതോടെ യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിന് പൂര്‍ണമായി തിരശീലവീണു. യുണൈറ്റഡ് 1965ലും 67ലും പ്രീമിയര്‍ ലീഗ് കിരീടവും 68ല്‍ യൂറോപ്പ്യന്‍ കപ്പിലും കിരീടം നേടുന്നതിലും കാരണക്കാരനായി, ലോമാന്‍ എന്ന വിളിപ്പേരുള്ള ഡെന്നിസ് ലോ. യുണൈറ്റഡിനുവേണ്ടി 309 മത്സരങ്ങളില്‍ നിന്ന് 171 ഗോളുകള്‍ നേടിയിട്ടുണ്ട്. അറുപത്തിനാലിലാണ് ബാലണ്‍ദ്യോര്‍ ലഭിച്ചത്.

മത്സ്യത്തൊഴിലാളിയായ ജോര്‍ജ് ലോയുടെ ഏഴ് മക്കളില്‍ ഇളയവനായി ജനിച്ച ഡെന്നിസിന്റെ ബാല്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. കാഴ്ചക്കുറവ് ചെറിയ പ്രായത്തില്‍ തന്നെ അലട്ടിയിരുന്നു. 12 വയസ് വരെ ബൂട്ടിടാതെയാണ് കളിച്ചിരുന്നത്. പന്നീട് കടംവാങ്ങിയ ബൂട്ടുകളുമായിട്ടായിരുന്നു കളി. പിറന്നാള്‍ സമ്മാനമായിട്ടായിരുന്നു ഉപയോഗിച്ചു പഴകിയ ആ ബൂട്ടുകള്‍ കിട്ടിയത്.

സ്‌കോട്ട്ലന്‍ഡ് സൃഷ്ടിച്ച ഏറ്റവും മികച്ച താരമായിട്ടും ഒരിക്കല്‍പ്പോലും ഒരു സ്‌കോട്ടിഷ് ക്ലബിനുവേണ്ടി ലോക ബൂട്ടണിഞ്ഞിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഇംഗ്ലീഷ് ക്ലബായ ഹഡേഴ്സ്ഫീല്‍ഡ് ടൗണ്‍ ടീമിനുവേണ്ടിയാണ് കളിച്ചുതുടങ്ങിയത്. 60ല്‍ അന്നത്തെ റെക്കോഡ് തുകയായ 55000 പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. പിന്നീട് ഒരു വര്‍ഷം ഇറ്റാലിയന്‍ ക്ലബായ ടൊറിനോയില്‍ കളിച്ച ലോ ഇറ്റലിയിലെ ജീവിതത്തില്‍ മനസ് മടുത്ത് 62ലാണ് യുണൈറ്റഡിലെത്തി. അതും റെക്കോര്‍ഡ് തുകയ്ക്ക്. അത് യുണൈറ്റഡിന്റെ ഒരു പുതിയ യുഗത്തിന്റെ കൂടി തുടക്കമായി. പിന്നീട് ഒരു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തലയെടുപ്പോടെ തന്നെ നിന്നു ലോ. 73ലാണ് പിന്നീട് യുണൈറ്റഡ് വിട്ട് ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തിരിച്ചെത്തിയത്.

സ്‌കോട്ട്ലന്‍ഡ് ദേശീയ ടീമിനുവേണ്ടി 55 കളികളില്‍ നിന്ന് 9 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധേയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയ വിജയഗോള്‍. 1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇത്. 1974ലെ ലോകകപ്പിലും കളിച്ചു. മുപ്പത്തിനാലാം വയസ്സില്‍ സയറിനെതിരേയായിരുന്നു ലോകകപ്പിലെ അരങ്ങേറ്റം. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും അവസാന ഇലവനില്‍ ഇടം നേടാനായില്ല. ഏറെ വൈകാതെ കളിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

Continue Reading

Trending