Connect with us

Football

ഡ്യൂറന്‍സ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഗോകുലം എഫ്‌സിയെ നേരിടും

ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.

Published

on

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിലാണ് കേരളത്തിലെ വമ്പന്മാരുടെ പോരാട്ടം. ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഗോകുലം കേരള എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്.

അതേസമയം കൊച്ചിയിലെ പ്രീ സീസണ്‍ ക്യാംപ് പരിശീലനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ഐഎസ്എല്‍ സീസണിലേക്കുള്ള പ്രകടനത്തിന്റെ തുടക്കമാകും ഡ്യൂറന്‍ഡ് കപ്പ്. പുതുതായി ടീമിലെത്തിയ ആറ് താരങ്ങളും റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് പേരുമുള്‍പ്പെടുന്ന 27 അംഗ സ്‌ക്വാഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറന്‍ഡ് കപ്പിനെത്തിയത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ റണ്ണേഴ്‌സ് അപ്പുകളായപ്പോള്‍ ഗോകുലം കേരള എഫ്‌സി 2019ലെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായിട്ടുണ്ട്.

നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്, പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, ജെസെല്‍ കാര്‍ണെയ്‌റോ, ഇവാന്‍ കലിയുഷ്‌നി, ഹര്‍മന്‍ജ്യോത് സിംഗ് ഖബ്ര എന്നിവരില്ലാത്ത സ്‌ക്വാഡ് ആണ് ഇത്തവണ. പകരം പ്രീതം കോട്ടാല്‍, പ്രബീര്‍ദാസ്, നോവാച്ച സിങ് എന്നിവര്‍ ടീമിലേക്കെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സൈനിംഗായ സ്‌െ്രെടക്കര്‍ ഇഷാന്‍ പണ്ഠിത ബ്ലാസ്‌റ്റേഴ്‌സിനായി ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Football

എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത

സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ത്രില്ലിംഗ് മത്സരത്തിനൊടുവില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍-മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയെ തളച്ചു. ഇരുടീമുകളും 3 വീതം ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

എന്നാല്‍ മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം കളത്തിന് പുറത്തും തുടര്‍ന്ന സിറ്റി താരം എര്‍ലിംഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത. സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു സംഭവം. ടോട്ടന്‍ഹാമിന്റെ താരത്തിന്റെ ഫൗളില്‍ ഹാളണ്ട് വീണുവെങ്കിലും വേഗത്തില്‍ എണീറ്റു. പിന്നാലെ പന്ത് ജാക്ക് ഗ്രീലിഷിന് എത്തിച്ചു.

ഇതിന് പിന്നാലെ സിറ്റി താരങ്ങളും ഒപ്പം ഹാളണ്ടും ഫൗള്‍ അനുവദിക്കാനായി പ്രതിഷേധിച്ചു. ആദ്യം ഫ്രീ കിക്ക് അനുവദിക്കാതിരുന്ന റഫറി സൈമണ്‍ കൂപ്പര്‍ പിന്നാലെ സിറ്റിക്ക് അനുകൂലമായി വിസില്‍ മുഴക്കി. ഇതാണ് ഹാളണ്ടിനെയും സംഘത്തെയും പ്രകോപിതരാക്കിയത്.

ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. മത്സര ഫലത്തിലെ നിരാശയാണ് ഹാളണ്ടിന്റെ പോസ്റ്റിന് പിന്നിലെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഫൗള്‍ വിളിക്കാന്‍ വൈകിയ റഫറിക്കെതിരെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

 

 

Continue Reading

Football

അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം

അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ

Published

on

കൗ​മാ​ര കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​രാ​ജാ​ക്ക​ന്മാ​രെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകർത്ത മനഹൻ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

യൂറോ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, കന്നി കിരീടം തേടിയാണ് ജർമനി എത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട് ഫോർവേഡ് പാരീസ് ബ്രണ്ണർ (17) ജർമ്മൻ ആക്രമണത്തെ നയിക്കുന്നത്. സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോൾ നേടി മികച്ച ഫോമിലാണ് താരം.

സെമിയിൽ മാലിയെ 2-1ന് തോൽപ്പിച്ചാണ് ജീൻ ലൂക്ക് വന്നൂച്ചിയുടെ ഫ്രാൻസ് ഫൈനലിൽ കടന്നത്. പ്രതിരോധമാണ് ഫ്രഞ്ച് കരുത്ത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. ക്വാർട്ടറിലും സെമിഫൈനലിലും നിർണായകമായി മാറിയ റെന്നസ് സ്‌ട്രൈക്കർ മാത്തിസ് ലംബോർഡെ, വലൻസിയൻസ് മിഡ്ഫീൽഡർ ഇസ്മായിൽ ബൗനെബ് എന്നിവരിലും പ്രതീക്ഷകൾ ഏറെയാണ്. 2001ലാണ് ഫ്രാൻസ് ചാമ്പ്യൻമാരായത്.

Continue Reading

Football

കൊച്ചിയില്‍ ആവേശ സമനില

ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു

Published

on

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

Continue Reading

Trending