Connect with us

Football

കാള്‍ട്ടണ്‍ ചാപ്മാന്‍: പുറത്തെ സൗമ്യനല്ല; കളിക്കളത്തിലെ തീക്കാറ്റ്

അന്തരിച്ച കാള്‍ട്ട് ചാപ്മാനെ ഐ.എം വിജയന്‍ ഓര്‍മിക്കുന്നു

Published

on

നൗഫല്‍ പനങ്ങാട്

സമ്പൂര്‍ണനായൊരു മിഡ്ഫീല്‍ഡറായിരുന്ന കാള്‍ട്ടണ്‍ ചാപ്മാന്‍.പുറത്ത് എല്ലാവരുമായും സൗഹദം സൂക്ഷിക്കുന്നമിതഭാഷിയായ ചാപ്പ്മാന്‍ അല്ല വിസിലടി നാദം മുഴങ്ങിയാല്‍പിന്നെ കാണുകയെന്ന് സഹ താരമായിരുന്ന ഐ.എം വിജയന്‍ ഓര്‍ക്കുന്ന. ഉന്തിയ പല്ലും ഉയര്‍ന്നു നില്‍ക്കുന്ന മുടിയുമായി മൈതാനത്തെ അടക്കിവാണിരുന്നു ഒരു ടോട്ടല്‍ ഫുട്‌ബോളറായിരുന്നു ചാപ്മാന്‍. പലപ്പോഴും അവനുള്ളത് മറ്റംഗങ്ങളെപ്പോലെ എനിക്കും കളിക്കാന്‍ വല്ലാത്ത ആത്മവിശ്വാസം നല്‍കിയുന്നു.ഒരിക്കലും അവന്റെ ഭാഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരുന്നില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മിന്നിയ മറ്റൊരു സഹകളിക്കാരനില്ലായിരുന്നു. നെഹ്‌റു കപ്പില്‍ സെമിഫൈനലില്‍ ഇറാഖിനെതിരെ നേടിയ സമനില ഗോള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. വല്ലാത്ത ആത്മാര്‍ത്ഥതയായിരുന്നു അവന് കളിയോട്. ഓരോ നീക്കത്തിലും അത് പ്രകടമായിരുന്നു.

അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം ധന്‍രാജിന്റെ സ്മരണക്കായി പാലക്കാട് വെച്ച് നടന്ന സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. തൃശൂരില്‍ പരിശീലകന്റെ റോളില്‍ വന്നപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് വരാമെന്നായിരുന്നു മറുപടി.കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് അവന്റെ വിയോഗത്തില്‍ വല്ലാത്ത സങ്കടമുണ്ട്. ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം കളിക്കുമ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്.ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് വെച്ച് കുടുംബസമേതം പോയികണ്ടിരുന്നു.മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു അവന്. അതുകൊണ്ടാണ് കളി നിര്‍ത്തിയിട്ടും പരിശീലക വേഷമെടുത്തണിഞ്ഞത്.

ആ സ്പിരിറ്റ് തൃശൂരിലും കണ്ടതാണ്. അന്നത്തെ കളിക്കിടെ.പരിശീലക സര്‍ക്കിള്‍ വിട്ട് പുറത്തേക്കിറങ്ങിയതിന് പല തവണ റഫറിയുടെ താക്കീത് നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടിയപ്പോഴും അതിന്റെ പിന്നിലെ ചലനത്തിന് പ്രചോദനമായി ചാപ്പ്മാനെന്ന കരുത്തനുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കണ്ണിയില്‍ നിന്ന് ഒരിതള്‍കൂടി കൊഴിഞ്ഞുപോകുമ്പോള്‍ മനസ്സ് പിടയുന്നുണ്ട്. വാക്കുകള്‍ ഇടറുന്നു. കാല്‍പ്പന്തുകളിയെ സ്‌നേഹിച്ച ആ വലിയ അനിയന് എല്ലാ വിധ പ്രമാണങ്ങളുമര്‍പ്പിക്കുകയാണെന്ന് വിജയന്‍ സ്മരിക്കുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending