Football
കാള്‍ട്ടണ്‍ ചാപ്മാന്‍: പുറത്തെ സൗമ്യനല്ല; കളിക്കളത്തിലെ തീക്കാറ്റ്
അന്തരിച്ച കാള്‍ട്ട് ചാപ്മാനെ ഐ.എം വിജയന്‍ ഓര്‍മിക്കുന്നു

നൗഫല്‍ പനങ്ങാട്
സമ്പൂര്‍ണനായൊരു മിഡ്ഫീല്‍ഡറായിരുന്ന കാള്‍ട്ടണ്‍ ചാപ്മാന്‍.പുറത്ത് എല്ലാവരുമായും സൗഹദം സൂക്ഷിക്കുന്നമിതഭാഷിയായ ചാപ്പ്മാന്‍ അല്ല വിസിലടി നാദം മുഴങ്ങിയാല്‍പിന്നെ കാണുകയെന്ന് സഹ താരമായിരുന്ന ഐ.എം വിജയന്‍ ഓര്‍ക്കുന്ന. ഉന്തിയ പല്ലും ഉയര്‍ന്നു നില്‍ക്കുന്ന മുടിയുമായി മൈതാനത്തെ അടക്കിവാണിരുന്നു ഒരു ടോട്ടല്‍ ഫുട്‌ബോളറായിരുന്നു ചാപ്മാന്‍. പലപ്പോഴും അവനുള്ളത് മറ്റംഗങ്ങളെപ്പോലെ എനിക്കും കളിക്കാന്‍ വല്ലാത്ത ആത്മവിശ്വാസം നല്‍കിയുന്നു.ഒരിക്കലും അവന്റെ ഭാഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരുന്നില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മിന്നിയ മറ്റൊരു സഹകളിക്കാരനില്ലായിരുന്നു. നെഹ്‌റു കപ്പില്‍ സെമിഫൈനലില്‍ ഇറാഖിനെതിരെ നേടിയ സമനില ഗോള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. വല്ലാത്ത ആത്മാര്‍ത്ഥതയായിരുന്നു അവന് കളിയോട്. ഓരോ നീക്കത്തിലും അത് പ്രകടമായിരുന്നു.
അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം ധന്‍രാജിന്റെ സ്മരണക്കായി പാലക്കാട് വെച്ച് നടന്ന സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. തൃശൂരില്‍ പരിശീലകന്റെ റോളില്‍ വന്നപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് വരാമെന്നായിരുന്നു മറുപടി.കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് അവന്റെ വിയോഗത്തില്‍ വല്ലാത്ത സങ്കടമുണ്ട്. ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം കളിക്കുമ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്.ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് വെച്ച് കുടുംബസമേതം പോയികണ്ടിരുന്നു.മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു അവന്. അതുകൊണ്ടാണ് കളി നിര്‍ത്തിയിട്ടും പരിശീലക വേഷമെടുത്തണിഞ്ഞത്.
ആ സ്പിരിറ്റ് തൃശൂരിലും കണ്ടതാണ്. അന്നത്തെ കളിക്കിടെ.പരിശീലക സര്‍ക്കിള്‍ വിട്ട് പുറത്തേക്കിറങ്ങിയതിന് പല തവണ റഫറിയുടെ താക്കീത് നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടിയപ്പോഴും അതിന്റെ പിന്നിലെ ചലനത്തിന് പ്രചോദനമായി ചാപ്പ്മാനെന്ന കരുത്തനുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കണ്ണിയില്‍ നിന്ന് ഒരിതള്‍കൂടി കൊഴിഞ്ഞുപോകുമ്പോള്‍ മനസ്സ് പിടയുന്നുണ്ട്. വാക്കുകള്‍ ഇടറുന്നു. കാല്‍പ്പന്തുകളിയെ സ്‌നേഹിച്ച ആ വലിയ അനിയന് എല്ലാ വിധ പ്രമാണങ്ങളുമര്‍പ്പിക്കുകയാണെന്ന് വിജയന്‍ സ്മരിക്കുന്നു.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
GULF2 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala2 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala2 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്