Connect with us

News

ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു ശേഷവും ഗസയിൽ ആക്രമണം തുടർന്ന് ഇസ്രാഈല്‍

തിങ്കളാഴ്ച രാത്രി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത്.

Published

on

മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതിനു ശേഷവും റഫ അതിര്‍ത്തിയില്‍ വെടിവയ്പ്പും ബോംബിങ്ങും തുടര്‍ന്ന് ഇസ്രാഈല്‍. തിങ്കളാഴ്ച രാത്രി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത്. എന്നാല്‍ ഇതിനുശേഷവും ജനങ്ങളോട് റഫ അതിര്‍ത്തി വിട്ട് പോകാന്‍ ഇസ്രാഈല്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യോമമാര്‍ഗം ലഖുലേഖകള്‍ നല്‍കിയും റേഡിയോ മാര്‍ഗവുമാണ് അറിയിപ്പ് ജനങ്ങളിലേക്ക് എത്തിച്ചത്.

സുരക്ഷിതമെന്ന് ഇസ്രാഈല്‍ അവകാശപ്പെടുന്ന അല്‍ മവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് ഐ.ഡി.എഫ് വക്താവ് ലെഫ്റ്റനെന്റ് കേണല്‍ നേതാവ് ശോശാനി പറഞ്ഞു. ഇസ്രാഈലിന്റെ ഈ ആക്രമണം ഗസയിലെ വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമെന്ന് ഹമാസ് ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഹമാസ് നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമാണോ ഇസ്രാഈല്‍ നടത്താനിരിക്കുന്ന ഈ ആക്രമണം എന്നും വ്യക്തമല്ല.

രാജ്യത്തിന്റെ നന്മക്കായി ഹമാസിലെ രാക്ഷസന്മാരെ തങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത്. ഹമാസിനെതിരെയുള്ള പൂര്‍ണ വിജയമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇസ്രാഈലിന്റെ ഈ ആക്രമണ പദ്ധതിയെ അനുകൂലിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ഇസ്രാഈല്‍ റഫയില്‍ ആക്രമണം നടത്തിയാല്‍ അത് ഫലസ്തീന്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അത് വലിയ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയായി മാറുമെന്നും അതിനാല്‍ തങ്ങള്‍ ഇതിനെ അനുകൂലിക്കില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് സ്‌പോക്മാന്‍ മാത്യു മില്ലര്‍ പറഞ്ഞു.

ഹമാസ് അംഗങ്ങള്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് ഇസ്രാഈല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ആദ്യ ഭാഗത്തില്‍ ഇസ്രാഈലിന്റെ പട്ടാളക്കാരെ മുഴുവന്‍ നെറ്റ്സറീം ഇടനാഴിയില്‍ നിന്ന് നീക്കം ചെയ്യുകയും പാലായനം ചെയ്ത ഫലസ്തീനികളെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശാശ്വതമായി നിര്‍ത്തുകയും ചെയ്യും. അവസാനമായി ഗസ മുനമ്പിലെ ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കും. ഇതിനു പകരമായി ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രഈല്‍ പൗരന്‍മാരെ വിട്ടയക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending