Connect with us

Culture

രണ്ട് ഗോള്‍ ജയത്തോടെ സീസണ് തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉജ്ജ്വല തുടക്കമിട്ടു. സ്ലൊവേനിയിന്‍ താരം മാറ്റെജ് പോപ്ലാട്‌നിക് (76), സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റോജനോവിച് (86) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്.

ഗോളുകള്‍ വന്ന വഴി

ഒന്നാം ഗോള്‍: സ്ലോവേനിയന്‍ താരം മാറ്റെജ് പോപ്ലാട്‌നിക്കിന്റെ ഹെഡര്‍ ഗോളില്‍ എടികെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ലീഡ്. 76ാം മിനിറ്റിലാണ് പോപ്ലാട്‌നിക് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ സ്റ്റോജനോവിച്ച് തൊടുത്ത ഷോട്ട് എടികെ താരം ജേഴ്‌സന്റെ കാലില്‍ത്തട്ടി തെറിക്കുന്നു. ഓടിയെത്തിയ പോപ്ലാട്‌നിക് ഉയരം മുതലെടുത്ത് മികച്ചൊരു ഹെഡറിലൂടെ ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-0

രണ്ടാം ഗോള്‍: പത്ത് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് വര്‍ധിപ്പിക്കുന്നു. ആദ്യ ഗോളിനു വഴിയൊരുക്കിയ സ്റ്റോജനോവിച്ചാണ് ഇക്കുറി ലക്ഷ്യം കണ്ടത്. ഹാളിചരണ്‍ നര്‍സാരിയില്‍നിന്ന് കിട്ടിയ പന്തുമായി ജേഴ്‌സനെ കടന്നു മുന്നോട്ടു കയറി സെര്‍ബിയന്‍ താരം തൊടുത്ത പൊള്ളുന്ന ഷോട്ട്, എടികെ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ സ്‌കോര്‍ 2-0.

india

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ആരാകും? രാഹുല്‍ ഗാന്ധി യോഗം ബഹിഷ്‌ക്കരിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍.

Published

on

നിലവിലെ മുഖ്യ തെരഞ്ഞടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കാനിരിക്കെ പുതിയ കമ്മീഷണറെ (സിഇസി) തീരുമാനിക്കാനുള്ള തെരഞ്ഞടുപ്പു കമ്മിറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ ഫെബ്രുവരി 18നാണ് വിരമിക്കുക. പുതിയ ആളെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കമ്മിറ്റി ചേരുക. പുതിയ കമ്മീഷണറെ (സിഇസി) നിയമിക്കുന്നത് സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം നടപ്പാക്കുന്ന ആദ്യ നിയമനമാണിത്.

സെര്‍ച്ച് കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് ഒരു പേര് ശുപാര്‍ശ ചെയ്യുക. തുടര്‍ന്ന് രാഷ്ട്രപതി നിയമനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ കൂടാതെ പുതിയ കമ്മിഷണര്‍മാരയേും ഇന്നു നിയമിച്ചേക്കും. അങ്ങനെയെങ്കില്‍ സമ്പൂര്‍ണ്ണമായ ഒരു അഴിച്ചു പണിയാവും നടത്തുക. തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമത്തിലെ ഭേദഗതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസ് സുപ്രീം കോടതി ഫെബ്രുവരി 19 നാണ് പരിഗണിക്കുക. അതിനാല്‍ ഈ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നത് ഉറപ്പില്ല.

നിലവിലെ നിയമമനുസരിച്ച്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമായ പദവി വഹിക്കുന്നവരോ വഹിച്ചവരോ ആയ വ്യക്തികളില്‍ നിന്നാണ് സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് നടത്തിപ്പിലും നടത്തിപ്പിലും അറിവും പരിചയം സല്‍പ്പേരുമുള്ള വ്യക്തികളായിരിക്കും ഇവര്‍ . പുതിയ സി ഇസി സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്നത് ഗ്യാനേഷ് കുമാറിനാണ്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുഖ്ബീര്‍ സിംഗ് സന്ധുവാണ് ഈ സ്ഥാനത്തേയ്ക്കു സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍,.

2023 ലെ നിയമം പാസാക്കുന്നതുവരെ, സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു സംവിധാനമോ എഴുതപ്പെട്ട നടപടിക്രമമോ ഉണ്ടായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 324 പാര്‍ലമെന്റിന്റെ നിയമത്തെ അടിസ്ഥാനമാക്കി രാഷ്ട്രപതിയുടെ വിവേചനാധികാരത്തിലാണ് ആ നിയമനങ്ങള്‍ നടന്നത് . അതിനാല്‍, എക്സിക്യൂട്ടീവ് ബോഡിയുടെ, അതായത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം രാഷ്ട്രപതി ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ രീയിയി്ല്‍ പരാതി ഉര്‍ന്നതിനെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടു. 2023 മാര്‍ച്ചില്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സിഇസിയുടെയും ഇസിമാരുടെയും നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍, അവ സ്വതന്ത്രമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

Continue Reading

News

അമേരിക്കയെ വലച്ച് പേമാരിയും പ്രളയവും മഞ്ഞുകാറ്റും; മരണം ഒന്‍പതായി

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

Published

on

തെക്കു കിഴക്കൻ യു.എസിലെ അതികഠിനമായ കാലാവസ്ഥയിൽ ഒമ്പതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

അമ്മയും 7 വയസ്സുള്ള കുട്ടിയുമുൾപ്പെടെ നിരവധി മരണങ്ങൾക്ക് കാരണം പെട്ടെന്ന് ഉയർന്ന വെള്ളത്തിൽ കാറുകൾ കുടുങ്ങിയതാണെന്ന് ബെഷിയർ പറഞ്ഞു. ആളുകളോട് റോഡുകളിൽ നിന്ന് മാറി നിൽക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകി. തിരയലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ഘട്ടമാണെന്നും കൊടുങ്കാറ്റ് ഏകദേശം 39,000 വീടുകളിൽ വൈദ്യുതി മുടക്കിയെന്നും ബെഷിയർ പറഞ്ഞു. ചില പ്രദേശങ്ങളിൽ കാറ്റ് വീശുന്നത് തുടരുന്നത് തടസ്സങ്ങൾ ഏറ്റുന്നതായും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ കെൻ്റക്കിയിൽ, ക്ലേ കൗണ്ടിയിലെ വെള്ളപ്പൊക്കത്തിൽ 73 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി കൗണ്ടി എമർജൻസി മാനേജ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ റെവെല്ലെ ബെറി അറിയിച്ചു.കെന്റക്കിക്ക് അപ്പുറത്തുള്ള യു.എസിൻ്റെ ഭൂരിഭാഗവും ശൈത്യകാല കാലാവസ്ഥയുടെ മറ്റൊരു ദുരിതാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. വടക്കൻ സമതലങ്ങളിൽ ജീവൻ അപായപ്പെടുത്തുന്ന മഞ്ഞുകാറ്റിനെയും കൊടും തണുപ്പിനെയും അഭിമുഖീകരിക്കുകയാണ്. ജോർജിയയുടെയും ഫ്ലോറിഡയുടെയും ചില ഭാഗങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ കെൻ്റക്കിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. കെന്റക്കിയുടെയും ടെന്നസിയുടെയും ചില ഭാഗങ്ങളിൽ വാരാന്ത്യ കൊടുങ്കാറ്റിൽ 15 സെൻ്റീമീറ്റർ വരെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ സേവനത്തിലെ മുതിർന്ന ഉ​ദ്യോഗസ്ഥനായ ബോബ് ഒറവെക് പറഞ്ഞു.

തങ്ങളുടെ അത്യാഹിത വിഭാഗം അടച്ചുപൂട്ടിയതായും എല്ലാ രോഗികളെയും മേഖലയിലെ മറ്റ് രണ്ട് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും ജാക്‌സൺ നഗരത്തിലെ കെന്റക്കി റിവർ മെഡിക്കൽ സെന്റർ അറിയിച്ചു. എപ്പോൾ സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കാൻ ഞായറാഴ്ച രാവിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്ന് ആശുപത്രി അറിയിച്ചു. വെർജീനിയയിലെ ബുക്കാനൻ കൗണ്ടിയിൽ, മണ്ണിടിച്ചിലിൽ ഒന്നിലധികം റോഡുകൾ തടസ്സപ്പെട്ടതായി ഷെരീഫ് ഓഫിസ് അറിയിച്ചു.

Continue Reading

kerala

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; 9600ത്തിലധികം പേര്‍ സ്റ്റേഷനിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

അണ്‍റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള്‍ പ്രസ്തുത സമയത്തിനുള്ളില്‍ വിറ്റുപോയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Published

on

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 ഓളം പേര്‍ മരിച്ച സംഭവത്തില്‍ പ്രസ്തുത ദിവസത്തെ ജനറല്‍ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ 2,600ഓളം അധിക ടിക്കറ്റുകള്‍ അണ്‍റിസേവ്ഡ് കാറ്റഗറിയില്‍ മാത്രമായി വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. അണ്‍റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള്‍ പ്രസ്തുത സമയത്തിനുള്ളില്‍ വിറ്റുപോയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയായി ന്യൂഡല്‍ഹി സ്റ്റേഷനില്‍ പ്രതിദിനം പ്രസ്തുത സമയത്ത് ശരാശരി 7000 ജനറല്‍ ടിക്കറ്റുകള്‍ വരെ വില്‍ക്കാറുണ്ടെന്നും സംഭവം നടന്ന ദിവസം ഇത് 9600ല്‍ അധികമായിരുന്നുവെന്നുമാണ് കണക്കുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യു.ടി.എസ് വഴി അപകടം നടന്ന ദിവസം ആകെ ബുക്ക് ചെയ്തത് 54,000ത്തിലധികം ജനറല്‍ ടിക്കറ്റുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫെബ്രുവരി എട്ടാം തീയതി ഉള്ളതിനേക്കാള്‍ കുറവായിരുന്നു അപകടമുണ്ടായ ദിവസത്തെ കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്ക് നിയന്ത്രണവിധേയമാക്കേണ്ടിയിരുന്നതാണെന്നും ഫെബ്രുവരി എട്ടിന് ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം നിലവില്‍ ഇന്ത്യന്‍ റെയില്‍വേ പല ലൈനുകളിലെയും ടിക്കറ്റുകള്‍ പരിശോധിക്കുന്നില്ലെന്നും ഇതിനകം തന്നെ വലിയ തിരക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും ട്രെയിനില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമാണെന്ന് ഡല്‍ഹി പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞിരുന്നു. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.

14ാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നില്‍ക്കേ 16ാം പ്ലാറ്റ്‌പോമില്‍ ട്രെയിന്‍ വരുന്നതായി പറഞ്ഞുവെന്നും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രയാഗ് രാജ് എക്‌സ്പ്രസും പ്രയാഗ് രാജ് സെപഷ്യല്‍ ട്രെയിനും ഒരേ സമയത്ത് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് അറിയിപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.

മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം ഉണ്ടായത്. സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Continue Reading

Trending