Connect with us

More

ഗാന്ധിജിക്കും നെഹ്‌റുവിനും അവഗണന; രാജസ്ഥാന്‍ പാഠപുസ്തകം സവര്‍ക്കര്‍ മയം

Published

on

ജെയ്പൂര്‍: രാജസ്ഥാന്‍ സംസ്ഥാന സ്‌കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ പാഠ പുസ്തകത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരേക്കാള്‍ പരിഗണന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക്. ദേശീയതയുടെ അതിപ്രസരം നിറഞ്ഞു നില്‍ക്കുന്ന ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയം, പാകിസ്താന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ കത്തി നില്‍ക്കുന്ന സമകാലിക വിഷയങ്ങളാണ് 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുണ്ടായിരുന്ന പാഠഭാഗം പൂര്‍ണമായി ഒഴിവാക്കി. മഹാത്മാഗാന്ധിയെക്കുറിച്ചുണ്ടായിരുന്ന പാഠഭാഗം ഭാഗികമായി ചുരുക്കുകയും ചെയ്തു. ഇതേ പുസ്തകത്തില്‍ തന്നെയാണ് സവര്‍ക്കര്‍ക്കായി കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചിരിക്കുന്നത്.
രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെപ്പോലും ഹിന്ദുത്വ വല്‍ക്കരിക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയിരുന്നു. ഒമ്പതാംക്ലാസില്‍ നെഹ്‌റുവിനെക്കുറിച്ച് ധാരാളം പറയുന്നുണ്ടെന്നും എല്ലാ ക്ലാസിലും എല്ലാ നേതാക്കളേയും പറയാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയത്. മാത്രമല്ല, പരസ്യമായ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തിനും സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ആയുധമാക്കുന്നതായാണ് ആരോപണം.
പത്താംക്ലാസ് പാഠപുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയും ബ്രിട്ടീഷ് ഭരണം നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പറയുന്നത്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ ഒരു പടി കൂടി കടന്ന് കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്ന ആക്ഷേപവും ഉന്നയിക്കുന്നു.
വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരി ആയിരുന്നുവെന്നും മഹാനായാ ദേശസ്‌നേഹിയും മികച്ച സംഘാടകനും ആണെന്നുമാണ് പത്താംക്ലാസ് പാഠപുസ്തകത്തില്‍ പറയുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിലെ ഗാന്ധിയുടെ പങ്ക് തരം താഴ്ത്തിക്കാണിക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വീര്‍ സവര്‍ക്കര്‍ സഹിച്ച ത്യാഗം വാക്കുകള്‍പ്പുറമാണെന്നാണ് വാദിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം

എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

Published

on

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Continue Reading

kerala

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

Published

on

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.

ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

Continue Reading

india

ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്‌

Published

on

ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.

അതിനിടെ, പുഴൽ സെൻ‍ട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.

ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോ​ഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.

Continue Reading

Trending