Connect with us

india

തനിഷ്‌ക് പരസ്യ വിവാദം; വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് വിമര്‍ശകര്‍ക്കെതിരെ പ്രമുഖരുടെ പ്രതിഷേധം

തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

Published

on

മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചതിന് പിന്നാലെ വിമര്‍ശകര്‍ക്കെതിരെ പ്രമുഖര്‍. വിവാദ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് രാഷ്ട്രീയ പ്രമുഖരടക്കം സംഘ് അജണ്ടക്കെതിരെ രംഗത്തെത്തിയത്.

തനിഷ്‌ക് തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകള്‍ക്കും കുടുംബത്തിനും മുസ്‌ലിമായ ഭര്‍ത്താവിന്റെ കുടുംബവുമായിയുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കിയ അമ്മായിയമ്മ. ഈ ചടങ്ങ് വീട്ടില്‍ ഈ വീട്ടില്‍ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ‘ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ’യെന്നാണ് അമ്മായിയമ്മ മറുചോദ്യം ഉന്നയിക്കുന്നത്. എന്നാല്‍ ലൗജിഹാദ് ്‌പ്രോത്സാഹിപ്പിക്കുന്ന വിഡിയോ എന്ന വിമര്‍ശനമുന്നയിച്ചാണ് സംഘ് പരിവാര്‍ അനുകൂലികള്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

റ്റാറ്റാ കമ്പനിയുടെ ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തനിഷ്‌കിനെതിരെ സംഘ്്പരിവാര്‍ ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിക്കാന്‍ പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക് തയാറാവുകയും ചെയ്തു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്.

അതേസമയം, ഇതിനു പിന്നാലെയാണ് തനിഷ്‌ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.

‘മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട’ എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം

https://twitter.com/beastoftraal/status/1315926093770096641

പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

india

മുഹമ്മദ് അഖ്‌ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി

കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Published

on

മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം തുടങ്ങി. കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

2015 സെപ്റ്റംബര്‍ 28-ന് ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിക്ക് സമീപമുള്ള ബിസാദ ഗ്രാമത്തിലാണ് 52-കാരനായ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു കൊന്നത്. അഖ്‌ലാഖിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്ത് ലഭിച്ചതായി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭഗ് സിംഗ് ഭാട്ടി ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. ‘അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഡിസംബര്‍ 12 ന് ഇത് പരിഗണിക്കും,’ ഭാട്ടി വ്യക്തമാക്കി.

Continue Reading

india

ചെന്നൈയില്‍ വ്യോമസേനയുടെ പിസി7 ട്രെയിനര്‍ വിമാനം തകര്‍ന്നു

പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ചെന്നൈ: ചെന്നൈ താംബരം വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ പിസി7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തിരുപ്പോരൂരിന് സമീപം തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വിമാനം തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തത ലഭ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending