Connect with us

Video Stories

ശാസ്ത്ര കോണ്‍ഗ്രസിലെ മോദി തരംഗം

Published

on

പി.ഇസ്മായില്‍ വയനാട്

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സര്‍ക്കസ് എന്നാണ് ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തികൊണ്ടുള്ള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ താന്‍ ഒരിക്കലും തന്നെ പങ്കെടുക്കില്ലന്നും അദ്ദേഹം തീര്‍ത്തു പറയുകയുണ്ടായി.ഇന്ത്യയില്‍ കെട്ടുകഥകള്‍ ശാസ്ത്രമാവുന്ന അധര വ്യായാമമാണ് നടക്കുന്നതെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ ഭരണ കാലയളവില്‍ തിരുപ്പതി, മുംബൈ, മൈസൂര്‍ എന്നിവിടങ്ങളില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസ്സുകളുടെ നിലവാരം വിലയിരുത്തിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.വിവാദങ്ങളും വിദൂഷക പ്രഭാഷണങ്ങളും മാത്രം ബാക്കി വെച്ചാണ് ഈ വര്‍ഷം ജലന്ധറിലെ ലവ് ലി സര്‍വ്വകലാശാല ആതിഥേയത്വം അരുളിയ നൂറ്റിയാറാമത് ശാസ്ത്ര കോണ്‍ഗ്രസിനും തിരശ്ശീല വീണത്.
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര സംഗമമായിരുന്നു പഞ്ചാബിലെ ജലന്ധറില്‍ നടന്നത്.തോമസ് സുഥോഫ്. അവ്രാം ഹെര്‍ഷ്‌കോ. ഡങ്കണ്‍ ഹാര്‍ഡെയ്ന്‍ തുടങ്ങിയ നോബേല്‍ ജേതാക്ക ളടക്കം അമേരിക്ക. ബ്രിട്ടന്‍ തുടങ്ങിയ 60 രാജ്യങ്ങളില്‍ നിന്ന് 30000 ശാസ്ത്ര പ്രതിഭകളാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ സംബന്ധിച്ചത്.ഡി ആര്‍ ഡി ഒ, ഐ എസ് ആര്‍ ഒ, എയിംസ്, യു ജി സി, ഐ ഐ സി ടി ഇ, എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരും ഭാഗവാക്കാവുകയുണ്ടായി.ലവ് ലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചതും 55 അടി ഉയരവും 25 ടണ്‍ ഭാരമുള്ളതുമായ മെറ്റല്‍മാഗ്‌ന എന്ന യന്ത്രമനുഷ്യന്‍ എല്ലാവരെയും വിസ്മയിപ്പിക്കുകയുണ്ടായി.കണ്ണില്‍ പതിയാത്ത ചെറിയ വസ്തുക്കളെ പോലും വലുതാക്കി കാണിക്കുന്നതും അഞ്ചാള്‍ പൊക്കമുള്ളതുമായ മൈക്രോസ്‌കോപിനു ചുറ്റും സെല്‍ഫിയെടുക്കാന്‍ ഓരോരുത്തരും അവിടെ മത്സരിക്കുകയായിരുന്നു. ലവ് ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ച കരവിരുതുകളാലോ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടോ ശാസ്ത്ര കുതുകികളുടെ മുടിനാരിഴ കീറിയ സംവാദങ്ങളാലോ സംഘാടക മികവിനാലോ അല്ല ജലന്ധറിലെ ശാസ്ത്ര കോണ്‍ഗ്രസ്സ് ശ്രദ്ധിക്കപ്പെട്ടത്. യുക്തിക്ക് നിരക്കാത്തതും അസംബന്ധങ്ങള്‍ നിറഞ്ഞതുമായ പ്രസംഗങ്ങളുടെ പേരില്‍ ശാസ്ത്രലോകത്തിന് മുന്നില്‍ ഇന്ത്യ മഹാരാജ്യം പരിഹാസപാത്രമായിരിക്കുകയാണ്.
ഭാവി ഇന്ത്യ ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന തലക്കെട്ടില്‍ നടത്തിയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജി. നാഗേശ്വരര്‍ റാവുവിവിന്റെ പ്രബന്ധമാണ് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുള്ളത്. പുഷ്പകവിമാനങ്ങള്‍ കൂടാതെ രാവണന് 24 വിമാനങ്ങളും ശ്രീലങ്കയില്‍ എയര്‍പോര്‍ട്ടും ഉണ്ടായിരുന്നുവെന്നാണ് പ്രബന്ധത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മനുഷ്യോത്പത്തി സംബന്ധിച്ച് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തേക്കാളും വിഷ്ണുവിന്റെ ദശാവതാരമാണ് മികച്ചതെന്നും അദ്ദേഹം ചുണ്ടികാട്ടി. കൗരവര്‍ ടെസ്റ്റ്യൂബ് ശിശുവാണെന്നതിനും പ്രാചീന ഇന്ത്യയില്‍ മിസൈല്‍ ടെക്‌നോളജി നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവും ഉന്നയിച്ചു. തമിഴ്‌നാട്ടിലെ ആളിയാറിലെ വേള്‍ഡ് കമ്മ്യൂണിറ്റി സെന്ററിലെ ശാസ്ത്രജ്ഞന്‍ കണ്ണന്‍ ജഗദല ക്യഷ്ണന്‍ എ.പി.ജെ കലാമിനേക്കാളും മികച്ച ശാസ്ത്രജ്ഞനായി കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനന്‍ ആണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഐന്‍സ്റ്റീന്‍ന്റെ ആപേക്ഷിക സിദ്ധാന്തത്തേക്കാളും ഒന്നാന്തരം തിയറി ഭാരതീയ വേദങ്ങളിലുണ്ടെന്നും അത് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ശരിവെച്ചതാണെന്നും തട്ടിവിട്ട വിദ്വാന്‍ എന്ന നിലയിലാണ് കേന്ദ്രമന്ത്രിക്ക് താമ്രപത്രം നല്‍കാന്‍ പ്രേരണയായത്. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തില്‍ ന്യൂട്ടനും ആപേക്ഷിക സിദ്ധാന്തത്തില്‍ ഐന്‍സ്റ്റീനും തെറ്റുപറ്റിയെന്നും തിരുത്താനായി പുരാണങ്ങളിലേക്ക് മടക്കയാത്ര നടത്തണമെന്നുമാണ് കണ്ണന്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. ന്യൂട്ടന്റെ ഗുരുത്വതരംഗത്തിന് പകരം മോദി തരംഗമെന്ന് പുനര്‍നാമകരണം വേണമെന്ന് ആവശ്യപ്പെടാനും അദ്ദേഹം മറന്നിട്ടില്ല. ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന ഗീബല്‍സിയന്‍ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ബി ജെ പി നേതാക്കള്‍ പുരാണ ത്തിലെ കഥാപാത്രങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഒട്ടേറെ പ്രസ്താവനകളാണ് ഇതിനകം നടത്തിയിട്ടുള്ളത്.ഐ എസ് ആര്‍ ഒ റോക്കറ്റുകളെ രാമന്റെ അമ്പിനോടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ഉപമിച്ചത്. പശുവിന്റെ സാമീപ്യം പോലും പനിക്കും ജലദോഷത്തിനും ആശ്വാസകരമായി മാറുമെന്നാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി വിളംബരം നടത്തിയത്. പൂര്‍വ്വജന്മങ്ങളിലെ പാപങ്ങളുടെ ഫലമാണ് ക്യാന്‍സര്‍ ബാധയെന്നാണ് സംഘ്പരിവാര്‍ കുഴലുത്തുകാരന്‍ ഹിമാന്ത ബിശ്വശര്‍മ്മ നടത്തിയ പരാമര്‍ശത്തിലുള്ളത്.ഇവരെല്ലാം ശാസ്ത്ര വിഷയത്തില്‍ അല്‍പജ്ഞാനികളും രാഷ്ട്രീയത്തിലെ ട്രപ്പീസ് കളിക്കാരും മാത്രമാണ്. എന്നാല്‍ ജലന്‍ധര്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വങ്കത്തം വിളിച്ചു കൂവിയവര്‍ പ്രഗത്ഭ ശാസ്ത്രജ്ഞരാണെന്നത് ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്.
കഴിഞ്ഞ നാലു വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസുകളിലെല്ലാം തന്നെ പല ശാസ്ത്രജ്ഞരും ഗവേഷകരും ആന മണ്ടത്തരങ്ങളാണ് വിളമ്പിയത്. പൗരാണിക ശാസ്തം സംസ്‌കൃതിയിലൂടെ എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഒരു സെഷന്‍ ഇടം പിടിച്ചതു പോലും അതിന്റെ തെളിവാണ്. ലോകത്തിലെ ആദ്യത്തെ വിമാനം രാവണന്റെ പുഷ്പകവിമാനം. ഗണപതിയുടെ ആനത്തലമാറ്റി വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി. എഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന ഗ്രഹാന്തര യാത്രകള്‍. ശസ്ത്രക്രിയയെ സംബന്ധിച്ചുള്ള ഋഗ്വേദ പരാമര്‍ശം. ഇത്തരം അസംബന്ധങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസ്സുകളില്‍ മുഴങ്ങിയത്.മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന മ്യത സഞ്ജീവിനിക്കായും 110 വയസ്സുവരെ യൗവ്വനം നിലനിര്‍ത്താനും പറ്റുന്ന ശിവ ഗുളികകളുടെയും കണ്ടെത്തലുകള്‍ക്കായും കോടികളാണ് കേന്ദ്ര ഭരണകൂടം മാറ്റി വെച്ചിട്ടുള്ളത്. വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും നിരന്തരമായ പ്രചാരണങ്ങളിലൂടെ ശാസ്ത്രീയത സ്ഥാപിച്ചെടുക്കാനാണ് തീവ്രഹിന്ദുത്വവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
ഇന്ത്യയില്‍ മാത്രല്ല ഈജിപ്തിലെയും ചൈനയിലെയും പുരാണ ഗ്രന്ഥങ്ങളിലും ഇത്തരം മിത്തുകള്‍ ധാരാളമായി കാണാന്‍ കഴിയും. വിവിധമത ഗ്രന്ഥങ്ങളിലും പല അത്ഭുങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വാസങ്ങള്‍ക്കെല്ലാം ശാസ്ത്രീയത കൈവരിക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലാത്തതാണ്. കാള്‍ സാഗന്റെയും എച്ച്.ജിവെല്‍സിന്റെയും ശാസ്ത്രീയ നോവലുകളിലും ശാസ്ത്ര സാങ്കേതികതയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ സൂചകങ്ങള്‍ കാണാന്‍ കഴിയും. ഭാവനകള്‍ക്കപ്പുറം അതിനെ ആരും ശാസ്ത്രമായി പരിഗണിക്കാറില്ല. ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനം പുനരാവര്‍ത്തനവും പരിശോധന വിധേയത്വവുമാണ്. അതിനപ്പുറം കാല്പനികതയ്ക്ക് ശാസ്ത്രീയമായ നിറം ചാര്‍ത്താനുള്ള നീക്കം ഭാവിതലമുറയോടുള്ള കൊടും പാതകം കൂടിയാണ്.
ആര്യഭട്ടയും മൈത്രിയും അപ്‌സരയും ബുദ്ധന്റെ ചിരിയും ആകാശ് ടാബ് ലെറ്റും നിര്‍മിച്ചു കൊണ്ട് ശാസ്ത്രലോകത്ത് സ്വന്തമായി കയ്യൊപ്പ് ചാര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.മലയാളി ശാസ്ത്രജ്ഞനായ എസ്. ഉണ്ണിക്കഷ്ണന്‍ നായരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1958ല്‍ നടപ്പിലാക്കിയ സയന്റിഫിക് പോളിസി റവല്യൂഷന്റെ ഫലമായിട്ടാണ് ശാസ്ത്രിയ നേട്ടങ്ങള്‍ ദ്രുതഗതിയില്‍ കൈവരിക്കാനായത്. ബഹിരാകാശ ഗവേഷണം. ആണവ ഗവേഷണം. നാനോ ടെക്‌നോളജി.ബയോടെക്‌നോളജി എന്നീ മേഖലകളില്‍ വലിയ രീതിയില്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞു ട്ടുണ്ടെങ്കിലും ഇനിയും ഇന്ത്യക്ക് ഒട്ടേറെ ദൂരം താണ്ടേണ്ടതുണ്ട്.ശുദ്ധവായു. ശുദ്ധജലം. വസ്ത്രം. പാര്‍പ്പിടം. ഭക്ഷ്യ ഉത്പാദനം. ആരോഗ്യരംഗം എന്നിവയിലെല്ലാം സ്വയംപര്യാപ്തരായി തീരേണ്ടതുണ്ട്. അമേരിക്ക.ജപ്പാന്‍. ബ്രിട്ടന്‍ തുടങ്ങിയ വന്‍കിട രാജ്യങ്ങളിലെ പത്തുലക്ഷം പേരുടെ കണക്കെടുപ്പില്‍ ശാസ്ത്രജ്ഞരുടെ എണ്ണം അയ്യായിരമാണ്.ഇന്ത്യയില്‍ അത് കേവലം 137 മാത്രമാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് അന്താരാഷ്ട്ര തലത്തിലെ ശാസ്ത്ര പ്രതിഭകളോടൊപ്പം അറിവും ആശയങ്ങളും കണ്ടു പിടുത്തങ്ങളും പങ്കിടാനുള്ള വേദി എന്ന നിലയിലാണ് രാഷ്ട്രശിലപികള്‍ ശാസ്ത്ര കോണ്‍ഗ്രസിനെ നോക്കി കണ്ടിട്ടുള്ളത്.രാഷ്ട്രീയ ലക്ഷ്യങ്ങളോട് എക്കാലവും അകലം പാലിച്ചുവെന്നതാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ സവിശേഷതകളില്‍ പ്രധാനവും. ലക്ഷ്യം മറന്നുള്ള മോദി ഭരണകൂടത്തിന്റെ ഇടപെടലുകളാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ നക്ഷത്ര തിളക്കം ഇല്ലാതാക്കിയത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending