Connect with us

Culture

രാവണന് വിമാനത്താവളമുണ്ടായിരുന്നു: പുതിയ വെളിപാടുകളുമായി സര്‍വകലാശാല വി.സി

Published

on

ജലന്ധർ: നൊബേൽ പുരസ്കാര ജേതാക്കൾ അടക്കം ലോകപ്രശസ്ത ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ശാഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ മണ്ടത്തരങ്ങളുടെ നീണ്ട പട്ടിക നിരത്തി ആന്ധ്രാ സര്‍വകലാശാല വൈസ് ചാന്‍സലര്‍. സ്റ്റെം സെല്‍ റിസര്‍ച്ച്, ടെസ്റ്റ് ട്യൂബ് ടെക്നോളജി, ഗൈഡഡ് മിസൈല്‍ തുടങ്ങിയ ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നതായാണ് ആന്ധ്രാപ്രദേശ് വൈസ് ചാൻസിലറുടെ കണ്ടെത്തൽ.

വെള്ളിയാഴ്ച ‌ഇന്ത്യൻ ശാസ്ത്ര കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്ന ആന്ധ്രാ സർവകലാശാല വൈസ് ചാന്‍സലർ പ്രഫ. ജി. നാഗേശ്വര റാവുവാണ് മണ്ടത്തരം വിളമ്പിയത്. ഇന്ത്യയുടെ പുരാതന ശാസ്ത്രം ആധുനിക ശാസ്ത്രത്തിനു സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ട്യൂബ് ശിശു, സ്റ്റെം സെൽ ഗവേഷണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു റാവു തന്‍റെ കണ്ടെത്തൽ അവതരിപ്പിച്ചത്.

എങ്ങനെയാണ് ഗാന്ധാരി 100 കുട്ടികൾക്ക് ജന്മം നൽകിയതെന്നത് ഏവർക്കും അവിശ്വസനീയവും അദ്ഭുതപ്പെടുത്തുന്നതുമാണ്. ഒരു ജന്മത്തിൽ മനുഷ്യ സ്ത്രീക്ക് 100 കുട്ടികളെ പ്രസവിക്കാനാകുമോയെന്ന് എല്ലാവരും ചോദിക്കും. ആളുകൾ പറയുന്നത് കൗരവർ കെട്ടുകഥയാണെന്നാണ്. ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടായതോടെ ഇത് വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതേ കാര്യം തന്നെ മഹാഭാരതത്തിൽ പറയുന്നു, 100 അണ്ഡങ്ങൾ 100 മൺപാത്രങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന്. ഇത് ടെസ്റ്റ് ട്യൂബ് ശിശുവിനും സ്റ്റെം സെൽ ഗവേഷണത്തിനും സമാനമാണ്.

സ്റ്റെം സെൽ ഗവേഷണം രാജ്യം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. എന്നാൽ ഇപ്പോൾ പോലും ഭൂരിപക്ഷം ആളുകൾക്കും സ്റ്റെം സെൽ ഗവേഷണം എന്താണെന്ന് അറിയില്ല. എന്നാൽ ആയിരം വർഷങ്ങൾക്കു മുമ്പ് നമ്മൾ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഈ സങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു അമ്മയിൽനിന്നും 100 കൗരവൻമാർ ജനിച്ചു- റാവു കൂട്ടിച്ചേർത്തു.

ശത്രുക്കളെ തുരത്തി, പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ച് ശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമന്‍ ഉപയോഗിച്ചിരുന്നത്. ഇത് ഗൈഡഡ് മിസൈലുകളുടെ ചരിത്രമാണ് പറയുന്നത്. രാവണന് 24 തരം വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ളതായിരുന്നു അവ. മാത്രമല്ല രാവണന് ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും റാവു പറഞ്ഞു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending