Culture
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ സംഘത്തെ അയക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയ കൂടുതല്‍ അംഗങ്ങളെ നിയോഗിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി പി. കെ സിങ് നിര്‍ദേശിച്ചു.
ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് സംഘത്തിന് നിര്‍ദേശം നല്‍കുന്നത്. കൂടുതല്‍ ബോട്ടുകള്‍, ഹെലികോപ്്റ്ററുകള്‍, ലൈഫ് ജാക്കറ്റ്, റെയിന്‍ കോട്ടുകള്‍, ബൂട്ടുകള്‍, ടവര്‍ ലൈറ്റുകള്‍ എന്നിവ നല്‍കും. ഫുഡ്പാക്കറ്റുകളും കുടിവെള്ളവും പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കാനും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കി. അടിയന്തിര സഹായമായി മരുന്നുകള്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടെലിഫോണ്‍ സംവിധാനം തകര്‍ന്നതോടെ വി-സാറ്റ് കമ്മ്യൂണിക്കേഷന്‍ ലിങ്കുകള്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ നേവി 51 ബോട്ടുകളിലായി മുങ്ങല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ എത്തിക്കാനും ക്യാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. ഇന്നലെ മാത്രം 1,000 ലൈഫ് ജാക്കറ്റുകളും 1300 ബൂട്ടുകളും നല്‍കി. വിമാന മാര്‍ഗം 1600 ഫുഡ് പാക്കറ്റുകളും വിതരണം ചെയ്യും. കോസ്റ്റ് ഗാര്‍ഡ് 27 സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് സംഘം പത്തനംതിട്ടയിലും ഏഴ് സംഘത്തെ ആലുവയിലും വിന്യസിച്ചു.
ഏഴ് സംഘം ആലപ്പുഴ, പറവൂരിലേക്ക് ഒരു സംഘത്തെയും അയച്ചിട്ടുണ്ട്. കോഴിക്കോട്, ചെങ്ങന്നൂര്‍, ചാലക്കുടിയിലേക്കും സംഘത്തെ അയച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 43 സുരക്ഷാ സേനകള്‍ 163 ബോട്ടുകളിയായി രക്ഷാ പ്രവര്‍ത്തനം നടത്തിവരുന്നു. കൂടുതല്‍ സേനകളും ഇന്ന് സംസ്ഥാനത്ത് എത്തും. 23 ഹെലികോപ്റ്ററുകളും 11 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. യെലഹങ്ക, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടതല്‍ എയര്‍ക്രാഫ്റ്റുകള്‍ സംസ്ഥാനത്ത് എത്തും. പ്രളയ ബാധിത പ്രദേശത്തേക്ക് 339 മോട്ടോര്‍ ബോട്ടുകള്‍ വിന്യസിച്ചു. 2800 ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യും. 27 ലൈറ്റ് ടവറുകളും സ്ഥാപിക്കും. കൂടാതെ 72 മോട്ടോര്‍ ബോട്ടുകളും 5000 ലൈഫ് ജാക്കറ്റുകളും ഉടനെത്തിക്കാനും തീരുമാനമായി. ഒരു ലക്ഷം ഫുഡ് പാക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഒരു ലക്ഷം കിറ്റുകള്‍ കൂടി എത്തിക്കും.
കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തി. 1.2 ലക്ഷം വെള്ളകുപ്പികള്‍ എത്തിക്കും. കൂടാതെ 1.2 ലക്ഷം കുപ്പികള്‍ കൂടി എത്തിക്കുന്നുണ്ട്. കൂടാതെ 2.9 ലക്ഷം ലിറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിന്‍ ഇന്ന് കായംകുളത്തെത്തും.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം