Connect with us

Video Stories

ഗോളടിച്ചും അടിപ്പിച്ചുംനെയ്മര്‍ തുടങ്ങി

Published

on

 
പാരിസ്: ഫുട്‌ബോള്‍ ലോകത്തെ വിലയേറിയ താരമായ നെയ്മര്‍ ജൂനിയറിന് തന്റെ പുതിയ തട്ടകമായ ഫ്രാന്‍സില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. ലീഗ് വണ്ണില്‍ ഗ്വിന്‍ഗാംപിനെതിരെ ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് മുന്‍ ബാര്‍സ താരം പി.എസ്.ജി ക്ലബ്ബുടമകളുടെയും ആരാധകരുടെയും വിശ്വാസം കാത്തത്. 62-ാം മിനുട്ടില്‍ പ്രതിരോധം കീറി മുറിച്ച് എഡിന്‍സന്‍ കവാനിക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് നല്‍കിയ നെയ്മര്‍ 82-ാം മിനുട്ടില്‍ കവാനിയുടെ പാസില്‍ നിന്ന് ലക്ഷ്യം കാണുകയായിരുന്നു. എവേ ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച പി.എസ്.ജി പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ജയം കണ്ടു.
222 കോടി യൂറോ എന്ന ഭീമന്‍ തുകയ്ക്ക് ബാര്‍സലോണയില്‍ നിന്നെത്തിയ നെയ്മറിനെ മുന്‍നിരയിലെ ഇഷ്ട പൊസിഷനായ ഇടതു വിങിലാണ് കോച്ച് ഉനായ് കളത്തിലിറക്കിയത്. മധ്യത്തില്‍ എഡിന്‍സന്‍ കവാനിയും വലതുഭാഗത്ത് എയ്ഞ്ചല്‍ ഡിമരിയയും അണിനിരന്നതോടെ പി.എസ്.ജിയുടെ മുന്നേറ്റനിര പൂര്‍ണമായും ലാറ്റിനമേരിക്കനായി മാറി.
20-ാം മിനുട്ടില്‍ എതിര്‍ഹാഫിന്റെ മധ്യത്തില്‍ വെച്ച് പന്ത് സ്വീകരിച്ച നെയ്മര്‍ പ്രതിരോധക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ 35-ാം മിനുട്ടില്‍ വലതുബോക്‌സിനു പുറത്തുനിന്ന് ബ്രസീല്‍ താരം വളച്ചുനല്‍കിയ ക്രോസില്‍ നിന്ന് മാര്‍ക്വിന്യോസ് തൊടുത്ത ഹെഡ്ഡര്‍ ക്രോസ്ബാറിനെ വിറപ്പിച്ച് മൈതാനത്ത് തിരിച്ചെത്തി. പി.എസ്.ജിയുടെ താരനിരയെ പ്രതിരോധത്തിലൂന്നി ഗ്വിന്‍ഗാംപ് നേരിട്ടപ്പോള്‍ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
51-ാം മിനുട്ടില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഡിമരിയ തൊടുത്ത ഷോട്ട് ഭീഷണിയുയര്‍ത്താതെ പുറത്തുപോയി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആദ്യഗോള്‍ പിറന്നു. ഗ്വിന്‍ഗാംപ് പ്രതിരോധവും ഗോള്‍കീപ്പറും തമ്മിലുള്ള ആശയക്കുഴപ്പം ജോര്‍ദാന്‍ ഇകോകോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചപ്പോഴാണ് കളിയിലാദ്യമായി ഗോള്‍ പിറന്നത്. ബക്‌സിനു പുറത്തുനിന്ന് കവാനിക്ക് പന്തെത്തിക്കാനുള്ള നെയ്മറിന്റെ ശ്രമം ബ്രാഗ റൊബോച്ചോ വിഫലമാക്കിയപ്പോള്‍ പന്ത് ലഭിച്ച ഇകോകോ ഗോള്‍കീപ്പര്‍ക്ക് പാസ് ചെയ്തു. എന്നാല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന കീപ്പര്‍ക്ക് ലഭിക്കാതെ വലതുപോസ്റ്റില്‍ തട്ടിയ പന്ത് ഗോളിലെത്തി. (0-1).
62-ാം മിനുട്ടില്‍ പി.എസ്.ജി ബോക്‌സിനടുത്തു നിന്ന് തുടങ്ങിയ നീക്കമാണ് നെയ്മറും കവാനിയും ചേര്‍ന്ന് ഗോളിലെത്തിച്ചത്. തിയാഗോ സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച നെയ്മര്‍ മധ്യവര വരെ മുന്നേറി രണ്ട് ഗ്വിന്‍ഗാംപ് താരങ്ങള്‍ക്കിടയിലൂടെ ത്രൂപാസ് നല്‍കി. സ്വതന്ത്രനായി ഓടിക്കയറിയ കവാനി ബോക്‌സിന്റെ അതിര്‍ത്തിവരയില്‍ നിന്ന് ഗോള്‍കീപ്പറുടെ ഇടതുവശം ചേര്‍ന്ന് കൃത്യതയോടെ ഫിനിഷ് ചെയ്തു. (0-2).
82-ാം മിനുട്ടിലാണ് നെയ്മറും സ്‌കോര്‍ ഷീറ്റില്‍ പേര് ചേര്‍ത്തത്. ബോക്‌സില്‍ നിന്ന കുര്‍സാവ നല്‍കിയ ഹൈബോളില്‍ നിന്ന് നെയ്മര്‍ ഹെഡ്ഡറുതിര്‍ത്തെങ്കിലും അതിന് കൃത്യതയുണ്ടായിരുന്നില്ല. പന്ത് പുറത്തു പോകുംമുമ്പ് സ്വന്തമാക്കിയ കവാനി ഗോളിനു തൊട്ടുമുന്നില്‍ വെച്ച് നെയ്മറിന് കൈമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. (0-3).
ലീഗ് വണ്ണിലെ മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോയും ഒളിംപിക് ലിയോണും മാഴ്‌സെയും സെയ്ന്റ് എറ്റിയന്നെയും രണ്ടാം ജയം നേടി. റാഡമല്‍ ഫാല്‍ക്കാവോയുടെ ഇരട്ട ഗോളുകളില്‍ മൊണാക്കോ ദിയോണിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തിയപ്പോള്‍ റെന്നസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ലിയോണിന്റെ ജയം. മാഴ്‌സെ എവേ ഗ്രൗണ്ടില്‍ നാന്റസിനെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ എറ്റിയന്നെ കയേനിനെയാണ് അതേ സ്‌കോറിന് തോല്‍പ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending