Connect with us

Culture

കൈവിടില്ല കോഴിക്കോട്

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ഇടതിനെക്കാള്‍ വലതിനെ ജയിപ്പിച്ച ചരിത്രമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിനുള്ളത്. പലപ്പോഴായി പുനരേകീകരണം നടന്ന മണ്ഡലത്തെ ഒരേ അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. ഇടതു മുന്‍തൂക്കമുളള ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്ക് ചേര്‍ക്കപ്പെടുകയും യു.ഡി.എഫിന് മേല്‍ക്കൈയുള്ള തിരുവമ്പാടി വയനാട് മണ്ഡലത്തിലേക്കു മാറ്റുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് 2009ല്‍ സിറ്റിംഗ് സീറ്റില്‍ മത്സരത്തിനിറങ്ങിയത്. പക്ഷെ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യു.ഡി.എഫ് വെന്നിക്കൊടി നാട്ടി.
തദ്ദേശ സ്ഥാപന ഭരണത്തിന്റെയും അസംബ്ലി മണ്ഡലത്തിന്റെയും കണക്കെടുത്താല്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഒഴിച്ചാല്‍ ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് ഒപ്പമാണ്. കണ്ണൂര്‍ കഴിഞ്ഞാല്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും ഇവിടെയാണ്. നിയമസഭയിലെ കണക്ക് വെച്ച് നോക്കിയാല്‍ കിട്ടുന്ന ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം തെറ്റുന്നുവെന്നതാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കണ്ടത്.
1951ല്‍ അച്യുതന്‍ ദാമോദരന്‍ മേനോന്‍ (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി), 1957ല്‍ കെ.പി കുട്ടികൃഷ്ണന്‍ നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1962ല്‍ സി.എച്ച് മുഹമ്മദ്‌കോയ (മുസ്‌ലിംലീഗ്), 1967ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1971ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1977ല്‍ വി.എ സയ്യിദ് മുഹമ്മദ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1980ല്‍ ഇ.കെ. ഇമ്പിച്ചി ബാവ (സി.പി. എം), 1984 ല്‍ കെ. ജി അടിയോടി (ഇന്ത്യന്‍ നാഷണ ല്‍ കോണ്‍ഗ്രസ്), 1989ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോ ണ്‍ഗ്രസ്), 1991 ല്‍ കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1996ല്‍ എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍), 1998ല്‍ പി ശങ്കരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1999ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2004ല്‍ എം.പി വീരേന്ദ്രകുമാര്‍ (ജനതാദള്‍ സെക്യുലര്‍), 2009ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2014 ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഐക്യ കേരളത്തിന് മുമ്പുള്ള രണ്ട് തെരഞ്ഞെടുപ്പുകളില്‍ ആദ്യതവണ ജയിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി ഇപ്പോഴില്ല. രണ്ടാം തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനായിരുന്നെങ്കിലും കേരള രൂപീകരണത്തിന് ശേഷമുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി മുസ്‌ലിം ലീഗാണ് വിജയിച്ചത്.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ മണ്ഡലം കോണ്‍ഗ്രസ് നേടി. തുടര്‍ന്ന് സി.പി.എം പിടിച്ചെടുത്തു. എന്നാല്‍, തുടര്‍ച്ചയായി നാലു തവണ കോണ്‍ഗ്രസ് മണ്ഡലം കൈവശം വെച്ചു. ശേഷം ജനതാദള്‍. തുടര്‍ന്ന് രണ്ടു തവണ കോണ്‍ഗ്രസ്, വീണ്ടും ജനതാദള്‍. ഇപ്പോഴത്തെ കോഴിക്കോട് മണ്ഡലം രൂപീകരിച്ച 2009ല്‍ കണ്ണൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍, സി.പി.എം യുവ നേതാവ് പി.എ മുഹമ്മദ് റിയാസിനെ അടിയറവ് പറയിച്ച് മണ്ഡലം പിടിച്ചെടുത്തു. 2014ല്‍ രണ്ടാം അങ്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ വിജയരാഘവനെ വീണ്ടും ഭൂരിപക്ഷം 16883 ആയി വര്‍ധിപ്പിച്ച് എം.കെ രാഘവന്‍ തോല്‍പ്പിച്ചു.
സൗമ്യമായ പെരുമാറ്റവും ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികള്‍ കൊണ്ടു വന്ന് നടപ്പാക്കുന്നതിലെ സജീവതയുമാണ് എം.കെ രാഘവനെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ക്യാന്‍സര്‍ സെന്റര്‍ എത്തിച്ചതും റെയില്‍വെസ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചതും വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്നതും എം.കെ രാഘവനാണ്.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ എത്തിച്ചതും പ്രളയ കാലത്ത് സ്വന്തം ചെലവില്‍ വിപുലമായി ആശ്വാസമെത്തിച്ചതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും ചെലവേറിയ ബേപ്പൂര്‍-ബീച്ച്-എരഞ്ഞിപ്പാലം ഫ്‌ളൈഓവര്‍ കം ആറുവരി റോഡ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് അംഗീകാരം നേടി പ്രവര്‍ത്തി തുടങ്ങാനിരിക്കുന്നത്. നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ പ്രദീപ്കുമാറിനെയാണ് സി.പി.എം കളത്തിലിറക്കിയത്. 13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദീപിന് എടുത്തു പറയാവുന്ന വികസനപദ്ധതികളൊന്നുമില്ല. കഴിഞ്ഞതവണ ബി.ജെ.പി യുടെ സി.കെ പത്മനാഭന്‍ 115760 വോട്ട് നേടിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 12,64,844 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ക്കാണ് (6,51,560) മേല്‍ക്കൈ. പുരുഷന്മാര്‍ 6,13,276. എട്ട് ട്രാന്‍സ് ജെന്‍ഡറും ഉണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending