Culture
ശ്രീജിത്ത് മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ 300 ദിവസം പിന്നിട്ട് അഞ്ച് സമരങ്ങള്‍
സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ശ്രീജിത്ത് മാത്രമല്ല, അധികാരികളുടെ കനിവ് തേടി സമരരംഗത്തുള്ളത്. ശ്രീജിത്തിന്റേത് കൂടാതെ, 300 ദിവസം പിന്നിട്ട അഞ്ച് സമരങ്ങളാണ് ഇവിടെ നടക്കുന്നത്. വാടകവീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനെ തുടര്‍ന്ന് കയറിക്കിടക്കാന്‍ ഒരു ചെറുവീടിനായി 76കാരിയായ തൃക്കണ്ണാപുരം സ്വദേശി കനകമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ 548 ദിവസമായി സമരമിരിക്കുന്നു. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കനകമ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ആരെങ്കിലും എത്തിക്കുന്ന ആഹാരം കഴിച്ചാണ് കനകമ്മ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമാണ്.
നാലുമാസം പ്രായമുള്ള മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായാണ് ഊരൂട്ടമ്പലം സ്വദേശിയായ പിതാവ് സുരേഷ് ബാബുവും ഭാര്യ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് 392 ദിവസം പിന്നിട്ടു. 2016 ജൂലൈ 10ന് എസ്.എ.ടി ആസ്പത്രിയില്‍ രുദ്ര മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സമരത്തിനിടെ, സുരേഷ് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കവിളില്‍ വേല്‍ കുത്തിയും കുരിശുചുമന്നും പലരീതിയിലും പ്രതിഷേധിച്ചു. ഭാര്യയെ പ്രതീകാത്മകമായി കിടത്തി ശവമഞ്ചം ചുമക്കേണ്ടിയും വന്നു. സുരേഷിന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ മൂത്ത മകള്‍ ദുര്‍ഗയെ സമരത്തിനിറക്കിയതും കേസായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് സുരേഷ് സമരം തുടരുന്നത്.
ജീവന് ഭീഷണിയായ പാറക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് കിളിമാനൂര്‍ സ്വദേശി സേതു സമരം ആരംഭിച്ചത്. 302 ദിവസം നീണ്ട സമരത്തിനിടെ ഇടക്ക് അറസ്റ്റിനും വിധേയനായി. അനിയന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഇപ്പോള്‍ സേതുവിനുണ്ട്. വീട്ടില്‍ നിന്നു 130 മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നു കരിങ്കല്‍ച്ചീളികള്‍ തെറിച്ച് മക്കള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് സേതു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇടക്ക് അറസ്റ്റുണ്ടായി. അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞു. രണ്ടുമാസം സെക്രട്ടറിയേറ്റിനുമുന്നില്‍ കാണരുതെന്ന വിലക്കുണ്ടായതോടെ സമരം താല്‍ക്കാലികമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഇടക്ക് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അപകടത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുക അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപ്പെടുത്തിയെന്ന പരാതിയുമായി കൊല്ലം സ്വദേശിയായ ശശിയും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. രണ്ടര ലക്ഷത്തോളം രൂപ അന്ന് ചികിത്സക്ക് ചെലവായി. പത്ത് വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരമായി ലഭിച്ചത് 20,500 രൂപ. ശശിക്ക് 56 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമുണ്ട്. മരണം വരെ സമരം ചെയ്യുമെന്നാണ് ശശി പറയുന്നത്.
അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് 341 ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി-ദലിത് വിഭാഗത്തിനും ഒ.ബി.സി.ക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൃഷിഭൂമി നല്‍കണമെന്നാണ് ആവശ്യം. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പയില്‍ അഞ്ചുവര്‍ഷത്തെ സമരത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സ്ഥിരം സമരപ്പന്തല്‍ തുറന്നത്. സെക്രട്ടേറിയറ്റിലെ വടക്കേ സമരഗേറ്റ് മുതല്‍ പത്തോളം സ്ഥിരം സമരപ്പന്തലുകളാണ് ഇപ്പോഴുള്ളത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
kerala2 days ago
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല